ത്രികോണ പ്രതീതി ഉയർത്തി ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ; ഓടി നടന്ന് വോട്ടുപിടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ; മണ്ണാർക്കാട്ടെയും ചെർപ്പുളശ്ശേരിയിലേയും പീഡനാരോപണങ്ങൾ ചർച്ചയാവുമ്പോഴും ഇടത് ക്യാമ്പ് പ്രതിരോധിക്കുന്നത് സിറ്റിങ് എംപിയുടെ ജനകീയതയും വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടി; എല്ലാ സർവേകളും പ്രവചിക്കുന്നപോലെ പാലക്കാട്ട് മുന്നേറ്റം എൽഡിഎഫിനൊപ്പം; അവസാനഘട്ടത്തിലും തെളിയുന്നത് ഭൂരിപക്ഷം കുറഞ്ഞാലും ഇടതുകോട്ട എംബി രാജേഷ് കാക്കുമെന്ന് തന്നെ
ആർ പീയൂഷ്
പാലക്കാട്: കേരളത്തിൽ ഇതുവരെ നടന്ന എല്ലാ അഭിപ്രായ സർവേകളിലും ഒരുപോലെ പ്രവചിപ്പിക്കപ്പെട്ട ഒന്നാണ് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷിന്റെ വിജയം. കഴിഞ്ഞ തവണത്തെപോലെ ഒരുലക്ഷം വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷം ഉണ്ടാകില്ലെങ്കിലും ഇവിടെ എംബി രാജേഷ് ജയിക്കുമെന്നുതന്നെയാണ്, പ്രചാരണം അവസാനഘട്ടത്തിൽ എത്തുമ്പോൾ പറയാൻ കഴിയുക. പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണ് പാലക്കാടിനുള്ളത്. സിറ്റിങ് എംപി എം.ബി രാജേഷിനെ തന്നെ എൽഡിഎഫ് കളത്തിലിറക്കുമ്പോൾ വി.കെ ശ്രീകണ്ഠൻ യുഡിഎഫിനുവേണ്ടിയും സി. കൃഷ്ണകുമാർ എൻഡിഎയ്ക്കുവേണ്ടിയും പോരിനിറങ്ങുന്നു. സംസ്ഥാനത്ത് ബിജെപി. പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന നാല് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഇടതുപക്ഷമാവട്ടെ, പാലക്കാടിനെ ഉരുക്കുകോട്ടയായും കാണുന്നു. കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ജാഗ്രതയോടെയാണ് യു.ഡി.എഫ്. കരുനീക്കം. ജയിക്കില്ലെങ്കിലും ത്രികോണ പ്രതീതി ഉയർത്തതാൻ കഴിയുന്ന പോരാട്ടം നടത്തിയെന്ന് ബിജെപിക്കും അഭിമാനിക്കാം.
ചർച്ചയും തർക്കവും വികസനത്തെ ചൊല്ലി
കേരളത്തിലെ ഏറ്റവും വലിയ ആദിവാസമേഖലയായ അട്ടപ്പാടി ഉൾപ്പെടുന്ന പാലക്കാട് മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകളും നിർണായകമാണ്. വികസനപ്രശ്നങ്ങളാണ് പാലക്കാട്ട് പ്രധാന പ്രചാരണ വിഷയമാകുന്നത്. എംപിയെന്ന നിലയിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എം.ബി രാജേഷ് വോട്ട് തേടുന്നത്. എന്നാൽ റെയിൽവേ ഉൾപ്പടെയുള്ള മേഖലകളിൽ വേണ്ടത്ര വികസനം കൊണ്ടുവരാൻ എം.ബി രാജേഷിന് സാധിച്ചില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഐ.ഐ.ടി ഉൾപ്പടെയുള്ള കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ സ്വന്തം പേരിലാക്കാൻ ശ്രമിക്കുകയാണ് എംപി എന്നാണ് എൻ.ഡി.എ തെരഞ്ഞെടുപ്പിൽ ഉന്നയിക്കുന്നത്. വ്യവസായ വികസനവും റെയിൽവേ വികസനവുമെന്ന പോലെ കാർഷിക രംഗത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകളെല്ലാം ചർച്ചാവിഷയമാവുന്നുണ്ട്. പക്ഷേ, അതിനെയെല്ലാം ശക്തമായ സിപിഎം. സംഘടനാ സംവിധാനം വഴി മറികടക്കാനാവുമെന്ന എം പി എന്ന നിലയിൽ ലോക്സഭയിലുള്ള രാജേഷിന്റെ പ്രകടനവും ഫണ്ട് വിനോയോഗത്തിലെ നേട്ടവുമൊക്കെ ഇടതുമുന്നണി എടുത്തു പറയുന്നുണ്ട്. രാജേഷിന്റെ ജനകീയ പ്രതിഛായതന്നെയാണ് ഇവിടെ ഇടതിന് തുണയാവുന്നത്.
ആദ്യതവണ ആയിരത്തിൽപ്പരം വോട്ടുകൾക്ക് കടന്നുകൂടിയ എം.ബി രാജേഷ് രണ്ടാമങ്കത്തിൽ എംപി വീരേന്ദ്രകുമാറിലെ ഒരുലക്ഷത്തിൽപ്പരം വോട്ടുകൾക്ക് വീഴ്ത്തിയാണ് പാർലമെന്റിലേക്ക് പോയത്.ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.
ആറ് നഗരസഭകളും 47 പഞ്ചായത്തുകളും ചേർന്നതാണ് പാലക്കാട് ലോക്സഭാ മണ്ഡലം. വള്ളുവനാടിന്റെ ഭാഗമായ പട്ടാമ്പിയും ഷൊർണൂരും ഒറ്റപ്പാലവും. കേരളത്തിലെ വലിയ ആദിവാസി മേഖലകളിലൊന്നായ അട്ടപ്പാടി ഉൾപ്പെടുന്ന മണ്ണാർക്കാട് മണ്ഡലം. തൊട്ടടുത്ത് കോങ്ങാട് മണ്ഡലം. കേരളത്തിന്റെ രണ്ടാമത്തെ വലിയ വ്യവസായമേഖലയായ പുതുശ്ശേരി ഉൾപ്പെടുന്ന മലമ്പുഴ മണ്ഡലം, പാലക്കാട്. ഇവയൊക്കെ മുന്നോട്ടുവയ്ക്കുന്നത് ഒന്നിനൊന്ന് വ്യത്യസ്തമായ പ്രശ്നങ്ങളാണ്. കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായ മേഖലയായ കഞ്ചിക്കോട് ഉൾപ്പെടുന്ന പ്രദേശമാണ് പാലക്കാട് മണ്ഡലം. അതുകൊണ്ടുതന്നെ നോട്ട് നിരോധനം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഇവിടെ വോട്ടിങിൽ പ്രതിഫലിച്ചേക്കാം
സിപിഎമ്മിനു വിനയായി പീഡന ആരോപണങ്ങൾ
വ്യക്തിപരമായ ആരോപണപ്രത്യാരോപണങ്ങളില്ലാതെയാണ് മത്സരം. ശക്തമായ ത്രികോണമത്സരത്തിനാണ് പാലക്കാട് ഇത്തവണ വേദിയൊരുക്കുന്നത്. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ വിഷയങ്ങളെല്ലാം ചർച്ചാവിഷയമാവുന്നതിനൊപ്പം സിപിഎമ്മിനെതിരേ ഉയർന്ന മണ്ണാർക്കാട്ടെയും ചെർപ്പുളശ്ശേരിയിലേയുമൊക്കെ പീഡനാരോപണങ്ങളും എതിർകക്ഷികൾ പ്രചാരണരംഗം കൊഴുപ്പിക്കാൻ ഉപയോഗിക്കുന്നുണ്ട്.
.ശബരിമല വിഷയവും വലിയതോതിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നാം ഊഴത്തിൽ എം.ബി രാജേഷിന് ശക്തമായ മത്സരമാണ് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് കാലുവാരിയെന്ന ആരോപണം യുഡിഎഫ് സ്ഥാനാർത്ഥി പരസ്യമായി പറഞ്ഞതാണ്. ഇത്തവണ കോൺഗ്രസ് വോട്ടുകൾ കൃത്യമായി ലഭിച്ചാൽ ജയിച്ചുകയറാമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. പി.കെ ശശി വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിലെ ഭിന്നത തിരിച്ചടിയാകുമോയെന്ന ആശങ്ക എൽ.ഡി.എഫ് ക്യാംപിനുണ്ട്.
2009-ൽ പാലക്കാട് ലോക്സഭാ മണ്ഡലം പുനഃക്രമീകരിക്കപ്പെട്ടതിന്ശേഷം രണ്ടുതവണയും ഇടതുപക്ഷത്തോടൊപ്പമാണ് നിന്നത്. രണ്ടുതവണയും എം.ബി. രാജേഷായിരുന്നു വിജയി. ആദ്യതവണത്തെ 1820 വോട്ടിന്റെ ഭൂരിപക്ഷം രണ്ടാംതവണ 1,05,300 ആക്കി വർധിപ്പിച്ചു. 12,05,798 വോട്ടർമാരിൽ 9,09,060 പേരാണ് 2014 ൽ വോട്ട് രേഖപ്പെടുത്തിയിരുന്നത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ആകെ കിട്ടിയത് 4,30,953 വോട്ട്. യു.ഡി.എഫിന് 3,62,916. ഭൂരിപക്ഷം 68,037. ബിജെപിക്ക് 1,82,368. മലമ്പുഴയിലും പാലക്കാട്ടും ബിജെപി. ആണ് രണ്ടാം സ്ഥാനത്ത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാടും പാലക്കാടും മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.
ഇടതിന്റെ പ്രതീക്ഷ പാർട്ടി ഗ്രാമങ്ങളിൽ
ഒറ്റപ്പാലം, ഷൊർണ്ണൂർ, മലമ്പുഴ കോങ്ങാട് മണ്ഡലങ്ങളിലണ് എൽ.ഡി.എഫിന്റെ ഉറച്ച വോട്ടുകൾ. ഇവിടുത്തെ പാർട്ടി ഗ്രാമങ്ങളിലെ കർഷകരും തൊഴിലാളികളുമായ സാധാരണക്കാരിലാണ് സിപിഎമ്മിന്റെ പ്രതീക്ഷ. പാലക്കാട്, പട്ടാമ്പി, മണ്ണാർക്കാട് എന്നിവിടങ്ങളിൽ യു.ഡി.എഫിന്റെയും വോട്ട് ബാങ്കാണ്.. ഒറ്റപ്പാലം, ഷൊർണ്ണൂർ എന്നിവിടങ്ങലിൽ പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ രാജേഷിന് വോട്ട് കുറയുമോ എന്ന ഭീതിയുണ്ട്. ബി.ഡി.ജെ.എസ് പ്രവർത്തകർ പ്രചരണം കൊഴുപ്പിച്ചാൽ നഷ്ട്ടപ്പെടുന്നത് രാജേഷിന്റെ വോട്ടുകളാണ്. ബിജെപിക്ക് വോട്ട് പോകുമെങ്കിലും ഇത് വലിയ രീതിയിൽ ഗുണം ചെയ്യുന്നത് വി.കെ ശ്രീകണ്ഠനാണ്.
ഒരു വോട്ടിനാണെങ്കിലും മണ്ഡലത്തിൽ സീറ്റ് നിലനിർത്താൻ എ.ബി രാജേഷിന് കഴിയും എന്നു തന്നെയാണ് നിരീക്ഷണം. അതേ സമയം ബിജെപി ഭരിക്കുന്ന മുനിസിപ്പാലിറ്റി പ്രദേശമായ പാലക്കാട് ടൗണിൽ രാജേഷ് മൂന്നാം സ്ഥാനത്തേക്ക് പോകുകയും വി.കെ ശ്രീകണ്ഠൻ രണ്ടാം സ്ഥാനത്തേക്ക് വരികയും ചെയ്യും. അട്ടപ്പാടി മേഖലയിലെ ജനങ്ങൾ എൽ.ഡി.എഫിന്റെ മുതൽക്കൂട്ടാണ് ഇവിടെ രാജേഷിന് തന്നെയാണ് മുൻതൂക്കം. എങ്കിലും ന്യൂനപക്ഷ വോട്ടുകൾ ഒരു നിർണ്ണായക ഘടകമാണ്. ശബരിമല വിഷയവും അക്രമ രാഷ്ട്രീയവും ചർച്ച ചെയ്യുന്നതിനൊപ്പം ഈ വോട്ടുകൾ യു.ഡി.എഫിന് പോകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. രാജേഷിന് കഴിഞ്ഞ രണ്ട് തവണയും ലഭിച്ച സവർണ്ണ വോട്ടുകൾ മൂന്നായി വിഭജിക്കും. കൃഷ്ണകുമാറിനും ശ്രീകണ്ഠനുമായി പങ്കിടുന്ന അവസ്ഥയിലേക്കാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. ന്യൂന പക്ഷ വോട്ടുകൾ നിർണ്ണായകമായ സ്ഥലമാണ് പട്ടാമ്പി, മണ്ണാർകാട്, പാലക്കാട് ആ വോട്ടുകൾ എല്ലാം യുഡിഎഫിനാണ്. പ്രചരണത്തിൽ ആദ്യം മോശമായ യുഡിഎഫ് വളരെ വേഗമാണ് പ്രചരണ രംഗത്ത് മുന്നേറിയത്. മാത്രമാകും.
അടിക്കടി വോട്ട് വർധിപ്പിച്ച് ബിജെപി
പരമ്പരാഗതമായി ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെടുന്ന പാലക്കാട്ട് വർഷങ്ങളായി സ്വാധീനം വർധിപ്പിക്കുന്ന ചരിത്രമാണ് ബിജെപിക്ക് ഉള്ളത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഏക മുൻസിപാലിറ്റിയാണ് പാലക്കാട്. കൂടാതെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ വി.എസിനോട് പോരടിച്ച് രണ്ടാമതെത്തിയ മുൻസിപാലിറ്റി വൈസ് ചെയർമാൻ കൃഷ്ണകുമാർ സ്ഥാനാർത്ഥിയായി എത്തിയതോടെയാണ് തെരഞ്ഞെടുപ്പ് പ്രവചനാതീതമായത്. ഡി.സി.സി പ്രസിഡന്റായി ജില്ലയിൽ സംഘടനാരംഗത്ത് നിറഞ്ഞുനിന്ന വി.കെ ശ്രീകണ്ഠനിലൂടെ മൂന്നു പതിറ്റാണ്ട് മുമ്പ് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ കൂടാതെ പാലക്കാട്ടും ബിജെപി രണ്ടാമതെത്തിയിരുന്നു. കൂടാതെ ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലും നിർണായക സ്വാധീനം ബിജെപിക്ക് ഉണ്ട്. തെക്കൻ കേരളം കഴിഞ്ഞാൽ ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഏറെ സ്വാധീനിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലം കൂടിയാണ് പാലക്കാട്.
മലമ്പുഴയിൽ ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് വന്നിരുന്നെങ്കിലും ഇക്കൊല്ലം മൂന്നിലേക്ക് മടങ്ങും. കാരണം കഴിഞ്ഞ തവണ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പെന്തകോസ്ത് വിഭാഗത്തിൽ പെട്ട വി എസ്. ജോയി ആയതിനാൽ യു.ഡി.എഫിന് ലഭിക്കേണ്ട ഹിന്ദു വോട്ടുകൾ ബിജെപി ക്ക് ലഭിച്ചു. എന്നാൽ ഇക്കൊല്ലം അതുണ്ടാവില്ല. ശബരിമല വിഷയം ഉൾപ്പടെയുള്ള അനുകൂലഘടകങ്ങൾ മുതലാക്കി ജയിച്ചുകയറാവുന്ന മികച്ച സ്ഥാനാർത്ഥിയാണ് കൃഷ്ണകുമാറെന്ന് ബിജെപി ക്യാംപ് വിലയിരുത്തുന്നു. കൂടാതെ ബിജെപി സംസ്ഥാനത്ത് ഏറ്റവുമധികം പ്രതീക്ഷ പുലർത്തുന്ന നാല് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്.
Stories you may Like
- ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി നടൻ കൃഷ്ണകുമാർ
- കൊല്ലത്ത് കുടുംബ സമേതം വോട്ടു പിടിത്തവുമായി ബിജെപിയുടെ കൃഷ്ണകുമാർ
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പില്ലെങ്കിൽ ട്രെയിൻ തടയും: വി കെ ശ്രീകണ്ഠൻ എംപി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്