പാലായിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജോസഫിനെ ഏഴയലുപക്കത്ത് അടുപ്പിക്കാതെ ജോസ് കെ മാണി; എന്ത് നിശ്ചയിച്ചാലും എതിർക്കാൻ ജോസഫ് പക്ഷം; ജോസ് കെ മാണി മത്സരിക്കാനുള്ള നീക്കം തടഞ്ഞ് കോൺഗ്രസ് നേതാക്കൾ; നിഷാ ജോസ് കെ മാണി തോറ്റാൽ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും യുഡിഎഫ് വൃത്തങ്ങൾ; ഇജെ അഗസ്തിക്ക് വിനയാകുന്നത് ജോസഫുമായുള്ള ബന്ധം;മാണിയുടെ രണ്ടാമത്തെ മകൾ സാലി ജോസഫിന്റെ പേരും ചർച്ചകളിൽ; ഒടുവിൽ സജീവ പരിഗണനയിലേക്ക് വരുന്നത് കർഷക കോൺഗ്രസ് പ്രസിഡന്റ് ബേബി ഉഴുതുവാലിന്റെ പേരു തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ ആലോചനകളും ചർച്ചകളും വ്യാഴാഴ്ചയും പലവഴി നടന്നെങ്കിലും കേരള കോൺഗ്രസിലെ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ തന്നെ. അതിനിടെ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയെയാകും അംഗീകരിക്കുകയെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭാ അംഗമായ ജോസ് കെ മാണി മത്സരിക്കരുതെന്നും ഭാര്യ നിഷാ ജോസ് കെ മാണി മത്സരിച്ചാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നുമാണ് കോൺഗ്രസിന്റെ നിലപാട്. നിഷാ ജോസ് കെ മാണി മത്സരിച്ച് തോറ്റാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസും യുഡിഎഫും. പിജെ ജോസഫ് പാലം വലിക്കുമെന്ന ഭയാണ് ഇതിന് കാരണം. ഇതോടെ മൂന്നാമതൊരാളുടെ പേരിലേക്ക് ചർച്ച എത്തുകയാണ്. കർഷക കോൺഗ്രസിന്റെ പ്രസിഡന്റ് കൂടിയായ ബേബി ഉഴുതുവാൽ കേരളാ കോൺഗ്രസിന്റെ പാലായിലെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.
ജോസ് കെ മാണിയും പിജെ ജോസഫും ഏറ്റുമുട്ടലിന്റെ പാതയിലാണ്. പാലായിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജോസഫിനെ ഏഴയലുപക്കത്ത് അടുപ്പിക്കാതെ ജോസ് കെ മാണി മുന്നോട്ട് പോകുന്നത്. അതുകൊണ്ത് കന്നെ എന്ത് നിശ്ചയിച്ചാലും എതിർക്കാൻ ജോസഫ് പക്ഷവും തീരുമാനിച്ചിട്ടുണ്ട്. പരസ്യ പ്രതികരണങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന യു.ഡി.എഫ്. നേതാക്കളുടെ നിർദ്ദേശവും ഇരുവിഭാഗവും കാര്യമാക്കിയില്ല. ഭിന്നത രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു വ്യാഴാഴ്ച നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ. അതേസമയം, കേരള കോൺഗ്രസ് ചെയർമാൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കത്തിൽ വെള്ളിയാഴ്ചത്തെ കോടതിവിധി യു.ഡി.എഫ്. നേതാക്കൾ കാത്തിരിക്കുകയാണ്. ജോസ് കെ.മാണിയും പി.ജെ.ജോസഫും നേരിട്ട് ചർച്ചനടത്തുന്നതിനായി ചില യു.ഡി.എഫ്.നേതാക്കൾ നടത്തിയ നീക്കവും ഫലം കണ്ടില്ല. നേരിട്ടുള്ള ചർച്ചയുടെ ആവശ്യമില്ലെന്നാണ് ഇരുപക്ഷത്തെയും നേതാക്കൾ പറഞ്ഞത്.
കോൺഗ്രസിലെയും മറ്റു ഘടകകക്ഷികളിലെയും നേതാക്കളെ പ്രത്യേകമായി കണ്ട് തങ്ങളുടെ അവകാശവാദങ്ങൾ ബോധ്യപ്പെടുത്തി പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളും രണ്ടു പക്ഷങ്ങളും നടത്തുന്നുണ്ട്. സമവായമുണ്ടാക്കാൻ ജോസ് കെ.മാണി സ്ഥാനാർത്ഥിയാകണമെന്ന നിർദ്ദേശം യു.ഡി.എഫിലെ ചില നേതാക്കൾ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, നിഷാ ജോസിനെ സ്ഥാനാർത്ഥി ആക്കണമെന്നതിൽനിന്ന് ജോസ് കെ.മാണി വിഭാഗം മാറിയിട്ടില്ല. നിഷ മത്സരിക്കണമെന്ന് കേരള കോൺഗ്രസ് വനിതാ വിഭാഗം യോഗം ചേർന്ന് പ്രമേയം പാസാക്കി. പൊതുസമ്മതനായ സ്ഥാനാർത്ഥിയെന്ന ആവശ്യത്തിൽനിന്ന് ജോസഫ് വിഭാഗം പിന്നോട്ടുപോകാൻ തയ്യാറല്ല.ജോസ് കെ.മാണിയോടൊപ്പം നിൽക്കുന്നവരിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമെന്ന് പറഞ്ഞ് ജോസ് വിഭാഗം ഇത് അവഗണിക്കുകയാണ്. ഇതിനിടെയാണ് കെ.എം. മാണിയുടെ രണ്ടാമത്തെ മകൾ സാലി ജോസഫിന്റെ പേരും പാർട്ടികേന്ദ്രങ്ങളിൽ ചർച്ചയായത്. കെ.എം. മാണിയുടെ കുടുംബത്തിൽനിന്നു തന്നെ ഒരാൾ മത്സരിക്കണമെന്ന വാദം വീണ്ടും സജീവമായതോടെയാണിത്. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എ.പി. ജോസഫ് മേനാച്ചേരിയുടെ ഭാര്യയായ സാലി പഠനകാലത്ത് കോളജ് യൂണിയൻ പ്രവർത്തനങ്ങളിലും വിദ്യർഥി പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു.
കെ.എം. മാണിയും പാലായുമായുള്ള ബന്ധം വൈകാരികമാണെന്നും മാണിയുടെ കുടുംബത്തിൽ നിന്നുള്ള ഒരാൾ തന്നെ മത്സരിക്കണമെന്നുമുള്ള അഭിപ്രായം പാർട്ടിക്കുള്ളിൽ ഉയർന്നത്. ആദ്യം നിഷാ ജോസ് കെ. മാണിയുടെ പേര് സജീവചർച്ചയായെങ്കിലും ജോസഫ്-ജോസ് വിഭാഗങ്ങളുടെ തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിഷയ്ക്കു പകരം കുടുംബത്തിൽനിന്നു മറ്റൊരാളെ പരിഗണിക്കണമെന്ന അഭിപ്രായവും ഉയർന്നുവന്നു. എന്നാൽ സാലി ജോസഫ് മത്സരിക്കില്ലെന്നാമ് സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന യു.ഡി.എഫ്. നേതൃയോഗത്തിൽ കേരള കോൺഗ്രസ്(എം) മുൻ കോട്ടയം ജില്ലാ പ്രസിഡന്റും മുതിർന്ന നേതാവുമായ ഇ.ജെ. ആഗസ്തിയുടെ പേരാണ് പ്രധാനമായും പരിഗണിച്ചത്. ജില്ലാ ബാങ്ക് മുൻ പ്രസിഡന്റും പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ ഫിലിപ്പ് കുഴികുളത്തിന്റെയും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാലിന്റെയും പേരുകളും പരിഗണിക്കപ്പെട്ടു. ഇതിൽ ബേബി ഉഴുത്തുവാലിനോടാണ് ജോസ് കെ മാണിക്ക് കൂടുതൽ താൽപ്പര്യം. നിലവിലെ സാഹചര്യത്തിൽ ബേബി സ്ഥാനാർത്ഥിയാകാനാണ് സാധ്യത.
യുഡിഫ് മൊത്തത്തിലും കേരള കോൺഗ്രസിലെ വിവിധ വിഭാഗങ്ങൾക്കിടെയിലും വിവാദങ്ങൾക്കതീതനാണ് ബേബി. സ്ഥാനമാനങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾക്കും പിന്നാലെ പായാതെ നിസ്വാര്ഥതയോടെ കഴിഞ്ഞ അമ്പത് വർഷത്തിലേറെയായി രാഷ്ട്രീയ പ്രവർത്തനം നടത്തി വരുന്ന ബേബി മാർക്സിസ്റ്റ് പാർട്ടി അണികൾക്ക് പോലും സുസമ്മതനാണ്. പ്രശസ്തവും പൗരാണികവും ആയ ഉഴുതുവാൽ കുടുംബം ആണ് അദ്ദേഹത്തിന്റേത്. കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിൽ പ്രശസ്തമായ വള്ളമറ്റം കുടുംബമാണ് അമ്മവീട്.
എകെസിസി പ്രസിഡന്റ് ആയിരുന്ന ആന്റണി വള്ളമറ്റം അമ്മാവനാണ്. രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ഡെയ്സിയാണ് ഭാര്യ. കേരള കോൺഗ്രസിന്റെ കർഷക സംഘടനയുടെ സ്ഥാപകനായ ഇദ്ദേഹം സംസ്ഥാനമൊട്ടാകെ വേരുകളുള്ള നേതാവാണ്. മാണിക്കൊപ്പം എക്കാലവും നിസ്വാർത്ഥമായി നിന്നിട്ടുള്ള ഇദ്ദേഹം പാലായിലെ മുക്കിനും മൂലക്കും സുപരിചിതനാണ്. പ്രധാന ഗുണം മറ്റു സ്ഥാനാര്തികൾ അനുഭവിക്കുന്ന ശത്രുദോഷം ഇല്ല എന്നതാണ്. സൗമ്യനും സൽസ്വഭാവിയും സർവ്വ സമ്മതനുമാണ് ബേബി. അതുകൊണ്ട് തന്നെ വിജയമുറപ്പിക്കാൻ ബേബിയാണ് നല്ലതെന്ന് ജോസ് കെ മാണി വിലയിരുത്തുന്നു.
ബിജെപിയുടെ ഇടപെടൽ കൂടി കണ്ടാണ് ഈ നീക്കം. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ക്രൈസ്തവർക്ക് സ്വാധീനം കൂടുതലുള്ള പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തങ്ങൾ അപകടം മണത്തതാണെന്ന് മാണി വിഭാഗം നേതാക്കൾ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വൈദികരെയും കന്യാസ്ത്രീകളെയും സൃഷ്ടിച്ച മണ്ഡലമായ പാലായിൽ സംഘപരിവാറിന് പ്രത്യേക താൽപര്യമുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധത തങ്ങൾക്ക് നേരെയും ഉണ്ടായേക്കാമെന്ന് ക്രൈസ്തവ സമുദായ നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
അതിനാൽ ജോസ് കെ മാണി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യം കേരളാ കോൺഗ്രസിൽ സജീവമാണ്. എന്നാൽ രാജ്യസഭാ അംഗമെന്നതിനാൽ മത്സരിക്കാനാകില്ലെന്നാണ് കോൺഗ്രസ് നിലപാട്. നിഷാ ജോസ് കെ മാണിയുടെ പേരും അതുകൊണ്ട് അതിശക്തമായി ഉയരുന്നു. ഇജെ അഗസ്തിയേയും പരിഗണിച്ചിരുന്നു. പാലായിൽ കെ എം മാണിയുടെ മരണമുയർത്തുന്ന സഹതാപം ആഞ്ഞു വീശുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ആര് കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയായാലും ജയിക്കുമെന്നാണ് വിലയിരുത്തൽ. ഇങ്ങനെ മാണിയുടെ പേരിൽ ജയിച്ച ശേഷം പിജെ ജോസഫിനൊപ്പം തെരഞ്ഞെടുക്കപ്പെടുന്ന എംഎൽഎ കൂറുമാറിയാൽ അത് പാർട്ടിയിൽ വലിയ പ്രതിസന്ധിയായി മാറും. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസിൽ കരുതലോടെ തീരുമാനം എടുക്കാൻ ചർച്ചകൾ പുരോഗമിക്കുന്നത്. എന്തു വന്നാലും പിജെ ജോസഫിന്റെ നിർദ്ദേശമൊന്നും അംഗീകരിക്കില്ലെന്നാണ് ജോസ് കെ മാണിയുടെ തീരുമാനം. ഇത് യുഡിഎഫിനേയും അറിയിച്ചിട്ടുണ്ട്. കോൺഗ്രസും ഇതിന് അംഗീകാരം നൽകി. ഇതോടെയാണ് ആരാകും സ്ഥാനാർത്ഥിയെന്ന ചർച്ചകൾ സജീവമാകുന്നത്.
മുതിർന്ന നേതാവ് ഇജെ അഗസ്തിയെ പാലായിൽ മത്സരിപ്പിക്കാനായിരുന്നു ജോസ് കെ മാണി ആഗ്രഹിച്ചിരുന്നത്. പാലാക്കാരല്ലാത്ത ആരേയും മത്സരിപ്പിക്കാൻ കഴിയില്ല. അല്ലാത്ത പക്ഷം നിരവധി നേതാക്കൾ ജോസ് കെ മാണിക്കൊപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് ഇജെ അഗസ്തിയെ പരിഗണിച്ചത്. എല്ലാവരും അംഗീകരിക്കുമെന്നും കരുതി. ഇതിനിടെയാണ് അഗസ്തിയെ പിജെ ജോസഫ് തന്റെ സ്വന്തം സ്ഥാനാർത്ഥിയായി അവതരിപ്പിച്ചത്. കോട്ടയം ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനറുമൊക്കെയായിരുന്നു അഗസ്തി. എന്നാൽ അഗസ്തിയെ കൂടെ കൂട്ടി കേരളാ കോൺഗ്രസ് എമ്മിനെ ദുർബ്ബലമാക്കാൻ പിജെ ജോസഫ് ശ്രമിക്കുന്നുണ്ട്. സിഎഫ് തോമസിനെ പോലുള്ളവരുടെ സഹായത്തോടെയാണ് ഇത്. കോട്ടയത്തെ ചില കോൺഗ്രസുകാരും ഇതിന് ചുക്കാൻ പിടിക്കുന്നു. കോട്ടയത്ത് കേരളാ കോൺഗ്രസിനെ തകർക്കാനാണ് ഇത്. അഗസ്തി ജയിച്ച് എംഎൽഎയായാൽ പിജെ ജോസഫിനൊപ്പം പോകുമെന്ന ഭയം സജീവമാണ്.
നിലവിൽ അഞ്ച് എംഎൽഎമാരാണ് കേരളാ കോൺഗ്രിനുള്ളത്. ഇതിൽ മൂന്ന് പേർ പിജെ ജോസഫും സി എഫ് തോമസും മോൻസ് ജോസും ഒരു വിഭാഗത്തിലാണ്. റോഷി അഗസ്റ്റിനും ജയരാജും മാണി ഗ്രൂപ്പിലും. അതുകൊണ്ട് തന്നെ പാർട്ടി പിടിക്കാനുള്ള ബലാബലത്തിൽ പാലാ തെരഞ്ഞെടുപ്പും നിർണ്ണായകമാണ്. ഇവിടെ ജയിക്കുന്ന എംഎൽഎയും ജോസഫിനൊപ്പം നിന്നാൽ പാർലമെന്ററീ പാർട്ടിയിൽ ബഹുഭൂരിപക്ഷവും മാണി ഗ്രൂപ്പിന് എതിരാകും. ഇജെ അഗസ്തി ജയിച്ചാൽ ഇത് സംഭവിക്കാൻ സാധ്യത ഏറെയാണ്. പാർട്ടിക്ക് നല്ലത് ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കുന്നതാണ് നല്ലതെന്ന വികാരം അതിശക്തമാണ്. എന്നാൽ രാജ്യസഭാ അംഗമായ ജോസ് കെ മാണിയെ മത്സരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. രാജ്യസഭാ അംഗത്വം രാജിവച്ചാൽ അത് യുഡിഎഫിന് നഷ്ടമാകും. നിയമസഭയിലെ അംഗ സഖ്യ അനുസിരിച്ച് ഇടതുപക്ഷത്തിന് മാത്രമേ ജയിക്കാൻ കഴിയൂ. ജോസ് കെ മാണി വാശിയോടെ നേടിയെടുത്തതാണ് രാജ്യസഭാ സീറ്റ്. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ ഈ നിലപാട് കാരണം ജോസ് കെ മാണിക്ക് പാലയിൽ മത്സരിക്കാനാകില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് ഈ വിഷയം വരില്ല.
Stories you may Like
- പിണറായിയെ കൂടുതൽ അടുപ്പിക്കാൻ കേരളാ കോൺഗ്രസ്
- തൽകാലം നേതൃത്വം പ്രതികരിക്കില്ല; കേരളാ കോൺഗ്രസിൽ 'ഇടതു' കലാപം
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- ഭാര്യയെ വെട്ടിക്കൊന്ന ബേബി കരുതിയത് മക്കളും മരിച്ചെന്ന്; കക്കാട്ടെ വില്ലനും സംശയ രോഗം
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്