പി.കെ.ശ്രീമതി ജാതി കാർഡ് ഇറക്കി വോട്ടുപിടിക്കുന്നു; ഇത് നാട്ടിലെ സാമുദായിക ഐക്യം തകർക്കും; കഴിഞ്ഞ തവണ തോറ്റത് ഇക്കളി തിരിച്ചറിയാൻ വൈകിപ്പോയതുകൊണ്ടെന്നും കെ.സുധാകരൻ മറുനാടനോട്; തൊഴിൽ സ്ഥാപനങ്ങളിലും കോളേജുകളിലും വോട്ടുതേടി യുഡിഎഫ് സ്ഥാനാർത്ഥി; പഴുതടച്ചുള്ള പ്രചാരണത്തിൽ ആവേശം കൊണ്ട് അണികളും
രഞ്ജിത്ത് ബാബു
കണ്ണൂർ: ഇടതു മുന്നണി സ്ഥാനാർത്ഥി പി.കെ. ശ്രീമതി ജാതിക്കാർഡ് ഇറക്കി വോട്ട് പിടിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ആരോപിച്ചു. കഴിഞ്ഞ തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അനുഭാവികളുടെ വീടുകളിൽ കയറി നേതാക്കളും സ്ഥാനാർത്ഥിയും ജാതി പറഞ്ഞ് വോട്ട് തേടിയിരുന്നു.അക്കാര്യം വൈകി മാത്രമേ തങ്ങൾക്ക് അറിയാൻ കഴിഞ്ഞുള്ളൂവെന്നും അതാണ് കഴിഞ്ഞ തവണ കണ്ണൂർ മണ്ഡലത്തിൽ താൻ പരാജയപ്പെടാനുള്ള പ്രധാന കാരണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ' മറുനാടൻ മലയാളിക്ക അനുവദിച്ച അഭിമുഖത്തിൽ സുധാകരൻ പറഞ്ഞു. എ.കെ. ജിക്ക് ശേഷം ശ്രീമതി എന്ന് അവർ അർദ്ധോക്തിയിൽ പറഞ്ഞതിന് പിന്നിൽ വലിയ അർഥമുണ്ടായിരുന്നുവെന്ന് പിന്നീടാണ് യു.ഡി.എഫ് തിരിച്ചറിഞ്ഞത്.
അന്നതിനെ പ്രതിരോധിക്കാൻ കഴിയാതെ പോയതും ജാതി രാഷ്ട്രീയം തിരിച്ചറിയാത്തതു മൂലമാണ്. അതേ ജാതിക്കാർഡ് ഇറക്കിയാണ് ശ്രീമതിയും സിപിഎം. പ്രവർത്തകരും ഈ തെരഞ്ഞെടുപ്പിലും വോട്ട് ചോദിക്കുന്നത്. ജാതി പറഞ്ഞ് വോട്ട് തേടുന്ന അപകടകരമായ അവസ്ഥ നാട്ടിലെ സാമുദായിക ഐക്യം തകർക്കുമെന്ന് സുധാകരൻ പറഞ്ഞു. ഇടതുമുന്നണി ഈ നയം പുനഃപരിശോധിക്കണം. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കേണ്ട നാടാണോ കേരളം എന്ന് ഇടത് പക്ഷമുന്നണി ആലോചിക്കണം. ജാതിയും മതവും ഇല്ലെന്ന് പുറമേ പറയുന്ന സിപിഎം. കണ്ണൂരിൽ ജാതി പറഞ്ഞ് വോട്ട് തേടുന്ന അവസ്ഥയിലേക്ക് താഴ്ന്നിരിക്കയാന്നെന്ന് സുധാകരൻ ആരോപിച്ചു. ഒരുമിച്ച് നടക്കുന്നവന്റെ ജാതിയും മതവും താൻ അന്വേഷിക്കാറില്ല എന്നും സുധാകരൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വികസനം പറഞ്ഞാണ് വോട്ട് തേടുന്നത്. അതു തന്നെയാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാകേണ്ടതും.
വികസനം വന്നാൽ അത് ജനങ്ങളിൽ പ്രതിഫലിക്കേണ്ടതുണ്ട്. എന്നാൽ കണ്ണൂരിൽ അത്തരമൊരു സാഹചര്യമുണ്ടോ? സുധാകരൻ ചോദിച്ചു. അതി ക്രൂരവും പൈശാചികവുമായ അക്രമം നടത്തി നിലവിലെ സാമൂഹിക ക്രമങ്ങളെ തച്ചുടക്കുകയാണ് സിപിഎം. രാജ്യം സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇവിടെ കൊലപാതക രാഷ്ട്രീയം അരങ്ങേറുകയാണ്. അക്രമ രാഷ്ട്രീയത്തിനെതിരെ കണ്ണൂർ ജനത ഇത്തവണ വോട്ട് ചെയ്യുക തന്നെ ചെയ്യും. കണ്ണൂരിൽ താൻ വിജയിച്ചാൽ അഴീക്കൽ തുറമുഖം പ്രാവർത്തികമാക്കാനാണ് മുഖ്യ പരിഗണന നൽകുക. റോബോട്ടിക് യുഗത്തിലേക്ക് കാലൂന്നുകയാണ് നാം. അതിനാൽ ഐ.ഐ. എം പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ണൂരിൽ കൊണ്ടു വരേണ്ടതുണ്ട്. കണ്ണൂരിലെ യുവാക്കളുടെ ലക്ഷ്യത്തിന് വേണ്ടി അക്കാദമിക് സാഹചര്യം ഒരുക്കുന്നതിലും താൻ മുൻഗണന നൽകുമെന്ന് സുധാകരൻ പറഞ്ഞു.
ആവേശത്തിരയിളക്കി സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. അഴീക്കോട് നിയമസഭാ മണ്ഡലത്തിലാണ് സ്ഥാനാർത്ഥിയുടെ ഇന്നത്തെ പര്യടനം. രാവിലെ 9 മണിക്ക് ചെട്ടിപ്പീടികയിൽ നിന്നും ആരംഭിക്കേണ്ട പ്രചാരണം രണ്ട് മണിക്കൂറോളം താമസിച്ചാണ് ആരംഭിച്ചത്. നവീകരിച്ച മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉത്ഘാടന ചടങ്ങിന് ഹൈദരലി ശിഹാബ് തങ്ങൾക്കൊപ്പം പങ്കെടുക്കേണ്ടതിനാലാണ് ഇന്നത്തെ പ്രചാരണത്തിന് താമസം നേരിട്ടത്. ചടങ്ങ് കഴിഞ്ഞ ഉടൻ തന്നെ ആദ്യ പ്രചരണ കേന്ദ്രത്തിൽ സുധാകരൻ എത്തി. പിന്നീടെല്ലാം വേഗത്തിലായിരുന്നു. പ്രശസ്തമായ മൈബ്രാ കമ്പനിയിലെ തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചാണ് തുടക്കം.
മഹാ ഭൂരിപക്ഷവും സ്ത്രീ തൊഴിലാളികളായ സ്ഥാപനത്തിൽ ഓരോ നിലയിലും കയറിച്ചെന്ന് അക്രമരാഷ്ട്രീയത്തിനെതിരെ കോൺഗ്രസ്സിനെ ജയിപ്പിക്കേണ്ടതിന്റെ ആവശ്യകത സുധാകരൻ ലഘു പ്രസംഗത്തിലൂടെ അവതരിപ്പിച്ചു കൊണ്ടാണ് തൊഴിലാളികളെ ഉത്ബോധിപ്പിച്ചത്. തൊഴിലാളികൾ നൽകിയ പൂച്ചെണ്ടും ഏറ്റുവാങ്ങിയാണ് സ്ഥാനാർത്ഥിയുടെ മടക്കം. സ്ഥാപനത്തിൽ സ്ഥാനാർത്ഥികൾക്കും ഒപ്പമുള്ളവർക്കും പഴങ്ങൾ നൽകിയാണ് തൊഴിലാളികൾ വിട നൽകിയത്. അവിടുന്ന് നേരെ പോയത് ഗവൺമെന്റ് പ്രസ്സിലാണ്. മിനുട്ടുകൾക്കകം പ്രസ്സിലെ ജീവനക്കാരെ കണ്ട് പൊടിക്കുണ്ടിലെ മിൽമയുടെ കണ്ണൂർ ഡയറിയിലേക്ക്. സ്ഥാനാർത്ഥി മിൽമയുടെ കവാടത്തിലെത്തിയപ്പോൾ തൊഴിലാളികൾ മുദ്രവാക്യം വിളിച്ചുകൊണ്ട് സ്വീകരിച്ചു. സുധാകരൻ എത്തിയതറിയിക്കാൻ പടക്കം പൊട്ടിച്ചും തൊഴിലാളികളെ വിളിച്ചു കൂട്ടി. മിൽമയിലെത്തിയ സുധാകരൻ ജീവനക്കാരേയും തൊഴിലാളികളേയും കാണാൻ അരമണിക്കൂറോളം ചിലവഴിച്ചു. തുടർന്ന് അടുത്ത പ്രചാരണ കേന്ദ്രത്തിലേക്ക്. ഓരോ കേന്ദ്രത്തിൽ നിന്നും സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന സ്വീകരണത്തിന്റെ ബാഹുല്യം കൊണ്ട് തന്നെ ഒപ്പമുള്ളവർക്ക് വിജയ പ്രതീക്ഷ ഇരട്ടിക്കുകയാണ്.
പള്ളിക്കുന്ന് ജെബീസ് കോളേജിലാണ് പിന്നീട് സ്ഥാനാർത്ഥി കടന്നു ചെന്നത്. കോളേജിലെ ക്ലാസുകളിൽ കയറി കേന്ദ്രത്തിൽ മതേതര മുന്നണി അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളെ ബോധിപ്പിച്ചു. തുടർന്ന് ചിറക്കൽ കോവിലകത്തായിരുന്നു സുധാകരന്റെ സന്ദർശനം. പിന്നീട് കസ്തൂർബാ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ എത്തിച്ചേർന്നു. അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെട്ട നൂറോളം പേരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് അഴീക്കൽ ഹാർബർ, അഴീക്കൽ സിൽക്ക്, എന്നിവിടങ്ങളിലും സന്ദർശനം നടത്തി. അഴീക്കൽ നെറ്റ് ഫാക്ടറിയിലുമെത്തി തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ച ശേഷം നേരെ പോയത് അറബി കോളേജിലേക്കാണ്. അഴീക്കോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് ലഭിച്ച സ്വീകരണം വിജയ പ്രതീക്ഷ ഇരട്ടിച്ചതായി സേവാദൾ നേതാവ് സി.വി. സന്തോഷ് പറയുന്നു.
കഴിഞ്ഞ തവണ കണ്ണൂർ മണ്ഡലത്തിൽ നേരിട്ട പരാജയത്തിന്റെ കാരണങ്ങളിൽ പഴുതടച്ച് മണ്ഡലം തിരിച്ച് പിടിക്കുക എന്ന വാശിയിലാണ് സുധാകരൻ. ഒപ്പം പാർട്ടിയും യു.ഡി.എഫും സജീവമായതോടെ കോൺഗ്രസ്സ് അണികളിൽ വിജയ പ്രതീക്ഷ ഉടലെടുത്തിരിക്കയാണ്. തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ കാര്യത്തിൽ കണക്ക് കൂട്ടലുകൾക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് കണ്ണൂർ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കൂടി 1,02,176 വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് നേടിയത്. ഈ ആത്മ വിശ്വാസത്തോടെയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ നിയമസഭാ വോട്ട് നിലയിൽ നിന്നും ലോകസഭാ വോട്ടുകൾ മാറി മറിയുന്നത് കണ്ണൂരിൽ പതിവാണ്. രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള ജില്ലയാണ് സിപിഎം. നെ സംബന്ധിച്ച് കണ്ണൂർ. എങ്കിലും പലപ്പോഴും ലോകസഭാ തെരഞ്ഞെടുപ്പുകളിൽ സിപിഎം. ന് കണ്ണൂർ മണ്ഡലത്തിൽ കാലിടറിയിട്ടുണ്ട്. 2009 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായ കെ. സുധാകരൻ 43,151 വോട്ടിന് ജയിച്ചു കയറിയതാണ് ഒടുവിലത്തെ തെളിവ്. 2014 ൽ സിറ്റിങ് എം. പി. യായ കെ. സുധാകരനെ അട്ടിമറിച്ച് സിപിഎം. ലെ പി.കെ. ശ്രീമതി വിജയിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍