ഞങ്ങൾ പിന്തുണക്കട്ടെ..? എങ്കിൽ ഞങ്ങൾ രാജിവെക്കാം! നിലപാടുകൾ മാറിയും മറിഞ്ഞു തദ്ദേശ അദ്ധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ്; നിലപാട് കടുപ്പിച്ച് ഇടതുപക്ഷം;മാറിയും മറിഞ്ഞും യുഡിഎഫും ബിജെപിയും;ചാഞ്ചാടിയാടി അദ്ധ്യക്ഷ കസേരകൾ
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: കൃത്യമായ രാഷ്ട്രീയ നിലപാടിന്റെയും നിലപാട് മാറ്റങ്ങളുടെയും അടയാള പ്പെടുത്തലായിരുന്നു തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെ അധികാരമേൽക്കൽ ചടങ്ങ്.കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ അധികാരസമവാക്യങ്ങൾ പോലും മാറ്റിമറിക്കുന്നതായിരുന്നു പല ഇടങ്ങളിലെയും സംഭവവികാസങ്ങൾ.രാഷ്ട്രീയ കാരണങ്ങളാലും അല്ലാതെയുമുള്ള വിട്ടുനിൽക്കലുകളാണ് പലയിടത്തും ഈ മാറ്റത്തിന് വഴിവെച്ചത്.
ചാഞ്ചാടിയാടി കസേരകൾ..മാറ്റിവെച്ച് തെരഞ്ഞെടുപ്പുകൾ
തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സംവരണ വിഭാഗത്തിൽ ജയിച്ച പ്രതിനിധി ഇല്ലാതിരുന്നതിനാൽ യുഡിഎഫ് വിട്ടുനിന്നു. എൽഡിഎഫ് പ്രതിനിധി എതി രില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കുന്നത്തുകാൽ പഞ്ചായത്തിലും സംവരണ വിഭാഗം പ്രതിനിധി ഇല്ലാതെ യുഡിഎഫ് വിട്ടുനിന്നതോടെ സിപിഎം പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലയിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ 5 സീറ്റ് ലഭിച്ച ട്വന്റി20 വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. ഇതോടെ 5 സീറ്റ് ലഭിച്ച കോൺഗ്രസിനു ഭരണം ലഭിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ട്വന്റി20യും കോൺഗ്രസും വിട്ടുനിന്നതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു. എൽഡിഎഫിനു 6, ട്വന്റി20ക്ക് 4, യുഡിഎഫിനു 3 എന്നിങ്ങനെയാണ് സീറ്റ്. ട്വന്റി 20 വിട്ടുനിൽക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വീണ്ടും വോട്ടെടുപ്പു നടക്കുമ്പോൾ എൽഡി
എഫിനു ഭരണം ലഭിക്കും.ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത വെങ്ങോല പഞ്ചായത്തിൽ എൽഡിഎഫും ട്വന്റി20യും ലീഗ് അംഗവും വിട്ടുനിന്നതിനാൽ തിരഞ്ഞെടുപ്പു നടന്നില്ല. വാഴക്കുളം പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടെങ്കിലും സംവരണ സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ യുഡിഎഫ് വിട്ടുനിന്നു. എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ ബിജെപി അംഗം മാറിനിന്നതോടെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ഭരണം നേടി.
ആലപ്പുഴയിൽ യുഡിഎഫിന് ഭൂരിപക്ഷമുള്ള ചിങ്ങോലി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാന ത്തെച്ചൊല്ലിയുള്ള തർക്കം മൂലം യുഡിഎഫ് അംഗങ്ങൾ ഹാജരായില്ല. ആർക്കും ഭൂരിപക്ഷമി ല്ലാത്ത നീലംപേരൂർ പഞ്ചായത്തിൽ 3 യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതോടെ 13 അംഗ ഭരണ സമിതിയിൽ 6 അംഗങ്ങളുള്ള എൽഡിഎഫ് ഭരണത്തിലെത്തി. മാന്നാർ ഗ്രാമപ്പഞ്ചാ യത്തിൽ ബിജെപി അംഗം വിട്ടുനിന്നു. യുഡിഎഫ് അംഗം കൂറുമാറി വോട്ടു ചെയ്തതോടെ യുഡിഎഫിനു കേവല ഭൂരിപക്ഷമുണ്ടായിട്ടും എൽഡിഎഫ് ഇരുസ്ഥാനവും പിടിച്ചെടുത്തു.ഇടുക്കി കരുണാപു രം പഞ്ചായത്തിൽ എൻഡിഎ സ്വതന്ത്രൻ വിട്ടുനിന്നത് നിർണായകമായി. നറുക്കെടുപ്പിലൂടെ എൽഡിഎഫിനു ഭരണം ലഭിച്ചു. ചിന്നക്കനാൽ പഞ്ചായത്തിലെ സ്വതന്ത്ര അംഗം ജയന്തി രവി വിട്ടുനിന്നു. ജയന്തിയുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഭരണമുറപ്പിച്ചിരുന്നത്. ഇവരുടെ പിന്മാറ്റത്തെ തുടർന്ന് നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനു ലഭിച്ചു.പത്തനംതിട്ട തോട്ടപ്പുഴശേരി പഞ്ചായത്തിൽ കോൺഗ്രസ്, ബിജെപി അംഗങ്ങളും ഇടതു വിമതനും വിട്ടുനിന്ന തിനെ തുടർന്ന് ക്വോറം തികയാതെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. അയിരൂരിൽ കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതോടെ എൽഡിഎഫ് ജയിച്ചു.
മലപ്പുറത്ത് ത്രിശങ്കുവിലായിരുന്ന ആതവനാട് പഞ്ചായത്തിൽ എസ്ഡിപിഐ അംഗം വിട്ടുനിന്ന തോടെ യുഡിഎഫിന് പ്രസിഡന്റ് പദവി. നന്നംമുക്ക് പഞ്ചായത്തിൽ എൻഡിഎ അംഗം വിട്ടുനിന്നതോടെ നറുക്കെടുപ്പിൽ എൽഡിഎഫ്. വാഴയൂരിൽ യുഎൻഡിഎ വിട്ടുനിന്നതോടെ നറുക്കെടുപ്പിലൂടെ യുഡിഎഫ്.മാറഞ്ചേരിയിൽ എസ്ഡിപിഐ അംഗം വിട്ടുനിൽക്കുകയും സ്വതന്ത്ര അംഗം എൽഡിഎഫിന് വോട്ട് ചെയ്യുകയും ചെയ്തതോടെ സിപിഐ അംഗം പ്രസിഡ ന്റായി.തൃശൂർ പാവറട്ടിയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഒരു വോട്ടു കുറഞ്ഞതിനാൽ യുഡിഎഫ് വിമത അംഗം എൽഡിഎഫ് പിന്തുണ യോടെ പ്രസിഡന്റായി.വയനാട് തവിഞ്ഞാലിൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുസ്ലിം ലീഗ് ബഹിഷ്കരിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് അംഗത്തെ പരിഗണിക്കാ ത്തതിലായിരുന്നു പ്രതിഷേധം. കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തെങ്കിലും എൽഡിഎഫിനോ എൻഡിഎയ്ക്കോ വോട്ട് ചെയ്തില്ല. ബാലറ്റ് പേപ്പർ വാങ്ങി വോട്ട് രേഖപ്പെടുത്താതെ പെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു. ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എൻഡിഎ അധികാരത്തിലെത്തി.കോഴിക്കോട് കുന്നമംഗലം പഞ്ചായത്തിൽ 2 ബിജെപി അംഗങ്ങളും ലീഗ് വിമതനും വിട്ടുനിന്നതോടെ എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം.
ഭൂരിപക്ഷമുണ്ട്... പക്ഷെ ഭരണമില്ലലോ!
ഭൂരിപക്ഷം ലഭിച്ചിട്ടും ഭരണം കൈവിട്ടുപോകുന്ന അപൂർവ്വതയ്ക്കും തദ്ദേശ അദ്ധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് സാക്ഷിയായി.ഒരിടത്തല്ല, മൂന്നിടത്താണ് ഇത്തരത്തിൽ അപൂർവ്വതയ്ക്ക് സാക്ഷി യായത്. ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് ഈ അട്ടിമറി.മലപ്പുറം ജില്ലയിലെ ചാലിയാ ർ പഞ്ചായത്തിൽ ഭൂരിപക്ഷം നേടിയത് യുഡിഎഫാണെങ്കിലും സംവരണത്തിലൂടെ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന്. യുഡിഎഫിന് സംവരണ വിഭാഗത്തിൽ നിന്ന് അംഗങ്ങളില്ല. യുഡി എഫ് 8, എൽഡിഎഫ് 6 എന്നിങ്ങനെയാണ് കക്ഷിനില.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയിൽ കേവല ഭൂരിപക്ഷം പോലുമില്ലാത്ത സിപിഎമ്മിനു വിജയമെത്തിയത് യുഡിഎഫ് വോട്ടുകൾ കൂടി ലഭിച്ചതോടെ. ഇവിടെ പട്ടികജാതി വനിതയ്ക്കാണു പ്രസിഡന്റ് സംവരണം. സിപി എമ്മിനും ബിജെപിക്കും ആണ് ഈ വിഭാഗത്തിൽ സ്ഥാനാർത്ഥി. ഇതോടെ, കോൺഗ്രസിലെ 6 അംഗങ്ങളും സിപിഎം സ്ഥാനാർത്ഥിക്കു വോട്ടു ചെയ്തു.
ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിട്ടും പട്ടികജാതി സംവര ണമായ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത് എൻഡിഎ പ്രതിനിധി. 16 അംഗ പഞ്ചായത്തിൽ ബിജെപിക്ക് ഒരംഗം മാത്രമാണുള്ളത്. പട്ടികജാതി വിഭാഗത്തിൽപെട്ട 2 സ്ഥാനാർത്ഥികളെ എൽ ഡിഎഫ് മത്സരിപ്പിച്ചെങ്കിലും ഇരുവരും പരാജയപ്പെട്ടു. ഉപ്പുതറ പഞ്ചായത്തിലാകട്ടെ ഭൂരിപക്ഷം യുഡിഎഫിനെങ്കിലും ഭരണം എൽഡിഎഫിന്. പ്രസിഡന്റ് പദവി പട്ടികവർഗ സംവരണമാണി വിടെ. യുഡിഎഫിന്റെ പട്ടികവർഗ സ്ഥാനാർത്ഥി തോറ്റതാണു കാരണം.
നിലപാട് ഇങ്ങനെ.. ആ പിന്തുണ ഞങ്ങൾക്ക് വേണ്ട..
പരസ്പരമുള്ള രാഷ്ട്രീയ വിരുദ്ധതകാരണം പിന്തുണവേണ്ടെന്ന് വച്ച് അധികാരം രാജിവെച്ചതായി രുന്നു മറ്റൊരു കാഴ്ച്ച.ഇത്തരത്തിൽ രാജിവെച്ചതിൽ ഇടതുപക്ഷമായിരുന്നു മുന്നിൽ അതേസമ യം കണ്ണൂരിൽ ഇടതിന്റെ പിന്തുണ നേടിയ യുഡിഎഫ് പ്രസിഡന്റിനെ കോൺഗ്രസ്സിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു.
ആലപ്പുഴയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത തിരുവൻവണ്ടൂർ പഞ്ചായത്തിൽ യുഡി എഫ് അംഗങ്ങൾ എൽഡിഎഫ് സ്ഥാനാർത്ഥികൾക്കു വോട്ടു ചെയ്തതോടെ ഏറ്റവും വലിയ ഒറ്റക്ക ക്ഷിയായ ബിജെപിക്ക് അധികാരം നഷ്ടമായി. എന്നാൽ വിജയിച്ച ശേഷം, യുഡിഎഫ് പിന്തുണ വേണ്ടെന്നു പ്രഖ്യാപിച്ച് എൽഡിഎഫ് സ്ഥാനങ്ങൾ രാജിവച്ചു.തൃശ്ശൂരിൽ എൻഡിഎയ്ക്കു ഭൂരിപ ക്ഷമുള്ള അവിണിശ്ശേരിയിൽ എൽഡിഎഫിനെ യുഡിഎഫ് തുണച്ചു സിപിഎം അംഗം പ്രസിഡ ന്റായെങ്കിലും പിന്തുണ ആവശ്യമില്ലെന്നു പ്രഖ്യാപിച്ച് ഉടൻ രാജിവച്ചു. ബിജെപി ഭരണം തടയാ നാണ് എൽഡിഎഫിനെ യുഡിഎഫ് പിന്തുണച്ചത്.പത്തനംതിട്ട ചിറ്റാറിൽ കോൺഗ്രസിനു ഭൂരിപ ക്ഷമുള്ള പ്രസിഡന്റ് പദത്തിലേക്ക് അവകാശമുന്നയിച്ച കോൺഗ്രസ് അംഗത്തെ പിന്തുണച്ച് സിപിഎം ഭരണം പിടിച്ചു.
യുഡിഎഫിനു മേൽക്കൈ ഉണ്ടായിരുന്ന അഴിയൂരിൽ (കോഴിക്കോട്) എൽഡിഎഫിനെ എസ്ഡിപി ഐ പിന്തുണച്ചതോടെ നറുക്കെടുപ്പ് വേണ്ടിവന്നു; പക്ഷേ, യുഡിഎഫ് ജയിച്ചു. ഇതേസമയം, എൽഡിഎഫിനു മേൽക്കൈ ഉണ്ടായിരുന്ന വെമ്പായം പഞ്ചായത്തിൽ (തിരുവനന്തപുരം) യുഡി എഫിനെ എസ്ഡിപിഐ പിന്തുണച്ചതോടെ നറുക്കെടുപ്പ് വേണ്ടിവന്നു; യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം. യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചെങ്കിലും രാജിവയ്ക്കാൻ കോൺഗ്രസ് നേതൃ ത്വം നിർദ്ദേശം നൽകി.നാൽപ്പത് വർഷത്തോളമായി സ്വന്തം ഉരുക്കുകോട്ടയായിരുന്ന നടുവിൽ പഞ്ചായത്തിൽനിന്ന് കോൺഗ്രസ് പുറത്തായത് ഡി.സി.സി.ക്ക് കടുത്ത അടിയായി. ഭൂരിപക്ഷം ഉണ്ടായിട്ടും ഗ്രൂപ്പ് താത്പര്യവും വ്യക്തിതാത്പര്യവും കോൺഗ്രസ് നേതാക്കൾ യുദ്ധമാക്കി മാറ്റിയപ്പോൾ സിപിഎം. അവസരം മുതലെടുത്ത് രംഗത്തുവന്നു. ഭരണം അങ്ങനെ എൽ.ഡി. എഫ്. പക്ഷത്തേക്ക് ചാഞ്ഞു.ഇക്കുറി ആകെയുള്ള 19 സീറ്റിൽ 11 സീറ്റാണ് യു.ഡി.എഫിന് ലഭിച്ചത്. ഭൂരിപക്ഷം കിട്ടിയപ്പോൾ മുതൽ പ്രസിഡന്റ് പദത്തെച്ചൊല്ലി എ വിഭാഗവും ഐ വിഭാഗവും പോരുതുടങ്ങിയിരുന്നു. എ വിഭാഗത്തിലെ അലക്സ് ചുനയംമാക്കൽ, ഐ വിഭാഗത്തിലെ നേതാവും ഡി.സി.സി. സെക്രട്ടറിയുമായ ബേബി ഓടമ്പള്ളി എന്നിവരാണ് പ്രസിഡന്റ്പദത്തിന് അവകാശവാദം ഉന്നയിച്ചത്. അതേസമയം കോൺഗ്രസ് പാർലമെന്ററി പാർട്ടി ചേർന്ന് വോട്ടിനിട്ടപ്പോൾ ഒരു വോട്ടിന്റെ ഭൂരിപക്ഷം അലക്സ് ചുനയം മാക്കലിനായിരുന്നു. അതിനാൽ അദ്ദേഹത്തെ പ്രസിഡന്റാക്കാൻ ഡി.സി.സിയും നിർദ്ദേശിച്ചു. ഒരു കാരണവശാലും അലക്സിനെ ആക്കില്ലെന്ന് ബേബി വിഭാഗവും ശഠിച്ചു.അതിനിടെ കോൺഗ്രസ് വിമതയായി ജയിച്ച രേഖാ രജിത്തും മറ്റു രണ്ട് കോൺഗ്രസ് അംഗങ്ങളും ബേബി ഓടമ്പള്ളിയെ പിന്തുണയ്ക്കുമെന്നായി. അതോടെ എൽ.ഡി.എഫ്. ക്യാമ്പ് ഉണർന്നു. ചൊവ്വാഴ്ച പാർട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജൻ തന്നെ നടുവിലിൽ എത്തി ലോക്കൽ കമ്മിറ്റിയിൽ പങ്കെടുത്തു. കൃത്യമായ ഫോർമുല രൂപം കൊണ്ടു. സിപിഎമ്മിലെ ഏഴ് അംഗങ്ങളും ഒരു കോൺഗ്രസ് വിമതയും ബേബി ഓടമ്പള്ളി ഉൾപ്പെടെ ഐ ഗ്രൂപ്പിലെ മൂന്നുപേരും ചേർന്നപ്പോൾ ഈ വിഭാഗത്തിന് ഭൂരിപക്ഷമായി. ബേബി പ്രസിഡന്റാവുകയും ചെയ്തു. ആകെയുള്ള 11 സീറ്റിൽ എ, ഐ വിഭാഗത്തിന് നാലുവീതവും ലീഗിന് മൂന്നും സീറ്റാണുണ്ടായിരുന്നത്.
തലേന്ന് രാത്രിവരെ ഡി.സി.സി.യിൽ പ്രസിഡന്റ് സതീശൻ പാച്ചേനി, കെ. സുധാകരൻ എംപി., കെ.സി. ജോസഫ് എംഎൽഎ തുടങ്ങിയവർ ചേർന്ന് ചർച്ച നടത്തിയിരുന്നു. കെ.പി.സി. സി.യുടെയും ഡി.സി.സി.യുടെയും അഭിപ്രായപ്രകാരം അലക്സ് പ്രസിഡന്റാവണന്നൊയിരുന്നു തീരുമാനം. അതിനിടെ പ്രസിഡന്റ് പദവി പങ്കുവെക്കാനും തീരുമാനമായി. പക്ഷേ, ഒന്നാംഘട്ടം തങ്ങൾക്ക് വേണമെന്ന് ബേബി ഓടമ്പള്ളി വിഭാഗം ആവശ്യപ്പെട്ടു എ വിഭാഗം അത് തള്ളി. പ്രസിഡന്റ് പദം പോയാലും വിട്ടുവീഴ്ചയ്ക്കില്ലെന്നായിരുന്നു അവരുടെ നിലപാട്.എങ്കിലും ഇവരെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്സ് മുഖം രക്ഷിച്ചു.നടുവിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് സിപിഎം. അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റായി മത്സരിച്ച ബേബി ഓടമ്പള്ളിയെയും അദ്ദേഹത്തിന് വോട്ട് ചെയ്ത ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യൻ വിലങ്ങോലി, ലിസി ജോസഫ് എന്നിവരെയും കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തതായി ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.നാലുപതിറ്റാണ്ടായി കൈവശമുള്ള നടുവിൽ പഞ്ചായത്ത് നഷ്ടപ്പെട്ടത് വലിയ വീഴ്ചയാണെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി തന്നെ പറയുന്നു.
സ്ഥിരംസമിതിക്കാരെ ജനുവരിയിൽ അറിയാം
തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിരസമിതി അംഗങ്ങളുടെയും അധ്യക്ഷരുടെയും തിരഞ്ഞെടുപ്പ് ജനുവരി 7, 8, 11, 12 തീയതികളിൽ നടക്കുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.സ്ഥിരസമിതി അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഏതൊരു സ്ഥാനാർത്ഥിക്കും സ്വയം നാമനിർദ്ദേശം സമർപ്പിക്കാം. മറ്റൊരു അംഗം നിർദ്ദേശിക്കേണ്ട. തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ചേരുന്ന സ്ഥലം, തീയതി, സമയം എന്നിവ കാണിച്ചുള്ള നോട്ടിസ് എല്ലാ അംഗങ്ങൾക്കും യോഗ തീയതിക്ക് 5 ദിവസം മുൻപും സ്ഥിരസമിതി അധ്യക്ഷരെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗത്തിന്റെ നോട്ടിസ് ബന്ധപ്പെട്ട സമിതിയിലെ എല്ലാ അംഗങ്ങൾക്കും യോഗ തീയതിക്ക് 2 ദിവസം മുൻപും നൽകണം.സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള ഓരോ സ്ഥാനത്തേക്കാണ് ആദ്യം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. സ്ഥിരം സമിതിയിലെ ഒഴിവും സ്ഥാനാർത്ഥികളുടെ എണ്ണവും തുല്യമാണെങ്കിൽ അവരെ തിരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിക്കണം. ഒഴിവിനെക്കാൾ കുറവാണ് സ്ഥാനാർത്ഥികളുടെ എണ്ണമെങ്കിൽ അവരെ തിരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിക്കണം. ബാക്കി സ്ഥാനത്തേക്ക് 5 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം.സ്ഥാനാർത്ഥികളുടെ എണ്ണം ഒഴിവിനെക്കാൾ കൂടുതലാണെങ്കിൽ യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളിൽ നിന്ന് ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ടുമൂലം (പ്രിഫറൻഷ്യൽ വോട്ടിങ്) വോട്ടെടുപ്പ് നടത്തി അംഗങ്ങളെ തിരഞ്ഞെടുക്കണം.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനം, വികസനം, ക്ഷേമം , ആരോഗ്യ വിദ്യാഭ്യാസം എന്നിങ്ങനെ 4 സ്ഥിരസമിതികളാണ്. ജില്ലാ പഞ്ചായത്തുകളിൽ ധനം, വികസനം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമം എന്നിങ്ങനെ 5 സമിതികൾ. മുനിസിപ്പാലിറ്റികളിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ കലാകായികം എന്നിങ്ങനെ 6. കോർപറേഷനുകളിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വിദ്യാഭ്യാസ കായികം എന്നിങ്ങനെ 8 സമിതികൾ രൂപീകരിക്കണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്