മുൻപിൽ നിന്ന് പടപൊരുതി തോൽവി ഏറ്റു വാങ്ങാൻ മോദിയുടെ ഈഗോ അനുവദിക്കുന്നില്ല; 2019ൽ ലോക്സഭയിൽ കേവല ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ മോദി മത്സരിക്കാതെ മാറി നിന്നേക്കും; ആദിത്യനാഥിനെ പകരക്കാരനാക്കാനുള്ള നീക്കവും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പോടെ പൊളിഞ്ഞു; സുഷമാ സ്വരാജിനേയോ നിർമ്മലാ സീതാരമനേയോ മുമ്പിൽ നിർത്തി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ സജീവമായി ആലോചിച്ച് ബിജെപി വൃത്തങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആർ എസ് എസിൽ നിന്ന് ബിജെപിയിലെത്തി ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി മാറിയത് സംഘപരിവാർ പിന്തുണയോടെയാണ്. എൽകെ അദ്വാനിയുടെ വിശ്വസ്തൻ തന്ത്രപരമായി കരുക്കൾ നീക്കി പ്രധാനമന്ത്രിയുമായി. ഗുരുവായ അദ്വാനിയെ വരെ വെട്ടി മാറ്റിയുള്ള മുന്നേറ്റത്തിൽ ജനഹിതം ഒരിക്കലും മോദിക്ക് എതിരായിട്ടില്ല. ഗുജറാത്തിൽ മുഖ്യമന്ത്രിയായി ദീർഘകാലം ഭരിച്ചതും പ്രധാനമന്ത്രിയായതും വലിയ വിജയങ്ങൾ സ്വന്തമാക്കിയാണ്. ബിജെപിയുടെ തുടർ ഭരണം പ്രഖ്യാപിച്ചാണ് മോദി പ്രധാനമന്ത്രിയായത്. എന്നാൽ നാല് കൊല്ലം കൊണ്ട് മോദി തരംഗം മാഞ്ഞിരിക്കുന്നു. ഹിന്ദി ഹൃദയഭൂമിയും കൈവിടുന്നു. എൻഡിഎയിലെ സഖ്യകക്ഷികൾ പോലും പിണക്കത്തിൽ. ഈ സാഹചര്യത്തിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മുമ്പിൽ നിന്ന് മോദി പട നയിച്ചാലും ബിജെപി ജയിക്കുമെന്ന് ഉറപ്പില്ല. അത് മോദിയേയും വലയ്ക്കുകയാണ്. തോൽക്കാനായി തെരഞ്ഞെടുപ്പിനെ നയിച്ച ചരിത്രം മോദിക്കില്ല. അതുകൊണ്ട് തന്നെ ഇനിയൊരു അങ്കത്തിന് മോദി തയ്യാറാകില്ലെന്നാണ് സൂചന. മോദിക്ക് പകരം പുതിയൊരു നേതാവിനെ ബിജെപി മുന്നിൽ വയ്ക്കുമെന്നാണ് സൂചന. ഇതിനുള്ള ചർച്ചകൾ പരിവാറുകാരിൽ സജീവമായെന്നാണ് സൂചന.
മോദിക്ക് പകരം യോഗി ആദിത്യനാഥിനെ ഉയർത്തിക്കാട്ടാനാണ് ആർ എസ് എസിന് താൽപ്പര്യം. ഇതിന്റെ പരീക്ഷണ വേദിയായിരുന്നു രാജസ്ഥാനിലേയും ചത്തീസ് ഗഡിലേയും മധ്യപ്രദേശിലേയും തെരഞ്ഞെടുപ്പ്. ഇവിടെ മൂന്നിടത്തും യോഗിയെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരകനാക്കിയത്. എന്നാൽ ജനമനസ്സുകളെ സ്വാധീനിക്കാൻ യുപി മുഖ്യമന്ത്രിക്കായില്ല. യുപിയിലും യോഗിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നില്ല. ജയിച്ച ശേഷം യോഗിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മൂന്ന് സംസ്ഥാനങ്ങളിലെ തോൽവിയോടെ യോഗി പ്രഭാവം മങ്ങി. ഈ സാഹചര്യത്തിൽ മോദിക്ക് ബദലായി സുഷമാ സ്വരാജിനെയാണ് ആർഎസ്എസ് മനസ്സിൽ കാണുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഏറെയുള്ള സുഷമാ ഇനിയൊരു മത്സരത്തിന് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാതെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി സുഷമയെ ഉയർത്തിക്കാട്ടിയുള്ള ലോക്സഭാ തെരഞ്ഞടുപ്പ് പോരാണ് ബിജെപി ലക്ഷ്യമിടുന്നത്.
മുന്നിൽ നിന്ന് പടനയിച്ച് തോൽക്കുന്നത് മോദിക്ക് ഇഷ്ടമില്ലാത്തതാണ് ഇതിന് കാരണം. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വീണ്ടുമെത്തി തോറ്റ് പ്രതിപക്ഷ നേതാവാകാനുള്ള മാനസികാവസ്ഥ മോദിക്കില്ല. അതുകൊണ്ട് തന്നെ പുതിയൊരു നേതാവിനായി മാറാൻ മോദിയും തയ്യാറാണ്. അതിന് ഏറ്റവും അനുയോജ്യ സുഷമായാണെന്നാണ് വിലയിരുത്തൽ. വിദേശകാര്യമന്ത്രിയെന്ന നിലയിൽ സുഷമ നടത്തിയ ഇടപെടലുകൾ രാഷ്ട്രീയത്തിന് അതീതമായി അംഗീകരിക്കപ്പെട്ടിരുന്നു. രാജ്യത്തുടനീളം എല്ലാ മത വിഭാഗങ്ങളും അംഗീകരിക്കുന്ന ബിജെപി നേതാവാണ് സുഷമാ. ജനകീയ ഇടപെടലുകളിലൂടെ സുഷമാ രാജ്യത്തെ ഏറ്റവും അംഗീകാരമുള്ള വനിതാ നേതാവായി മാറി കഴിഞ്ഞു. ഈ ഇമേജ് ഗുണകരമായി മാറുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. മോദിക്ക് ലഭിക്കാനിടയില്ലാത്ത സ്ത്രീ വോട്ടർമാരും ബിജെപിയുമായി അടുക്കും. ഇതിനുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആരോഗ്യ പ്രശ്നങ്ങളാൽ സുഷമാ മാറി നിന്നാൽ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനേയും പരിഗണിക്കും. സുഷമയെക്കാൾ മോദിക്ക് താൽപ്പര്യം നിർമ്മലാ സീതാരാമനോടാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 225 സീറ്റാണ് ബിജെപി ലക്ഷ്യമിട്ടത്. എന്നാൽ കേവല ഭൂരിപക്ഷവും കഴിഞ്ഞ് മൂന്നോട്ട് പോയി. മോദിയുടെ തരംഗം ആഞ്ഞടിച്ചതാണ് ഇതിന് കാരണം. എന്നാൽ 2019ൽ ബിജെപിയുടെ സീറ്റ് 200ൽ താഴെ ഒതുങ്ങുമെന്നാണ് റിപ്പോർട്ട്. ഇനി മോദി തരംഗമുണ്ടെങ്കിൽ 225 സീറ്റ് വരെ കിട്ടൂവെന്നാണ് ബിജെപിയുടേയും വിലയിരുത്തൽ. അതാണ് മോദിയെ പിന്നോട്ട് അടിക്കുന്നത്. കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ബിജെപിക്ക് അടുത്ത തവണ ഭരണമുണ്ടാകില്ല. ബിജെപിയെ പ്രതിപക്ഷത്ത് ഇരുത്താൻ എല്ലാ ചെറു കക്ഷികളും ഒന്നിക്കും. നിതീഷ് കുമാറിന്റെ ജനതാദൾ പോലും ബിജെപിയെ കൈവിടും. ശിവസേനയടക്കം പിണക്കത്തിലാണ്. അതുകൊണ്ട് തന്നെ 282 സീറ്റ് കിട്ടിയാൽ മാത്രമേ പ്രധാനമന്ത്രിയാകാൻ തനിക്ക് ആവൂവെന്ന് മോദിക്ക് അറിയാം. സുഷമയാണെങ്കിൽ ഈ ചിത്രം മാറും. എല്ലാ ചെറു പാർട്ടികൾക്കും സർവ്വ സമ്മതയാണ് അവർ. ഈ സാഹചര്യത്തെ അനുകൂലമാക്കാനാണ് സുഷമയെ ബിജെപിയും സംഘപരിവാറും ഉയർത്തിക്കാട്ടുക.
മോദി ഭരണത്തിന് തുടക്കത്തിൽ വലിയ പ്രഭാവമുണ്ടാക്കാനായി. എന്നാൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ തലതിരിഞ്ഞ നയങ്ങൾ ഭരണത്തെ വെട്ടിലാക്കി. സാമ്പത്തിക പരിഷ്കരണങ്ങളെല്ലാം തിരിച്ചടിച്ചു. സാധാരണ വോട്ടർമാർ പാർട്ടിയിൽ നിന്ന് അകന്നു. ഈ സാഹചര്യത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ ജെയ്റ്റ്ലിക്ക് പോലും വിശ്രമം അനുവദിക്കുന്ന തരത്തിലാകും ആർഎസ്എസ് ഇടപെടലുകൾ ഉണ്ടാവുക. നിഥിൻ ഗഡ്ഗരിയെ പോലുള്ളവരെ ഉയർത്തിക്കാട്ടുന്ന തന്ത്രവും പരീക്ഷിക്കും. ജനകീയരായ നേതാക്കളെ പരമാവധി മുന്നിൽ നിർത്താനാണ് തീരുമാനം. സ്ഥാനാർത്ഥി നിർണ്ണയത്തിലും മറ്റും ആർഎസ്എസ് സജീവമായി ഇടപെടും. കാര്യക്ഷ്മമായി ഇടപെടാത്ത എംപിമാരെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കും. ഇവരുടെ നേതാവായി സുഷമാ സ്വരാജ് എത്തുന്നതോടെ കാര്യങ്ങൾ അനുകൂലമാകുമെന്നാണ് പരിവാർ നേതാക്കളുടെ നിലപാട്. എന്നാൽ അയോധ്യ ഉൾപ്പെടെയുള്ള വിഷയങ്ങളോട് സുഷമാ എന്ത് നിലപാട് എടുക്കുമെന്ന ആശങ്കയും ചില കോണുകൾക്കുണ്ട്.
വിദേശ കാര്യമന്ത്രിയെന്ന നിലയിൽ ലോകരാജ്യങ്ങളിലും സുഷമാ താരമാണ്. സുഷമയുടെ ജനകീയ ഇടപെടലുകൾ ഏറെ ചർച്ചയായി. അതുകൊണ്ട് തന്നെ മോദിക്ക് പകരം സുഷമയെ ഉയർത്തിയാലും ആഗോളതലത്തിൽ തല ഉയർത്തി നിൽക്കുന്ന സ്ഥിതി രാജ്യത്തിനുണ്ടാകും. കാര്യക്ഷ്മതയാണ് നിർമ്മലാ സീതാരാമാനെ സുഷമയുടെ പേരിനൊപ്പം നിർത്തുന്നത്. പ്രതിരോധ മന്ത്രിയെന്ന നിലയിലും വാണിജ്യമന്ത്രിയെന്ന നിലയിലും അസാമന്യ ഇടപെടലുകൾ അവർ നടത്തിയിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാവാണ് നിർമ്മലാ സീതാരാമൻ. ഈ മേഖലയിലുള്ളവരെ കൂടുതൽ ബിജെപിയിലേക്ക് അടുപ്പിക്കാനും നിർമ്മലാ സീതാരമാനിലൂടെ കഴിയുമെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ടാണ് അവരുടെ പേരും സുഷമയ്ക്കൊപ്പം ചർച്ചയാക്കുന്നത്. വനിതാ വോട്ടുകൾ കൂടുതലായെത്തിയാലേ അടുത്ത തവണ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകൂവെന്നാണ് ഏവരുടേയും അഭിപ്രായം. ഇതിന് വേണ്ടിയാണ് മോദിക്ക് ബദലായി വനിതകളെ തേടുന്നത്.
ഇതിനൊപ്പം കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയം പൊളിച്ചടുക്കുകയും നേതൃ മാറ്റത്തിന്റെ മറ്റൊരു ലക്ഷ്യമാണ്. ആർക്കും ബിജെപിയെ പിടിച്ചെടുക്കാൻ കഴിയില്ലെന്ന സൂചനയും അതിലൂടെ നൽകും. ഇതിന് വേണ്ടിയാണ് മോദിക്ക് പകരം മറ്റൊരു മുഖത്തെ ബിജെപി തേടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍