ആദിവാസി ഊരുകളിലെ ദുരിതങ്ങൾ ലോകത്തിന് മുമ്പിൽ തുറന്നുകാട്ടി; ജാതിഭ്രഷ്ടിനെതിരെയും ഊരുവിലക്കുകൾക്ക് എതിരെയും പോരാടി; പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോന്ന യോഗ്യതകൾ തനിക്കുണ്ടെന്ന് അഡ്വ. ശ്രീജിത്ത് പെരുമന; വയനാട് ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തകൻ
മറുനാടൻ മലയാളി ബ്യൂറോ
കൽപ്പറ്റ: വയനാട് ലോക്‌സഭാ സീറ്റിൽ സിപിഐ സ്ഥാനാർത്ഥിയായെങ്കിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പായിട്ടില്ല. ടി സിദ്ദിഖ് മത്സരിക്കാൻ എത്തുമോ അതോ രാഹുൽ ഗാന്ധി വരുമോ എന്നുമാണ് അറിയേണ്ടത്. എന്തായാലും മുഖ്യ സ്ഥാനാർത്ഥി ആരാകുമെന്ന കാര്യത്തിൽ വ്യക്തത ഇനിയും വരേണ്ടതുണ്ടെങ്കിലും ചില സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരിക്കാൻ രംഗത്തുണ്ടാകുമെന്ന് ഉറപ്പു പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രമുഖനാണ് അഡ്വ. ശ്രീജിത്ത് പെരുമന.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്നാണ് ശ്രീജിത്ത് പെരുമാന അറിയിച്ചിരിക്കുന്നത്. വയനാട്ടിലെ ആദിവാസി മേഖലയിലുള്ളവരുടെ ദുരന്തം പുറംലോകത്തെ അറിയിക്കുന്ന സംഭവങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചും മറ്റും ശ്രദ്ധേയനാണ് ശ്രീജിത്ത് പെരുമന. അതുകൊണ്ട് തന്നെ തനിക്ക് സ്ഥാനാർത്ഥിയാകാനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര പ്രതിഷേധ സ്ഥാനാർത്ഥിയായി മത്സരിക്കാൻ താൻ തീരുമാനിക്കുകയായിപുന്നു എന്ന് ശ്രീജിത്ത് പെരുമന അറിയിച്ചു.
എന്തുകൊണ്ടാണ് താൻ മത്സരിക്കുന്നത് എന്ന് അറിയിച്ചു കൊണ്ട് അദ്ദേഹം ഫേസ്‌ബുക്കിൽ വിശദമായ പോസ്റ്റുമിട്ടു.
ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും സ്വതന്ത്ര പ്രതിഷേധ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥിയെയും, സ്ഥാനാർത്ഥിത്വത്തെയും, സാഹചര്യങ്ങളെയും സംബന്ധിച്ച് നിങ്ങളറിയാൻ...
പാർട്ട് -2
( ആദ്യഭാഗത്തിന്റെ ലിങ്ക് ആദ്യ കമന്റിൽ )
സാമൂഹിക ഇടപെടലുകൾ
അധികാരമോ, ശുപാർശകളോ, പണ പിരിവുകളോ ഇല്ലാതെ എന്റെ ആത്മസംതൃപ്തിക്കും, മാനവികതയ്ക്കും വേണ്ടി തന്നാലാകും വിധം നടത്തിയ ഇടപെടലുകൾ പലപ്പോഴും പൊതു നന്മയ്ക് വേണ്ടിമാത്രമായിരുന്നു എന്ന വലിയ ചാരിതാർഥ്യം പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എനിക്കുണ്ട്. ലാഭമായി ആകെ ബാക്കിയായിട്ടുള്ളത് ശരീരത്തിൽ ഏറ്റ മർദ്ദനങ്ങളും, ക്രിമിനൽ കേസുകളും, വധ ഭീഷണികളും, സമൂഹത്തിലെ ഒറ്റപ്പെടുത്തലുകളും മാത്രമാണ്.
വയനാട്ടിലെ ജന സംഖ്യയിൽ 45 ശതമാനത്തോളം അഥവാ ഏകദേശം പകുതിയോളം വരുന്ന ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിൽ വലുതല്ലെങ്കിലും കാര്യപ്രസക്തമായ ഇടപെടലുകൾ കഴിഞ്ഞ കാലങ്ങളിൽ നടത്താൻ സാധിച്ചിട്ടുണ്ട്. അത് അവിവാഹിതകളായ ആദിവാസി അമ്മമാരുടെ കാര്യത്തിൽ തുടങ്ങി ആദിവാസികളുടെ ഭൂമി പ്രശ്‌നങ്ങളിലും, അവരിലേക്കെത്തുന്ന വ്യാജ മദ്യമുൾപ്പെടെയുള്ള ലഹരിയുടെ കാര്യത്തിലായാലും, ആരോഗ്യ കാര്യത്തിലായാലും പരിമിതികളിൽ നിന്നുകൊണ്ട് ഇപെടാനും ഒരുപരിധിവരെ പരിഹരിക്കാനും സാധിച്ചിട്ടുണ്ട്.
ഭൂമിയെയും, പ്രകൃതിയെയും, ആത്യന്തികമായി ഇവിടുത്തെ പാവപ്പെട്ട മനുഷ്യരെയും കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ വായനാട്ടിലെത്തുന്ന ഭൂമി- റിസോർട്ട്- മദ്യ-മണൽ- പരിസ്ഥിതി-വന്യജീവി-വനം മാഫിയകളോട് കഴിഞ്ഞ ആറ് വർഷങ്ങളിലേറെയായി നിരന്തരം നടത്തുന്ന ഒറ്റയാൾപോരാട്ടങ്ങളിൽ പലതും വർഷങ്ങൾക്ക് ശേഷം ഫലം കണ്ടിട്ടുണ്ട് എന്നത് വലിയ പ്രചോദനമാണ്.
കേരള കർണ്ണാടക അതിർത്തിയിൽ ആദിവാസികൾ തിങ്ങി പാർക്കുന്ന കോളനികൾക്കരികിൽ, നാഗർഹൊളെ നാഷണൽ പാർക്കിനുള്ളിൽ കർണ്ണാടക എക്‌സൈസ് മന്ത്രിയുടെ സഹോദരന്റെ ഉടമസ്ഥതതയിലുള്ള അനധികൃത ബാറും, അനുബന്ധ റിസോർട്ടുകളും അടച്ചുപൂട്ടാൻ സാധിച്ചത് പ്രദേശത്തു അധിവസിക്കുന്ന നിരവധി ആദിവാസി യുവാക്കളുടെ ജീവനുകളാണ് രക്ഷിച്ചത് ഒപ്പം രാജ്യത്തെ ഏറ്റവും വലിയ ടൈഗർ റിസർവ്വിലെ മൃഗങ്ങളുടെ സ്വൈര്യ വിഹാരവും നിലനിർത്താനായത് എടുത്തുപറയേണ്ട നേട്ടങ്ങളിലൊന്നനായിരുന്നു.
കാലങ്ങളായുള്ള പരിശ്രമത്തിന്റെ ഭാഗമായി ഞാൻ ശേഖരിച്ച കേരള കർണ്ണാടക അനധികൃത മണൽ കടത്തിന്റെ രേഖകൾ അന്നത്തെ കർണ്ണാടക പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമി എന്നെ നേരിട്ട് വിളിച്ച് കൈപ്പറ്റുകയും തുടർന്ന് അദ്ദേഹം പ്രസ്തുത രേഖകൾ സഭയിൽ ഉയർത്തി കർണ്ണാടക നിയമസഭാ അരമണിക്കൂറോളം സ്തംഭിപ്പിച്ചു മന്ത്രിമാരുടെ രാജി ഉൾപ്പെടെ ആവശ്യപ്പെടുകയും ശേഷം പ്രത്യേക സിഐഡി അന്വേഷണം പ്രഖ്യാപിച്ച് കർണ്ണാടകയിലെ നദികളെ കൊന്നുകൊണ്ടു കേരളത്തിലേക്ക് നടത്തിവന്നിരുന്ന മണൽകടത്ത് പൂർണ്ണമായും നിരോധിക്കുകയും ചെയ്തത് പശ്ചിമഘട്ടത്തിൽജീവിക്കുന്ന ഒരു മനുഷ്യൻ എന്നനിലയിൽ എന്റെ പോരാട്ടങ്ങളിൽ ഏറ്റവും സന്തോഷം നൽകുന്ന ഒന്നാണ്. തുടർന്ന് കേരളത്തിന്റെ ഭാഗത്തുള്ള കബനീ നദിയിലും മറ്റു നദികളിലും മണൽ വാരൽ നിരോധിക്കപ്പെട്ടു എന്നതും ആ പോരാട്ടങ്ങളുടെ ഫലമായിട്ടായിരുന്നു.
വയനാട്ടിൽ ചേക്കേറിയ റിസോർട്ട് ഭൂമാഫിയകൾ വയനാടിന്റെ പ്രകൃതിയെ നശിപ്പിക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു വർഷങ്ങൾക്ക് മുൻപ് റിസോർട്ട് മാഫിയകൾക്കെതിയരെയുള്ള പോരാട്ടങ്ങൾ ആരംഭിച്ചത്. അതിനിടയിൽ എന്നെ മാവോയിസ്റ്റായി മുദ്രകുത്താനും, ആക്രമിക്കാനും വരെയുള്ള ശ്രമങ്ങളുണ്ടായി. എങ്കിലും മുട്ടുമടക്കാതെ നടത്തിയ നിയമ പോരാട്ടങ്ങളുടെ ഫലമായാണ് ഇന്നത്തെ പല റിസോർട്ടുകളും മലയും, കാടും പുഴയും കയ്യേറി റിസോർട്ട് പണിയാതെ പിന്തിരിഞ്ഞതും പലരും കേസുകളുമായി കോടതികൾ കയറി ഇറങ്ങുന്നതും.
ഏഷ്യയിലെ അവശേഷിക്കുന്ന ഏക ഗുഹാവാസികളായ വയനാട് മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂരിലെ ചോല നായിക്കന്മാരുടെ അനധികൃത രക്ത കടത്തലും അനുബന്ധ സംഭവ വികാസങ്ങളും ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിൽ മേൽ വിഷയം അടിയന്തര സാഹചര്യയമായി കണ്ടു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ട്രൈബൽ മന്ത്രിയെ നേരിട്ട് കാണുകയും, ആഭ്യന്തര മന്ത്രാലയത്തിന് നേരിട്ട് ഡൽഹിയിലെത്തി പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രറട്ടറിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ഇപ്പോൾ നടന്നുവരികയാണ്. നൂറിൽ താഴെ മാത്രം അംഗസംഘ്യയുള്ള ചോല നായ്ക്കർ വോട്ടു ബാങ്കുകളല്ലാത്തതിനാൽ ഒരിക്കൽ പോലും ഈ വിഷയത്തിൽ സ്ഥലം എംപിയോ എം എൽ എ മാരോ ഇടപെടുകയോ അവരുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനോ, ജീവൻ സംരക്ഷിക്കാനോ ശ്രമങ്ങളെങ്കിലും നടത്തിയിട്ടില്ല എന്നതും ഖേദകരമാണ്. ചോല നായിക്കരുടെ വിഷയത്തിൽ ഇടപെട്ടതിനു പലഭാഗങ്ങളിൽ നിന്നും ഇപ്പോഴും എനിക്കുള്ള ഭീഷണികൾ തുടരുന്നുമുണ്ട്.
നാട്ടിൽ നടത്തിയ ചെറുതും വലുതുമായ ഇത്തരം ഇടപെടലുകളെ സംബന്ധിച്ചു ഓർത്തെടുത്താൽ ഒരുപക്ഷെ ഈ ഫെയിസ്ബുക്ക് പേജുകൾ മതിയാകാതെ വരും ...
ദേശീയ മനുഷ്യാവകാശ കംമ്മീഷൻ മുൻപാകെ ഒരുപക്ഷെ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പരാതികൾക്കൊടുത്ത ഒരാൾ ഞാനായിരിക്കും. മനുഷ്യാവകാശ കമ്മീഷൻ ട്രൈബൽ കമ്മീഷൻ, ചൈൽഡ് കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾക്ക് മുന്നിൽ നൂറുകണക്കിനായ എന്റെ മനുഷ്യാവകാശ ലംഘന പരാതികൾ തീർപ്പും കാത്തു കിടക്കുന്നുണ്ട്..
യമനിൽ ഐ എസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ തുടങ്ങി ഝാർഖണ്ഡിൽ സർക്കർ ആശുപത്രിയുടെ തറയിൽഭക്ഷണംനൽകിയ പാൽമാ ദേവി എന്ന വയോധികക്ക് വേണ്ടിയും, സ്വന്തം പ്രിയതമയുടെ മൃദശരീരം ചുമന്ന ഒഡിഷയിലെ ധനാ മാജിക്ക് വേണ്ടിയും, തിരുനെൽവേലിയിൽ ചുട്ടെരിക്കപ്പെട്ട അമ്മമ്മയ്ക്കും പിഞ്ചു കുഞ്ഞുങ്ങൾക്ക് വേണ്ടിയും ഒടുവിൽ പാലക്കാട് സാമൂഹിക ദ്രോഹികളാൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി മൃഗീയമായി കൊല്ലപ്പെട്ട മധുവിന് വേണ്ടിയും അങ്ങനെ സമൂഹത്തിൽ പകച്ചു നിൽക്കുന്ന മനുഷ്യജീവിതങ്ങൾക്ക് തന്നാലാകുന്ന സഹായം ചെയ്യാൻ കഴിഞ്ഞുവെന്നത് എന്റെ സാമൂഹിക ജീവിതത്തിലെ ധന്യമാക്കുന്ന ചില നിമിഷങ്ങളാണ്.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് അവസാന ആശ്രയം എന്ന നിലയിൽ എന്നിലേക്ക് ഓടിയെത്തിയ മാനന്തവാടിയിലെ അരുൺ, സുകന്യ ദമ്പതിമാരുടെ കഥയും വ്യത്യസ്തമല്ല. പ്രണയിച്ചു വിവാഹം കഴിച്ചതിനു ഊരുവിലക്കും, ഭ്രഷ്ട്ടും, കുലദ്രോഹികൾ എന്ന പദവികളും സ്വന്തം സമുദായം തന്നെ ചാർത്തിക്കൊടുത്ത അവർ പ്രധാനമന്ത്രിക്ക് അയച്ച പരാതിപോലും ലക്ഷ്യം കാണാതെ വന്നപ്പ്‌പോഴാണ് എന്നെ കാണാൻ വരുന്നത്. പിന്നീടിങ്ങോട്ട് നടത്തിയ നിയമപരമായ പോരാട്ടങ്ങൾക്കൊടുവിൽ ആ കുടുംബം സസന്തോഷം ഒരുമിച്ചു ജീവിക്കുമ്പോൾ ബാക്കിയാകുന്നത് ഊരുവിലക്കിന്റെ കഥ പുറംലോകത്തെ അറിയിച്ച ആളെന്ന നിലയിൽ തെരുവിൽ ഞാൻ ഏറ്റുവാങ്ങേണ്ടിവന്ന കായികമായ മർദ്ദനങ്ങൾ മാത്രമാണ്. സാമൂഹികപ്രവർത്തനത്തിന്റെ ശേഷിപ്പുകൾ.
പറഞ്ഞുവെക്കാൻ ഏറെയുണ്ട് ഇത്തരം കഥനകഥകൾ, പലതും അതിന്റെ ഗുണഭോക്താക്കൾവരെ മറന്നുതുടങ്ങിയെന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഇത്തരം സെന്റിമെൻസുകൾ പറഞ്ഞുകൊണ്ട് വോട്ടുപ്പിടിക്കലൊന്നുമല്ല ലക്ഷ്യം മറിച്ച് രാഷ്ട്രീയത്തിലിടപെടാൻ തനിക്ക് എന്ത് യോഗ്യതയാണുള്ളതെന്ന അഭിനവ രാഷ്ട്രീയ ബുദ്ധിജീവികളുടെ വരാൻ പോകുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായി കണക്കാക്കിയാൽ മതി.
Stories you may Like
- വെട്ടിക്കാട്ടിരി ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ കലാപം
- ശാന്തിഗിരിയിൽ ശിഷ്യപൂജിതയിൽ നിന്ന് ദീക്ഷ സ്വീകരിച്ച് 22 പേർ സന്യാസിനിമാരായി
- ഗണേശും ശ്രീജിത്ത് ഐപിസും 'ശീത യുദ്ധത്തിലേക്ക്'! ഗതാഗത വകുപ്പ് പിണറായിക്ക് തലവേദന
- അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കാൻ പിരിവ്
- പോളിംഗിൽ മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിശോധിച്ചേക്കും; കേരളത്തിൽ തീയതി മാറുമോ?
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍