ആയിരത്തോളം സ്കൂളുകളിലായി സൗജന്യ വിദ്യാഭ്യാസം നേടുന്നത് 15 ലക്ഷം കുട്ടികൾ; ബജറ്റിലെ നാലിലൊരു ഭാഗവും നീക്കി വയ്ക്കുന്നത് വിദ്യാഭ്യാസത്തിനു വേണ്ടി; ഡിജിറ്റൽ പഠനവും മികച്ച ലാബുകളുമൊക്കെയായി ഡൽഹിയിലെ പള്ളിക്കൂടങ്ങൾ ഹൈടെക്കായി; അദ്ധ്യാപകരെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലടക്കം അയച്ച് പരിശീലനം നൽകി; ഡൽഹി തെരഞ്ഞെടുപ്പിൽ ഇത്തവണ സ്കൂളുകൾ മുഖ്യ ഇലക്ഷൻ അജണ്ടയെന്ന് ബിബിസി; കേരളമടക്കം കണ്ടുപടിക്കാൻ ഒരു കെജ്രിവാൾ മാതൃക കൂടി

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: സ്കൂളുകൾക്ക് തെരഞ്ഞെടുപ്പിൽ എന്താണ് കാര്യം? വോട്ടുബാങ്കിൽ മാത്രം വിശ്വസിക്കുന്ന ഇന്ത്യൻ രാഷ്ട്രീയക്കാർക്ക് അക്കാര്യത്തിലും മാതൃകയാവുകയാണ് അരവിന്ദ് കെജ്രിവാൾ. ആസന്നമായ ഡൽഹി തെരഞ്ഞെടുപ്പിൽ ആ ആദ്മി പാർട്ടിക്ക് തുണയാവുന്നത് വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയാണെന്ന് ലോക മാധ്യമമായ ബിബിസിപോലും വ്യക്തമാക്കുന്നു. ബിബിസി ലേഖകൻ സൗദിക് ബിശ്വാസ് എഴുതിയ 'എന്തുകൊണ്ട് സ്കൂളുകൾ ഡൽഹി തെരഞ്ഞെടുപ്പിന്റെ കേന്ദ്രമാവുന്നു' എന്ന ലേഖനത്തിലാണ് വിദ്യാഭ്യാസത്തിലെ ആആദ്മി മാതൃകയെ പ്രകീർത്തിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കണ്ടുപടിക്കേണ്ടയാണ് ഈ മാതൃക. വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിക്കുന്ന കേരളത്തിലെ അവസ്ഥവെച്ചുനോക്കുമ്പോൾ തീർത്തും ഹൈട്ടക്കാണ് ഡൽഹിയിലെ സ്കൂളുകൾ.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു വോട്ട് തേടുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നശേഷം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളുടെ തുടർച്ച കൈവരിക്കുന്നതിന് തങ്ങളെ തുടർന്നും അധികാരത്തിലെത്തിക്കണമെന്നു ഇലക്ഷൻ ക്യാമ്പയിന്റെ ഭാഗമായി നടന്ന മീറ്റിംഗിൽ കെജ്രിവാൾ ഉടനീളം പറയുന്നത്.
നിങ്ങൾ മറ്റൊരു പാർട്ടിക്ക് വോട്ട് ചെയ്താൽ ആരാണ് നമ്മുടെ സ്കൂളുകളുടെയും വിദ്യാഭ്യാസ മേഖലയുടെയും ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുക എന്നും കെജ്രിവാൾ ചോദിക്കുന്നു. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളോ രാഷ്ട്രീയ പ്രവർത്തകരോ വിദ്യാഭാസ മേഖലയുടെ പുരോഗതിക്കായി കാര്യമായി ഒന്നും ചെയ്യാറില്ലെന്നും വേഗത്തിൽ ഫലം ലഭിക്കാത്തതാണ് അതിനു കാരണമെന്നും ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ കുറ്റപ്പെടുത്തി.
വിദ്യഭ്യാസം മുഖ്യ വിഷയമാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാകില്ല എന്ന പൊതുധാരണയെ തിരുത്തുകയാണ് കെജ്രിവാളിന്റെ ലക്ഷ്യം.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മുൻപുണ്ടായിരുന്ന ആർക്കും അവകാശപ്പെടാൻ കഴിയാത്ത തരത്തിലുള്ള നേട്ടങ്ങളാണ് കെജ്രിവാൾ സർക്കാർ കൈവരിച്ചിരിക്കുന്നത്. 15 ലക്ഷം കുട്ടികളാണ് ആയിരത്തോളം സ്കൂളുകളിലായി സൗജന്യ വിദ്യാഭ്യാസം നേടുന്നത്. കാശ്മീർ വിഷയം, പൗരത്വ ഭേദഗതി നിയമം, അയോധ്യ തർക്കം തുടങ്ങിയ എല്ലാ വിഷയങ്ങളിലും കെജ്രിവാളിന്റെ മുഖ്യ ശത്രു ബിജെപിയാണ്. സാധാരണക്കാരുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും പഠനാന്തരീക്ഷവും നൽകുന്ന നയത്തിലൂടെ തങ്ങളുടെ എതിരാളികളെ നേരിടാനുള്ള ശ്രമത്തിലാണ് അവർ.
മുൻവർഷങ്ങളിൽ ബഡ്ജറ്റിന്റെ 16% മാത്രമാണ് വിദ്യാഭ്യാസത്തിനു ചെലവഴിച്ചിരുന്നത്. എന്നാൽ കെജ്രിവാൾ സർക്കാർ ബഡ്ജറ്റിലെ നാലിലൊരു ഭാഗവും നീക്കിയിരുത്തുന്നത് വിദ്യാഭ്യാസത്തിനു വേണ്ടിയാണ്. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലെ ശരാശരി 14.8% ആണിത്. വിദ്യാഭ്യാസത്തിന് വേണ്ടി വലിയ തുക നീക്കിവയ്ക്കുന്നത് നാടിന്റെ മുഖച്ഛായ തന്നെ മാറ്റാൻ സഹായിക്കുന്നതാണ്. പാവപ്പെട്ട കുട്ടികളാണ് വിദ്യാഭ്യാസത്തിനു ഇത്തരം പൊതുസംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതെന്നും മധ്യവർഗ-ഉപരിവർഗ വിദ്യാർത്ഥികൾ സ്വകാര്യ സ്കൂളുകളെയാണ് ആശ്രയിക്കുന്നതെന്നും കെജ്രിവാൾ സർക്കാരിന്റെ വിദ്യാഭ്യാസ ഉപദേഷ്ടാവ് ശൈലേന്ദ്ര ശർമ്മ പറഞ്ഞു. സൗജന്യമായി കിട്ടുന്നതെല്ലാം നിലവാരമില്ലാത്തതാണെന്ന തോന്നലാണ് ഇതിനു കാരണം. അതേസമയം കുടിയേറ്റ-അധസ്ഥിത വിദ്യാർത്ഥികൾ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന കുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
വിദ്യാഭ്യാസ മുന്നേറ്റങ്ങൾ പൊതുവെ ശ്രമകരവും ദീർഘവീക്ഷണമില്ലാതെയും ചെയ്യുന്നതായിയാണ് കണ്ടു വരുന്നത്. എന്നാൽ സങ്കീർണ്ണമല്ലാത്ത ചെറിയ ചുവടുകളിലൂടെയാണ് കെജ്രിവാൾ മുന്നേറുന്നതും പ്രശംസനീയമായ വിജയങ്ങൾ നേടുന്നതും. ക്ലാസ്സ്മുറികൾ പുതുക്കിയും, കളിസ്ഥലങ്ങൾ വൃത്തിയാക്കിയും, ടോയ്ലറ്റ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും വിദ്യാഭാസ അന്തരീക്ഷം ഉണർത്തുകയാണ് ആദ്യമായി ചെയ്തത്. അതുപോലെ ക്ലാസ്സ്മുറികളിൽ സിസിടിവി സ്ഥാപിക്കുന്നതുൾപ്പെടെയുള്ള വിവാദപരമായ നീക്കങ്ങളും നടപ്പിലാക്കി. നല്ല ഡെസ്കുകൾ, ഡിജിറ്റൽ പഠനം, നിലവാരമുള്ള ലൈബ്രറി, സജ്ജമായ ലാബുകൾ, തുടങ്ങി പഠനത്തെ ആകർഷകമാക്കുന്നതെല്ലാം പ്രാവർത്തികമാക്കി. വിവിധ സമ്മർദ്ദ സാഹചര്യങ്ങളിൽ നിന്നും വരുന്ന സാധാരണ കുട്ടികൾക്ക് സർക്കാർ സ്കൂളുകൾ ആശ്വാസമാണ്.
തിരഞ്ഞെടുത്ത അദ്ധ്യാപകരെ സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി, യുകെയിലെ കംബ്രിഡ്ജ് യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ അയച്ചു സ്കൂൾ മാനേജ്മെന്റിനെകുറിച്ചും അനുബന്ധ കോഴ്സുകളിലും പരിശീലങ്ങൾ നൽകുന്നു. 200 ഇൽ അധികം മെന്റർ ടീച്ചേർസ് 5 സ്കൂളുകളെ നിരീക്ഷിച്ചു നിർദ്ദേശങ്ങൾ നൽകിവരുന്നു. കുട്ടികളെ സന്തോഷിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ കരിക്കുലം അവലംബിച്ചിരിക്കുന്നു. നിരക്ഷരരായ മാതാപിതാക്കളെയടക്കം ഉൾപ്പെടുത്തി പലതവണ അദ്ധ്യാപക-രക്ഷാകർതൃ മീറ്റിംഗുകൾ വയ്ക്കുന്നത് കുട്ടികളുടെ രക്ഷാകർത്താക്കളുമായും നല്ല ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്നു. ഡൽഹിയിലെ 4.4 ദശലക്ഷം സ്കൂൾ കുട്ടികളിൽ 34% വും ഇതിനോടകം തന്നെ ഗവണ്മെന്റ് സ്കൂളിന്റെ ഭാഗമായിക്കഴിഞ്ഞു. ആ വളർച്ച തുടർന്ന് കൊണ്ടുമിരിക്കുന്നു. വർഷാവസാനത്തോടെ ഡൽഹിയിൽ 55 പുതിയ സ്കൂളുകളും 20,000 ക്ലാസ് മുറികളും അധികമായി രൂപപ്പെടും.
ഭൂരിപക്ഷം സ്കൂളുകളിലും പഠന ഭാഷ ഹിന്ദി ആണ്. എന്നാൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഒപ്പം പ്രവർത്തിച്ചു വരുന്നു. രാജ്യത്തിന്റെ പല പ്രധാനപ്പെട്ട മത്സര പരീക്ഷകളിലും പ്രവേശന പരീക്ഷകളിലും ഈ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നുമുണ്ട്. ഈ അടുത്ത കാലത്തു ഡൽഹി ഗവണ്മെന്റ് നേരിട്ട ഏറ്റവും വലിയ വിമർശനമായിരുന്നു കുട്ടികളെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചു ക്ലാസുകൾ ആക്കുന്നത്. ഉയർന്ന പഠന നിലവാരമുള്ള കുട്ടികളും താഴ്ന്ന പഠന നിലവാരമുള്ള കുട്ടികളും എന്നിങ്ങനെയുള്ള തരം തിരിവുകൾ അവരെ വേർതിരിച്ചു കാണിക്കുന്നതിന് മാത്രമേ സഹായിക്കൂ എന്നും അത് കുട്ടികൾക്ക് ഗുണം ചെയ്യില്ലെന്നും വിദ്യാഭ്യാസ പ്രവർത്തകൻ കുസും ജെയിൻ ആരോപിച്ചു. എന്നാൽ കഴിവിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചു ക്ലാസുകൾ ആക്കുന്നത് കുട്ടികളെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നതായി ശർമ്മ അഭിപ്രായപ്പെട്ടു.
ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികളുടെ നിരക്കാണ് ഡൽഹിയിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ മുന്നിൽ നിൽക്കുന്നത്. സർക്കാർ സൗജന്യ വിദ്യാഭ്യാസം നൽകുന്നതാണ് ഇതിനു കാരണം. അല്ലാത്ത പക്ഷം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കാൻ ആരും തയ്യാറാകുകയില്ല. അല്ലെങ്കിൽ ആ പണം വിനിയോഗിച്ചു ആൺകുട്ടികളെ സ്വകാര്യ സ്കൂളുകളിൽ അയക്കുകയോ കോച്ചിങ് ക്ലാസുകൾ നൽകുകയോ ചെയ്യുന്നു. പാവങ്ങളുട സ്വപ്നങ്ങൾക്ക് കരുത്തുപകരുകയാണ് കെജ്രിവാൾ സർക്കാർ. വരുന്ന തിരഞ്ഞെടുപ്പിലും സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് വിദ്യാഭ്യാസത്തിലൂടെ ഊർജം പകരുന്ന കെജ്രിവാൾ സർക്കാർ തങ്ങളുടെ നയം തുടരുകയാണ്.തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ.
അഞ്ചു വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 70 സീറ്റുകളിൽ 67 എണ്ണവും ആം ആദ്മി പാർട്ടിക്ക് ലഭിച്ചിരുന്നു. ഇത്തവയും സർവേകൾ ആം ആദ്മി പാർട്ടിയുടെ വിജയം പ്രവചിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- സിപിഐ വഴങ്ങി; ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്; മത്സരിക്കുക 13 സീറ്റിൽ; കോട്ടയത്ത് സിപിഐക്ക് ഇനി വൈക്കം മാത്രം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- തട്ടിപ്പും വെട്ടിപ്പുമായി നടന്ന രാജേഷ് ഉത്തരാഖണ്ഡിൽ എത്തിയപ്പോൾ ലൂർദ്ദ് സ്വാമി അച്ചനായി; കന്യാസ്ത്രീയെ കൂടെ കിട്ടിയപ്പോൾ പ്രവാസികളെ ആത്മീയത കാട്ടി വളച്ചെടുത്തു; മോദിയെ കുറ്റം പറഞ്ഞ് പട്ടിണിക്കഥയ്ക്ക് വിശ്വാസ്യത വരുത്തി; അക്കൗണ്ടിൽ ഒഴുകിയെത്തിയ പണമെല്ലാം നിമിഷ നേരം കൊണ്ട് പിൻവലിച്ചത് തട്ടിപ്പിന്റെ ഉസ്താദ്; വാകത്താനത്തെ വിശുദ്ധൻ ആളു ചില്ലറക്കാരനല്ല
- കേരളത്തിൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച; 82 സീറ്റ് വരെ നേടാൻ സാധ്യത; യുഡിഎഫ് ഭൂരിപക്ഷം നേടില്ലെന്നും 56 സീറ്റ് വരെ നേടിയേക്കുമെന്നും പ്രവചനം; ബിജെപിയുടെ പ്രകടനത്തിലും കാര്യമായ പുരോഗതിയില്ല; കിട്ടുക ഒരുസീറ്റ് മാത്രം; ജനപ്രീതിയുള്ള നേതാവ് പിണറായി വിജയൻ തന്നെ; 42.3 ശതമാനം പേരും പിണറായി ഭരണത്തിൽ തൃപ്തർ; ടൈംസ് നൗ -സി വോട്ടർ ഒപ്പീനിയൻ പോൾ ഫലം പുറത്ത്
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഒടുവിൽ വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം: എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്