കാപ്പൻ കപ്പടിച്ചപ്പോൾ വീണത് സിക്സർ അടിക്കുമെന്ന് മോഹിച്ചവരുടെ 54 വർഷം പഴക്കമുള്ള കിടിലൻ വിക്കറ്റ്; ഇരന്നുവാങ്ങിയ തോൽവിയെന്ന് വിലയിരുത്തുന്ന യുഡിഎഫ് നേതാക്കൾ അഞ്ചിടത്തെയും ഉപതിരഞ്ഞെടുപ്പിലും വെള്ളം കുടിക്കുമോ? പാലായിലെ താക്കീതിൽ പാഠം പഠിക്കാൻ യുഡിഎഫ് ഒരുങ്ങുമ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിലെ പേരുദോഷം മാറിയതിന്റെ ആവേശത്തിൽ പുതിയ തന്ത്രങ്ങൾ പയറ്റാൻ എൽഡിഎഫ്; വോട്ടു ചോർന്നില്ലെന്ന് പറയുമ്പോഴും ആത്മപരിശോധനയ്ക്ക് തയ്യാറെടുത്ത് ബിജെപിയും
മറുനാടൻ ഡെസ്ക്
കോട്ടയം: പാലാക്കാർ മാണിയുടെ പേരിൽ ജയിപ്പിക്കും, ജോസ് ടോമിന്റെയും കേരള കോൺഗ്രസിന്റെയും യുഡിഎഫിനെയും പ്രതീക്ഷ അങ്ങനെയായിരുന്നു. പാലാക്കാർ മാണിക്ക് തന്നെ കുത്തി. ഇടതുപക്ഷത്തിന്റെ മാണി.സി.കാപ്പനാണെന്ന് മാത്രം. കേരള കോൺഗ്രസലെ തമ്മിലടിയും പടലപ്പിണക്കവും പാലാക്കാരെ മടുപ്പിച്ചു. അതോടെ അരനൂറ്റാണ്ട് കേരള കോൺ്ഗ്രസ് കുത്തയാക്കി വച്ച മണ്ഡലം കൈവിട്ടു. യുഡിഎഫിന് തോൽവി ഞെട്ടലായി മാറിയപ്പോൾ എൽഡിഎഫിന് രാഷ്ട്രീയ വിജയവുമായി. ഈ വിജയം രുചിച്ചതിന്റെ ആഹ്ലാദത്തിലാവും ഇനി മറ്റ് അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനെ ഇടതുമുന്നണി നേരിടുക. പാലായ്ക്ക് മോചനമായെന്ന് കാപ്പൻ പറയുമ്പോൾ യഥാർഥത്തിൽ മോചനമായത് എൽഡിഎഫിനാണ്. ശബരിമല വിഷയം അടക്കമുള്ള പ്രശ്നങ്ങളുടെ പേരിൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ഇടതിന് വലിയ മൃതസഞ്ജീവനിയായി മാറി പാലാ ഉപതിരഞ്ഞെടുപ്പിലെ വിജയം.
2943 വോട്ടുകളുടെ ചരിത്ര വിജയവുമായി മാണി സി.കാപ്പൻ ജോസ് ടോമിനെ തറപറ്റിക്കുമ്പോൾ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കണക്കുകൂട്ടലുകളാണ് പിഴച്ചത്. ലോക്സഭാതിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി വിജയം നേടുമെന്ന് മുല്ലപ്പള്ളി ഉറപ്പിച്ച് പറഞ്ഞെങ്കിലും 19 ൽ തൃപതിപ്പെടേണ്ടി വന്നു. പാലാ ഫലം വന്നപ്പോൾ സംഗതികൾ മാറിമറിയുകയാണ്. സിക്സർ അടിക്കാൻ വന്നവർ യുഡിഎഫിന്റെ 'മെക്ക'യിൽ ഡക്കായി എന്ന മന്ത്രി എം.എം.മണിയുടെ പരിഹാസം യുഡിഎഫിനുള്ള വലിയ കൊട്ട് തന്നെ. ഉപതിരഞ്ഞടുപ്പിൽ സിക്സർ അടിക്കുമെന്ന മു്ല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്കായിരുന്നു മണിയുടെ കൊട്ട്.
വർദ്ധിത വീര്യത്തോടെ ഇടത് ക്യാമ്പ്; തളർന്ന മനസ്സോടെ വലതുക്യാമ്പ്
അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനായി എൽഡിഎഫ് തയ്യാറെടുത്തുകഴിഞ്ഞു. യുഡിഎഫിനും എൻഡിഎയ്ക്കും മുന്നറിയിപ്പ് നൽകി കൊണ്ട് സ്ഥാനാർത്ഥി നിർണയം നേരത്തെ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് ഗോദയിൽ അരയും തലയും മുറുക്കി ഇറങ്ങി. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ യുഡിഎഫിന് ഇനി രണ്ടുവട്ടം ആലോചിക്കേണ്ടി വരും. ജോസ്.കെ.മാണിയുടെ വാശിക്ക് വഴങ്ങി ജോസ് ടോമിനെ ഇറക്കിയപ്പോൾ ജയം അകലെയായി. ഇനി സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും.
പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധി കേരള കോൺഗ്രസിന് എതിരെയുള്ളതാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറയുമ്പോൾ, യുഡിഎഫിനു സംഭവിച്ചത് ഞെട്ടിക്കുന്ന തോൽവിയെന്നു വി എം. സുധീരൻ വിലയിരുത്തി. വൻ തിരിച്ചടിയാണ് നേരിട്ടതെന്നും യുഡിഎഫ് നേതാക്കളുടെ മനോഭാവം മാറണമെന്നും അദ്ദേഹം പ്രതികരിച്ചു.എൽഡിഎഫിനു പോലും പാലായിൽ ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഈ പരാജയം എങ്ങനെ സംഭവിച്ചു എന്നതിൽ സത്യസന്ധമായ പരിശോധന ആവശ്യമാണ്. യുഡിഎഫ് നേതൃത്വത്തിന് ജനങ്ങൾ നൽകിയ താക്കീതാണ് ഇതെന്നും സുധീരൻ കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടിയാകട്ടെ പാലായിലെ തോൽവിക്ക് ബിജെപിയെയാണ് പഴിച്ചത്.
ബിജെപി വോട്ടിലും ചോർച്ച
നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന പാലായിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും പാർട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്.2016 നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വോട്ട് പോലും ഇത്തവണ ബിജെപിക്ക് നേടാൻ സാധിച്ചില്ല. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ 24,821 വോട്ടുകൾ നേടിയ എൻ. ഹരിക്ക് ഇത്തവണ 18,044 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. 6,777 വോട്ടുകളുടെ കുറവാണുണ്ടായത്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.വോട്ടെടുപ്പ് കഴിഞ്ഞയുടൻ ബിജെപിക്കുള്ളിലെ പടലപ്പിണക്കം മറനീക്കി പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന് ചുണ്ടിക്കാട്ടി നിയോജകമണ്ഡലം പ്രസിഡന്റിനെ ബിജെപി പുറത്താക്കി.
ബിജെപിയുടെ വോട്ട് വിലയ്ക്കു വാങ്ങിയിട്ടും യുഡിഎഫ് രക്ഷപ്പെട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ പറഞ്ഞത്. ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങിയെന്നു ബിജെപിക്കാരൻ തന്നെ പറഞ്ഞിട്ടുണ്ട്. അയാളെ ബിജെപി പുറത്താക്കിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.ബിജെപി സ്ഥാനാർത്ഥിയായി ഇക്കുറി എൻ. ഹരിയെ നിർത്തിയതു തന്നെ യുഡിഎഫ്-ബിജെപി ധാരണയുടെ ഭാഗമാണ്. പാലായിൽ പി.സി. തോമസിനെ മത്സരിപ്പിക്കണമെന്നായിരുന്നു ധാരണ. എന്നാൽ ഇത് അട്ടിമറിച്ചു ഹരിയെ നിശ്ചയിക്കുകയായിരുന്നു. ഇത് ഒത്തുകളിയുടെ ഭാഗമാണ്. എന്നിട്ടും യുഡിഎഫ് രക്ഷപ്പെട്ടില്ല. ബിഡിജെഎസ് ബിജെപിക്കാണു പിന്തുണ കൊടുത്തത്, പക്ഷേ പാലായിൽ എസ്എൻഡിപി പിന്തുണ ഇടതുപക്ഷത്തിനാണ് ലഭിച്ചതെന്നും കോടിയേരി പറഞ്ഞു.
കാപ്പന്റെ ജയം ആവർത്തിക്കാൻ ലക്ഷ്യമിട്ട് എൽഡിഎഫ്
ഇടതുപക്ഷ സർക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാൻ കരുത്തുപകരുന്നതാണ് ജനവിധിയെന്നും തുടർന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നുപ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പാലാ ഉപതെരഞ്ഞെടുപ്പ് വിജയം സർക്കാരിന് അനുകൂലമായ ജനവിധിയായാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ജനവിധിയാകുമെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.. യുഡിഎഫിന്റെ കോട്ട തകർന്നു, ഐക്യ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പു നഷ്ടപ്പെട്ടു, സംഘടന ശിഥിലമായി. ഏതു സാഹചര്യത്തിലും ജയിക്കാൻ കഴിയുന്ന ഒരു മണ്ഡലമാണു യുഡിഎഫിനു നഷ്ടപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.മുൻകാല തെരഞ്ഞെടുപ്പുകളിൽ പാലാ എൽഡിഎഫിന് എതിരായിരുന്നു. ഇക്കുറി അതു മാറി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കു 33,000-ൽ അധികം ഭൂരിപക്ഷം ലഭിച്ച ഒരു മണ്ഡലത്തിലാണ് ഇക്കുറി എൽഡിഎഫ് വിജയിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല സംസ്ഥാനത്തു നിലനിൽക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
അഞ്ചുമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ സെമിഫൈനലായിരുന്നു പാലാ. അവിടെ കിട്ടിയ ഊർജ്ജം കൈമോശം വരാതെ നോക്കുകസിപിഎമ്മിന് മുൻപ് ഇല്ലാത്തവിധം ബഹുജന സ്വാധീനം കുറഞ്ഞതായി പാർട്ടി വിലയിരുത്തിയിട്ടുണ്ട്. 2006 ലെ തെരഞ്ഞെടുപ്പിൽ 47 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. അന്ന് ഇടതുപക്ഷ മുന്നണിക്ക് കൈവരിക്കാൻ കഴിഞ്ഞ ബഹുജനസ്വാധീനം വീണ്ടും ഉണ്ടാക്കിക്കൊണ്ടുവരാനാണ് ശ്രമം. സിപിഐ എമ്മിനുതന്നെ അതിന്റെ സ്വാധീനം വികസിപ്പിക്കണം. മുന്നണിക്ക് പിന്തുണനൽകുന്ന കക്ഷികളും ജനപിന്തുണ വർദ്ധിപ്പിക്കണം. ബഹുജന അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. വീട് സന്ദർശനം, കുടുംബ സദസുകൾ എന്നിവ വഴി ജനങ്ങളെ അടുപ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ചെങ്ങന്നൂരിലും പാലായിലും ഈ അടവാണ് എൽഡിഎഫ് പയറ്റിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും മന്ത്രിമാരെയും ഓരോ മണ്ഡലത്തിലും പ്രചാരണത്തിന്റെ ഏകോപനത്തിനായി നിയമിക്കുകയും ഓരോ പഞ്ചായത്തിലും ഓരോ എംഎൽഎമാർക്ക് ചുമതല നൽകുകയും ചെയ്യുന്ന തന്ത്രം അഞ്ചിടത്തും പ്രതീക്ഷിക്കാം.
യുഡിഎഫ് പാഠം പഠിക്കുമോ?
തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തമ്മിലാണ് മത്സരം വേണ്ടത്, മുന്നണിക്കുള്ളിൽ പാർട്ടികൾ തമ്മിൽ മത്സരം പാടില്ലെന്നും യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞത് വലിയ ഓർമ്മപ്പെടുത്തലാണ്, മുന്നറിയിപ്പാണ്. പാലായിലെ ചെറിയ പരാജയം രാഷ്ട്രീയ പരാജയമായി കാണുന്നില്ല. ബിജെപിയുടെ വോട്ട് കച്ചവടം നടന്നെന്ന് സിപിഎം ആരോപിച്ചിരുന്നു. മാണി സി. കാപ്പൻ ആരുമായാണ് പാലം വച്ചതെന്ന് സിപിഎം വ്യക്തമാക്കണമെന്നും ബെഹനാൻ കൂട്ടിച്ചേർത്തു. പാലാ പരാജയമല്ല, പാഠം പഠിക്കാനുള്ള പ്ളാറ്റ്ഫോം എന്ന നിഷ ജോസ്.കെ.മാണി പറഞ്ഞ ആശ്വാസ വാക്കുകൾ യുഡിഎഫ് സീരിയസ് ആയി എടുക്കേണ്ടി വരും. കോന്നിയിലും അരൂരും സമുദായ സമവാക്യത്തിലും തർക്കങ്ങളിലും തട്ടി സ്ഥാനാർത്ഥി നിർണയം വൈകുകയാണ്. മഞ്ചേശ്വരത്ത് മാത്രമാണ് യുഡിഎഫ് ലീഗിന്റെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. അവിടെയും മുറുമുറുപ്പുകളുണ്ട്. മുന്നണിയെ കെട്ടുറപ്പോടെ കൊണ്ടുപോയില്ലെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ പാളുമെന്ന് യുഡിഎഫ നേതാക്കൾക്ക് ഇതിനകം ബോധ്യം വന്നു കാണണം. പാലായിലേത് ഇരന്നുവാങ്ങിയ തോൽവിയെന്ന് പറയുമ്പോൾ അത് മറ്റിടങ്ങളിലും ആവർത്തിക്കാതിരിക്കാൻ ്സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം സൂ്ക്ഷ്മത പുലർത്തേണ്ടി വരും.
എൻഡിഎയിലും അപസ്വരങ്ങൾ
പാലായിൽ ബിജെപിയിൽ നിന്ന് വോട്ടുചോർച്ച ഉണ്ടായെന്ന ആരോപണം സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള തള്ളിയിരിക്കുകയാണ്. പാലായിൽ എല്ലാമുന്നണികൾക്കും വോട്ടുകുറഞ്ഞിട്ടുണ്ട്. എൻ.ഡി.എ മുന്നണിക്കാണ് വോട്ടുകുറഞ്ഞത്. ഇതിനെക്കുറിച്ച് പരിശോധിക്കും. വോട്ടുചോർച്ചയെന്ന ആരോപണം ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. യു.ഡി.എഫിനും എൽ.ഡി.എഫിനും യുക്തിഭദ്രമായ കാരണം പറയാനില്ലാത്തിനാലാണ് ആരോപണം എന്നും ശ്രീധരൻ പിള്ള പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ 8489 വോട്ടും 2016 നിയമസഭ തിരഞ്ഞെടുപ്പിനെക്കാൾ 6777 വോട്ടുമാണ് എൻ.ഹരിക്ക് കുറഞ്ഞത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.ഹരി തന്നെ നേടിയ 24821 വോട്ട് ഇത്തവണ 18,044 വോട്ടായി കുറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തെ തിരഞ്ഞെടുപ്പിൽ സജീവമായില്ലെന്ന് പറഞ്ഞ് എൻ.ഹരി പുറത്താക്കിയിരുന്നു. ഹരി വോട്ടുകച്ചവടം നടത്തിയെന്നായിരുന്നു ബിനുവിന്റെ ആരോപണം.
ഏതായാലും എൻഡിഎയിൽ മറ്റ് അഞ്ചിടത്തും ഇതുവരെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ല. അരൂരിൽ മത്സരിക്കാതെ ബിഡിജെഎസ് പിന്മാറിയതും തിരിച്ചടിയായി. എത്രയും വേഗം സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയില്ലെങ്കിൽ ഇടക്കാലത്ത് പാർട്ടി നേടിയ കുതിപ്പിന് കടിഞ്ഞാൺ വീഴുമെന്ന് ബിജെപി നേതാക്കൾക്കും നന്നായറിയാം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്