ഞാൻ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി; വെട്ടേറ്റ് തുന്നിച്ചേർത്തതിനാൽ നിശ്ചലമായ വലതുകൈക്ക് പകരം ഇടതുകൈ ഉയർത്തി പി ജയരാജൻ സംസാരിക്കുമ്പോൾ കൈയടിച്ച് ജനം; ആർഎസ്എസും കോൺഗ്രസും നടത്തിയ അക്രമങ്ങൾ മറന്നുപോകരുത്; യുഡിഎഫ് കൊലയാളി രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ചാണ് വടകരയിൽ എൽഡിഎഫും മുന്നേറുന്നത്; പി. ജയരാജന്റെ പ്രചാരണത്തിൽ നിറയുന്നത് വൻ ജനാവലി
ആർ പീയൂഷ്
വടകര: ആർഎസ്എസ് ആക്രമണത്തിൽ വെട്ടേറ്റ് നുറുങ്ങിയ ശരീരം തുന്നിക്കൂട്ടിയെടുത്തപ്പോൾ നിശ്ചലമായിപ്പോയ വലതു കൈക്ക് പകരം ഇടതുകൈയുയർത്തി പി ജയരാജൻ സംസാരിക്കുമ്പോൾ ആൾക്കൂട്ടം ആർത്തിരമ്പുകയാണ്. അക്രമ രാഷ്ട്രീയം എന്ന യുഡിഎഫ് പ്രചാരണം വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.ജയരാജൻ നേരിടുന്നത് സ്വന്തം അനുഭവങ്ങൾ പറഞ്ഞുകൊണ്ടാണ്. വടകരയിലെ പൊള്ളുന്ന ചൂടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും, പാർട്ടിക്കാരുടെ പ്രിയപ്പെട്ട പിജെക്ക് പറയാനുള്ളത് അക്രമരാഷ്ട്രീയത്തിന്റെ ദുരിതങ്ങൾ തന്നെ.
'ആർഎസ്എസ് അക്രമത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാൻ. എന്നെ മാത്രമല്ല, പ്രതിഷേധിക്കുന്നവരെയും അവർക്കെതിരെ പ്രവർത്തിക്കുന്നവരെയും നിശബ്ദമാക്കുക അവരുടെ രീതിയാണ്. എത്രയോ ബുദ്ധിജീവികളും എഴുത്തുകാരും ഈ രാജ്യത്ത് വെടിയേറ്റ് മരിച്ചു കഴിഞ്ഞു. അവരാണ് ഇപ്പോൾ അക്രമത്തെകുറിച്ച് വിലപിക്കുന്നത്. '- പി ജയരാജൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
അരയും തലയും മുറുക്കിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി ജയരാജൻ വടകര മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. യു.ഡി.എഫ് കൊലയാളി രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ പ്രതികരിച്ചു കൊണ്ടാണ് ജയരാജൻ മണ്ഡലത്തിൽ വോട്ടർമാരെ കാണുന്നത്. ഇതിനായി ബൂത്ത് അടിസ്ഥാനത്തിൽ കുടുംബ യോഗങ്ങൾ വിളിച്ചു ചേർക്കുകയും വ്യാജ പ്രചരണങ്ങളാണ് നടത്തുന്നതെന്നും വിശദീകരിക്കുകയാണ് ജയരാജൻ. യു.ഡി.എഫ് സ്ഥാനാർത്ഥി കൊലപാതകം പറഞ്ഞ് വോട്ട് പിടിക്കുകയാണ്. അവർ ചെയ്തിരിക്കുന്ന കൊലപാതകവും ആർ.എസ്എസ് നടത്തിയ കൊലപാതകവും അവർ മിണ്ടുന്നില്ല. ഇത് ബിജെപിയുമായുള്ള അവിശുദ്ധ ബന്ധം മൂലമാണെന്നും ജയരാജൻ കുടുംബയോഗങ്ങളിൽ വ്യക്തമാക്കി.
കൂടാതെ മുസ്ലിം ലീഗും ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ നേതത്വത്തിൽ മറ്റു മണ്ഡലങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ച് വീടുകൾതോറും കയറി ഇറങ്ങി തനിക്കെതിരെ കുപ്രചരണങ്ങൾ അഴിച്ചു വിടുന്നുണ്ട്.വർഗ്ഗീയ ശക്തികളെ ഉപയോഗിച്ച് സി.പിഎമ്മിനെ തകർക്കാൻ കഴിയില്ല. തന്നെ വിജയിപ്പിച്ചാൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും നാടിന്റെ ആവശ്യങ്ങൾ നിറവേറ്റുമെന്നും വോട്ടർമാർക്ക് വാക്കു നൽകുകയും ചെയ്താണ് ഓരോ കുടുംബ യോഗങ്ങളിൽ നിന്നും ജയരാജൻ വിടവാങ്ങുന്നത്.
ഇന്ന് രാവിലെ കുറ്റ്യാടിയിലാണ് ആദ്യ കുടുംബയോഗം ആരംഭിച്ചത്. നിരവധി സ്ത്രീകളാണ് അവിടെ പങ്കെടുത്തത്. പൂമാലയിട്ടും ഷാൾ അണിയിച്ചും ആലങ്കാരികമായി നിർമ്മിച്ച കതിർക്കുലകളും പൂച്ചെണ്ടുകളും നൽകിയാണ് സ്ഥാനാർത്ഥിയെ പ്രവർത്തകർ സ്വീകരിച്ചത്. യു.ഡി.എഫിന്റെ കുപ്രചരണങ്ങളിൽ വീഴരുത് എന്ന് പറഞ്ഞുകൊണ്ടാണ് ജയരാജൻ സംസാരിച്ചു തുടങ്ങിയത്. പരാജയ ഭീതിയിലായപ്പോൾ എങ്ങനെയും തന്നെ തോൽപ്പിക്കാനുള്ള ആയുധമായിട്ടാണ് കൊലപാതക രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രമിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. പങ്കെടുക്കുന്ന എല്ലാവരും ഇത് കേട്ട് വീട്ടിൽ പോയി ഇരിക്കാതെ അയൽക്കാരോടും സുഹത്തുക്കളോടും ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നന്ദി പറഞ്ഞ് അടുത്ത സ്വീകരണ സ്ഥലത്തേക്ക് യാത്രയായി.
വിവിധ കേന്ദ്രങ്ങൾ കയറിയ ശേഷം പി.ടി ഉഷയുടെ കോച്ചായിരുന്ന ഒ.എം മ്പ്യാരെകാണാനായി മണിയൂരിലെ വീട്ടിലേക്കായി യാത്ര. അവിടെ എത്തുമ്പോൾ ഉച്ചയായി. ഒ.എം നമ്പ്യാർ ഉറക്കത്തിലായിരുന്നു. അദ്ദേഹത്തിന്റെ മക്കളും കൊച്ചി മക്കളും ജയരാജനെ സ്വീകരിച്ചു. അകത്തെ മുറിയിലെത്തിയപ്പോൾ ഉറങ്ങുന്ന നമ്പ്യാരെ വിളിച്ചുണർത്താൻ നോക്കിയിട്ടും നടന്നില്ല.പുലർച്ചെ രണ്ട് മണിക്കാണ് ഉറങ്ങിയതെന്നും അതു കൊണ്ടാണ് കണ്ണു തുറക്കാത്തതെന്നും മക്കൾ പറഞ്ഞു. കുറച്ചു നേരം കാത്തു നിന്ന ശേഷം നമ്പ്യാർക്ക് ലഭിച്ച അവാർഡുകളുടെ ശേഖരം ജയരാജൻ നോക്കി കണ്ടു. ഈ സമയം നമ്പ്യാർ ഉണർന്നു എന്നു മരുമകൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അടുത്തെത്തി. പാതി മയക്കത്തിൽ തന്നെയായിരുന്നു നമ്പ്യാർ. ജയരാജന് ഹസ്തദാനം നൽകിയെങ്കിലും ഒന്നും മിണ്ടിയില്ല. പതിയെ ഉറക്കത്തിലേക്ക് വീണ്ടും പോയി. മക്കളോടും കൊച്ചു മക്കളോടും വിശേഷങ്ങൾ പങ്കു വച്ച് ശേഷം പുറത്തേക്കിറങ്ങിയപ്പോൾ ഒരു പാത്രം നിറയെ ലഡുവുമായി മരുമകൾ എത്തി. ജയരാജനൊപ്പമുണ്ടായിരുന്നവർക്കൊക്കെ വിതരണം ചെയ്തു.
സിപിഎം ലോക്കൽ കമ്മറ്റി അംഗം എ.വി ബാബുവിന്റെ വസതിയിലായിരുന്നു ഭക്ഷണം. വലിയ സദ്യ വട്ടം തന്നെയായിരുന്നു അവിടെ ഒരുക്കിയിരുന്നത്. പായസം ഉൾപ്പെടെയായിരുന്നു സദ്യ. സദ്യക്ക് ശേഷം അൽപ്പം പോലും വിശ്രമിക്കാതെ പുറത്തേക്കിറങ്ങി. പ്രകടന പത്രികയുടെ പ്രകാശനം പ്രസ്സ് ക്ലബ്ബിലുണ്ട്. വാഹനത്തിൽ കയറുന്നതിന് മുൻപ് ചെറുപ്പക്കാർക്കും കുട്ടികൾക്കും സെൽഫിക്ക് പോസ് ചെയ്തു. നിറഞ്ഞ പുഞ്ചിരിയോടെ വാഹനത്തിൽ കയറി നേരെ പ്രസ്സ് ക്ലബ്ബിലേക്ക്. അവിടെ പ്രകടന പത്രിക പ്രകാശനം ചെയ്്ത ശേഷം മാധ്യമ പ്രവർത്തകർക്കൊപ്പം സംവാദത്തിൽ ഏർപ്പെട്ടു. ശേഷം വടകരയിലെ പൊതു പരിപാടിയിലേക്ക്.
പ്രചരണത്തിനെത്തുന്ന സ്ഥലങ്ങളിലെല്ലാം വലിയ ആവേശത്തിലാണ് പ്രവർത്തകർ. മുദ്രാവാക്യം വിളികളോടെയാണ് എതിരേൽക്കുന്നത്. ഓരോ വാക്കുകൾ പറയുമ്പോഴും നിറഞ്ഞകൈയടിയായിരുന്നു. മണിയൂരിലെ മന്ദിരത്തൂരിൽ രാവിലെ 11 മണിമുതൽകാത്തിരുന്ന പ്രവർത്തകരെ കാണാനെത്തിയപ്പോൾ ഉച്ചയ്ക്ക് ഒന്നരയായി. മത്സരം കടുത്ത് നിൽക്കുന്ന വടകരയിൽ അക്രമരാഷട്രീയം എന്ന യു.ഡി.എഫിന്റെ പ്രചരങ്ങൾൾക്ക് ശക്തമായ രീതിയിൽ മറു പ്രചരണം നൽകിയാണ് എൽ.ഡി.എഫ് മുന്നോട്ട് പോകുന്നത്. വലിയ ആത്മ വിശ്വാസത്തിൽ തന്നെയാണ് താനെന്നും വടകരയിൽ വിജയം ഉറപ്പാണെന്നും പി.ജയരാജൻ മറുനാടനോട് പ്രതികരിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍