സ്വന്തമായി ഒരു തുണ്ടു ഭൂമിയുമില്ലാതെ രാജാജി; സ്വന്തം വീടില്ലാത്തതിനാൽ മാറി മാറി താമസിക്കേണ്ടി വന്നത് 39 വാടകവീടുകളിൽ; ഇപ്പോൾ താമസം സഹോദരീ ഭർത്താവിന്റെ വീട്ടിൽ; യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ ആസ്തി 23.07 ലക്ഷം രൂപ; 19 ലക്ഷം മതിപ്പുവിലയുള്ള ഇന്നോവ കാറും 12 ലക്ഷം രൂപ വരുന്ന കൃഷിഭൂമിയും പ്രതാപന് സ്വന്തം; പൊരിഞ്ഞ പോര് നടക്കുന്ന പൂരങ്ങളുടെ നാട്ടിൽ ഇടതു-വലതു മുന്നണി സ്ഥാനാർത്ഥികൾ നൽകിയ നാമനിർദേശ പത്രികയിലെ വിവരങ്ങൾ ഇങ്ങനെ
കെ.എം.അക്ബർ
തൃശൂർ: പൊരിഞ്ഞ പോരാണ് പൂരങ്ങളുടെ നാട്ടിൽ ഇത്തവണ നടക്കുന്നത്. ഇടതു-വലതു മുന്നണി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക നൽകി കഴിഞ്ഞു. പ്രചാരണവും മൂന്നു റൗണ്ട് വരെ പൂർത്തിയാക്കി. എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന് സ്വന്തമായി ഒരു തുണ്ടു ഭൂമിയുമില്ല. വീടുമില്ല. അതുകൊണ്ടു തന്നെ 39 വാടകവീടുകളിൽ മാറി മാറി താമസിക്കേണ്ടി വന്നു രാജാജിക്ക്. സഹോദരി ഷീലയുടെ ഭർത്താവും മാധ്യമപ്രവർത്തകനുമായ ജയദീപിന്റെ പേരിലുള്ള കണ്ണാറയിലെ വീട്ടിലാണ് താമസം. കടബാധ്യതയുള്ളത് 20 ലക്ഷം രൂപ. സ്വന്തമായി വാഹനമില്ല. 30,296 രൂപ ബാങ്കിൽ നിക്ഷേപമായുണ്ട്.
5000 രൂപ പണമായി കൈയിലുമുണ്ട്. ഭാര്യ ശാന്തയുടെ പേരിൽ 28 ലക്ഷം രൂപ വിലമതിക്കുന്ന 28 സെന്റ് ഭൂമിയും ഒരു പവൻ സ്വർണവുമുണ്ട്. മകൾ ധുന മരിയ ഭാർഗവിക്ക് ഒരു പവൻ സ്വർണവുമുണ്ട്. ഇതിന് 22400 രൂപ വീതം വില കണക്കാക്കുന്നു. ഭാര്യയുടെ കൈവശം 3000 രൂപയും മകളുടെ കൈവശം 1000 രൂപയുമുണ്ട്. സഹോദരീ ഭർത്താവ് ജയദീപിന്റെ പേരിലുള്ള കണ്ണാറയിലെ വീട് നിൽക്കുന്ന സ്ഥലം ഈടു നൽകിയാണ് സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്തിട്ടുള്ളത്. രാജാജിയുടെ പേരിൽ കേസുകൾ നിലവിലില്ല. അതേസമയം, തൃശൂർ ലോകസഭാ യു.ഡി.എഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപന്റെ ആസ്തി 23.07 ലക്ഷം രൂപ.
കയ്യിലുള്ളത് 30,000 രൂപയും ഭാര്യയുടെ കൈവശമുള്ളത് 5,000 രൂപയും. 19 ലക്ഷം മതിപ്പുവിലയുള്ള ഇന്നോവ കാർ പ്രതാപനുണ്ട്. വാഹന വായ്പയുൾപ്പെടെ 10 ലക്ഷം രൂപയുടെ ബാധ്യതയും. ഭാര്യയുടെ പേരിലുള്ള 25 ലക്ഷം രൂപ മൂല്യമുള്ള വീടാണ് പ്രതാപനുള്ളത്. 12 ലക്ഷം രൂപ വരുന്ന കൃഷിഭൂമിയുമുണ്ട്. ഭാര്യയുടെ കൈവശം 9.60 ലക്ഷം രൂപ വിലവരുന്ന 320 ഗ്രാം സ്വർണമുണ്ട്. ഭാര്യയുടെ പേരിലുള്ള ആസ്തി 13.90 ലക്ഷം രൂപയാണ്. വിദ്യാഭ്യാസ വായ്പയുൾപ്പെടെ 19 ലക്ഷം രൂപയാണ് ആശ്രിത ബാധ്യത. ആശ്രിതരുടെ കൈവശമുള്ളത് 24 ലക്ഷം രൂപയാണ്. ഏഴു കേസുകളാണ് പ്രതാപനെതിരെ നിലവിലുള്ളത്.
മലയാള മനോരമയുടെ ബാലജനസഖ്യത്തിലെ പ്രവർത്തനങ്ങളിലൂടെ ആരംഭം കുറിച്ച രാജാജിക്ക് മികച്ച സംഘാടന മികവുണ്ടെന്ന് ഏവരും ഒരേ സ്വരത്തിൽ സമ്മതിക്കുന്ന കാര്യമാണ്. ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ ബാലജന സഖ്യത്തിന്റെ മേഖലയിലെ അമരക്കാരനായി. തൃശൂർ സെന്റ് അലോഷ്യസ് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കോളജ് യൂണിയൻ മാഗസിൻ എഡിറ്ററായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ശ്രീകേരള വർമ്മ കോളേജിലെ ബിരുദ പഠന കാലത്താണ് എഐഎസ്എഫിന്റെ സജീവാംഗമാകുന്നത്. യൂണിറ്റ് കമ്മിറ്റിയുടെ സെക്രട്ടറിയായി. പിന്നീട് എഐഎസ്എഫ് ജില്ലാ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു.
വിദ്യാർത്ഥി ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കിടെയാണ് കമ്യൂണിസ്റ്റു പാർട്ടി മുഖപത്രമായ ജനയുഗത്തിന്റെ തൃശൂർ ജില്ലാ ലേഖകൻ എന്ന നിലയിൽ മാധ്യമ രംഗത്തേക്ക് കടക്കുന്നത്. എഐവൈഎഫ് മുഖപത്രമായ 'യൂത്ത് ലൈഫി'ന്റെ പത്രാധിപ ചുമതല ഏറ്റെടുത്തതോടെ രാജാജിയുടെ പ്രവർത്തന മേഖല ഡൽഹിയായി. ഈ ഘട്ടത്തിലാണ് ലോക യുവജന ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഫെഡറേഷൻ മുഖപത്രമായ 'വേൾഡ് യൂത്തി'ന്റെ പത്രാധിപസമിതി അംഗമായി. 2011 മുതൽ 13 വരെ ജനയുഗം എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിച്ചു. 2015 മുതൽ ജനയുഗം പത്രാധിപരാണ്.
1985 മുതൽ 96 വരെ ലോക യുവജന ഫെഡറേഷന്റെ വൈസ് പ്രസിഡന്റായിരുന്ന രാജാജിയുടെ പ്രവർത്തനം ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലായിരുന്നു. ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലുമായി 78 രാജ്യങ്ങളിൽ യുവജന ഫെഡറേഷൻ ഉപാധ്യക്ഷനെന്ന നിലയിൽ സന്ദർശനം നടത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഈ കാലയളവിൽ ലോക യുവജന ഫെഡറേഷന്റെ ഏഷ്യൻ ഫെസഫിക് തലവനായിരുന്നു. ഒപ്പം മുഖപത്രമായ വേൾഡ് യൂത്തിന്റെ പത്രാധിപ സമിതി അംഗവുമായി രാജാജി. 1985-ൽ മോസ്കോയിൽ നടന്ന 12ാം ലോക യുവജനോത്സവത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ലീഡറായി. ഉത്തര കൊറിയയിൽ നടന്ന 13ാം ലോക യുവജന സമ്മേളനത്തിന്റെ സ്ഥിരം സമിതി കോ-ഓർഡിനേറ്റർ പദവി നിർവഹിക്കാനുള്ള ചുമതല രാജാജിക്കായിരുന്നു.
ലോക സാമ്രാജ്യത്വ വിരുദ്ധ പോരാളിക്കുള്ള അന്താരാഷ്ട്ര പുരസ്കാരം വുഫ്ഡി ഡിപ്ലോമ' ലഭിച്ച ഇന്ത്യൻ യുവനേതാവാണ് രാജാജി മാത്യു തോമസ്. പ്രതിവിപ്ലവകാരികൾക്കെതിരെ നിക്വരാഗൻ സ്റ്റാന്റിനിസ്റ്റുകൾ നടത്തിയ പോരാട്ടങ്ങൾക്ക് പിന്തുണകൊടുക്കാൻ ലോക യുവജന പ്രസ്ഥാനം നിയോഗിച്ചത് ഉപാധ്യക്ഷനായ രാജാജിയെയായിരുന്നു. ഫലസ്തീൻ വിമോചന പോരാട്ടത്തിന് ശക്തിപകർന്ന് ലോകത്തെമ്പാടും ഐക്യദാർഢ്യ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിലും ലോക യുവജന നേതാവ് എന്ന നിലയിൽ രാജാജി നിർണായക പങ്ക് വഹിച്ചു.
വർണ്ണവിവേചനത്തിനെതിരെയും കോളനി വാഴ്ചയ്ക്കെതിരെയും ആഫ്രിക്കൻ നാടുകളിൽ നടന്ന പോരാട്ടങ്ങളിലും രാജാജിയുടെ പങ്കാളിത്തം പറയുന്നുണ്ട്. 1990ൽ സൗത്ത് ആഫ്രിക്കൻ രാഷ്ട്രമായ നമീബിയയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആ നാട്ടിലെ സ്വാതന്ത്ര്യ സമര പോരാളികൾക്കൊപ്പം സാർവദേശീയ യുവജന സംഘടനയും രാജാജിയെ പോലുള്ള അതിന്റെ പ്രതിനിധികളും അഭിനന്ദിക്കപ്പെട്ടിരുന്നു.
ഇന്ത്യൻ യുവജന ഫെഡറേഷന്റെ (എഐവൈഎഫ്) ദേശീയ ജനറൽ സെക്രട്ടറിയായി രണ്ടു ടേം രാജാജി പ്രവർത്തിച്ചിട്ടുണ്ട്. ലോകത്തെ യുവജന സംഘടനകളുടെ വേദിയായ ലോക യുവജന ഫെഡറേഷന്റെ നേതാവായിരുന്ന രാജാജി മാത്യു തോമസ് വി പി സിങ് സർക്കാരിന്റെ കാലത്ത് കേന്ദ്ര സർക്കാരിനു കീഴിലുള്ള യുവജന കമ്മീഷനിൽ അംഗമായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍