കോട്ടയം എസ്പി ഹരിശങ്കറും കെ പി ശങ്കരദാസും ആചാരങ്ങളെ നിന്ദിക്കാനും അവഹേളിക്കാനും അങ്ങേയറ്റം ശ്രമങ്ങൾ നടത്തിയെന്ന് ചിദാനന്ദപുരി; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വന്നത് 50000 കേസുകൾ; തന്നെ ഒന്നാംപ്രതിയാക്കി സർക്കാർ എടുത്തത് 475 കേസുകളെന്നു ശശികല ടീച്ചർ; സെക്രട്ടറിയേറ്റ് ധർണയോടെ ശബരിമല യുവതീ പ്രവേശന വിഷയം ആളിക്കത്തിച്ച് ശബരിമല കർമ്മസമിതി; ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യവിഷയമാക്കി ബിജെപി പ്രചരണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തു സമിതി
എം മനോജ് കുമാർ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കാൻ ഉദ്ദേശിച്ച് ശബരിമല കർമ്മസമിതി. ശബരിമല വികാരം ആളിക്കത്തിച്ച് ബിജെപി സ്ഥാനാർത്ഥികളുടെ പ്രചരണം ഏറ്റെടുക്കാനാണ് കർമ്മസമിതിയുടെ നീക്കം. ശബരിമല കർമ്മസമിതി സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയിൽ നേതാക്കൾ ആളിക്കത്തിച്ചത് ശബരിമല വികാരം തന്നെയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആളിക്കത്തിച്ച് ഇടത് വിരുദ്ധ വികാരം സൃഷ്ടിക്കാനാണ് കർമ്മസമിതിയുടെ ശ്രമം എന്ന് ധർണയിൽ വ്യക്തമായിരുന്നു. അയ്യപ്പ ഭക്തരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയും സംഘടനയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ നിയമവിരുദ്ധമായി തടസപ്പെടുത്തുകയും ചെയ്യുന്ന കേരള സർക്കാരിന്റെയും പൊലീസിന്റെയും നടപടികൾക്കെതിരെയാണ് ശബരിമല കർമസമിതി ഇന്നു പ്രതിഷേധ ധർണ്ണ നടത്തിയത്.
ശബരിമല യുവതീ പ്രവേശന വിഷയം ശബരിമല കർമ്മസമിതി പ്രചാരണ വിഷയമാക്കും അതിനു കർമ്മസമിതിക്ക് യാതൊരു മടിയുമില്ലെന്നാണ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത സ്വാമി ചിദാനന്ദപുരി പറഞ്ഞത്. ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയമാക്കാൻ കർമ്മസമിതിക്ക് മുന്നിൽ യാതൊരു തടസവും ഇല്ലെന്നും കർമ്മസമിതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടി അല്ലെന്നുമാണ് സ്വാമി ചിദാനന്ദപുരി പറഞ്ഞത്.
ശബരിമലയെ അപമാനിച്ച ഇടത് സർക്കാരിന് അധികാരത്തിൽ തുടരാൻ യാതൊരു അർഹതയുമില്ലെന്നും ചിദാനന്ദപുരി പറഞ്ഞു.ശബരിമല ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി ഹിന്ദു സമൂഹത്തിൽ നിലനിന്ന ആചാര സംഹിതകളെ ധ്വംസിക്കുകയാണ് ഇടത് സർക്കാർ ചെയ്തത്. ശബരിമലയിൽ യുവതികളെ കയറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടില്ല. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ എന്തെല്ലാമാണ് ഇടത് സർക്കാർ ചെയ്തിരിക്കുന്നത് എന്ന് ഹിന്ദു സമൂഹത്തിനു മുന്നിലുണ്ട്.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സമാധാനപരമായി സമരം ചെയ്തവർക്ക് നേരെ സർക്കാർ അതിമാരകങ്ങളായ വകുപ്പുകൾ ഉപയോഗിച്ച് സർക്കാർ കേസുകൾ ചാർജ് ചെയ്യുകയാണ്. ഇത് കേരളീയ സമൂഹം മറന്നിട്ടില്ല. മറക്കരുത്. മരക്കൂട്ടത്തിൽ എത്തിയ ശശികല ടീച്ചറുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ടും ടീച്ചർക്കെതിരെ കേസുകൾ തുടർച്ചയായി വന്നു. കോട്ടയം എസ്പി ഹരിശങ്കറിനെയും അദ്ദേഹത്തിന്റെ അച്ഛൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ശങ്കരദാസിനെയും കേരളീയർക്ക് മറക്കാൻ കഴിയില്ല. ഇവർ രണ്ടുപേരും ആചാരങ്ങളെ നിന്ദിക്കാനും അവഹേളിക്കാനും അങ്ങേയറ്റം ശ്രമങ്ങൾ നടത്തി. ശബരിമലയെ അവഹേളിച്ച ഇടത് സർക്കാരിന് അധികാരത്തിൽ തുടരാൻ ഒരർഹതയുമില്ല. വരുന്ന തിരഞ്ഞെടുപ്പിൽ ഇടത് സർക്കാർ ചെയ്ത കാര്യങ്ങൾ അവലോകനം ചെയ്തു വേണം കേരള ജനത വോട്ടു ചെയ്യാൻ- -ചിദാനന്ദപുരി പറഞ്ഞു.
തുടർന്ന് മുഖ്യപ്രഭാഷണം നടത്തിയ ശബരിമല കർമ്മ സമിതി അധ്യക്ഷ ശശികല ടീച്ചറും ഇടത് സർക്കാരിനെ നേരെ ആഞ്ഞടിക്കുകയാണ് ചെയ്തത്.ശബരിമലയിൽ ഇടത് സർക്കാർ രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യവിഷയമായി വരുക തന്നെ വേണം. ശബരിമല പ്രശ്നത്തിൽ കേസുകളുടെ പെരുമഴക്കാലമാണ് വരുന്നത്. 50000 കേസുകളാണ് ശബരിമല പ്രശ്നത്തിൽ ഇടത് സർക്കാർ ചുമത്തിയിരിക്കുന്നത്. 475 കേസുകളിലെ ഒന്നാം പ്രതിയാണ് ഞാൻ.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സമാധാനമായി സമരം ചെയ്ത എനിക്ക് നേരെ തുടർ കേസുകൾ ആണ് ചുമത്തിയത്. കോട്ടയത്ത് ഉണ്ടായിരുന്ന ഞാൻ എങ്ങിനെയാണ് അതെ ദിവസം എല്ലാ ജില്ലകളിലും എത്തുക. എല്ലാ ജില്ലകളിലും ഞാൻ അക്രമപ്രവർത്തനം നടത്തി എന്ന് പറഞ്ഞു ഒന്നാം പ്രതിയായാണ് ഈ കേസുകൾ എല്ലാം ഇടത് സർക്കാർ ചാർജ് ചെയ്തിരിക്കുന്നത്. ഇനിയും ഒട്ടനവധി കേസുകൾ എനിക്കെതിരെ ഒരുങ്ങുന്നുണ്ട്. ആയിരത്തിലധികം കേസുകൾ ആണ് ഞാൻ പ്രതിയായി മാറുന്ന കേസുകൾ ആണ് വരാൻ പോകുന്നത് എന്ന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്-ശശികല ടീച്ചർ പറഞ്ഞു.
ശബരിമല പ്രശ്നം തിരഞ്ഞെടുപ്പിൽ ആളിക്കത്തിക്കുക ലക്ഷ്യംവച്ചാണ് ഇന്നത്തെ ശബരിമല കര്‍മസമിതിയുടെ സെക്രട്ടറിയേറ്റ് ധർണ്ണ നടന്നത് എന്നത് നേതാക്കളുടെ പ്രസംഗങ്ങൾ തന്നെ ശരിവയ്ക്കുകയാണ്. ശബരിമല പ്രശ്നം ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദു ജനത മറക്കരുത്. ഈ രീതിയിലാണ് നേതാക്കൾ ഓരോ വാക്കും പ്രയോഗിച്ചത്. ശബരിമല പ്രശ്നം തിരഞ്ഞെടുപ്പിൽ ആളിക്കത്തും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ഇന്നത്തെ പ്രതിഷേധ ധർണ്ണ. മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്നാണ് ശബരിമല കർമസമിതിയുടെ ആഹ്വാനം. ബാനറുകൾക്കും വീടുകൾ കയറിയുള്ള നോട്ടീസ് വിതരണത്തിന് ശേഷം നാമജപവുമായി തെരുവിലിറങ്ങാനാണ് കർമസമിതി തീരുമാനം.
സെക്രട്ടറിയേറ്റിന് മുന്നിൽ നിശ്ചയിച്ചിരിക്കുന്ന ധർണ നാമജപ പ്രതിഷേധമാക്കി മാറ്റി സർക്കാരിനെതിരെ പ്രചാരണം നടത്തുകയാണ് ലക്ഷ്യം. ശബരിമലയിൽ ഭക്തർക്ക് നേരെ നടന്ന ക്രൂരമായ പൊലീസ് അതിക്രമങ്ങൾ കർമ്മസമിതി തുറന്നു കാട്ടും. ഇന്നു നടത്തിയ പ്രതിഷേധ ധർണയിൽ സന്യാസി വര്യന്മാർ, സാമുദായിക- ഹൈന്ദവ സംഘടനാ നേതാക്കൾ, അയ്യപ്പഭക്ത സംഘടനാ നേതാക്കൾ എന്നിവർ സംബന്ധിച്ചിരുന്നു. തുടർ പ്രക്ഷോഭങ്ങൾ തീരുമാനിക്കാൻ ഇന്നു ഉച്ച കഴിഞ്ഞ് കർമസമിതിയുടെയും ഹിന്ദു സംഘടനാ നേതാക്കളുടെയും യോഗം ശബരിമല കർമ്മസമിതി വിളിച്ചു ചേർക്കുന്നുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍