പത്തനംതിട്ടയുടെ സസ്പെൻസ് പുറത്തുവിടാതെ ബിജെപി ഉരുണ്ടുകളിക്കുമ്പോൾ ചുറ്റിക്കറങ്ങുന്നത് പുതിയ സീറ്റ്മോഹികളുടെ പേരുകൾ; ഹോട്ട്സീറ്റിലേക്ക് കോൺഗ്രസിൽ നിന്നും പേരുകൾ കെട്ടിയിറക്കി സോഷ്യൽ മീഡിയ; തന്റെ പേര് അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിൽ കുപിതനായി പ്രയാർ ഗോപാലകൃഷ്ണൻ; താൻ ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ..അത് മാറ്റി വിളിക്കാൻ ഇനി ഉദ്ദേശിക്കുന്നുമില്ലെന്ന് പ്രയാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്; തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് പി.ജെ.കുര്യനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഹോട്ട് സീറ്റായ പത്തനംതിട്ടയിൽ ആരു മത്സരിക്കുമെന്ന കാര്യത്തിൽ ബിജെപി സസ്പെൻസ് പുറത്തുവിട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഊഹാപോഹങ്ങൾ ഏറെയാണ്. കെ.സുരേന്ദ്രന് നറുക്കുവീഴുമെന്ന് പ്രതീക്ഷിച്ചിരിക്കെ കാര്യങ്ങൾ അനിശ്ചിതത്വത്തിലാക്കി കൊണ്ട് ബിജെപി കേന്ദ്ര നേതൃത്വം പത്തനംതിട്ട സീറ്റ് ഒഴിച്ചിട്ടു. ഇതോടെ, സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശീധരൻ പിള്ളയുടെ സമ്മർദ്ദം മൂലമാണ് പ്രഖ്യാപനം മാറ്റി വച്ചതെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളും ഉണ്ടായി. സംഗതി വെറും സാങ്കേതികം മാത്രമെന്ന് ബിജെപി നേതാക്കൾ ഇന്നലെ പറഞ്ഞെങ്കിലും വെള്ളിയാഴ്ചയും സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായില്ല.
കോൺഗ്രസിൽ നിന്നും ചിലരെ അടർത്തിയെടുത്ത് ബിജെപിയിലേക്ക് കൊണ്ടുവരാനാണ് പ്രഖ്യാപനം വൈകിക്കുന്നതെന്നും വ്യാഖ്യാനങ്ങൾ വന്നു.സർപ്രൈസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസിനെ ഞെട്ടിക്കാനാണ ബിജെപിയുടെ നീക്കമെന്ന് വ്യാഖ്യാനവും വന്നു. ഇക്കൂട്ടത്തിൽ വന്ന അത്ഭുതനാമമാണ് പ്രയാർ ഗോപാലകൃഷ്ണൻ. പ്രമുഖ കോൺഗ്രസ് നേതാവ് പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്തയും വന്നു. എന്നാൽ, തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നതിനെതിരെ പ്രയാർ രംഗത്തെത്തി.
കോൺഗ്രസിൽ നിന്നും രാജ്യവ്യാപകമായി നേതാക്കൾ ബിജെപിയിലേക്ക് വരുന്നുണ്ടെന്നും, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള രണ്ട് ദേശീയ നേതാക്കളുമായി ബിജെപി.കേന്ദ്ര നേതൃത്വം ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇതിലൊരാൾ അർദ്ധസമ്മതം മൂളിയിട്ടുണ്ടെന്നാണ് വിവരമെന്നായിരുന്നു വാർത്ത. എന്നാൽ, ഈ വാർത്ത പരാമർശിച്ചുകൊണ്ട് പ്രയാർ ഫേസ്ബുക്ക് പോസ്റ്റിട്ടത് ഇങ്ങനെയാണ്.
ഇത് ആരെ ഉദ്ദേശിച്ചാണെന്ന് അറിയില്ല...
എന്തായാലും ഞാൻ ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ....
അത് മാറ്റി വിളിക്കാൻ ഇനി ഉദ്ദേശിക്കുന്നുമില്ല..
എന്റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നവർക്ക് നല്ല നമസ്ക്കാരം....
നേരത്തെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ കുര്യന്റെ പേരും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നു. പത്തനംതിട്ടയിൽ ബിജെപി സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് കുര്യന് വേണ്ടിയാണെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമായി. കുര്യന്റെ ജന്മനാടായ മല്ലപ്പള്ളിയിലും സംഗതി വൈറൽ ആയിരിക്കുകയാണ്. ഇന്നലെ പത്തനംതിട്ടയിൽ ബിജെപി സീറ്റ് പ്രഖ്യാപിക്കാതിരുന്നതോടെ ഊഹാപോഹങ്ങളുടെ പ്രവാഹമായിരുന്നു. ടോം വടക്കൻ മുതൽ പ്രയാർ ഗോപാലകൃഷ്ണന്റെ പേരു വരെ ഉയർന്നു കേട്ടു. ഇന്ന് രാവിലെ മുതലാണ് കുര്യന്റെ് പേരും കൂട്ടത്തിൽ ഉയർന്നത്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വിവിധ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട വാർത്ത പെട്ടെന്ന് വൈറൽ ആയി.
ഇടതു സൈബർ സഖാക്കളും സംഗതി ഏറ്റെടുത്തു പ്രചരിച്ചു. ആരാണ് തനിക്കിട്ട് സ്നേഹപ്പാര നീട്ടിയത് എന്നറിയാതെ അന്തം വിട്ടു നിൽക്കുകയാണ് കുര്യൻ. മൽസരിക്കാനായിരുന്നെങ്കിൽ കോൺഗ്രസ് സീറ്റിൽ പത്തനംതിട്ടയിൽ കുര്യനുണ്ടാകുമായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ആന്റോയ്ക്ക് മൂന്നാമതും അവസരം നൽകുന്നതിന് മുൻപ് പിജെ കുര്യനുമായി ദേശീയ സംസ്ഥാന നേതൃത്വം സംസാരിച്ചിരുന്നു. പത്തനംതിട്ടയിൽ കുര്യന് സീറ്റ് നൽകാമെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ, അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ഈ നിരാസം ബിജെപിയിൽ മൽസരിക്കാൻ വേണ്ടിയാണെന്നാണ് ഇപ്പോഴുള്ള പ്രചാരണം. പത്തനംതിട്ടയിൽ കുര്യൻ ജയിച്ചില്ലെങ്കിലും കുഴപ്പമില്ല. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഗവർണർ, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി എന്നിങ്ങനെയുള്ള ഓഫറുകളും ഉണ്ടെന്ന് പറയുന്നു. കോൺഗ്രസുകാർ വരെ കിംവദന്തി വിശ്വസിച്ചിരിക്കുകയാണ്. പത്രം ഓഫീസുകളിലേക്ക് വിളിച്ച് ചില കോൺഗ്രസ് നേതാക്കൾ തന്നെ ഇക്കാര്യം ആരായുന്നുണ്ട്. എന്തായാലും വൈറലായ പ്രചാരണത്തിന് മറുപടി നൽകാൻ കുര്യന് നേരിട്ട് ഇറങ്ങേണ്ടി വരും.
കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് വിവാദത്തിന്റെ കുന്തമുനയായി കരുതുന്ന പത്തനംതിട്ടയിൽ ആരു സ്ഥാനാർ്ഥിയാകുമെന്നു തീരുമാനിക്കാൻ കേരള നേതൃത്വത്തിനു കഴിയാതെ പോകുന്ന അവസ്ഥയിൽ സാധാരണ ഗതിയിൽ കേന്ദ്ര നേതൃത്വം അർത്ഥശങ്കയില്ലാതെ സ്ഥാനാർത്ഥി നിർണ്ണയം നടത്തുകയാണ് പതിവ്. ഈ രീതിയിലാണ് ബിജെപി അധ്യക്ഷൻ കേരളത്തിലെ ബിജെപി കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിന്റെ തൊട്ടു മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനത്തെ രാത്രിക്ക് രാത്രി മിസോറാം ഗവർണർ ആയി പറപ്പിച്ചതും വി.മുരളീധരന് സംസ്ഥാന അധ്യക്ഷൻ ആയ കുമ്മനം പോലും അറിയാതെ എംപിയായി നിയമിച്ച തീരുമാനങ്ങൾ എല്ലാം കേന്ദ്ര നേതൃത്വം പ്രത്യേകിച്ച് അമിത് ഷാ ഇങ്ങിനെ എടുത്ത തീരുമാനങ്ങൾ ആണ്. ഇതേ അമിത് ഷായ്ക്ക് പോലും പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്റെ പേര് പ്രഖ്യാപിക്കാൻ കഴിഞ്ഞില്ലാ എന്നത് ബിജെപിയുടെ കേരളത്തട്ടിലെ പ്രതിസന്ധിയുടെ ആഴം തന്നെയാണ് കാണിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍