വട്ടിയൂർക്കാവിൽ നായർ സ്ഥാനാർത്ഥി... കോന്നിയിൽ ഈഴവ.. അരൂരിൽ മുസ്ലിം.. എറണാകുളത്ത് ലത്തീൻ കത്തോലിക്കാ.. മഞ്ചേശ്വരത്ത് മുസ്ലിംമോ കൊങ്ങിണിയോ; അഞ്ച് സീറ്റുകളിൽ ഒരുമിച്ചു ഉപതിരഞ്ഞെടുപ്പു വന്നപ്പോൾ മൂന്ന് മുന്നണികളും സ്ഥാനാർത്ഥി നിർണയത്തിൽ കഴിവിനേക്കാൾ ആദ്യം പരിഗണിക്കുന്നത് ജാതിയും മതവും മാത്രം; ജാതിയെ പഠിക്കു പുറത്താക്കുന്ന ശീലം അമ്പേമാറ്റി സിപിഎം; നവോത്ഥാന കേരളത്തിലെ ജാതിക്കോമരങ്ങളുടെ ഉറഞ്ഞു തുള്ളലിന്റെ കാഴ്ച്ചകൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ അടുത്തകാലത്തായി ഏറ്റവും അധികം ചർച്ച ചെയ്യുന്നത് നവോത്ഥാനത്തെ കുറിച്ചായിരുന്നു. ജാതി വിവേചനങ്ങൾക്കെതിരെ നമ്മുടെ നവോത്ഥാന നായകർ പോരാട്ടം നയിച്ച ആ കാലത്തെ കുറിച്ച്. ഇതേക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കുമ്പോഴും അതിന് തുടക്കമിട്ട രാഷ്ട്രീയ പാർട്ടി പോലും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇതെല്ലാം മറക്കുകയാണ്. വോട്ടുരാഷ്ട്രീയത്തിനായി കഴിവിനേക്കാൾ സമുദായ അംഗങ്ങളെ മാത്രം പരിഗണിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിമറിയുന്നു. ഇപ്പോൾ ഉപതിരഞ്ഞെടുപ്പിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുമ്പോഴും എല്ലാ മുണന്നികളുടെയും പരിഗണന സമുദായികമായാണ്.
വട്ടിയൂർക്കാവിൽ മൂന്ന് മുന്നണികളും നായർ സ്ഥാനാർത്ഥിയെ തന്നെയാകും കളത്തിലിറക്കുക. അതേസമയം എറണാകുളത്ത് ലത്തീൻ കത്തോലിക്കാ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ തന്നെയാണ് യുഡിഎഫും എൽഡിഎഫും തേടുന്നത്. ഇവിടെ ബിജെപിയും ലത്തീൻകാരനെ സ്ഥാനാർത്ഥിയാക്കാൻ സാധിക്കുമോ എന്ന അന്വേഷണത്തിലാണ്. അതേസമയം കോന്നിയിൽ ഈഴവ സ്ഥാനാർത്ഥിയും അരൂരിൽ മുസ്ലിം സ്ഥാനാർത്ഥിയും എന്ന വിധത്തിലാണ് പാർട്ടികളുടെ പരിഗണനകൾ. മഞ്ചേശ്വരത്ത് മുസ്ലിം സ്ഥാനാർത്ഥിയെ ലീഗ് കളത്തിലിറക്കുമ്പോൾ ബിജെപി കൊങ്ങിണി സ്ഥാനാർത്ഥിയെ കളത്തിലിറക്കാനാണ് ലക്ഷ്യമിടുന്നത്.
മുൻകാലങ്ങളിൽ സിപിഎം ജാതിക്കും മതത്തിനും അതീതമായി സ്ഥാനാർത്ഥി നിർണയത്തിൽ മുൻകൂക്കം കൊടുത്തത് കഴിവിനാണെങ്കിൽ ഇന്ന് ചിത്രം മാറിക്കഴിഞ്ഞു. ശബരിമല വിഷയത്തിലെ തിരിച്ചടി മറികടക്കാൻ വേണ്ടി വിശ്വാസികളുടെ വഴിയോ പോകുമെന്ന് പറഞ്ഞ് സിപിഎം സമുദായ നേതാക്കൾക്ക് താൽപ്പര്യമുള്ളവരെ തന്നെയാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്.
ഗ്രൂപ്പ് ഏതായാലും സ്ഥാനാർത്ഥി ലത്തീൻ സമുദായക്കാരനാകണം
യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലമാണ് എറണാകുളം. ലത്തീൻ കത്തോലിക്കാ സമുദായത്തിൻ മുൻതൂക്കമള്ള ഈ മണ്ഡലത്തിൽ ലത്തീൻ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥി മതിയെന്ന് കോൺഗ്രസുകാർ തീരുമാനിച്ചു കഴിഞ്ഞു. കോൺഗ്രസിന്റെ ഒന്നാംനിരയിൽ ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ്, കെ.വി. തോമസ് എന്നിവരാണ് ഉള്ളത്. 'എ' വിഭാഗത്തിൽനിന്നുള്ള ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷൻ എന്നിവരും രംഗത്തുണ്ട്. നേതാക്കളായ ലാലി വിൻസന്റ്, ഹെൻട്രി ഓസ്റ്റിൻ തുടങ്ങിയ പേരുകളുമുണ്ട്. ഇവരെല്ലാം തന്നെ ലത്തീൻ സമുദായക്കാരനാണ്. മറ്റൊരു സമുദായത്തിൽ നിന്നുള്ളവരുടെ പേരു പോലും ഉയർന്നില്ലെന്ന ചുരുക്കം.
'ഐ' വിഭാഗത്തിന്റെ സീറ്റാണ് എറണാകുളം. അതുകൊണ്ടുതന്നെ ടി.ജെ. വിനോദിന് ആണ് കുടുതൽ സാധ്യതയെന്നാണ് 'ഐ' വിഭാഗം നേതാക്കൾ ഉറപ്പിച്ചുപറയുന്നത്. പാർലമെന്റ് സീറ്റ് നഷ്ടമായതിന്റെ അടിസ്ഥാനത്തിൽ, നിയമസഭാ സീറ്റ് വേണമെന്ന ക്ലെയിമാണ് കെ.വി. തോമസ് മുന്നോട്ടു വെച്ചിട്ടുള്ളത്. അതിനായി ഹൈക്കമാൻഡിനെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. എന്നാൽ, ഇപ്പോൾ ഹൈക്കമാൻഡിന് പഴയ 'ശക്തി' ഇല്ലാത്തതിനാൽ കെപിസിസി.യിൽ നിന്നുള്ള നിർദ്ദേശം തള്ളില്ലെന്നും നേതാക്കൾ പറയുന്നു.
സിപിഎമ്മിനും ഇവിടെ ലത്തീൻ സ്ഥാനാർത്ഥിയെ തന്നെ വേണമെന്ന അവസ്ഥയിലാണ്. ലത്തീൻ സമുദായക്കാരനാണെങ്കിൽ ഒരു പോരാട്ടത്തിനുള്ള സാധ്യത എങ്കിലുമുണ്ടെന്ന് സിപിഎം കണക്കു കൂട്ടുന്നു. സിപിഎമ്മിനുള്ളിൽ സ്ഥാനാർത്ഥിയാകാൻ പറ്റിയ ആളില്ല. അതിനാൽ അത്തരമൊരാളെ കണ്ടെത്താൻ കഴിയാത്തതിനാൽ സ്വതന്ത്രന് തന്നെയാണ് സീറ്റ്. ഡോ. സെബാസ്റ്റ്യൻ പോൾ, മകൻ റോൺ ബാസ്റ്റ്യൻ, മനു റോയ്, യേശുദാസ് പറപ്പിള്ളി, ഷാജി ജോർജ്, ഡോ. ജെ. ജേക്കബ്് തുടങ്ങിയ പേരുകൾ അണികൾ പറഞ്ഞുനടക്കുന്നുണ്ട്.
ഇവർക്കെല്ലാം പാർട്ടി ബന്ധത്തേക്കാൾ സമുദായ താൽപ്പര്യമാണുള്ളത്. അതിനിടെ, 'സീറ്റ് തന്നാൽ നല്ലൊരു ലത്തീൻ സ്ഥാനാർത്ഥിയെ തരാം' എന്ന വാഗ്ദാനവുമായി ജനതാദൾ (എസ്) രംഗത്തു വന്നിട്ടുണ്ട്. പാർട്ടി ജില്ലാ പ്രസിഡന്റ് സാബു ജോർജിനെ സ്ഥാനാർത്ഥിയാക്കാമെന്നാണ് അവർ പറയുന്നത്. സഭയുമായി അടുത്ത ബന്ധമുള്ള സാബുവിന്. ഇത് ഗുണകരമാകുമെന്നും കണക്കൂ കൂട്ടുന്നു. ബിജെപിയും ലത്തീൻ സമുദായത്തിൽ നിന്നുള്ള ഒരാളെ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.പാർട്ടിക്കുള്ളിൽനിന്ന് മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി പത്മജ മേനോൻ എന്നിവരുടെ പേരുകളും കേൾക്കുന്നുണ്ട്.
വട്ടിയൂർക്കാവിലും നായർ മേധാവിത്വം തന്നെ
നായർ വോട്ടു നിർണായകമായ ശബരിമല പോലുള്ള വൈകാരിക വിഷയങ്ങൾ എളുപ്പത്തിൽ ഏൽക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിപിഎമ്മിന് പരീക്ഷിക്കാൻ മികച്ച സ്ഥാനാർത്ഥിയുണ്ട്. എന്നാൽ, അദ്ദേഹം ഈഴവ സമുദായക്കാരനായത് സിപിഎമ്മിനെ പിന്നോട്ടു വലിക്കുന്നു. മറ്റാരുമല്ല, തിരുവനന്തപുരം മേയർ പ്രശാന്താണ് ഈ ജനകീയനായ സ്ഥാനാർത്ഥി. തിരുവനന്തപുരത്ത് സിപിഎമ്മിനുള്ളിൽ നിന്നും വളർന്നു വരുന്ന മിടുക്കനായ നേതാവാണ് പ്രശാന്ത്. വട്ടിയൂർക്കാവിലേക്ക് പ്രശാന്തിന്റെ പേര് പറഞ്ഞു കേൾക്കുമ്പോഴും സമുദായ പരിഗണനയിൽ നായർ സ്ഥാനാർത്ഥി വേണമെന്ന ആലോചനയിലാണ് പാർട്ടി. ഇവിടെ കെടിഡിസി ചെയർമാൻ വിജയകുമാറിനെയും വി. ശിവൻകുട്ടിയെയും കെ.എസ് സുനിൽകുമാറിനെയും സിപിഎം പരിഗണിക്കുന്നു. ഇവർ നായർ സമുദായത്തിൽ പെട്ടവരാണ് എന്നതു തന്നെയാണ് പരിഗണിക്കാൻ കാരണമാകുന്നതും.
മറുവശത്ത് കോൺഗ്രസ് പരിഗണിക്കുന്നതും നായർ സമുദായത്തിൽ പെട്ട സ്ഥാനാർത്ഥിയെയാണ്. പീതാംബര കുറുപ്പിന്റെയും ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനലിന്റെയും പേരുകളാണ് പരിഗണിക്കുന്നത്. കെ മുരളീധരന്റെ പിന്തുണയാകും മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ നിർണായകമാകുക. ഇവിടെ ബിജെപി പരിഗണനയും എല്ലാവർക്കും സ്വീകാര്യനായ കുമ്മനത്തെ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. വി വി രാജേഷും സുരേഷും സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നു.
കോന്നിയിൽ ഈഴവ, അരൂരിൽ മുസ്ലിം
കോന്നിയിലും അരൂരിലും ഹിന്ദു സ്ഥാനാർത്ഥി വേണമെന്നാണ് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ടിടത്തും സമുദായം മുൻനിർത്തിയുള്ള സ്ഥാനാർത്ഥഇ നിർണയത്തിലേക്കാണ് മുന്നണികൾ കടക്കുന്നത്. കോന്നിയിൽ അടൂർ പ്രകാശ് മുന്നോട്ടു വെക്കുന്നത് റോബിൻ പീറ്റർ എന്ന മിടുക്കനായ സ്ഥാനാർത്ഥിയെ ആണെങ്കിലും ഇവിടെ സമുദായ സന്തുലനത്തിന് വേണ്ടി ഈഴവനായി മറ്റൊരു സ്ഥാനാർത്ഥിയെയാണ് കോൺഗ്രസ് തേടുന്നത്. സിപിഎമ്മും സമുദായിക പരിഗണ നോക്കി സ്ഥാനാർത്ഥിയെ പരിഗണിക്കുന്നു. ബിജെപിയുടെ കാര്യവും വ്യത്യസ്തമല്ല.
മുസ്ലിം - ഈഴവ സമുദായം പ്രബലമായ അരൂരിൽ ആരിഫ് മാറുമ്പോൾ സിപിഎം ഈഴവ സമുദായത്തിൽ പെട്ട സി ബി ചന്ദ്രബാബുവിനെയാണ് പരിഗണിക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഇവിടെ മുസ്ലിംസമുദായക്കാരനായ മറ്റൊരു നേതാവിനെയും സിപിഎം പരിഗണിക്കുന്നുണ്ട്. അതേസമയം കോൺഗ്രസ് ഷാനിമോൾ ഉസ്മാനെ സ്ഥാനാർത്ഥിയാക്കാൻ ഉദ്ദേശിക്കുന്നത്. ഇവിടെ മുസ്ലിം സമുദായത്തിൽ നിന്നു തന്നെയാകും കോൺഗ്രസ്ഥിന്റെ സ്ഥാനാർത്ഥി നിർണയം എന്ന് ഉറപ്പാണ്.
മുസ്ലിംലീഗിന്റെ സീറ്റായ മഞ്ചേശ്വരത്ത് ഇക്കുരി ശക്തമായ ത്രികോണ പോരാട്ടം ഉറപ്പാണ്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷറഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി മുനീർ ഹാജി മൊഗ്രാൽ എന്നിവരെയാണ് ലീഗ് പരിഗണിക്കുന്നവർ. ഇതിൽ ഖമറുദ്ദീനാണ് മുൻതൂക്കം. എൽഡിഎഫ് ആകട്ടെ ഹിന്ദു സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ കളത്തിലിറക്കാൻ ഒരുങ്ങുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ.ജയാനന്ദ എന്നിവരെ പരിഗണിക്കുന്നു. ബിജെപിയിൽ നിന്നും ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, രവീശതന്ത്രി കുണ്ടാർ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഇവർ കൊങ്ങിണി വിഭാഗക്കാരാണ് എന്നതും പ്രത്യേകയുണ്ട്.
കേരളത്തിലെ ജാതിശക്തികളുടെയെല്ലാം പിന്തുണുയം താൽപ്പര്യവും നോക്കി തന്നെയാണ്. ക്രൈസ്തവ സഭകൾ അടക്കമുള്ളവർ നിലപാടുകൾ വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പു കൂടിയാണിത്. ഉപതിരഞ്ഞെടുപ്പുകളിൽ കൂടെ നിന്നവരെ ഉപതിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭയും വ്യക്തമാക്കിയിട്ടണ്ട്. കഴിഞ്ഞ നാളുകളിൽ യാക്കോബായ സഭയ്ക്കൊപ്പം നിന്നത് ആരാണെന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സുപ്രീംകോടതി വിധി മറ്റ് പലയിടങ്ങളിലും നടപ്പാക്കരുതെന്നും എന്നാൽ, സഭാ വിഷയത്തിൽ അത് നടപ്പാക്കണമെന്നും വാശി പിടിക്കുന്നവരുമുണ്ട്. ഇത്തരക്കാരെ ജനം തിരിച്ചറിയും. സഭയോടൊപ്പം നിന്നവർക്ക് അവർ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്