ആയിരത്തോളം സ്കൂളുകളിലായി സൗജന്യ വിദ്യാഭ്യാസം നേടുന്നത് 15 ലക്ഷം കുട്ടികൾ; ബജറ്റിലെ നാലിലൊരു ഭാഗവും നീക്കി വയ്ക്കുന്നത് വിദ്യാഭ്യാസത്തിനു വേണ്ടി; ഡിജിറ്റൽ പഠനവും മികച്ച ലാബുകളുമൊക്കെയായി ഡൽഹിയിലെ പള്ളിക്കൂടങ്ങൾ ഹൈടെക്കായി; അദ്ധ്യാപകരെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലടക്കം അയച്ച് പരിശീലനം നൽകി; ഡൽഹി തെരഞ്ഞെടുപ്പിൽ ഇത്തവണ സ്കൂളുകൾ മുഖ്യ ഇലക്ഷൻ അജണ്ടയെന്ന് ബിബിസി; കേരളമടക്കം കണ്ടുപടിക്കാൻ ഒരു കെജ്രിവാൾ മാതൃക കൂടി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: സ്കൂളുകൾക്ക് തെരഞ്ഞെടുപ്പിൽ എന്താണ് കാര്യം? വോട്ടുബാങ്കിൽ മാത്രം വിശ്വസിക്കുന്ന ഇന്ത്യൻ രാഷ്ട്രീയക്കാർക്ക് അക്കാര്യത്തിലും മാതൃകയാവുകയാണ് അരവിന്ദ് കെജ്രിവാൾ. ആസന്നമായ ഡൽഹി തെരഞ്ഞെടുപ്പിൽ ആ ആദ്മി പാർട്ടിക്ക് തുണയാവുന്നത് വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയാണെന്ന് ലോക മാധ്യമമായ ബിബിസിപോലും വ്യക്തമാക്കുന്നു. ബിബിസി ലേഖകൻ സൗദിക് ബിശ്വാസ് എഴുതിയ 'എന്തുകൊണ്ട് സ്കൂളുകൾ ഡൽഹി തെരഞ്ഞെടുപ്പിന്റെ കേന്ദ്രമാവുന്നു' എന്ന ലേഖനത്തിലാണ് വിദ്യാഭ്യാസത്തിലെ ആആദ്മി മാതൃകയെ പ്രകീർത്തിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കണ്ടുപടിക്കേണ്ടയാണ് ഈ മാതൃക. വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിക്കുന്ന കേരളത്തിലെ അവസ്ഥവെച്ചുനോക്കുമ്പോൾ തീർത്തും ഹൈട്ടക്കാണ് ഡൽഹിയിലെ സ്കൂളുകൾ.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു വോട്ട് തേടുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നശേഷം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളുടെ തുടർച്ച കൈവരിക്കുന്നതിന് തങ്ങളെ തുടർന്നും അധികാരത്തിലെത്തിക്കണമെന്നു ഇലക്ഷൻ ക്യാമ്പയിന്റെ ഭാഗമായി നടന്ന മീറ്റിംഗിൽ കെജ്രിവാൾ ഉടനീളം പറയുന്നത്.
നിങ്ങൾ മറ്റൊരു പാർട്ടിക്ക് വോട്ട് ചെയ്താൽ ആരാണ് നമ്മുടെ സ്കൂളുകളുടെയും വിദ്യാഭ്യാസ മേഖലയുടെയും ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുക എന്നും കെജ്രിവാൾ ചോദിക്കുന്നു. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളോ രാഷ്ട്രീയ പ്രവർത്തകരോ വിദ്യാഭാസ മേഖലയുടെ പുരോഗതിക്കായി കാര്യമായി ഒന്നും ചെയ്യാറില്ലെന്നും വേഗത്തിൽ ഫലം ലഭിക്കാത്തതാണ് അതിനു കാരണമെന്നും ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ കുറ്റപ്പെടുത്തി.
വിദ്യഭ്യാസം മുഖ്യ വിഷയമാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാകില്ല എന്ന പൊതുധാരണയെ തിരുത്തുകയാണ് കെജ്രിവാളിന്റെ ലക്ഷ്യം.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മുൻപുണ്ടായിരുന്ന ആർക്കും അവകാശപ്പെടാൻ കഴിയാത്ത തരത്തിലുള്ള നേട്ടങ്ങളാണ് കെജ്രിവാൾ സർക്കാർ കൈവരിച്ചിരിക്കുന്നത്. 15 ലക്ഷം കുട്ടികളാണ് ആയിരത്തോളം സ്കൂളുകളിലായി സൗജന്യ വിദ്യാഭ്യാസം നേടുന്നത്. കാശ്മീർ വിഷയം, പൗരത്വ ഭേദഗതി നിയമം, അയോധ്യ തർക്കം തുടങ്ങിയ എല്ലാ വിഷയങ്ങളിലും കെജ്രിവാളിന്റെ മുഖ്യ ശത്രു ബിജെപിയാണ്. സാധാരണക്കാരുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും പഠനാന്തരീക്ഷവും നൽകുന്ന നയത്തിലൂടെ തങ്ങളുടെ എതിരാളികളെ നേരിടാനുള്ള ശ്രമത്തിലാണ് അവർ.
മുൻവർഷങ്ങളിൽ ബഡ്ജറ്റിന്റെ 16% മാത്രമാണ് വിദ്യാഭ്യാസത്തിനു ചെലവഴിച്ചിരുന്നത്. എന്നാൽ കെജ്രിവാൾ സർക്കാർ ബഡ്ജറ്റിലെ നാലിലൊരു ഭാഗവും നീക്കിയിരുത്തുന്നത് വിദ്യാഭ്യാസത്തിനു വേണ്ടിയാണ്. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലെ ശരാശരി 14.8% ആണിത്. വിദ്യാഭ്യാസത്തിന് വേണ്ടി വലിയ തുക നീക്കിവയ്ക്കുന്നത് നാടിന്റെ മുഖച്ഛായ തന്നെ മാറ്റാൻ സഹായിക്കുന്നതാണ്. പാവപ്പെട്ട കുട്ടികളാണ് വിദ്യാഭ്യാസത്തിനു ഇത്തരം പൊതുസംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതെന്നും മധ്യവർഗ-ഉപരിവർഗ വിദ്യാർത്ഥികൾ സ്വകാര്യ സ്കൂളുകളെയാണ് ആശ്രയിക്കുന്നതെന്നും കെജ്രിവാൾ സർക്കാരിന്റെ വിദ്യാഭ്യാസ ഉപദേഷ്ടാവ് ശൈലേന്ദ്ര ശർമ്മ പറഞ്ഞു. സൗജന്യമായി കിട്ടുന്നതെല്ലാം നിലവാരമില്ലാത്തതാണെന്ന തോന്നലാണ് ഇതിനു കാരണം. അതേസമയം കുടിയേറ്റ-അധസ്ഥിത വിദ്യാർത്ഥികൾ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന കുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
വിദ്യാഭ്യാസ മുന്നേറ്റങ്ങൾ പൊതുവെ ശ്രമകരവും ദീർഘവീക്ഷണമില്ലാതെയും ചെയ്യുന്നതായിയാണ് കണ്ടു വരുന്നത്. എന്നാൽ സങ്കീർണ്ണമല്ലാത്ത ചെറിയ ചുവടുകളിലൂടെയാണ് കെജ്രിവാൾ മുന്നേറുന്നതും പ്രശംസനീയമായ വിജയങ്ങൾ നേടുന്നതും. ക്ലാസ്സ്മുറികൾ പുതുക്കിയും, കളിസ്ഥലങ്ങൾ വൃത്തിയാക്കിയും, ടോയ്ലറ്റ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും വിദ്യാഭാസ അന്തരീക്ഷം ഉണർത്തുകയാണ് ആദ്യമായി ചെയ്തത്. അതുപോലെ ക്ലാസ്സ്മുറികളിൽ സിസിടിവി സ്ഥാപിക്കുന്നതുൾപ്പെടെയുള്ള വിവാദപരമായ നീക്കങ്ങളും നടപ്പിലാക്കി. നല്ല ഡെസ്കുകൾ, ഡിജിറ്റൽ പഠനം, നിലവാരമുള്ള ലൈബ്രറി, സജ്ജമായ ലാബുകൾ, തുടങ്ങി പഠനത്തെ ആകർഷകമാക്കുന്നതെല്ലാം പ്രാവർത്തികമാക്കി. വിവിധ സമ്മർദ്ദ സാഹചര്യങ്ങളിൽ നിന്നും വരുന്ന സാധാരണ കുട്ടികൾക്ക് സർക്കാർ സ്കൂളുകൾ ആശ്വാസമാണ്.
തിരഞ്ഞെടുത്ത അദ്ധ്യാപകരെ സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി, യുകെയിലെ കംബ്രിഡ്ജ് യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ അയച്ചു സ്കൂൾ മാനേജ്മെന്റിനെകുറിച്ചും അനുബന്ധ കോഴ്സുകളിലും പരിശീലങ്ങൾ നൽകുന്നു. 200 ഇൽ അധികം മെന്റർ ടീച്ചേർസ് 5 സ്കൂളുകളെ നിരീക്ഷിച്ചു നിർദ്ദേശങ്ങൾ നൽകിവരുന്നു. കുട്ടികളെ സന്തോഷിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ കരിക്കുലം അവലംബിച്ചിരിക്കുന്നു. നിരക്ഷരരായ മാതാപിതാക്കളെയടക്കം ഉൾപ്പെടുത്തി പലതവണ അദ്ധ്യാപക-രക്ഷാകർതൃ മീറ്റിംഗുകൾ വയ്ക്കുന്നത് കുട്ടികളുടെ രക്ഷാകർത്താക്കളുമായും നല്ല ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്നു. ഡൽഹിയിലെ 4.4 ദശലക്ഷം സ്കൂൾ കുട്ടികളിൽ 34% വും ഇതിനോടകം തന്നെ ഗവണ്മെന്റ് സ്കൂളിന്റെ ഭാഗമായിക്കഴിഞ്ഞു. ആ വളർച്ച തുടർന്ന് കൊണ്ടുമിരിക്കുന്നു. വർഷാവസാനത്തോടെ ഡൽഹിയിൽ 55 പുതിയ സ്കൂളുകളും 20,000 ക്ലാസ് മുറികളും അധികമായി രൂപപ്പെടും.
ഭൂരിപക്ഷം സ്കൂളുകളിലും പഠന ഭാഷ ഹിന്ദി ആണ്. എന്നാൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഒപ്പം പ്രവർത്തിച്ചു വരുന്നു. രാജ്യത്തിന്റെ പല പ്രധാനപ്പെട്ട മത്സര പരീക്ഷകളിലും പ്രവേശന പരീക്ഷകളിലും ഈ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നുമുണ്ട്. ഈ അടുത്ത കാലത്തു ഡൽഹി ഗവണ്മെന്റ് നേരിട്ട ഏറ്റവും വലിയ വിമർശനമായിരുന്നു കുട്ടികളെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചു ക്ലാസുകൾ ആക്കുന്നത്. ഉയർന്ന പഠന നിലവാരമുള്ള കുട്ടികളും താഴ്ന്ന പഠന നിലവാരമുള്ള കുട്ടികളും എന്നിങ്ങനെയുള്ള തരം തിരിവുകൾ അവരെ വേർതിരിച്ചു കാണിക്കുന്നതിന് മാത്രമേ സഹായിക്കൂ എന്നും അത് കുട്ടികൾക്ക് ഗുണം ചെയ്യില്ലെന്നും വിദ്യാഭ്യാസ പ്രവർത്തകൻ കുസും ജെയിൻ ആരോപിച്ചു. എന്നാൽ കഴിവിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചു ക്ലാസുകൾ ആക്കുന്നത് കുട്ടികളെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നതായി ശർമ്മ അഭിപ്രായപ്പെട്ടു.
ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികളുടെ നിരക്കാണ് ഡൽഹിയിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ മുന്നിൽ നിൽക്കുന്നത്. സർക്കാർ സൗജന്യ വിദ്യാഭ്യാസം നൽകുന്നതാണ് ഇതിനു കാരണം. അല്ലാത്ത പക്ഷം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കാൻ ആരും തയ്യാറാകുകയില്ല. അല്ലെങ്കിൽ ആ പണം വിനിയോഗിച്ചു ആൺകുട്ടികളെ സ്വകാര്യ സ്കൂളുകളിൽ അയക്കുകയോ കോച്ചിങ് ക്ലാസുകൾ നൽകുകയോ ചെയ്യുന്നു. പാവങ്ങളുട സ്വപ്നങ്ങൾക്ക് കരുത്തുപകരുകയാണ് കെജ്രിവാൾ സർക്കാർ. വരുന്ന തിരഞ്ഞെടുപ്പിലും സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് വിദ്യാഭ്യാസത്തിലൂടെ ഊർജം പകരുന്ന കെജ്രിവാൾ സർക്കാർ തങ്ങളുടെ നയം തുടരുകയാണ്.തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ.
അഞ്ചു വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 70 സീറ്റുകളിൽ 67 എണ്ണവും ആം ആദ്മി പാർട്ടിക്ക് ലഭിച്ചിരുന്നു. ഇത്തവയും സർവേകൾ ആം ആദ്മി പാർട്ടിയുടെ വിജയം പ്രവചിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്