രാജ്യസഭാ തെരഞ്ഞെടുപ്പിന് എംഎൽഎയ്ക്ക് വിപ്പ് ബാധകമല്ല; ഇടഞ്ഞു നിൽക്കുന്ന വീരേന്ദ്രകുമാറിനെ കൂട്ടുപിടിച്ച് ഇടത് പിന്തുണയോടെ ലീഗ് സ്ഥാനാർത്ഥിയെ അട്ടിമറിക്കാൻ നീക്കം സജീവം; ചുക്കാൻ പിടിക്കുന്നത് പിസി ജോർജ് തന്നെ; തന്ത്രങ്ങൾ പാളാതിരിക്കാൻ കരുതലോടെ മുന്നണികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറയിലൂടെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി രണ്ട് പേരെ ജയിപ്പിച്ചെടുക്കാൻ ഇടതു മുന്നണിയിൽ നീക്കം സജീവം. മുൻ ചീഫ് വിപ്പ് പിസി ജോർജിനെ ഒപ്പം കൂട്ടിയാണ് സിപിഐയുടെ രാജനെ കൂടി രാജ്യസഭയിലെത്തിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിപ്പ് ബാധകമല്ലെന്ന പഴുത് ഉപയോഗിച്ചാണ് നീക്കം. ജനതാദൾ യുണൈറ്റഡിന്റെ അതായത് വീരേന്ദ്രകുമാറിന്റെ പിന്തുണയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കം.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയോ ഗവ. ചീഫ് വിപ്പോ നൽകുന്ന വിപ് ലംഘിച്ചാലും അയോഗ്യനാക്കാനാവില്ല. ഇതു സംബന്ധിച്ച സുപ്രീം കോടതി വിധികളും തെരഞ്ഞെടുപ്പു കമ്മിഷൻ ഇറക്കിയ വിശദീകരണവും ഇക്കാര്യം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഇടതു പക്ഷത്തിന് ജോർജ് വോട്ട് ചെയ്താലും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യത വരില്ല. വീരേന്ദ്രകുമാറിന്റെ ജനതാദള്ളും ഇടതു പക്ഷത്തുള്ള മാത്യു ടി തോമസിന്റെ ജനതയും ദേശീയ തലത്തിൽ ലയിച്ച് ഒറ്റ പാർട്ടിയായി കഴിഞ്ഞു. പാലക്കാട് ലോക്സഭാ സീറ്റിൽ തോറ്റാൽ വീരന് രാജ്യസഭാ സീറ്റ് നൽകാമെന്ന് യുഡിഎഫ് പറഞ്ഞിരുന്നു. അതും നടന്നില്ല. ഈ സാഹചര്യത്തിലാണ് വീരേന്ദ്രകുമാറിനെ അടർത്തിയെടുത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറിക്ക് നീക്കം. ജോർജ്ജിന്റെ നീക്കങ്ങൾ ഫലം കണ്ടാൽ സർക്കാരിന് രാജിവയ്ക്കേണ്ടി വരും.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏതെങ്കിലും പാർട്ടിയിലെ വിപ് ലംഘിച്ചാൽ അത് അയോഗ്യതയ്ക്കു കാരണമാകുമോ എന്നു 2012ൽ രാഷ്ട്രപതി തെരഞ്ഞെടുപ്പുവേളയിൽ സംശയം ഉയർന്നപ്പോഴാണു 2012 ജൂലൈ 10നു തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരണക്കുറിപ്പ് ഇറക്കിയത്. ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനോ ചെയ്യാതിരിക്കാനോ വോട്ടർമാർക്കു സ്വാതന്ത്ര്യമുണ്ടെന്നു കമ്മിഷൻ വിശദീകരിക്കുന്നു. രാഷ്ട്രീയപ്പാർട്ടികൾക്ക് ഏതെങ്കിലും സ്ഥാനാർത്ഥികൾക്കു വേണ്ടി വോട്ട്പിടിക്കാം. എന്നാൽ രാഷ്ട്രീയകക്ഷികൾ അവരുടെ അംഗങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശം നൽകുന്നത് ഇന്ത്യൻ ശിക്ഷാനിയമം 171 -സി വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പിനെ അനാവശ്യമായി സ്വാധീനിക്കുന്നതിനു തുല്യമാകുമെന്നും കമ്മിഷൻ വ്യക്തമാക്കി.
രാജ്യസഭാ തിരഞ്ഞെടുപ്പിലും ഇതേ വ്യവസ്ഥകളാണു ബാധകം. ഭരണഘടനയുടെ പത്താം പട്ടികയിലാണു കൂറുമാറ്റക്കാർക്ക് അയോഗ്യത കൽപ്പിക്കുന്ന വ്യവസ്ഥകൾ. കുൽദീപ് നയ്യാർ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിപ് ലംഘിക്കുന്നവർക്കു പത്താം പട്ടിക ബാധകമാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എംഎൽഎമാർ വോട്ടർമാരായ രാജ്യസഭാ തെരഞ്ഞെടുപ്പു നിയമസഭയുമായി ബന്ധപ്പെട്ട പ്രവർത്തനമല്ലെന്നും അതു നിയമസഭയിലല്ല നടക്കുന്നതെന്നുമാണ് സുപ്രീം കോടതി നിരീക്ഷിണം. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഇലക്ടറൽ കോളജിൽ പാർലമെന്റിന്റെ രണ്ടു സഭകളിലെയും സംസ്ഥാന നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ടവരുമാണ് അംഗങ്ങളെന്നും സഭയ്ക്കു പുറത്തു നടക്കുന്ന വോട്ടെടുപ്പ് സഭാനടപടികളുടെ ഭാഗമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതുകൊണ്ട് ജോർജ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ചാലും അദ്ദേഹത്തിന് എംഎൽഎ സ്ഥാനം നഷ്ടപ്പെടില്ല. ജോർജ് വിപ് ലംഘിച്ചു വോട്ട് ചെയ്താൽ നടപടിയെടുക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയാണ്. പാർട്ടിയിൽ നിന്നു പുറത്താക്കുകയെന്ന കടുത്ത നടപടി സ്വീകരിച്ചാൽ ജോർജിന് അത് ഗുണകരമാകും. എന്നാൽ നിയമസഭയ്ക്കകത്തു നടക്കുന്ന വോട്ടെടുപ്പിൽ വിപ് ലംഘിച്ചാൽ ജോർജിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കൽപ്പിക്കാം. ഈ സാഹചര്യത്തിൽ ജോർജ് ഇടത് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് സൂചന. ഇതിനൊപ്പം ജനതാദൾ വീരേന്ദ്രകുമാർ പക്ഷം കൂടി മറുകണ്ടം ചാടിയാൽ യുഡിഎഫിന് കാര്യങ്ങൾ അനുകൂലമാകും. മൂന്ന് സ്ഥാനങ്ങളിലേക്കാണ് ഇ്തവണ തെരഞ്ഞെടുപ്പ്. യുഡിഎഫിൽ നിന്ന് വയലാർ രവിയും മുസ്ലിം ലീഗിൽ നിന്ന് അബ്ദുൾ വഹാബും മത്സരിക്കുന്നു. ഇടതു പക്ഷത്ത് നിന്ന് കെ കെ രാഗേഷും അഡ്വക്കേറ്റ് കെ രാജനും മത്സരിക്കുന്നു. ഏപ്രിൽ 20ന് ഒമ്പതു മുതൽ നാലുവരെയാണ് വോട്ടെടുപ്പ്. അഞ്ചുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.
ഒന്നിലേറെ സ്ഥാനാർത്ഥികൾക്ക് മുൻഗണനാക്രമത്തിൽ ഒരേസമയം വോട്ട്ചെയ്യാൻ അവസരം നൽകുന്ന തെരഞ്ഞെടുപ്പുരീതിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിലുള്ളത്. ഒരാൾക്ക് 1, 2, 3 തുടങ്ങിയ മുൻഗണനാക്രമം നൽകി ആകെയുള്ള സ്ഥാനാർത്ഥികൾക്കെല്ലാം വോട്ട്ചെയ്യാം. ഇങ്ങനെ കിട്ടുന്ന വോട്ടിനെ ഒന്നാം വോട്ട്, രണ്ടാം വോട്ട്, മൂന്നാം വോട്ട് എന്നീ പേരിൽ വിളിക്കുന്നു. ഒരു നിശ്ചിത ഒന്നാം വോട്ട് കിട്ടുന്നവർ ആദ്യറൗണ്ടിൽത്തന്നെ വിജയിക്കും. പിന്നീട് രണ്ടാംവോട്ടും മൂന്നാം വോട്ടും മറ്റും പരിഗണിച്ച് വിജയിയെ നിർണയിക്കും. ജയിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഒന്നാം വേട്ടിന്റെ എണ്ണം നിശ്ചയിക്കാൻ പ്രത്യേക സൂത്രവാക്യമുണ്ട്്. ആകെ വോട്ട് + 1 (സീറ്റിന്റെ എണ്ണം + 1) എന്നതാണ് ഈ കണക്ക്. ഇതിന് ഡ്രൂപ് ക്വോട്ട (Droop quota) എന്നുപറയും. കേരളത്തിൽനിന്ന് മൂന്ന് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ടിവന്നാൽ ഈ കണക്ക് ഉപയോഗിച്ചാണ് ഒന്നാംവോട്ട് നിശ്ചയിക്കുക. 139 എംഎൽഎമാരാണ് വോട്ടർമാർ. ജി കാർത്തികേയന്റെ മരണംമൂലം ഒരു ഒഴിവുണ്ട്.
അപ്പോൾ (139/3+1)+1 ആകും ജയിക്കാൻ ആവശ്യമായ കുറഞ്ഞ വോട്ട്. അതായത് കേരള നിയമസഭയിലെ 35 എംഎൽഎമാരുടെ വോട്ട് ആദ്യറൗണ്ടിൽത്തന്നെ ലഭിക്കുന്ന സ്ഥാനാർത്ഥികൾക്ക് രാജ്യസഭയിലെത്താം. (വോട്ട് രേഖപ്പെടുത്തുന്ന എംഎൽഎമാർ മാത്രമേ മൊത്തം വോട്ടിന്റെ കണക്കിൽ വരികയുള്ളു. ആരെങ്കിലും എത്താതിരുന്നാൽ ജയിക്കാൻ വേണ്ട ഒന്നാം വോട്ടിന്റെ എണ്ണത്തിൽ അതിനുസൃതമായ മാറ്റം വരും). വോട്ടെണ്ണുമ്പോൾ 35 വോട്ട് കിട്ടുന്നവരെ ആദ്യം വിജയിയായി പ്രഖ്യാപിക്കും. ഒഴിവ് പിന്നെയും ബാക്കിയാണെങ്കിൽ വോട്ടെണ്ണൽ തുടരും. വിജയിച്ചയാൾക്ക് 35 വോട്ടിൽ കൂടുതൽ കിട്ടിയിട്ടുണ്ടെങ്കിൽ ആ അധികവോട്ട് അയാൾക്ക് വോട്ട്ചെയ്തവർ രണ്ടാംവോട്ട് ആർക്കാണോ രേഖപ്പെടുത്തിയിരിക്കുന്നത് അവരുടെ വോട്ടായി മാറും. (ഇതേ രീതിയിൽ അവരുടെ മൂന്നാം വോട്ട് രണ്ടാംവോട്ടുമാകും). ഈ വോട്ടുകൾ ലഭിക്കുമ്പോൾ 35 വോട്ട് തികയുന്ന സ്ഥാനാർത്ഥിയെയും വിജയിയായി പ്രഖ്യാപിക്കും. പിന്നെയും ഒഴിവ് ബാക്കിയുണ്ടെങ്കിൽ വോട്ടെണ്ണൽ തുടരും. ആരും 35 വോട്ട് നേടാത്ത സ്ഥിതിവന്നാൽ ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയ ആളെ ഒഴിവാക്കും. ഇയാളുടെ രണ്ടാം വോട്ടും അവശേഷിക്കുന്ന സ്ഥാനാർത്ഥികൾക്കു മാറ്റും.
മൂന്നു സ്ഥാനാർത്ഥികൾ വിജയിക്കുംവരെ എണ്ണൽ തുടരും. ഡ്രൂപ് ക്വോട്ട (ജയിക്കാൻവേണ്ട കുറഞ്ഞ വോട്ട്) എന്നത് ഒഴിവുള്ള അത്രയും സ്ഥാനങ്ങൾ നികത്താൻ ആവശ്യമായ ഏറ്റവും കുറഞ്ഞ വോട്ടാണ്. അതായത് 139 അംഗങ്ങൾ വോട്ട്ചെയ്യുമ്പോൾ കുറഞ്ഞ ഒന്നാം വോട്ട് 34 എന്നു നിശ്ചയിച്ചാൽ നാലുപേർക്കുവരെ ആ വോട്ട് നേടാനാകും. (34x4 = 136). ഒരു സ്ഥാനാർത്ഥി കൂടുതലായി ജയിക്കാൻ അർഹത നേടും. എന്നാൽ, ഡ്രൂപ് ക്വോട്ടയുടെ സൂത്രവാക്യത്തിലൂടെയാകുമ്പോൾ മൂന്നുപേരെ മാത്രം ജയിപ്പിക്കാൻകഴിയുന്ന മിനിമം വോട്ട് കണ്ടെത്താനാകും (ശിഷ്ടം അവഗണിക്കും). മൂന്നുപേരെ തെരഞ്ഞെടുക്കാൻ 139 പേർ വോട്ട് ചെയ്യുമ്പോൾ 35 വോട്ട് വീതം നാലുപേർക്ക് കിട്ടില്ലല്ലോ. (35x4 = 140). ഈ സാഹചര്യത്തിൽ ജോർജ് പിണങ്ങിയാലും യുഡിഎഫിന് രണ്ട് പേരെ ജയിപ്പിച്ചെടുക്കാം. പിസി ജോർജ് ഉൾപ്പെടെ 73 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. ഇടതു പക്ഷത്ത് ഗണേശ് കുമാർ ഉൾപ്പെടെ 66ഉം. എന്നാൽ വീരേന്ദ്ര കുമാറും പിസി ജോർജും മാറി വോട്ട് ചെയ്താൽ യുഡിഎഫ് പിന്തുണ 70 ആകും. മറുപക്ഷത്ത് 69 ഉം. ഈ സാഹചര്യത്തിൽ ഒരു എംഎൽഎയെ കൂടി അടർത്തിയെടുക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ഇതിലൂടെ രണ്ട് പേരെ ജയിപ്പിച്ചെടുക്കാൻ ഇടതു മുന്നണിക്കാകും. അതോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് രാജിവയ്ക്കേണ്ട സാഹചര്യവും ഉണ്ടാകും.
സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യമായതിനാൽ അതീവരഹസ്യമായാണ് ഇടത് ചരട് വലികൾ നടക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് വിപ്പ് ബാധകമല്ലെന്ന ബോധ്യം എംഎൽഎമാരിൽ ഉണ്ടാക്കാനാണ് പ്രാഥമിക നീക്കം. ഇത് ഫലിച്ചാൽ അട്ടിമറി യാഥാർത്ഥ്യമാകുമെന്നാണ് പിസി ജോർജിന്റെ പക്ഷം. നിയമസഭയിൽ കോൺഗ്രസിന് 39 പേരുടെ അംഗബലം ഉണ്ട്. ഇതിൽ 35 ഒന്നാം വോട്ടുകൾ വയലാർ രവിക്ക് തന്നെ ലഭിക്കും. മുന്നണിയിലെ ബാക്കിയുള്ള കക്ഷികളും കോൺഗ്രസിന്റെ 4 പേരും മുസ്ലിം ലീഗിന്റെ അബ്ദുൾ വഹാബിന് ഒന്നാം വോട്ട് ചെയ്യും. ഈ സാഹചര്യത്തിൽ അട്ടിമറി നടന്നാൽ അത് ബാധിക്കുക അബ്ദുൾ വഹാബിന്റെ സാധ്യതകളെയാകും.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി ഇഫക്ട് തുടരുമ്പോൾ
- ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്ന പ്രസ്താവന ദോഷം ചെയ്യുമോ?
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്