അഞ്ചു സീറ്റുകളെ ചൊല്ലി കോൺഗ്രസിലെ തമ്മിലടി തീർന്നില്ല; മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കുമൊപ്പം സോണിയയെ കണ്ട സുധീരൻ പറഞ്ഞത് ചർച്ചയിൽ 'നല്ല പുരോഗതി' എന്നു മാത്രം; നാളെ സ്ഥാനാർത്ഥി പ്രഖ്യാപനം; തൃശ്ശൂരിൽ തേറമ്പിലിന് പകരം പത്മജ മത്സരിക്കും; ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ; ടി എൻ പ്രതാപൻ കയ്പ്പമംഗലത്ത് മത്സരിക്കും
ന്യൂഡൽഹി: കോൺഗ്രസിൽ കീറാമുട്ടിയായി തുടരുന്ന തർക്ക സീറ്റുകളിൽ സോണിയാ ഗാന്ധി ഇടപെട്ടിട്ടും അന്തിമ തീരുമാനം ആയില്ല. സോണിയ രണ്ടാം തവണയും പ്രശ്നപരിഹാരത്തിന് ഇടപെട്ടെങ്കിലും ഫലം കാണാനായില്ല. വി എം സുധീരനും ഉമ്മൻ ചാണ്ടിയും അവരവരുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്.
എ.ഐ.സി.സി സ്ക്രീനിങ് കമ്മിറ്റിക്ക് ശേഷം ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നു. മൂന്നുമണിക്കൂർ നീണ്ട യോഗത്തിൽ ഭൂരിഭാഗം സീറ്റുകളിലും ധാരണയായതായാണ് സൂചന. തൃശ്ശൂരിൽ തേറമ്പിൽ രാമകൃഷ്ണന് പകരം പത്മജ വേണുഗോപാൽ മത്സരിക്കും. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെയും മത്സരിപ്പിക്കൻ ധാരണയായി. മത്സരിക്കാനില്ലെന്ന് പറഞ്ഞ ടി എൻ പ്രതാപനെ കയ്പ്പമംഗലത്ത് മത്സരിപ്പിക്കാനും പാർട്ടി തീരുമാനിച്ചു. ഹൈക്കമാൻഡിന്റെ നിർദേശ പ്രകാരമാണ് പ്രതാപന് സീറ്റ് നൽകിയത്. കുന്ദമംഗലം-ടി സിദ്ധീഖ്, ഉദുമ-കെ സുധാകരൻ, പെരുമ്പാവൂർ - എൽദോസ് കുന്നപ്പള്ളി, കൊയിലാണ്ടി - എൻ സുബ്രഹ്മണ്യൻ, അങ്കമാലി- റോജി എം ജോൺ, ബേപ്പൂർ- ആദം മുൽസി, നെന്മാറ- എ വി ഗോപനാഥ്, ചേർത്തല - എസ് ശരത്ത്, കായംകുളം എം ലിജു എന്നീ സീറ്റുകളിലും തീരുമാനമായി.
തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ഉമ്മൻ ചാണ്ടി, വി എം സുധീരൻ, രമേശ് ചെന്നിത്തല എന്നിവരെ ഒന്നിച്ചിരുത്തി സോണിയ ഒരുമണിക്കൂർ കൂടിക്കാഴ്ച നടത്തി. എ.കെ ആന്റണിയും ഈ യോഗത്തിൽ പങ്കെടുത്തു. ചർച്ചയിൽ നല്ല പുരോഗതിയുണ്ട്, നാളെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാകുമെന്ന് സുധീരൻ യോഗത്തിന് ശേഷം പറഞ്ഞു. ഘടകകക്ഷികളുമായുള്ള ചർച്ച പൂർത്തിയായിട്ടില്ലാത്തതിനാൽ ഇന്ന് രാത്രിയും നാളെ രാവിലെയുമായി അവരുമായുള്ള ചർച്ചയിൽ സീറ്റ് വിഭജനം പൂർത്തിയാക്കി ബാക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളെ കണ്ടെത്താൻ രാവിലെ 9.30 ന് സ്ക്രീനിങ് കമ്മിറ്റി ചേരും.
ഈ യോഗത്തിന് ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകും. നാളെത്തന്നെ സ്ഥാനാർത്ഥിപ്രഖ്യാപനം നടത്താനാകുമെന്ന് കരുതുന്നതായി സുധീരൻ പറഞ്ഞു. എന്നാൽ സിറ്റിങ് എംഎൽഎമാരെ മാറ്റണമെന്ന് സുധീരൻ ആവശ്യപ്പെട്ട അഞ്ച് സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ തീരുമാനം സോണിയക്ക് വിട്ടു.
തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ ഇപ്പോഴും ഡൽഹിയിൽ തുടരുകയാണ്. എ കെ ആന്റണിയുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ചർച്ചകൾക്കായി ടി എൻ പ്രതാപനേയും കെ. സുധാകരനേയും ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ തർക്കമുള്ള അഞ്ച് സീറ്റുകൾ ഇന്നു ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി പരിഗണിച്ചില്ല. തൃക്കാക്കര (ബെന്നി ബെഹന്നാൻ), കോന്നി (അടൂർ പ്രകാശ്), തൃപ്പൂണിത്തുറ (കെ.ബാബു), ഇരിക്കൂർ (കെ.സി.ജോസഫ്), കൊച്ചി( ഡൊമിനിക് പ്രസന്റേഷൻ) എന്നീ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയമാണ് കോൺഗ്രസിനെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
75 ശതമാനം സീറ്റുകളിലെയും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു. പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന കൂടിയാലോചനകളിൽ വ്യക്തമായ പരിഹാരനിർദ്ദേശങ്ങൾ ഉരുത്തിരിയാത്തതുകൊണ്ടു സോണിയതന്നെ ഒത്തുതീർപ്പു നീക്കങ്ങൾക്കു മുൻകയ്യെടുക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി. എം. സുധീരൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി അവർ വെവ്വേറെ കൂടിക്കാഴ്ച നടത്തി.
ഇതിനിടെ, കെ. അജിത്കുമാർ (ചിറയിൻകീഴ്), മറിയാമ്മ ചെറിയാൻ (റാന്നി), പി. എം. സുരേഷ് ബാബു (കോഴിക്കോട് നോർത്ത്), പന്തളം സുധാകരൻ (കോങ്ങാട്) എന്നിവരുടെ സ്ഥാനാർത്ഥിത്വം പരിശോധനാ സമിതി അംഗീകരിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം, തൃപ്പൂണിത്തുറയിലെ പാനലിൽ എ.ബി. സാബുവിനെ കൂടി ഉൾപ്പെടുത്തി. വി എം. സുധീരന്റെ നിർദ്ദേശത്തെത്തുടർന്നാണ് തീരുമാനം. സിറ്റിങ് എംഎ!ൽഎ കെ. ബാബുവിനൊപ്പം എൻ. വേണുഗോപാലിന്റ പേരാണ് നിലവിൽ പാനലിൽ ഉള്ളത്. പാനൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരിഗണനയിലാണ്. വേണുഗോപാലിനെ മത്സരിപ്പിച്ചാൽ വിജയസാധ്യതയെക്കുറിച്ച് നേതാക്കൾ തന്നെ സംശയം ഉന്നയിച്ചതോടെയാണ് എ ഗ്രൂപ്പിൽ നിന്ന് കോർപറേഷൻ കൗൺസിലറായ എ.ബി സാബുവിനെ സുധീരൻ ഉൾപ്പെടുത്തിയത്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മന്മോഹൻ സിങ്, എ.കെ ആന്റണി എന്നിവരാണ് തിരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങൾ. കേരളത്തിൽ നിന്ന് ഉമ്മൻ ചാണ്ടി, വി എം സുധീരൻ, രമേശ് ചെന്നിത്തല എന്നിവർ തിരഞ്ഞെടുപ്പ് സമിതിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. തർക്കമുള്ള സീറ്റുകളിലെ പാനൽ ഇങ്ങനെയാണ്:
തൃക്കാക്കര - ബെന്നി ബെഹനാൻ, പി.ടി തോമസ്
തൃപ്പൂണിത്തുറ - കെ.ബാബു, എൻ.വേണുഗോപാൽ, എ.ബി സാബു
കൊച്ചി - ഡൊമിനിക് പ്രസന്റേഷൻ, ലാലി വിൻസെന്റ്, ടോണി ചമ്മണി
കോന്നി - അടൂർ പ്രകാശ്, പി.മോഹൻരാജ്
ഇരിക്കൂർ - കെ.സി ജോസഫ്, സതീശൻ പാച്ചേനി, സജീവ് ജോസഫ്, സോണി സെബാസ്റ്റ്യൻ.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ താൽപ്പര്യപ്രകാരമാണ് ഇരിക്കൂറിൽ സോണി സെബാസ്റ്റ്യനെ കൂടി ഉൾപ്പെടുത്തിയത്. അതിനിടെ നിഷ്പക്ഷരായ കെ വി തോമസ്, ശശി തരൂർ തുടങ്ങിയവരുടെ അഭിപ്രായവും സോണിയ ആരായുന്നുണ്ട്. ഇവരുടെ കൂടി അഭിപ്രായം തേടിയ ശേഷവുമാകും ഈ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയം ഉണ്ടാകുക.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍