ശബരിമലയുടെ പേര് പരാമർശിക്കാതെ നാമജപത്തിലെ ലാത്തിച്ചാർജിനെ കുറിച്ച് എടുത്ത് പറഞ്ഞു; കോടതിയിലും പാർലമെന്റിലും ആചാരങ്ങൾ ബിജെപി സംരക്ഷിക്കുമെന്നും വാഗ്ദാനം; സന്ദേശം നൽകാനെത്തിയ രാഹുൽ ഗാന്ധി എന്തേ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാത്തത് എന്ന് പരിഹാസം; സെൻകുമാറിനെ വേദിയിലിരുത്തി വീണ്ടും നമ്പി നാരായണനെ വാനോളം പുകഴ്ത്തി; പിണറായി വിജയൻ ലാവ്ലിൻ കേസിലെ പ്രതിയാണെന്നും കേരളം അഴിമതിയിൽ മുങ്ങിയെന്നും പറഞ്ഞ് കോൺഗ്രസിനേയും സിപിഎമ്മിനേയും കടന്നാക്രമിച്ച് മോദി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ ശബരിമലയുടെ പേര് എടുത്ത് പറയാതെ വീണ്ടും ആചാരങ്ങളുടെ പേര് പറഞ്ഞ് നരേന്ദ്ര മോദി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന് ആചാരങ്ങളും വിശ്വാസങ്ങളും അംഗീകരിക്കാൻ കഴിയില്ല എന്നും അത് നന്നായി തന്നെ അറിയാമെന്നും മോദി പറയുന്നു ഭഗവാന്റെ പേര് കേൾക്കുമ്പോൾ അസ്വസ്ഥരാകുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ ദൈവത്തെ വിളിക്കുന്നവരെ ലാത്തിചാർജ് നടത്തിയാണ് ശിക്ഷിക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിൽ എത്തുമ്പോൾ കോടതി മുതൽ പാർലമെന്റുവരെ ആചാരങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പ് തരുന്നുവെന്നും മോദി പറഞ്ഞു.
ദക്ഷിണേന്ത്യയിൽ എന്തോ സന്ദേശം പകരാനാണ് വയനാട് മത്സരിക്കുന്നത് എന്ന് പറയുന്ന രാഹുൽ എന്ത്കൊണ്ടാണ് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കാത്തത്. അല്ലെങ്കിൽ പത്തനംതിട്ടയിൽ വന്ന് മത്സരിച്ച് കുറച്ച് കൂടി വലിയ സന്ദേശം നൽകാമായിരുന്നല്ലോ എന്നും മോദി ചോദിക്കുന്നു. കാലാകാലങ്ങളായി അമേഠിയിൽ എംപിയായിരുന്ന ഈ കുടംുബ വാഴ്ച എന്താണ് ചെയ്തത് എന്നും മോദി ചോദിക്കുന്നു.
ജാതിയുടെയും മതത്തിന്റേയും പേര് പറഞ്ഞ് അഴിമതി കാണിക്കുന്ന സർക്കാർ ആണ് കേരളത്തിൽ നിലവിലുള്ളത്. മുഖ്യമന്ത്രി തന്നെ ലാവ്ലിൻ കേസിൽ പ്രതിയാണ്. മറ്റ് മന്ത്രിമാരും അഴിമാതികേസുകളിൽ പ്രതികളാണ്. പിന്നെ വലിയ ഒരു ദുരന്തം വന്നപ്പോൾ ഒരു രീതിയിലും അവരുടെ കണ്ണുനീർ ഒപ്പാൻ കഴിഞ്ഞില്ലെന്നും മോദി കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ ആണ് പ്രളയത്തിൽ വലിയ സേവനം ചെയ്തതെന്നും അവരെ സർക്കാർ അവഗണിച്ചുവെന്നും മോദി പറയുന്നു. ഇത്ര.യം മോശമായി പ്രളയം കൈകാര്യം ചെയ്ത സർക്കാരിന് ഇനി അധികാരത്തിൽ തുടരുന്നതിന് അർഹതയില്ലെന്നും മോദി കുറ്റപ്പെടുത്തി.
അതോടൊപ്പം കേരളത്തിലെത്തിയ പ്രധാനമന്ത്രി ഒരിക്കൽ കൂടി നമ്പി നാരായണനെ പുകഴ്ത്തി പ്രസംഗിച്ചു. കോൺഗ്രസ് സർക്കാർ നമ്പി നാരായണനെ പോലെയുള്ള മഹാനായ ഒരു ശാസ്ത്രജ്ഞനോട് ചെയ്തത് എന്താണ് എന്ന് നമുക്ക് എല്ലാം അറിയാമെന്നും അതാണ് കുടുംബവാഴ്ച്ചയുടെ സർക്കാർ ചെയ്തത് എന്നും ഇത് സമാനതകളില്ലാത്ത ക്രൂരതയാണ് എന്നും മോദി പറഞ്ഞു. പത്മ പുരസ്കാരം നേടിയപ്പോൾ നമ്പി നാരായണനെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്ത മുൻ ഡിജിപി ടിപി സെൻകുമാറിനെ വേദിയിലിരുത്തിയാണ് മോദി നമ്പി നാരായണനെ പുകഴ്ത്തിയത്.
ബിജെപിക്ക് കേരളത്തിൽ നിന്ന് ഏറ്റവും വലിയ പിന്തുണ നൽകുന്ന തിരുവനന്തപുരത്തെ വോട്ടർമാരോട് നന്ദി പറഞ്ഞാണ് മോദി പ്രസഗം ആരംഭിച്ചത്. കോൺഗ്രസിനെ കണക്കിന് വിമർശിച്ചാണ് മോദി പ്രസംഗിച്ചത്. കേരളത്തിൽ മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനത്തേയും മോദി വിമർശിച്ചു. ഇവിടെ വന്ന് മത്സരിച്ചിട്ട് പറയുന്നത് ഇടത്പക്ഷത്തെ കുറിച്ച് ഒരക്ഷരം പറയില്ല എന്നാണ്. ഇവിടെ പരസ്പരം പോരടിക്കുകയും ഡൽഹിയിൽ തോളിൽ കൈയിടുകയും ചെയ്യുന്ന അഡ്ജസ്റ്റ് മെന്റ് ഒക്കെ എല്ലാവർക്കും അറിയാം എന്നും മോദി പറയുന്നു.
അവസരവാദനിലപാടാണ് ഇരു പാർട്ടികളും സ്വീകരിക്കുന്നത്. കേരളത്തിൽ പരസ്പരം തല്ലുകൂടുന്നവർ ഡൽഹിയിൽ തോളിൽ കയ്യിട്ടു നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അക്രമരാഷ്ടീയത്തിലൂടെ കുഞ്ഞുങ്ങളെ അനാഥമാക്കുന്ന സിപിഎം രാഷ്ട്രീയം കേരളത്തിന്റെ സംസ്കാരമല്ല.ബിജെപിക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച പ്രർത്തകരുടെ സ്വപ്നം പൂർത്തീകരിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾ മുഴുവൻ വികസനത്തിലേക്ക് പോകുമ്പോൾ കേരളത്തെ കോൺഗ്രസ്, കമ്യുണിസ്റ്റ് സർക്കാറുകൾ പിന്നോട്ടടിക്കുകയാണ്. ഇതിൽ നിന്ന് മോചനം വേണം. നയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം എതിർപ്പും തെരഞ്ഞെടുപ്പും വേണ്ടത്. ബിജെപി മുന്നോട്ടു വെക്കുന്ന നയങ്ങളല്ല കോൺഗ്രസിന്റേത്.
കുടുംബാധിപത്യത്തിലുള്ള സർക്കാറും ദേശസ്നേഹമുള്ള സർക്കാറും തമ്മിലുള്ള വ്യത്യാസം ജനം തിരിച്ചറിയണം. വയനാട്ടിൽ മത്സരിക്കാൻ എത്തിയ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞത് ദക്ഷിണേന്ത്യക്ക് സന്ദേശം നൽകാനാണെന്നാണ്. അങ്ങനെയെങ്കിൽ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ എന്തുകൊണ്ട് സന്ദേശം നൽകിയില്ല. അമേഠിയിലെ എംപി നടപ്പാക്കിയ വികസനം ജനം തിരിച്ചറിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് വയനാട്ടിൽ വരേണ്ടി വന്നത്. ഇവിടെയും അമേഠി മോഡൽ വികസനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടുത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന പാർട്ടികളോ സർക്കാറുകളോ അല്ല കോൺഗ്രസും കമ്യുണിസ്റ്റും. പകരം അവർ ജനങ്ങളുടെ വിശ്വാസത്തെ തകർക്കാർ ശ്രമിക്കുന്നു. ഭഗവാന്റെ പേര് പോലും പറയാൻ ഭക്തർക്ക് കഴിയുന്നില്ല. ഭഗവാന്റെ പേര് പറയുന്നവർ ജയിലിലാകുന്നു. എന്നാൽ ബിജെപി വിശ്വാസങ്ങളുടെ കാവൽക്കാരനായി എന്നും നിലകൊള്ളും. വെറും സർക്കാർ ഉണ്ടാക്കാനുള്ള പോരാട്ടം മാത്രമല്ല ഇത്. ഭാവി ഭാരതം വാർത്തെടുക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. ഇന്ത്യയെ മികച്ച സാമ്പത്തിക ശക്തിയാക്കി മാറ്റേണ്ടതുണ്ട്. ഇന്ന് ഇന്ത്യ എല്ലാ രംഗത്തും മുന്നിലാണ്. ബഹിരാകാശത്ത് നിന്നുള്ള ഭീഷണി വരെ നേരിടാൻ ഇന്ത്യക്ക് കഴിവുണ്ട്. നമ്മുടെ ശാസ്തജ്ഞർക്ക് ഇതിനുള്ള കഴിവുണ്ടായിരുന്നെല്ലെങ്കിലും കോൺഗ്രസ് സർക്കാറുകൾ അതിന് ധൈര്യം കാണിച്ചില്ല. ബിജെപി സർക്കാർ ഇത് ധൈര്യത്തോടെ ചെയ്തെന്നും മോദി പറഞ്ഞു.
2014 മുതൽ തിരുവനന്തപുരം ബിജെപിയെ പിന്തുണക്കുന്നു. ഇക്കുറി ബിജെപി സ്ഥാനാർത്ഥികളെ പാർലമെന്റിലേക്ക് അയക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. രാത്രി എട്ടിന് എത്തുമെന്ന് അറിയിച്ച പ്രധാനമന്ത്രി ഒരു മണിക്കൂർ വൈകിയാണ് എത്തിയത്. മലയാളത്തിൽ പ്രസംഗം തുടങ്ങിയ അദ്ദേഹം ശ്രീ നാരായണഗുരു, അയ്യാ വൈകുണ്ഠസ്വാമി, സ്വാതിതിരുനാൾ, വക്കം മൗലവി എന്നിവരെ അനുസ്മരിക്കാനും മറന്നില്ല. ഇംഗ്ലീഷിലും ഹിന്ദിയിലും മാറി മാറി നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയത് വി.മുരളീധരൻ എംപിയായിരുന്നു. തിരുവനന്തപുരം സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ, ആറ്റിങ്ങലിൽ മത്സരിക്കുന്ന ശോഭസുരേന്ദ്രൻ എന്നിവരുടെ പ്രചരണാർത്ഥം എത്തിയ അദ്ദേഹം രാത്രി തന്നെ ആന്ധ്രയിലേക്ക് മടങ്ങി.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍