കണ്ണേ...കരളേ...ഉണ്ണിത്താനെ; മണ്ഡലത്തിലെത്തിയ രാജ്മോഹൻ ഉണ്ണിത്താന് ആവേശകരമായ സ്വീകരണം നൽകി പ്രവർത്തകർ; ട്രെയിൻ പ്ലാറ്റ്ഫോമിലെത്തി കാല് നിലത്ത് വയ്ക്കും മുൻപ് സ്ഥാനാർത്ഥിയെ തോളിലേറ്റി യുവാക്കൾ; സ്റ്റേഷന് പുറത്തെത്തിക്കാൻ കഷ്ടപ്പെട്ട് സുരക്ഷ ഉദ്യോഗസ്ഥർ; തലശ്ശേരിയിൽ കോടിയേരിയെ വിറപ്പിച്ച ഉണ്ണിത്താൻ കാസർഗോഡിനെ ഇളക്കി മറിച്ച് മാസ് എൻട്രി നടത്തിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കാസർഗോഡ്: ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ നിർണയിച്ച് പ്രഖ്യാപനം വന്നപ്പോൾ അപ്രതീക്ഷിതമായിരുന്നു കാസർഗോഡ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി കോൺഗ്രസിലെ തീപ്പൊരി പ്രാസംഗികൻ രാജ്മോഹൻ ഉണ്ണിത്താൻ എത്തിയത്. ഇടത് കോട്ടയായ കാസർഗോഡ് മണ്ഡലത്തിൽ ജനകീയനായ സതീഷ് ചന്ദ്രനെ തന്നെ ഇടത്പക്ഷം അവതരിപ്പിച്ചതോടെ കോൺഗ്രസ് നില പരുങ്ങലിലായിരുന്നു. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ മുതലുള്ള കോൺഗ്രസ് പ്രവർത്തകരുടെ ആവേശം തന്നെയാണ് ഇന്ന് ഉണ്ണിത്താൻ മണ്ഡലത്തിൽ എത്തിയപ്പോഴും കണ്ടത്. കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉണ്ണിത്താനെ വലിയ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ട്രെയിനിൽ നിന്നും പുറത്തിറങ്ങിയ ഉണ്ണിത്താനെ കാല് നിലത്ത് തൊടും മുൻപ് പ്രവർത്തകർ തോളിലേറ്റി
ഉണ്ണിത്താൻ എത്തുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ കാസർഗോഡ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ ആർപ്പ് വിളിച്ചും കണ്ണേ കരളേ ഉണ്ണിത്താനേ എന്ന മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. പൊലീസും റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥരും വളരെ കഷ്ടപ്പെട്ടാണ് ഉണണിത്താനെ പുറത്ത് എത്തിച്ചത്. തോളിലേറ്റി ആർപ്പ് വിളച്ച് സ്നേഹപ്രകടനം നടത്തുന്ന പ്രവർത്തകരെ കൈവീശിക്കാണിച്ചും അഭിവാദ്യം ചെയ്തുമാണ് ഉണ്ണിത്താൻ പ്രവർത്തകരുടെ സ്നേഹത്തിന് മറുപടി നൽകിയത്.
പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ കൃപേഷ് ശരത്ലാൽ എന്നിവരുടെ കൊലപാതകത്തിന്റെ അലയൊലികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സിപിഎം അക്രമ രാഷ്ട്രീയത്തിന് എതിരെ ഉണ്ണിത്താന്റെ തീപ്പൊരി പ്രസംഗം കൂടിയാകുമ്പോൾ കാസർഗോഡ് വലിയ ചലനമുണ്ടാകുമെന്നും വിജയം അപ്രാപ്യമല്ലെന്നും യുഡിഎഫ് ക്യാമ്പ് കണക്ക് കൂട്ടുന്നു. ഇവിടങ്ങളിൽ ഉൾപ്പടെ ഉണ്ണിത്താൻ എത്തും. പെരിയയിൽ നിന്ന് തന്നെയാകും കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണം ആരംഭിക്കുന്നതും.
ഉണ്ണിത്താനെ സ്ഥാനാർത്ഥിയാക്കിയതിൽ കാസർഗോട്ടെ കോൺഗ്രസ്സിലും യു.ഡി.എഫിലും അതിരു കവിഞ്ഞ ആവേശത്തിരയിളക്കമാണ്. ചാനലുകളിൽ എതിരാളികളെ നിലം പരിശാക്കുന്ന രാജ്മോഹൻ ഉണ്ണിത്താൻ കാസർഗോട്ട് ചരിത്രം മാറ്റിയെഴുതുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് അണികൾ. മഞ്ചേശ്വരത്ത് കാരനായ കെപിസിസി. എക്സിക്യൂട്ടീവ് അംഗം സുബ്ബയ്യറെയുടെ പേരായിരുന്നു കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ ആദ്യമുയർന്നു വന്നത്. എന്നാൽ സുബ്ബയ്യറെയുടെ സ്വാധീനം മഞ്ചേശ്വരം, കാസർഗോഡ് നിയമസഭാ മണ്ഡലങ്ങളിൽ മാത്രമേ ലഭ്യമാവൂ എന്ന തിരിച്ചറിവിലാണ് പ്രമുഖനായ രാജ്മോഹനെ മണ്ഡലത്തിൽ ഇറക്കുമതി ചെയ്തത്.
അടുത്തിടെ നാടിനെ നടുക്കിയ പെരിയ ഇരട്ട കൊലപാതകം വിഷയമാക്കി അക്രമ രാഷ്ട്രീയത്തിനെതിരെ ജനവിധി തേടാൻ ഇത്രയും ശക്തനായ ഒരു സ്ഥാനാർത്ഥി വേണമെന്ന് കെപിസിസി. തന്നെ തീരുമാനമെടുക്കുകയായിരുന്നു. അതിന് സർവ്വതാ യോഗ്യൻ രാജ്മോഹൻ ഉണ്ണിത്താനെന്ന വാഗ്മിയെ തന്നെയാണ് കാസർഗോഡിന് ലഭിച്ചത്. എതിരാളികളെ വാക്കുകൊണ്ടും നോക്കുകൊണ്ടും നിലം പരിശാക്കുന്ന പ്രവർത്തന ശൈലി ഇനി കാസർഗോട്ടെ അംങ്കത്തിന് മാറ്റുകൂട്ടും. പതിവിലുപരി നാടിളക്കിയുള്ള പ്രചാരണത്തിനാണ് ഇനി കാസർഗോഡ് വേദിയാവുക. കാസർഗോട്ടെ ന്യൂജൻ യുവാക്കളെ വാക്ചാതുര്യം കൊണ്ട് വശംവദരാക്കാനാണ് രാജ്മോഹൻ ഉണ്ണിത്താൻ ശ്രമിക്കുക. ദക്ഷിണ കേരളീയനെങ്കിലും വടക്കേ മലബാറിൽ സിപിഎം. കോട്ടയായ തലശ്ശേരിയിൽ പോരാടിയ ചരിത്രവും രാജ്മോഹനുണ്ട്.
2006 ൽ സിപിഎം. ലെ കോടിയേരി ബാലകൃഷ്ണനോട് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും മലബാറിലെ രാഷ്ട്രീയ ശൈലി നല്ലവണ്ണം ഗ്രഹിച്ച ആളായിരുന്നു ഉണ്ണിത്താൻ. സിറ്റിങ് എം. പി.യായ പി. കരുണാകരൻ മത്സര രംഗത്ത് നിന്ന് മാറുകയും പകരം എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി. സതീഷ് ചന്ദ്രനെ മത്സര രംഗത്ത് ഇറക്കുകയും ചെയ്തു കഴിഞ്ഞു. എന്നാൽ ഓരോ തവണയും സിപിഎം. വിജയം ആവർത്തിച്ചെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞ് വരുന്നതാണ് ഈ മണ്ഡലത്തിൽ കാണുന്നത്.
2004 ൽ 1,08,256 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.കരുണാകരൻ വിജയക്കൊടി നാട്ടിയത്. എന്നാൽ രണ്ടാം തവണ 2009 ൽ മത്സരിച്ചപ്പോൾ കരുണാകരന്റെ ഭൂരിപക്ഷം 64, 427 ആയി കുറയുകയായിരുന്നു. കഴിഞ്ഞ തവണ കരുണാകരന്റെ ഭൂരിപക്ഷം 6,921 ലേക്ക് ഇടിയുകയായിരുന്നു. സിപിഎം. ന്റെ ഈ പഴയ കോട്ട തകർന്നതിന് സമമായിരുന്നു 2014 ലെ വിജയം. എന്നാൽ ഈ മണ്ഡലം വീണ്ടും ഭൂരിപക്ഷം വർദ്ധിപ്പിച്ച് തിരിച്ച് പിടിക്കാനാണ് സതീഷ് ചന്ദ്രനെ പോലുള്ള ജനപ്രിയ സ്ഥാനാർത്ഥിയെ സിപിഎം. ഇറക്കിയിട്ടുള്ളത്.
കഴിഞ്ഞ തവണ കോൺഗ്രസ്സിലെ ടി.സിദ്ദിഖായിരുന്നു കരുണാകരനെ നേരിട്ടത്. അതുകൊണ്ടു തന്നെ യു.ഡി.എഫിനെ സംബന്ധിച്ച് ആത്മവിശ്വാസം ഇത്തവണ വർദ്ധിച്ചിരിക്കയാണ്. പ്രധാനമായും പെരിയ ഇരട്ട കൊലപാതകവും അതിൽ സിപിഎം.നുള്ള പങ്കുമായിരിക്കും ഈ മണ്ഡലത്തിലെ ചർച്ചാ വിഷയം. സർവ്വായുധങ്ങളും ഉപയോഗിച്ച് രാജ്മോഹൻ ഉണ്ണിത്താൻ പടക്കളത്തിലിറങ്ങുമ്പോൾ യു.ഡി.എഫ് അണികൾക്കും ആത്മവിശ്വാസം പതിൻ മടങ്ങ് വർദ്ധിച്ചിരിക്കയാണ്.
സമീപകാല കാസർഗോഡിന്റെ ചരിത്രത്തിൽ ഇത്രയും ശക്തനായ ഒരു സ്ഥാനാർത്ഥിയെ യു.ഡി.എഫിന് ആദ്യമായാണ് ലഭിച്ചതെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഏതായാലും കാസർഗോട്ടെ മത്സരം പൊടിപാറുമെന്ന സൂചനയാണ് ലഭിക്കുന്നത്. കടന്നപ്പള്ളി രാമചന്ദ്രനും ഐ രാമറെയും കാസർഗോട്ടെ ചരിത്രം തിരുത്തിയതു പോലെ ഇത്തവണ ഈ മണ്ഡലം യു.ഡി.എഫിന് അടിയറവു പറയുക തന്നെ ചെയ്യുമെന്ന് സ്ഥാനാർത്ഥിയായ ഉണ്ണിത്താൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍