അന്നാദ്യം അമേഠിയിൽ പത്രിക നൽകുമ്പോൾ പരിഭ്രാന്തനായ രാഹുലിന്റെ കൈകൾ വിറച്ചു; ചേട്ടന്റെ മനസ് വായിച്ച അനിയത്തി വളരെ വേഗം കൈകൾകൂട്ടിപ്പിടിച്ച് പകർന്നത് അസാമാന്യ ധൈര്യം; വയനാട്ടിൽ 48 ാം വയസിൽ പുഞ്ചിരിയോടെ തഴക്കം വന്ന നേതാവായി രാഹുൽ പത്രിക നൽകുമ്പോൾ ഫോണെടുത്ത് ഫോട്ടോ പിടിച്ച് സഹോദരിയുടെ കിടിലൻ ട്വീറ്റ്: ഭായ് ജാൻ; ലളിതസുന്ദരമായ സാരിയിൽ ഉന്മേഷഭരിതയായി റോഡ് ഷോയിൽ പങ്കെടുക്കുമ്പോഴും ജനം പറയുന്നു പ്രിയങ്ക തന്നെ താരം
മറുനാടൻ ഡെസ്ക്
വയനാട്:2004 ൽ അമേഠിയിൽ നിന്ന് ലോക്സഭാ സീറ്റിലേക്ക് രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കുന്ന നാൾ. രാഹുൽ ഔദ്യോഗികമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണ്. അച്ഛൻ രാജീവ് ഗാന്ധിയുടെ മണ്ഡലം. മുപ്പതുകളിലായിരുന്ന രാഹുൽ ആകെ പരിഭ്രാന്തിയിലായിരുന്നു. ഒന്നും പരിചയമില്ലല്ലോ. പത്രിക നൽകുമ്പോൾ രാഹുലിന്റെ കൈകൾ വിറച്ചു. ഉടൻ തന്നെ അടുത്തുണ്ടായിരുന്ന പ്രിയങ്ക ഗാന്ധി വേഗം രാഹുലിന്റെ കൈപിടിച്ച ധൈര്യം കൊടുത്തു. ഇന്നുരാവിലെ വയനാട്ടിൽ പത്രിക നൽകുമ്പോഴും സമാനമായ രംഗം. 48 ലെത്തിയ രാഹുൽ ഇന്ന് മുതിർന്ന രാഷ്ട്രീയക്കാരനായി മാറിക്കഴിഞ്ഞു. നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം റിട്ടേണിങ് ഓഫീസർക്ക് പത്രിക കൈമാറി. അപ്പോഴും സഹോദരി അടുത്തുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുമ്പാകെ കോൺഗ്രസ് അദ്ധ്യക്ഷൻ ഇരിക്കുമ്പോൾ പ്രിയങ്ക ഫോണെടുത്ത് ഒരു ഫോട്ടോ എടുത്തു. ഉടൻ തന്നെ വികാരത്തിൽ ചാലിച്ച ഒരു ട്വീറ്റും. 'എന്റെ സഹോദരൻ, ഏറ്റവും സത്യസന്ധനായ സുഹൃത്ത്, എനിക്കറിയാവുന്ന ഏറ്റവും ധീരനായ പുരുഷൻ. വയനാടേ അദ്ദേഹത്തെ കാത്തുകൊള്ളണമേ..അദ്ദേഹം നിങ്ങളെ നിരാശരാക്കില്ല, പത്രികാ സമർപ്പണത്തിന്റെ ആർപ്പും ആരവും കഴിഞ്ഞപ്പോൾ', പ്രിയങ്ക ട്വിറ്ററിൽ കുറിച്ച വാക്കുകൾ.
ജനനേതാവിന്റെ ഒളിമിന്നലുകൾ തെളിഞ്ഞുകാണുന്നത് എപ്പോഴെന്ന് പറയാനാവില്ല. പിന്നിട്ട കാലത്തെവിടെയോ ഉപേക്ഷിച്ചുപോയ ഊർജ്ജമാണ് കോൺഗ്രസിന് ആ ഒളിമിന്നലുകൾ. വയനാട്ടിൽ റോഡ് ഷോയിലെ തിരക്കിനിടെ, പരിക്കേറ്റ മാധ്യമപ്രവർത്തകന്റെ ഷൂവും പേറി സ്ട്രെക്ച്ചറിനടുത്ത് ആകുലതയോടെ നിൽക്കുന്ന പ്രിയങ്ക ഗാന്ധി അത്തരമൊരു കാഴ്ചയാണ് ഇന്നുനൽകിയത്. എസ്പിജിയുടെ കനത്ത സുരക്ഷാവലയം ഭേദിച്ച് സാധാരണക്കാരോട് ഇടപഴകുന്നത് വെറും ഷോ മാത്രമായി ചിലർ മുദ്രകുത്തിയേക്കും. എന്നാൽ, സെഫോളജിസ്റ്റായ യോഗേന്ദ്ര യാദവ് അടുത്തിടെ പറഞ്ഞത് ഓർക്കുക: ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ആത്മാർഥതയുള്ള രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി. കാര്യങ്ങൾ അറിയാനും പഠിക്കാനും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്ന നേതാവ് ഇപ്പോൾ രാജ്യത്തിനായി ചില ഉത്തരങ്ങളും മുന്നോട്ട് വച്ചിരിക്കുന്നു. രാജ്യം അത് സ്വീകരിക്കുമോയെന്ന് വോട്ടെടുപ്പ് കഴിയുമ്പോൾ അറിയാം.
ലളിതമായ കൈത്തറി സാരി ഉടുത്ത് സാധാരണക്കാരിൽ സാധാരണക്കാരിയാവുന്ന പ്രിയങ്ക നൽകുന്ന സന്ദേശവും അതാണ്: രാഹുലിനൊപ്പം ഞാനുമുണ്ടാകും. കോൺഗ്രസ് പ്രവർത്തകരെ ആകെ ഉന്മേഷഭരിതരാക്കുന്ന ഒരുസന്ദേശം. വീണ്ടെടുക്കും ആ നഷ്ടപാരമ്പര്യം. എന്നാൽ, മുകളിൽ നിന്നുകൊണ്ട് തനിക്ക് അത്ഭുതങ്ങൾ ഒന്നും കാട്ടാനാവില്ലെന്നും അവർ ഓർമിപ്പിക്കുന്നു. യാഥാർഥ്യബോധം വേണം. ബൂത്തുതലം മുതലുള്ള കരുത്തുറ്റ പ്രവർത്തനം വേണം. അത്ഭുതങ്ങൾ താനേ വരും. ഇന്ദിര ഗാന്ധിയെ പോലെ പ്രിയങ്ക പ്രിയദർശിനി ആകുന്നത് ഇങ്ങനെയാണ്. അതെ പ്രിയങ്ക തന്നെയായിരുന്നു വയനാട്ടിലെ ഇന്നത്തെ താരം.
കിഴക്കൻ യുപിയുടെ ചുമതലയുള്ള പ്രിയങ്ക പഴയ കോട്ടകൾ തിരിച്ചുപിടിക്കാൻ നടത്തിയ ഗംഗായാത്രയോടെയാണ് അമേഠിയിലും റായ്ബറേലിയിലും മാത്രം ഒതുങ്ങിയിരുന്ന സാന്നിധ്യം ജനഹൃദയങ്ങളിലേക്ക് പടർന്നത്. പച്ചക്കോട്ടൻ സാരിയും പിങ്ക് ബ്ലൗസും ധരിച്ച് സാധാരണക്കാരിൽ സാധാരണക്കാരിയായി നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്ന പ്രിയങ്ക പറയാതെ പറയുന്നതും കോൺഗ്രസ് ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന രാഷ്ട്രീയമാണ്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന പാർശ്വവൽകരിക്കപ്പെട്ട ദളിത് വിഭാഗങ്ങളെ അടുപ്പിക്കാനുള്ള ശ്രമം കൂടിയായിരുന്നും ഗംഗായാത്ര.
പട്ടിണി മാത്രം അവശേഷിക്കുന്ന നെയ്ത്തുതൊഴിലാളികളോട് അവർ പറഞ്ഞു: കാഞ്ചീപുരത്തും പോച്ചംപള്ളിയിലും ബസ്തറിലും റായ്ഗഡിലും , സമ്പാൽപൂരിലും വിദർഭയിലുമെല്ലാം ഞാൻ കാണുന്നത് ഒരേ ദുരിത ജീവിതമാണ്. കർഷകരുടെയും നെയ്ത്തുകാരുടെയും ആത്മഹത്യ കോൺഗ്രസ് ബിജെപിക്കെതിരെ ഉയർത്തുന്ന രാഷ്ട്രീയ പ്രശ്നമാണ്. അമ്മ സോണിയ ഗാന്ധിക്കും സഹോദരൻ രാഹുലിനും പിന്നാലെ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്വന്തം ലോകത്ത് ഒതുങ്ങിയ പ്രിയങ്കയുടെ വരവിനായി കാത്തിരുന്നത് വെറുതെയായില്ലെന്ന കോൺഗ്രസ് പ്രവർത്തകർ പറയുന്നത് വെറുതെയല്ല. വയനാട്ടിലെ മണ്ണിൽ പ്രിയങ്ക പറയാൻ ശ്രമിച്ചതും അതുതന്നെ: ഞാൻ നിങ്ങളിൽ ഒരാളാണ്. ഇന്ദിരാ ഗാന്ധിയെ പോലെ കോട്ടൺ സാരികൾ ധരിച്ച അവർ വസ്ത്രത്തിന്റെ രാഷ്ട്രീയവും പറയുന്നു. രാജ്യത്തെ കർഷകരുടെ, നെയ്ത്തുകാരുടെ സാധാരണക്കാരുടെ, ഒക്കെ മനസ്സിലേക്ക് മുത്തശ്ശിയെ പോലെ ഇറങ്ങിച്ചെല്ലാൻ പരിശ്രമിക്കുന്നു. നീണ്ട മൂക്കും വിടർന്ന കണ്ണുകളും ഇന്ദിരയുടെ ഹെയർസ്റ്റൈലും ഒപ്പം മായാത്ത പുഞ്ചിരിയുമായി അവർ വയനാട്ടുകാരെ കീഴടക്കിയതും ഈ ലളിത സുന്ദര സ്റ്റൈൽ കൊണ്ടുതന്നെ.
തിളങ്ങുന്ന പ്രിയങ്ക സാരികൾ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി ജാക്കറ്റുകളാണ് തരംഗമായതെങ്കിലും ഈ വട്ടം അത് പ്രിയങ്ക സാരികളാണ്. പ്രിയങ്കയുടെയും ഇന്ദിരാ ഗാന്ധിയുടെയും ചിത്രങ്ങൾ പതിച്ച സാരികൾക്ക് ആവശ്യക്കാരേറെയാണ്. കൈത്തറിയിൽ മാത്രമല്ല, കാഞ്ചിപുരം, നൽഗോണ്ട, പോച്ചംപള്ളി, ബനാറസ്, സമ്പാൽപൂർ സാരികളിലും പ്രിയങ്കയെ കാണാറുണ്ട്. ഗംഗായാത്രയിൽ കറുപ്പും മെറൂണും, പച്ചയും കലർന്ന സാരികളിൽ സാധാരണക്കാർക്കൊപ്പം. ചെങ്കല്ല് നിറമുള്ള ചെട്ടിനാട് സാരികളിലും പ്രിയങ്കയെ കണ്ടു.
സോണിയ ഗാന്ധിക്ക് ഇളം നിറത്തിലുള്ള കൈത്തറി സാരികളാണ് താൽപര്യം. ലളിതമായ കോട്ടൺ സാരികളിൽ പ്രത്യക്ഷപ്പെടുന് പ്രിയങ്ക കൂടുതലും ആകർഷിക്കുന്നത് സ്ത്രീകളെയാണ്. വിശേഷിച്ചും ഗ്രാമീണ സ്തീകളെ. സത്രീകളോട് പ്രത്യേക പരിഗണന കാട്ടുന്ന ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയം തന്നെയാണ് പ്രിയങ്കയും പരീക്ഷിക്കുന്നത്. ആരെയും എളുപ്പം അടുപ്പിക്കുന്ന പെരുമാറ്റവും കരുതലും ഗ്രാമീണ സ്ത്രീകളിൽ ചലനമുണ്ടാക്കുമെന്ന തന്നെയാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
ഇന്ദിരാ വിളികൾക്കപ്പുറം
അച്ഛൻ രാജീവ് ഗാന്ധിയുടെ മരണസമയത്ത് അമ്മയേയും സഹോദരനെയും ചേർത്ത് പിടിച്ച് ധൈര്യം പകരുന്ന പ്രിയങ്കയുടെ ചിത്രം അവരുടെ കരുത്തിന്റെയും പക്വതയുടെയും സൂചകമായി പലരും എടുത്തുകാട്ടാറുണ്ട്. ഒന്നിനെയും കൂസാത്ത ഇന്ദിരയുടെ ധീരതയും കൈമുതലായുണ്ട്. സ്വയം ഉയർന്നുവന്ന മറ്റുനേതാക്കളോട് മല്ലിടാൻ അതുമാത്രം മതിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഏതായാലും ഒന്നുറപ്പാണ്: ഇന്ദിരാവിളികൾക്കപ്പുറം സ്വന്തം രാഷ്ട്രീയ വ്യക്തിത്വം ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞാൽ, കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്ന പുതിയ ഇന്ത്യ സങ്കൽപ്പത്തിന് ചേരും വിധം യാഥാർഥ്യബോധത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞാൽ, നാളത്തെ താരം പ്രിയങ്ക തന്നെയാവും. അതിനുള്ള വഴി കടുപ്പമേറിയതാണെന്ന് മാത്രം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്