ഓണത്തിനിടക്ക് പുട്ടുകച്ചവടം! തെരഞ്ഞെടുപ്പിന്റെ കൂട്ടപ്പൊരിച്ചിലിന് ഇടയിലും മലപ്പുറത്ത് പുതിയ ഒരു രാഷ്ട്രീയ പാർട്ടികൂടി പിറവിയെടുക്കുന്നു; 'പൊന്മുണ്ടം കോൺഗ്രസി'നു പുറമെ പൊന്മുണ്ടത്ത് നിന്ന് ലീഗിനെതിരെ 'മലയാളി കോൺഗ്രസ്' എന്ന മറ്റൊരു പാർട്ടി കൂടി; പിന്നിൽ മുസ്ലീലീഗ് വിരുദ്ധരായ പഴയ കോൺഗ്രസുകാർ; മണ്ഡലത്തിന്റെ ഇ ടി മതസാമുദായികതയിൽ മുക്കിയെന്നും വിമർശനം; കടുത്ത മത്സരം നടക്കുന്നതിനിടെയുണ്ടായ പുതിയ പാർട്ടി പൊന്നാനിയിൽ ലീഗിന് തലവേദന
എം പി റാഫി
മലപ്പുറം: 'പൊന്മുണ്ടം കോൺഗ്രസി'നു പുറമെ പൊന്മുണ്ടത്ത് നിന്ന് ലീഗിനെതിരെ മറ്റൊരു 'കോൺഗ്രസ് പാർട്ടി' കൂടി പിറവിയെടുത്തു. ഇന്ന് ഉച്ചക്ക് 12ന് തിരൂർ പ്രസ്ക്ലബിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുൻ കോൺഗ്രസ് പ്രവർത്തകനായ യൂനുസ് സലീം പുതിയ പാർട്ടി 'മലയാളി കോൺഗ്രസ് ' ന്റെ പ്രഖ്യാപനം നടത്തിയത്. പൊന്നാനി പാർലമെന്റിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകരുടെ ഒരു പാർട്ടികൂടി മുസ്ലിംലീഗിനെതിരെ രൂപംകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെ രൂപംകൊണ്ട 'പൊന്മുണ്ടം കോൺഗ്രസ്' യൂഡിഎഫിനും കോൺഗ്രസിനും തലവേദനയായിരുന്നു. ലീഗ് വിരുദ്ധതയുടെ പേരിൽ കോൺഗ്രസി ഐഡന്റിറ്റിയിൽ പ്രത്യക്ഷപ്പെട്ട ഇവരെ പിന്നീട് കോൺഗ്രസിൽ നിന്നും പുറത്താക്കുകയായിരുന്നു. സമാന രീതിയിലാണ് മലയാളി കോൺഗ്രസ് എന്ന പാർട്ടിയുടെ പിറവിയും.
മണ്ഡലത്തിലെ കോൺഗ്രസുകാരുടെ പിന്തുണ തനിക്കാണെന്നു പ്രഖ്യാപിച്ചായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ഇടി മുഹമ്മദ് ബഷീറിനെതിരെ മത്സരിക്കുന്ന ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവർ പൊന്നാനിയിലേക്കു കടന്നു വന്നത്. രാഹുൽ ഗാന്ധിക്കു ശക്തി പകരാൻ തനിക്കു വോട്ടു ചെയ്യണമെന്നും മുൻകോൺഗ്രസ് പ്രവർത്തകനായ പിവി അൻവർ വോട്ടർമാരോട് അഭ്യർത്ഥിച്ചിരുന്നു. ഈ ചർച്ച കെട്ടടങ്ങും മുമ്പാണ് പൊന്നാനി മണ്ഡലത്തിൽ നിന്നും ലീഗിനെതിരെ പുതിയൊരു കോൺഗ്രസ് പാർട്ടി രംഗത്തു വന്നിരിക്കുന്നത്.
മുസ്ലിം ലീഗ് വിമർശനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട പൊന്മുണ്ടം മണ്ഡലം കോൺഗ്രസ് ഭാരവാഹിയായ യൂനുസ് സലീം ''മലയാളി കോൺഗ്രസ്'' എന്ന പേരിലാണ് പുതിയ പാർട്ടിയുമായി രംഗത്ത് വന്നിരിക്കുന്നത്. പൊന്നാനി ലോക്സഭയിൽ മത്സരിക്കുമെന്ന പ്രഖ്യാപനവും യൂനുസ് സലീം നടത്തി. ഈ മാസം 21ന് മുസ്ലിംലീഗുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂനുസ് സലീം വൈലത്തൂരിൽ ഉപവാസ സമരം നടത്തിയിരുന്നു. 'തകർക്കാൻ കഴിയില്ല കോൺഗ്രസുകാരുടെ ആത്മാഭിമാനം, അടിയറവു വെക്കില്ല പ്രസ്ഥാനത്തിന്റെ ആദർശം' എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ ഉപവാസ സമരത്തിനു പിന്നാലെ പാർട്ടിയിൽ നിന്ന് യൂനുസ് സലീമിനെ പുറത്താക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പാർട്ടിയുമായി കടന്നുവന്നതെന്നും പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും യൂനുസ് പറഞ്ഞു.
15 ഇന വികസന പദ്ധതികൾ മുന്നോട്ടുവച്ചാണ് പൊന്നാനി പാർലമെന്റിൽ മത്സരിക്കുന്നതെന്ന് യൂനുസ് സലീം പറഞ്ഞു. തനിക്ക് ഉന്നത കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ മൂന്നംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകിയാണ് പ്രവർത്തനം. തുടർന്ന് വിദ്യാർത്ഥി യുവജന സംഘടനകൾ രൂപീകരിച്ച് പ്രവർത്തനം സംസ്ഥാന തലത്തിലേക്കു വ്യാപിപ്പിക്കാനാണ് മലയാളി കോൺഗ്രസിന്റെ അണിയറ പ്രവർത്തകരുടെ തീരുമാനം.കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സിവിൽ എഞ്ചിനീയർ ബിരുദം നേടിയം യൂനുസ് സലീം ഭാരത് പുത്ര ഗ്രൂപ്പ് സിഇഒയും സ്ഥാപകനുമാണ്. പൊന്മുണ്ടം 66ാം ബൂത്ത് കോൺഗ്രസ് പ്രസിഡന്റ്, മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം, കോൺഗ്രസ് ശക്തി പ്രൊജക്ട് മണ്ഡലം കോഡിനേറ്റർ, ദ നാഷണൽ കോൺഗ്രസ് ബ്രിഗേഡ് ഓഫ് ഇന്ത്യ താനൂർ നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ പാർട്ടിയിൽ വഹിച്ചിരുന്നു.
പുതിയ കോൺഗ്രസ് പാർട്ടി പ്രഖ്യാപനം നടത്തി യൂനുസ് സലീം നടത്തിയ വാർത്താ സമ്മേളനത്തിന്റെ പൂർണ രൂപം ഇങ്ങനെ:
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദർശങ്ങൾക്കും പ്രത്യയ ശാസ്ത്രത്തിനും വിരുദ്ധമായും പൊന്മുണ്ടത്തെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പതിറ്റാണ്ടുകളായുള്ള പാരമ്പര്യത്തെ അട്ടിമറിച്ചും സാമുദായിക കക്ഷിയായ മുസ്ലിം ലീഗുമായി നേതൃത്വം ഉണ്ടാക്കിയ രാഷ്ട്രീയ സഖ്യത്തെ പരസ്യ ഉപവാസത്തിലൂടെ പ്രതിഷേധിച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് മണ്ഡലം പ്രസിഡണ്ട് സിദ്ധീഖ് പുല്ലാട്ട് വാർത്താക്കുറിപ്പ് നൽകി പുറത്താക്കിയ താൻ കോൺഗ്രസിന്റെ മഹനീയ ആദര്ശങ്ങളിലും മൂല്യങ്ങളിലും ഊന്നിയുള്ള പുതിയ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും.
മലയാളി കോൺഗ്രസ് എന്ന് നാമകണം ചെയ്ത പാർട്ടി നാടിനായി ജീവൻ ത്യജിച് ജാതി മത ഭേതമന്യേ ഒരു കൊടിക്കീഴിൽ ജനതയെ ഒന്നിപ്പിച്ചു നിർത്തി വർഗീയതയോടു വിട്ടുവീഴ്ച ചെയ്യാതെ പോരാടി അഖണ്ഡ ഭാരത സൃഷ്ടി നടത്തിയ യഥാർഥ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തെ മലപ്പുറത്തും കേരളത്തിലും തിരിച്ചു കൊണ്ട് വരികയാണ് ലക്ഷ്യം. കേരളത്തിലെ യഥാർഥ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മലയാളി കോൺഗ്രസ് ആയിരിക്കും.
വർഗീയ ശക്തികളുമായി , പ്രത്യേകിച്ച് മുസ്ലിം ലീഗുമായി എന്നും പോരാടിയ ചരിത്രമാണ് മതേതര മത നിരപേക്ഷ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റേത്. പാർട്ടിയുടെ 133 വർഷത്തെ ചരിത്രം പരിശോധിച്ചാൽ പാർട്ടി നേരിട്ട ഏറ്റവും വലിയ ഭീക്ഷണി മത സാമുദായിക വാദ മായിരുന്നു എന്നും അതിനോട് സന്ധിയില്ല സമരം പ്രഖ്യാപിച്ചതാണ് പാർട്ടി പടുത്തിയർത്തിയ രാഷ്ട്ര ശില്പികളായ നേതാക്കൾ കാണിച്ച മാതൃക.
പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ വികസനം മത സാമുദായികതയിൽ മുക്കി എക്കാലത്തും ഉറക്കികെടുത്തുകയാണ് മുസ്ലിം ലീഗും അവരുടെ എം പിമാരും കാലങ്ങളായി ചെയ്തിട്ടുള്ളത്. 28 വർഷം എം പിയായ മുംബൈ സ്വദേശി ് ബനാത്ത് വാലയും 5 വർഷം എംപിമാരായ കണ്ണൂർ സ്വദേശി ഇ അഹ്മദും ബാംഗ്ലൂർ സ്വേദേശി സേട്ട് സാഹിബും 10 വർഷം തുടർച്ചയായി എം പിയായ വാഴക്കാട് സ്വദേശി ഇ ടി മുഹമ്മദ് ബഷീറും കഴിവുറ്റ നേതാക്കൾ എങ്കിലും മണ്ഡലത്തിന്റെ വികസന കാര്യത്തിൽ പാർലമെന്റെറിയൻ എന്ന നിലക്ക് വൻ പരാജയങ്ങൾ ആയിരുന്നു. എല്ലാ മേഖലയിലും വികസന മുരടിപ്പും പിന്നോക്കവുമായി തുടരുന്ന ലോക്സഭ മണ്ഡലങ്ങൾ പൊന്നാനിയും മലപ്പുറവുമാണ്. ഒരു കേന്ദ്ര പദ്ധതിയും പൊന്നാനി മണ്ഡലത്തിൽ കൊണ്ട് വന്നില്ല എന്ന് മാത്രമല്ല, പ്രഖ്യാപിച്ചവ നടപ്പിലാക്കാനോ പൂർത്തിയാക്കാനോ ലീഗ് എം പി മാർക്ക് സാധിച്ചിട്ടില്ല. നാടിന്റെ വികസനം മൂടി വെച്ച് ഇന്ത്യയിലെ ഒരു പ്രത്യേക മത വിഭാഗത്തിന്റെ സ്വയം പ്രഖ്യാപിത അംബാസ്സഡറും വക്താവും ചമഞ്ഞ് അടിസ്ഥാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വർഗീയ മുതലെടുപ്പ് നടത്തി ജയിച്ചു പോവാനാണ് അവർ എന്നും ശ്രമിച്ചിട്ടുള്ളത്.
മണ്ഡലത്തിലെ കാൺഗ്രസ് പ്രവർത്തകരുടെ വികാരം ഉയർത്തിപ്പിടിച്ച് അവരുടെ ആത്മാഭിമാനം സംരക്ഷിക്കാനും നാടിന്റെ അർഹമായ വികസനം തിരിച്ചു കൊണ്ട് വരാനും ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ മൊത്തം മുഖഛായ മാറ്റാൻ ഉതകുന്ന കേന്ദ്ര സർക്കാർ സഹായം ആവശ്യമുള്ള പതിനഞ്ചു 15 പ്രൊജെക്ടുകളും വിഷൻ പൊന്നാനി 2030 യും ഉൾക്കൊള്ളുന്ന മാനിഫെസ്റ്റോയും വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. പാർട്ടിയുടെയും പോഷക സംഘടനകളായ മലയാളി യൂത്ത് കോൺഗ്രസിന്റെയും വിദ്യാർത്ഥി വിഭാഗമായ മലയാളി സ്റ്റുഡന്റസ് യൂണിയന്റെയും വിപുലമായ കൺവെൻഷനും റാലിയും ഈ വരുന്ന ഏപ്രിൽ 1 4 ന് തിരൂരിൽ സംഘടിപ്പിക്കും. - യൂനുസ് സലീം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മലയാളി കോൺഗ്രസ് ചെയര്മാൻ യൂനുസ് സലീമിനു പുറമെ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ചോലയിലും അബു ഹനീഫ ചുള്ളിയിലും പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്