വാക്കു കൊണ്ടും നോക്കു കൊണ്ടും എതിരാളിയെ നോവിക്കില്ല; വേനൽ ചൂടിലും തളരാതെ സൗമ്യഭാവവും പുഞ്ചിരിയും നിറച്ച് വോട്ട് അഭ്യർത്ഥന; പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന സർക്കാറാണ് കേരളം ഭരിക്കുന്നത്; വയോധികരെ നോക്കി നിങ്ങൾക്കെല്ലാം പെൻഷൻ കിട്ടിയില്ലേ മൈക്കിലൂടെ ചോദ്യവും; കോട്ട കാക്കാൻ ആത്മവിശ്വാസത്തോടെ സിപിഎം; കണ്ണൂരിൽ സ്നേഹം വിതറി പികെ ശ്രീമതി മുന്നോട്ട്
രഞ്ജിത്ത് ബാബു
കണ്ണൂർ: വാക്കുകൊണ്ടും നോക്കുകൊണ്ടും എതിരാളിയെ നോവിക്കാതെയുള്ള പി.കെ. ശ്രീമതിയുടെ പ്രചാരണം തെരഞ്ഞെടുപ്പ് രംഗത്ത് പുതിയ രാഷ്ട്രീയ ശൈലി തീർത്തിരിക്കയാണ്. സൗമ്യഭാവവും പുഞ്ചിരിയും മാറാതെ എതിരാളികളോട് പോലും അനുനയത്തിൽ വോട്ട് നേടുകയാണ് ശ്രീമതി.
തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പരിയാരത്തു നിന്നുമാണ് 'മറുനാടൻ മലയാളി ടീം ' ശ്രീമതിക്കൊപ്പം ചേർന്നത്. വെയിൽ കനത്തിരിക്കേ ഓരോ സ്വീകരണ കേന്ദ്രത്തിലും ശ്രീമതി പരിചയക്കാരോടും സുഹൃത്തുകളോടും സംവദിക്കുന്നതിൽ സമയ നിഷ്ഠ തടസ്സമാകുന്നില്ല. അവരുടെ ഇടയിൽ കയറി പരിചയം പുതുക്കുകയും പേര് വിളിക്കുകയും ചെയ്യുമ്പോൾ സ്വീകരണ കേന്ദ്രങ്ങലിലെ എൽ.ഡി.എഫ് പ്രവർത്തകർക്കു പോലും കൗതുകം. ശ്രീമതിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വഹിക്കുന്ന തൊപ്പിയും ബനിയനും ധരിച്ചവർ ഒപ്പം കൂടുന്നു. കുട്ടികൾ ചിഹ്നനം രേഖപ്പെടുത്തിയ ബലൂണുകൾ കൊണ്ട് തങ്ങളുടെ പിൻതുണ വ്യക്തമാക്കുന്നു.
കണ്ണൂർ ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി പി.കെ. ശ്രീമതി ഏത് കേന്ദ്രത്തിലെത്തിയാലും ആദ്യം ജനക്കൂട്ടത്തോട് കുശലം പറഞ്ഞും സുഖവിവരങ്ങൾ ആരാഞ്ഞുമാണ് വേദിയിലേക്ക് പ്രവേശിക്കുന്നത്. എത്ര വൈകിയാലും അവർ ജനക്കൂട്ടത്തിൽ ഒരംഗമാകുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ താഴെ തലം മുതൽ പ്രവർത്തിച്ചു വന്ന ശ്രീമതി ഇന്ന് മഹിളാ അസോസിയേഷന്റെ ദേശീയ നേതാവുകൂടിയാണ്.
ആദ്യ കാലം മുതൽ പരിചയമുള്ളവരെ പേര് വിളിക്കാൻ മാത്രം ബന്ധം അവർ കാത്തു സൂക്ഷിച്ചിട്ടുമുണ്ട്. പാർട്ടിക്ക് അകത്തുള്ളവർ മാത്രമല്ല പാർട്ടിക്ക് പുറത്തുള്ളവർ പോലും ശ്രീമതിയെ കാണാനെത്തുന്നു. അവർ ആശംസകൾ നേരുകയും ചെയ്യുന്നു. അഞ്ച് വർഷം കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ താൻ ചെയ്ത വികസനത്തെക്കുറിച്ചാണ് ശ്രീമതി മുഖ്യമായും പറയുന്നത്. എതിരാളിയെക്കുറിച്ച് നേതാവെന്ന നിലയിലോ സ്ഥാനാർത്ഥിയെന്ന നിലയിലോ വ്യക്തിപരമായ യാതൊരു പരാമർശങ്ങളും അവർ പറയുന്നില്ല.
പ്രസംഗം ഇങ്ങിനെ തുടരുന്നു. നിങ്ങൾ നിർദ്ദേശിച്ച നിങ്ങൾ ആവശ്യപ്പെട്ട വികസനമാണ് ഞാൻ കൊണ്ടു വന്നത്. അതിനാൽ കണ്ണൂരിന്റെ വികസന കുതിപ്പിന് ഇനിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കണം. അതിന് നിങ്ങളുടെ വിലയേറിയ വോട്ടുകൾ എനിക്ക് നൽകണം. സംസ്ഥാന സർക്കാറിനെക്കുറിച്ചുള്ള നേട്ടങ്ങളും സ്വീകരണ കേന്ദ്രങ്ങളിൽ ശ്രീമതി എണ്ണി പറയുന്നു. പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന സർക്കാറാണ് കേരളം ഭരിക്കുന്നത്. ക്ഷേമപെൻഷന്റെ കാര്യം തന്നെ എടുക്കുക. വയോധികരെ നോക്കി നിങ്ങൾക്കെല്ലാം പെൻഷൻ കിട്ടിയില്ലേ മൈക്കിലൂടെ ശ്രീമതിയുടെ ചോദ്യം. അവരുടെ മറുപടിക്കു വേണ്ടി ശ്രീമതി തന്നെ മൈക്ക് നീട്ടുന്നു. തികഞ്ഞ സൗഹൃദ അന്തരീക്ഷത്തിലാണ് ശ്രീമതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് നീങ്ങുന്നത്.
രാവിലെ 11.30 ന് അവസാനിക്കേണ്ട തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ച ഒന്നരയോടടുക്കുന്നു. ഉച്ചക്ക് പാർട്ടി പ്രവർത്തകരുടെ വീട്ടിൽ ഭക്ഷണവും അല്പസമയത്തെ വിശ്രമവും. 2.30 ഓടെ ശ്രീമതി തന്നെ വിശ്രമം മതിയാക്കി പ്രചാരണത്തിന് സജീവമാവാൻ കൂടെയുള്ളവരെ ഓർമ്മിപ്പിക്കുന്നു. തിളക്കുന്ന വെയിലിലാണ് പിന്നെുള്ള പ്രചാരണം. കുറ്റിക്കോലിലാണ് ഉച്ചകഴിഞ്ഞുള്ള ആദ്യ സ്വീകരണം. ശ്രീമതിയുടെ പഴയ പ്രവർത്തന തട്ടകം ഇതിൽ പെടുന്നു. കുട്ടികളും യുവതികളും സ്ഥാനാർത്ഥിക്കൊപ്പം സെൽഫിയെടുക്കുന്ന തിരക്കാണ്. പരിചയക്കാരായ സ്ത്രീകളെ ആലിംഗനം ചെയ്തും കൈകൊടുത്തും ശ്രീമതി വേദിയിലേക്ക്. ഇടതു സർക്കാറിന്റെ വികസനവും ക്ഷേമവും എത്താത്ത ഏതെങ്കിലും കുടുംബം ഇവിടെയുണ്ടോ? ശ്രീമതിയുടെ ചോദ്യം. പാവപ്പെട്ടവർക്കും കർഷകർക്കും തൊഴിലാളികൾക്കുമാണ് സർക്കാറിന്റെ ആദ്യ പരിഗണന.
സമ്പന്നർക്കുമുണ്ട് കാര്യങ്ങൾ. അവർക്ക് കാറിൽ സഞ്ചരിക്കാൻ മികച്ച പാതകളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. ഇനിയുമുണ്ട് 15 ഓളം കേന്ദ്രങ്ങൾ. സംഘാടകർ അതേക്കുറിച്ച് ഓർമ്മിപ്പിച്ചപ്പോൾ തിടുക്കത്തിൽ ഇറങ്ങുകയാണ് ശ്രീമതി. ഒരിക്കൽ കൂടി കൈവീശി യാത്ര ചോദിച്ചു കൊണ്ട്. പയലറ്റ് വാഹനത്തിൽനിന്ന് ശ്രീമതി നടപ്പാക്കിയ വികസന നേട്ടങ്ങളുടെ അനൗൺസ്മെന്റ്. തുറന്ന വാഹനത്തിൽ തൊട്ടു പിറകെ സ്ഥാനാർത്ഥിയും കൈവീശിക്കൊണ്ട് അടുത്ത കേന്ദ്രത്തിലേക്ക്. ആരോടും പരിഭവമില്ലാതെ കണ്ണൂരിന്റെ ടീച്ചർ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മാന്യത കാത്തു സൂക്ഷിക്കുന്നു. സ്ഥാനാർത്ഥികൾക്കെല്ലാം പാഠമായി.
Stories you may Like
- വീണാ ജോർജിനെതിരായ പരാമർശം പിൻവലിച്ച് മാപ്പ് പറയണം; പികെ ശ്രീമതി ടീച്ചർ
- 'എന്നാലും എന്റെ വിദ്യേ' പ്രതികരണതിൽ ഉറച്ചു നിൽക്കുന്നുവെന്ന് പികെ ശ്രീമതി ടീച്ചർ
- അനിൽ അക്കരയുടെ ആരോപണം അടിസ്ഥാനരഹിതം: പി.കെ. ബിജു
- പയ്യാമ്പലം സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം
- വിദ്യയെ കൈവിട്ട് സിപിഎം; പാർട്ടി പിന്തുണയില്ലെന്ന് ഇ.പി.ജയരാജൻ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍