പി സി തോമസിനൊപ്പം മാണിയെ ഉപേക്ഷിച്ചു പോയ ജോർജ്ജു കുട്ടി അഗസ്തി മാണിക്ക് വേണ്ടി മത്സരിക്കാൻ പൂഞ്ഞാറിലെത്തും; ഒരേസമയം എസ്ഡിപിഐയുടെയും ബിജെപിയുടെയും പിന്തുണ ഉറപ്പിച്ച് പി സി ജോർജ്ജും രംഗത്ത്: ഒടുവിൽ പൂഞ്ഞാറിലെ കളം വ്യക്തമായി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പൂഞ്ഞാർ സീറ്റ് പി സി ജോർജ്ജിന് വിട്ടു നൽകില്ലെന്ന് ഇടതുമുന്നണി വ്യക്തമാക്കിയോടെ തന്റെ തനതു ശൈലിയിൽ വിമർശനവുമായി രംഗത്തെത്തി കഴിഞ്ഞു. പൂഞ്ഞാറിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചു തന്നെയാണ് ജോർജ്ജിന്റെ നീക്കങ്ങൾ. ഇടതു മുന്നണിയിൽ സീറ്റ് ഫാരീസ് അബൂബക്കറും സംഘവും തീരുമാനിക്കുന്നത് പോലെയാണെന്ന് പറഞ്ഞ ജോർജ്ജിനെ ഇടതു മുന്നണി എന്തായാലും അടുപ്പിക്കില്ലെന്ന കാര്യവും ഉറപ്പായി. മണ്ഡലത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസിൽ നിന്നും പി സി ജോസഫ് മത്സരിക്കുമെന്ന കാര്യമാണ് ഏതാണ്ട് ഉറപ്പായിരിക്കുന്നത്. കേരളാ കോൺഗ്രസ് മാണി വിഭാഗം ആരെയാണ് ഇനി സ്ഥാനാർത്ഥിയാക്കുന്നത് എന്ന കാര്യമാണ് അറിയേണ്ടത്.
കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിക്ക് വേണ്ടി കോൺഗ്രസ് സീറ്റ് ചോദിച്ചിട്ടുണ്ടെങ്കിലും ഈ സീറ്റ് വിട്ടുകൊടുക്കാൻ മാണി തയ്യാറായിട്ടില്ല. ഇക്കാര്യം അദ്ദേഹം ശക്തമായി വ്യക്തമാക്കുകയും ചെയ്തു. ഇങ്ങനെ മാണി ശക്തമായി വാദിക്കുന്നതിന് പിന്നിൽ നിലവിൽ ചിത്രത്തിലില്ലാത്ത ഒരു നേതാവാണ്. മുൻപ് കെ എം മാണിക്കൊപ്പം ഉറച്ചു നിൽക്കുകയും പി സി തോമസിനൊപ്പം പാർട്ടി വിടുകയും ചെയ്ത് ഇടക്കാലം കൊണ്ട് സജീവ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുകയും ചെയ്ത ജോർജ്ജുകുട്ടി അഗസ്തിയെയാണാണ് പരിഗണിക്കുന്നത് എന്നതാണ് സൂചന. മാണി ജോർജ്ജു കൂട്ടിയുമായി ആശയവിനിമയം നടത്തി സ്ഥാനാർത്ഥിയാകണം എന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
മുന്നിയിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുമ്പോൾ മാണി തന്നെ ജോർജ്ജ് കുട്ടി അഗസ്തിയുടെ പേര് നിർദ്ദേശിക്കുമെന്നാണ് അറിയുന്നത്. കോരുത്തോട്, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ഏറെ ജനകീയനായ നേതാവാണ് ജോർജ്ജ് കുട്ടി അഗസ്തി. . പി സി തോമസിനൊപ്പം മാണിയുടെ നിലപാടിനോട് വിയോജിച്ചു കൊണ്ടാണ് അദ്ദേഹം പണ്ട് പാർട്ടി വിട്ടത്. എന്നാൽ, പി സി തോമസ് പിൽക്കാലത്ത് പല വള്ളങ്ങളിലായി കാലുവച്ചതോടെ അദ്ദേഹം പതിയെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. അടുത്തകാലത്തായി ആത്മീയ കാര്യങ്ങളിൽ വ്യാപൃതനായിരിക്കയാണ് ജോർജ്ജുകുട്ടി അഗസ്തി..
ആത്മീയ ക്ലാസെടുക്കലും മറ്റുമാണ് അദ്ദേഹം ഇപ്പോൾ സ്ഥിരമായി ചെയ്യുന്നത്. പള്ളികളിൽ മാത്രമല്ല, ആത്മീയ പ്രഭാഷണങ്ങളുമായി അദ്ദേഹം അമ്പലങ്ങളിലും മറ്റ് വേദികളിലും സജീവമാണ്. ജോർജ്ജുകുട്ടി അഗസ്തിയോടാണ് മാണിക്ക് താൽപ്പര്യമെന്ന് വ്യക്തമായതോടെ കേരളാ കോൺഗ്രസിലെ മറ്റ് സ്ഥാനാർത്ഥി മോഹികളും നിരാശരായി. നിർമ്മല, സജി മഞ്ഞക്കടമ്പൻ തുടങ്ങിയവരാണ ഈ സീറ്റിൽ നോട്ടമിട്ടിരുന്നത്. എന്നാൽ, ക്ലീൻ ഇമേജുള്ള ജോർജ്ജുകുട്ടി അഗസ്തിയെ മാണി ദൂതൻ മുഖേന മത്സരിക്കാൻ തയ്യാറായിരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
അതേസമയം ഇതുവരെ നടത്തികള കളികളെല്ലാം പാളിയ പി സി ജോർജ്ജ് സ്വയം മത്സരിക്കാൻ ഒരുങ്ങുകയാണ്. മണ്ഡലത്തിൽ എസ്ഡിപിഐ ഇതുവരെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. മറിച്ച് ബിഡിജെഎസിന് നൽകിയ സീറ്റിൽ സ്ഥാനാർത്ഥി പ്രചരണം തുടങ്ങുകയും ചെയ്തു. യുഡിഎഫ്, എൽഡിഎഫ്, ബിഡിജെഎസ് സ്ഥാനാർത്ഥികൾക്ക് എതിരെ ജോർജ്ജിനെതിരെ അങ്കത്തിനുണ്ടാകും. ഇവരുടെ ഇടയിൽ പൂഞ്ഞാറിൽ ജയിച്ച് കയറുകയെന്നത് ജോർജിന് അഭിമാന പ്രശ്നവുമാണ്. അതുകൊണ്ട് ബിജെപിയുമായി രഹസ്യമായി ജോർജ്ജ് ധാരണയുണ്ടാക്കുമെന്നാണ് അറിയുന്നത്.
പ്രത്യക്ഷത്തിൽ ജോർജ്ജിനെ പിന്തുണയ്ക്കില്ലെങ്കിലും എസ്ഡിപിഐയും ബിജെപിയും ജോർജ്ജിന് വേണ്ടി വോട്ട് മറിച്ചു നൽകിയേക്കും. യുഡിഎഫിനെതിരെ പടനയിക്കുമ്പോഴും ജോർജിന്റെ പ്രതീക്ഷ എൽഡിഎഫിലായിരുന്നു. അതാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. മുന്നണി സംവിധാനങ്ങൾക്ക് പറ്റിയ ആളല്ല പി സി ജോർജെന്ന സിപിഐ(എം) മുതിർന്ന നേതാക്കളുടെ അഭിപ്രായമാണ് പിന്തുണ നഷ്ടപ്പെടാൻ കാരണമെന്നാണ് സൂചന. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ എല്ലാ വിവാദ വിഷയങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും പി.സി. ജോർജ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇതെല്ലാം ജോർജിനെ വിശ്വസിക്കാൻ കഴിയില്ലെന്ന തീരുമാനത്തിലെത്താൻ പിണറായി വിജയനെ പ്രേരിപ്പിച്ചുവെന്നാണ് സൂചന.
കൂടാതെ ജോർജിന്റെ പൂർവകാലവും ചില നേതാക്കൾ പങ്കുവച്ചു. പിണറായി വിജയനെ വിമർശിച്ചു നടന്ന കാലത്ത് വി.എസിനൊപ്പമായിരുന്നു ജോർജ്. പിന്നീട് വി.എസിനെ തള്ളി ഉമ്മൻ ചാണ്ടിക്കൊപ്പം ചേർന്നു. എന്നാൽ, അവിടെയും കൂടുതൽ കാലം നിന്നില്ല. ഇടതു മുന്നണിയെന്ന ലക്ഷ്യത്തോടെ മാണിയോടും യു.ഡി.എഫിനോടും വിടപറഞ്ഞു.
അവസാന നിമിഷത്തിൽ സിപിഐ(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനിലുമായിരുന്നു ജോർജിന് പ്രതീക്ഷയുണ്ടായത്. ഒട്ടേറെ ചർച്ചകൾക്കും വിലയിരുത്തുലുകൾക്കും ശേഷമാണ് ജോർജിനെ കൈവിടാമെന്ന തീരുമാനത്തിൽ സിപിഐ(എം) എത്തിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പിനിടയിലും ജോർജിനെ പിന്തുണച്ചത് സിപിഎമ്മിന്റെ പൂഞ്ഞാർ അടക്കമുള്ള മണ്ഡലം കമ്മറ്റികളായിരുന്നു. മണ്ഡലത്തിൽ ജോർജിനുള്ള സ്വാധീനം പരമാവധി ഉപയോഗപ്പെടുത്താമെന്ന് ഇവർ കണക്കുകൂട്ടി.
മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ മൂന്നെണ്ണവും ഈരാറ്റുപേട്ട നഗരസഭയും പി.സി. ജോർജിന്റെ സെക്യുലറിന്റെ പിന്തുണയോടെ ഇടതു മുന്നണിയാണ് ഭരിക്കുന്നത്. കാഞ്ഞിരപ്പള്ളി,പാല മണ്ഡലങ്ങളിൽ ജയിക്കാൻ ജോർജിന്റെ സഹായം ആവശ്യമാണെന്ന പ്രാദേശിക ഘടകങ്ങളുടെ റിപ്പോർട്ട് അവഗണിച്ചാണ് പാർട്ടി തീരുമാനമെടുത്തത്. എന്നാൽ, ജനാധിപത്യ കേരള കോൺഗ്രസിന് സീറ്റ് നൽകുന്നതിലൂടെ ഇതെല്ലാം പരിഹരിക്കാമെന്ന് സിപിഐ(എം) കണക്ക് കൂട്ടുന്നു. കേരള കോൺഗ്രസിൽ (എം) നിന്ന് ധൈര്യമായി ഇറങ്ങി പോരുമ്പോൾ ജോർജിന്റെ പ്രതീക്ഷ എൽഡിഎഫായിരുന്നു. എന്നാൽ, ഫ്രാൻസിസ് ജോർജും സംഘവും കേരള കോൺഗ്രസ് വിട്ടതോടെ ജോർജിന്റെ നില പരുങ്ങലിലായി. ഇപ്പോഴത് പൂർത്തിയാവുകയും ചെയ്തു.
നിലവിലെ സാഹചര്യത്തിൽ എസ്ഡിപിഐയുടെയും ബിജെപിയുടെയും ഒരു വിഭാഗം സിപിഐ(എം) പ്രവർത്തകരുടെയും പിന്തുണയോടെ ജോർജ്ജ് മത്സര രംഗത്തേക്ക് വരുമെന്നാണ് അറിയുന്നത്. സ്ഥാനാർത്ഥിത്വം നിഷേധിക്കും എന്ന് വ്യക്തമായതോടെ നേരത്തെ മുതൽ തന്നെ മണ്ഡലത്തിൽ സ്വന്തം നിലയിൽ ജോർജ്ജ് ഗ്രിപ്പുണ്ടാക്കിയിരുന്നു. മാദ്ധ്യമങ്ങൾ വഴിയും താൻ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം ജോർജ്ജ് ഉണ്ടാക്കി. മാണി പിടിച്ചു വാങ്ങുന്ന സീറ്റിൽ ഒരു വിഭാഗം കോൺഗ്രസുകാരും ജോർജ്ജ് അനുകൂലമായി നിലകൊണ്ടാ്ൽ അട്ടിമറി സാധ്യതയുണ്ടെന്ന വിധത്തിലാണ് ജോർജ്ജിന്റെ പ്രചരണം. കാഞ്ഞിരപ്പള്ളി മെത്രാന്റെ പ്രതിനിധിയായി ജോർജ്ജ് ജെ മാത്യുവിനെ മാറ്റാൻ സാധിച്ചത് നേട്ടമായി തന്നെയാണ് ജോർജ്ജ് കാണുന്നതും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്