വെളുത്തുള്ളിപ്പേടിയിൽ കുരുങ്ങി ബിജെപി; കാർഷിക മേഖലയുടെ തകർച്ച വീഴ്ചയ്ക്ക് ആക്കം കൂട്ടി; പാർട്ടിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത് ആയുധമാക്കി പ്രതിപക്ഷം; കോൺഗ്രസ് ഉയർത്തുന്ന വെല്ലുവിളി കൂടിയായപ്പോൾ അടിപതറി ബിജെപി നേതൃത്വം; രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് പറയാൻ കാരണങ്ങൾ ഏറെ
മറുനാടൻ ഡെസ്ക്
ജയ്പൂർ: കാലിന് അടിയിലെ മണ്ണുചോർന്നു പോകുന്ന അവസ്ഥ. രാജസ്ഥാനിൽ ബിജെപിയുടെ സ്ഥിതി ഇപ്പോൾ ഇതാണ്. വസുന്ധരാ രാജെ സിന്ധ്യയുടെ നേതൃത്വത്തിൽ ഭരണത്തുടർച്ച സ്വപ്നം കാണുന്നുണ്ടെങ്കിലും സഫലമാകാത്ത ഒരു സ്വപ്നമാണിതെന്ന് രഹസ്യമായിട്ടെങ്കിലും ബിജെപി സമ്മതിക്കും. കാർഷികമേഖയുടെ തകർച്ചയും ഭരണവിരുദ്ധ വികാരവും ഇന്ധനവില വർധനയുമെല്ലാം ബിജെപിയുടെ പ്രഭാവത്തിന് മങ്ങലേല്പിച്ചതിനു പിന്നാലെ ദൗസ എംപിയും നാഗോർ എംഎൽഎയും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതോടെ അവസാന പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണ്.
വെളുത്തുള്ളിപ്പേടിയിൽ കുരുങ്ങിക്കിടക്കുന്ന വോട്ട്
രാജസ്ഥാനിലെ സുപ്രധാന തെരഞ്ഞെടുപ്പു വിഷയമായിരുന്നു വെളുത്തുള്ളി. ഒരു കിലോ വെളുത്തുള്ളി വിറ്റാൽ കർഷകർക്ക് ഒടുവിൽ കൈയിലെത്തുന്നത് രണ്ടു രൂപാ മാത്രം. രാജ്യത്തെ മൊത്തം വെളുത്തുള്ളി ഉത്പാദനത്തിന്റെ നല്ലൊരു ഭാഗവും രാജസ്ഥാനിൽ നിന്നാകയാൽ വെളുത്തുള്ളി കർഷകരുടെ രാഷ്ട്രീയ നിലപാട് ഇവിടെ അധികാരത്തിൽ ആരു വരണമെന്നതിൽ നിർണായകമാണ്. 2016-ൽ ഒരു കിലോ വെളുത്തുള്ളിക്ക് സീസണിൽ കർഷകർക്ക് 100 രൂപയ്ക്ക് മുകളിൽ ലഭിച്ചിരുന്നു. ഒരു ക്വിന്റൽ വെളുത്തുള്ളി 13,000 രൂപയ്ക്കു വരെ വിറ്റ ചരിത്രം ഇവിടുത്തെ കർഷകർക്കുണ്ട്.
എന്നാൽ നോട്ട് നിരോധനം വന്നതോടെ എല്ലാം കീഴ്മേൽ മറിയുകയായിരുന്നു. പിന്നീടങ്ങോട്ട് കുത്തനെ വിലയിടിവാണ് കർഷകർക്ക് നേരിടേണ്ടി വന്നത്. കൃഷിക്ക് ചെലവാക്കുന്ന തുക പോലും കൈയിൽ കിട്ടാത്ത അവസ്ഥയിലായി കർഷകർ. കഴിഞ്ഞ രണ്ടു വർഷം സംസ്ഥാനത്ത് വെളുത്തുള്ളി ഉൽപ്പാദനം വർദ്ധിച്ചതും തിരിച്ചടിയായി. ഉത്പാദനം വർധിച്ചതോടെ കർഷകർക്ക് കിലോയ്ക്ക് രണ്ട് രൂപയും മാത്രം കിട്ടുന്ന അവസ്ഥയായി. വെളുത്തുള്ളി കർഷകരെ രക്ഷിക്കാനുള്ള ശ്രമങ്ങളൊന്നും ബിജെപി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. വിലയിടിവിനെ തുടർന്ന് ഈ വർഷം അഞ്ചു വെളുത്തുള്ളി കർഷകരാണ് ആത്മഹത്യ ചെയ്തത്. ഗ്രാമീണ മേഖലകളിൽ ഉയർന്നിരിക്കുന്ന ജനരോഷം ബിജെപി സർക്കാരിന് പ്രതികൂലമായി തന്നെ ഇത്തവണ ബാധിക്കും. വിളകളുടെ വില മെച്ചപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും വോട്ടായി പെട്ടിയിൽ വീഴാൻ സാധ്യതയില്ല.
പാർട്ടിയിലെ ഭിന്നത
ബിജെപിയുടെ അടിത്തറ ഇളക്കിക്കൊണ്ട് കൂട്ടരാജി തുടരുന്നത് പാർട്ടിക്കുണ്ടാക്കുന്ന ക്ഷീണം ചില്ലറയല്ല. ദൗസ മണ്ഡലത്തിൽ നിന്നുള്ള എംപി ഹരീഷ് ചന്ദ്ര മീണ ബുധനാഴ്ചയാണ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്. സീറ്റ് നിഷേധിച്ചതിലും മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുയായികളെ പട്ടികയിൽ കുത്തിത്തിരുകിയതിലും പ്രതിഷേധിച്ച് മന്ത്രിയായ സുരേന്ദ്ര ഗോയലും മുൻ ജനറൽ സെക്രട്ടറി കുൽദീപ് ദാൻഖറും എംഎൽഎ ഹാബിബുർ റഹ്മാനും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ബിജെപിയുടെ മുതിർന്ന നേതാവ് ജസ്വന്ത് സിങ്ങിന്റെ മകൻ മാനവേന്ദ്രസിങ് കഴിഞ്ഞമാസം ബിജെപിവിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.
ജാതി സമവാക്യങ്ങൾ ശക്തമായിട്ടുള്ള രാജസ്ഥാനിൽ കിഴക്കൻ മേഖലകളിൽ നിർണായമാകുന്ന മീണ വിഭാഗത്തിൽ നിന്നുള്ള മീണ വിഭാഗത്തിൽ നിന്നുള്ള ഹരീഷ് ചന്ദ്രയുടെ രാജി പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ്. പാളയത്തിൽ പട എന്ന അവസ്ഥ നേരിടുന്ന ബിജെപിക്ക് ഇവയെ മറികടക്കാൻ നിലവിലുള്ള സാഹചര്യത്തിൽ ബുദ്ധിമുട്ടേറിയ കാര്യമാണ്. ബിജെപിയിലെ അസ്വാരസ്യം മറനീക്കി പുറത്തു വന്നതോടെ ബിജെപിയുടെ പ്രധാന കോട്ടയായ രാജസ്ഥാൻ കൈവിട്ടു പോകുമെന്നു തന്നെയാണ് സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും തമ്മിലുള്ള ഭിന്നതയും സംസ്ഥാനത്ത് ബിജെപിക്ക് തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. വസുന്ധര രാജെയുടെ പ്രവർത്തനരീതികളോട് കടുത്ത എതിർപ്പുള്ള വലിയൊരു പക്ഷവും പാർട്ടിക്കുള്ളിലുണ്ട്.
ഭരണവിരുദ്ധ വികാരം
വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ കടുത്ത ഭരണവിരുദ്ധ വികാരമാണ് നേരിടുന്നത്. 2003 മുതൽ 2008 വരെയും പിന്നീട് 2013 മുതൽ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ വാണ വസുന്ധര രാജെ സിന്ധ്യയ്ക്ക് പക്ഷേ ജനങ്ങളുടെ മനസിൽ കൂടുകൂട്ടാൻ സാധിച്ചില്ലെന്നു വേണം പറയാൻ. 67 മണ്ഡലങ്ങളിലെ വോട്ടർമാർക്കിടയിൽ നടത്തിയ സർവേയിൽ വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനത്തിൽ 65 ശതമാനം പേരും അതൃപ്തരാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ വസുന്ധര രാജെ പരാജയമാണെന്നാണ് 48 ശതമാനത്തിന്റെ വിലയിരുത്തൽ.
നിരവധി പുതുമുഖങ്ങളെ അവതരിപ്പിച്ച് ഭരണവിരുദ്ധ വികാരം മറികടക്കാനാണ് ഇത്തവണ ബിജെപി ശ്രമിച്ചത്. ആഭ്യന്തര മന്ത്രിയടക്കമുള്ള മുതിർന്ന നേതാക്കൾക്കെതിരെയെല്ലാം ജനങ്ങൾക്കിടയിൽ വിരുദ്ധാഭിപ്രായം ഉണ്ട്. പുതുമുഖങ്ങളെ അവതരിപ്പിച്ചപ്പോൾ പലർക്കും സീറ്റ് നഷ്ടമായി. ഇതും പാർട്ടിക്കുള്ളിൽ തന്നെ ബിജെപിക്കേറ്റ് തിരിച്ചടിയാണ്. പാർട്ടിയുടെ പ്രധാന വോട്ടു ബാങ്കായ രജപുത്രർ അടക്കമുള്ളവർ ഇടഞ്ഞുതന്നെയാണ് നിൽക്കുന്നത്. മുഖ്യമന്ത്രി വസുന്ധര രാജെയുള്ള ഏകാധിപത്യ ഭരണത്തിൽ കടുത്ത എതിർപ്പാണ് പാർട്ടിക്കുള്ളിലും പുറത്തും അലയടിക്കുന്നത്.
കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ്
ഭരണം തിരിച്ചുപിടിക്കാമെന്ന് ഏതാണ്ട് ഉറപ്പായ കോൺഗ്രസ് തുടക്കം മുതൽ തന്നെ മികച്ച തന്ത്രങ്ങൾ മെനയുകയായിരുന്നു. ഉള്ളിലുള്ള വിമതരെ തന്നെ കൂട്ടുപിടിച്ച് ബിജെപിയെ ദുർബലപ്പെടുത്തുക എന്ന തന്ത്രമാണ് ആദ്യം മുതൽ ഇവിടെ പരീക്ഷിച്ചത്. കാർഷിക മേഖലയുടെ ഇടിവ്. കർഷക ആത്മഹത്യ, ഇന്ധനവില തുടങ്ങിയവയെല്ലാം എടുത്തു കാട്ടി ബിജെപി സർക്കാരിനെ താഴെയിറക്കാൻ പയറ്റുന്ന കോൺഗ്രസ് അധികാര വഴിയിലേക്കുള്ള തിരിച്ചുവരവാണ് സ്വപ്നം കാണുന്നത്. സമുദായ-ജാതസമവാക്യങ്ങൾ പാലിച്ചു നോട്ടം കൊയ്യാനും കോൺഗ്രസ് ഇവിടെ ശ്രമിക്കുന്നുണ്ട്. ഒബിസി വിഭാഗത്തിൽ പെട്ട സച്ചിൻ പൈലറ്റ് (ഗുജ്ജർ), അശോക് ഗലോട്ട്(മാലി) എന്നിവരുടെ സാന്നിധ്യം ഇതിൽ നിർണായകമാണ്.
പൊതുവേ പാർട്ടിക്കുള്ളിൽ ഉണ്ടാകാറുള്ള ചേരിപ്പോര് ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണ കോൺഗ്രസ് രാജസ്ഥാനിൽ പയറ്റുന്നത്. സച്ചിൻ പൈലറ്റിനേയും അശോക് ഗലോട്ടിനേയും ഒരേ പ്രാധാന്യത്തോടെ തന്നെ ഉയർത്തിക്കാട്ടിയാണ് ചേരിപ്പോര് ഒഴിവാക്കിയിരിക്കുന്നത്. രണ്ടും കല്പിച്ച് കളത്തിലിറങ്ങിയിരിക്കുന്ന കോൺഗ്രസ് ഏതുവിധേനയും അധികാരം പിടിച്ചെടുക്കും എന്ന മട്ടിൽ തന്നെയാണ് മുന്നേറുന്നത്. അതുകൊണ്ടു തന്നെ എല്ലാ സർവേ ഫലങ്ങളും ഇവിടെ കോൺഗ്രസിന് അനുകൂലമാണ്. ബിജെപിക്ക് ഉടനെയൊരു തിരിച്ചുവരവ് അസാധ്യം എന്നു തന്നെയാണ് എല്ലാ ഫലങ്ങളും ചൂണ്ടിക്കാട്ടുന്നത്.
മൂന്നാം മുന്നണിയുടെ സാന്നിധ്യം
പത്രികാ സമർപ്പണം ആരംഭിച്ച സംസ്ഥാനത്ത് മൂന്നാം മുന്നണിയുടെ സാന്നിധ്യം ബിജെപിയുടേയും കോൺഗ്രസിന്റേയും ഉറക്കം കെടുത്തുന്നതാണ്. ബിജെപി വിട്ട ജാട്ട് നേതാവ് ഹനുമാൻ ബേനിവാൾ എംഎൽഎ, ബ്രാഹ്മണ നേതാവ് ഘനശ്യാം തിവാരി എംഎൽഎ, എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നാം മുന്നണിക്കുള്ള കളമൊരുങ്ങുന്നത്. ഇവരുടെ രാഷ്ട്രീയലോക് താന്ത്രിക് പാർട്ടി, വാഹിനി പാർട്ടി എന്നിവ സിപിഎം നേതൃത്വം നൽകുന്ന മൂന്നാം മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചനയുണ്ട്. സംസ്ഥാനത്തെ 200 സീറ്റുകളിൽ മത്സരിക്കുന്ന ബിഎസ്പിയേയും കൂടെക്കൂട്ടാൻ ഇവർ ശ്രമിക്കുന്നുണ്ട്. പ്രബലർ ഒരുമിക്കുന്ന മൂന്നാം മുന്നണിയുടെ സാന്നിധ്യം ഭൂരിപക്ഷം കുറയ്ക്കാൻ പോലും വഴിവച്ചേക്കും.
ജാതി സമവാക്യങ്ങൾ
ജാതി സമവാക്യങ്ങൾ ഏറ്റവും വിജയകരമായി അനുകൂലമാക്കിയിട്ടുള്ള സംസ്ഥാനമാണ് രാജസ്ഥാൻ. രജപുത്ര, ജാട്ട്, ഗുജ്ജർ, മീണ തുടങ്ങിയ വിഭാഗങ്ങളാണ് ഇതിൽ പ്രധാനം. ബിജെപിക്ക് അനുകൂലമായി രജപുത്രർ വോട്ടു ചെയ്യുമ്പോൾ കോൺഗ്രസ് അനുഭാവികളാണ് ജാട്ടുകൾ. പരമ്പരാഗതമായി ഇത്തരത്തിലാണ് ജാതി വോട്ടുകൾ വിഭജിക്കപ്പെടുന്നത്. വസുന്ധര രാജെയുടെ ഭരണത്തിൽ രജപുത്രർ തികച്ചും അതൃപ്തരാണെന്നുള്ള കാര്യം പകൽപോലെ വ്യക്തമാണിപ്പോൾ. വസുന്ധരാ രാജെയുടെ പല തീരുമാനങ്ങളിലും പാളിച്ച പറ്റി എന്നു വിശ്വസിക്കുന്നവരാണ് രജപുത്രരിൽ ഏറെയും.
Stories you may Like
- രാജസ്ഥാനിൽ ഭരണം പിടിക്കാൻ കച്ചകെട്ടിയ ബിജെപിക്ക് വെല്ലുവിളിയായി വസുന്ധരയുടെ പിണക്കം!
- ഭജൻലാൽ ശർമയുടെ സ്ഥാനക്കയറ്റം കേന്ദ്രനേതൃത്വത്തിന്റെ സസ്പെൻസ്
- രാജസ്ഥാനിൽ ആരാകും മുഖ്യമന്ത്രി? ബിജെപി അധികാരം ഉറപ്പിച്ചതോടെ പ്രമുഖരുടെ നിര
- പ്രമുഖരെ 'വെട്ടിയ' ഭജൻ ലാലിനെ നിർദേശിച്ചത് വസുന്ധര രാജ സിന്ധ്യ
- മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള ബിജെപിയുടെ നിർണായക യോഗം ഇന്ന്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്