സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന ബിജെപി നേതാവ് മുരളീ മനോഹർ ജോഷിയെ മോദിക്കെതിരെ ബ്രഹ്മാസ്ത്രമാക്കാൻ രാഹുൽ; വാരണാസിയിൽ ബിജെപിയുടെ കാരണവരെ നിർത്താൻ നീക്കം സംയുക്ത സ്ഥാനാർത്ഥിയെന്ന നിലയിൽ; ബിഎസ്പിയും എസ്പിയും ആംആദ്മിയും കോൺഗ്രസുമെല്ലാം കൈകോർത്താൽ ജോഷിയിൽ നിന്ന് തട്ടിയെടുത്ത് ജയിച്ചുകയറിയ സീറ്റിൽ മോദിക്ക് കാലിടറുമോ? ഗംഗായാത്രയിൽ പ്രിയങ്ക അടിത്തറയിളക്കിയ തട്ടകത്തിൽ ഇക്കുറി മോദിയെ വിറപ്പിക്കാൻ കിടിലൻ തന്ത്രവുമായി കോൺഗ്രസ്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: വാരണാസിയിൽ മോദിയെ എതിർക്കാൻ ഇക്കുറി ബിജെപി സീറ്റ് നിഷേധിച്ച മുതിർന്ന ബിജെപി നേതാവ് മുരളീ മനോഹർ ജോഷിയെ സ്ഥാനാർത്ഥിയാക്കാൻ കരുനീക്കവുമായി കോൺഗ്രസ്. ജോഷിയുടെ സിറ്റിങ് സീറ്റായിരുന്ന വാരണാസിയിൽ അദ്ദേഹത്തിൽ ഇറക്കിവിട്ടാണ് മോദി കഴിഞ്ഞതവണ ജയിച്ചുകയറുന്നതും പ്രധാനമന്ത്രിയാകുന്നതും. മുതിർന്ന നേതാക്കളെ മൂലയ്ക്കിരുത്തുന്ന നയമാണ് ബിജെപി സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ജോഷിയുടെ സീറ്റ് പിടിച്ചെടുത്ത് കഴിഞ്ഞതവണ മോദി ജയിച്ചുകയറിയെങ്കിൽ ഇക്കുറി അദ്വാനിയുടെ സിറ്റിങ് സീറ്റായ ഗാന്ധിനഗർ പിടിച്ചെടുത്ത് അദ്ദേഹത്തിനും സീറ്റ് നിഷേധിക്കുന്നു. അവിടെ അമിത്ഷാ ആണ് മത്സരിക്കുന്നത്. ഇത്തരത്തിൽ തലമുറമാറ്റം എ്ന്ന പറഞ്ഞുകൊണ്ട് പലയിടത്തും സീനിയർ നേതാക്കളെ ഒതുക്കുകയാണ് ബിജെപി.
ഈ അവസരം മുതലെടുത്ത് മോദിയുടെ സിറ്റിങ് സീറ്റിൽ തന്നെ തിരിച്ചടികൊടുക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. യുപിയിലെ പ്രതിപക്ഷ സഖ്യത്തിന്റെ നീക്കത്തിൽ അല്ലെങ്കിലേ ചങ്കിടിപ്പിലാണ് ബിജെപി. അതിനാൽ തന്നെ വാരണാസിയിൽ സംയുക്തസ്ഥാനാർത്ഥിയായി മോദിയെ എതിർക്കാൻ ജോഷിയെ ഇറക്കാൻ കഴിഞ്ഞാൽ അത് കനത്ത പോരാട്ടത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തലുകൾ. പ്രത്യേകിച്ചും അടുത്തിടെ യുപിയുടെ ഈ മേഖലയിൽ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി നടത്തിയ ഗംഗായാത്ര വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. മേഖലയിലെ പാവപ്പെട്ടവരെ സന്ദർശിച്ചും അവരുടെ വേദനകളിൽ കോൺഗ്രസ് തന്നെയാകും ആശ്വാസം പകരുകയെന്ന സന്ദേശമെത്തിച്ചും ഗംഗാതടത്തിലെ ഗ്രാമങ്ങളിലൂടെ പ്രിയങ്ക നടത്തിയ യാത്ര സമാപിച്ചത് വാരണാസിയിലാണ്. മോദിയുടെ മണ്ഡലത്തിലും ഇത് വലിയ തരംഗമായതോടെ ഇവിടെ മോദിയെ എതിർക്കാൻ കോൺഗ്രസ് പ്രിയങ്കയെ തന്നെ ഇറക്കുമെന്നായിരുന്നു കുറച്ചുദിവസങ്ങൾക്ക് മുമ്പ് പ്രചരണം.
എന്നാൽ ഇപ്പോൾ ബിജെപിയുടെ മുകൾത്തട്ടിൽ തന്നെ ഉണ്ടായിരിക്കുന്ന ഭിന്നത കൂടി മുതലെടുത്ത് പാർട്ടിക്കെതിരെ ബ്രഹ്മാസ്ത്രമായി ജോഷിയെ തന്നെ പ്രയോഗിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. ഇതോടെ യുപിയിൽ ഏറ്റവും കടുത്ത മത്സരത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും ഇത് വലിയൊരു സന്ദേശമായി മാറുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. ഏതായാലും ഇത്തരമൊരു വാഗ്ദാനം ജോഷിക്ക് കോൺഗ്രസ് നൽകിയതായാണ് റിപ്പോർട്ടുകൾ. സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി മോദിക്കെതിരെ മത്സരിക്കാൻ മുരളീ മനോഹർ ജോഷിയെ ക്ഷണിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി മുരളീ മനോഹർ ജോഷി ആശയവിനിമയം നടത്തിയതായും മാധ്യമറിപ്പോർട്ടുകളിൽ പറയുന്നു. ജോഷിക്കും താൽപര്യമുണ്ടെന്ന നിലയിൽ ആണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
മോദി വാരണാസി ഏറ്റെടുത്തതോടെ കഴിഞ്ഞതവണ ജോഷിക്ക് കാൺപൂരാണ് നൽകിയത്. നിലവിൽ കാൺപൂരിലെ സിറ്റിങ് എംപിയാണ് മുരളീ മനോഹർ ജോഷി. വാരാണസി മോദിക്ക് മത്സരിക്കാൻ വിട്ടുനൽകിയാണ് 2014ൽ മുരളീ മനോഹർ ജോഷി കാൺപുരിൽ മത്സരിച്ചതെങ്കിലും ജയിച്ചെത്തിയിട്ടും മോദി സർക്കാരിൽ ജോഷിക്ക് ഒരു പദവിയും നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇത്തവണ അദ്ദേഹത്തെ മത്സരത്തിൽനിന്ന് മാറ്റിനിർത്തിയതും. ഇതിലുള്ള അതൃപ്തിയാണ് കോൺഗ്രസുമായി ചർച്ച നടത്തുന്നതിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. എന്നാൽ വാരാണസി മണ്ഡലത്തിൽ മത്സരിക്കാൻ ജോഷിക്ക് താൽപര്യക്കുറവുണ്ടെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു.
ബിജെപിയുടെ സ്ഥാപക നേതാക്കളായ എൽകെ അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പാർട്ടി മാറ്റിനിർത്തിയിരുന്നു. പ്രായാധിക്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിൽ രണ്ടു നേതാക്കൾക്കും അതൃപ്തിയുണ്ടെന്ന് സൂചനയുണ്ടായിരുന്നു. പാർട്ടി നേതൃത്വത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും സൂചനകൾ നൽകിക്കൊണ്ട് എൽകെ അദ്വാനി തന്റെ ബ്ലോഗിൽ ലേഖനം എഴുതുകയും ചെയ്തു. ഇത്തരത്തിൽ ദേശീയ തലത്തിൽ സീനിയർ നേതാക്കളുടെ വലിയ അതൃപ്തി ബിജെപിയിൽ പുകയുന്നുണ്ട്. ഈ സാഹചര്യം മുതലെടുക്കാനും ബിജെപി പ്രവർത്തകരുടെ വികാരം തന്നെ തിരിക്കാനുമാണ് കോൺഗ്രസ് പുതിയ നീക്കങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.
മോദിയുടെ വാരണാസി ഏറ്റവും ശ്രദ്ധേയ മണ്ഡലം
ദേശീയ തലത്തിലെ ശ്രദ്ധ മുഴുവൻ ഉള്ള മണ്ഡലമാണ് കുറേക്കാലമായി വാരണാസി. മോദിയുടെ മണ്ഡലം എന്നതുതന്നെ കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്നത് ഇക്കുറിയും അവിടെ തന്നെ. മോദി എത്തിയതോടെയാണ് വാരണാസി ഏറ്റവും പ്രശസ്തമാകുന്നത്. ഇത്തവണ വാരണാസിയിലേക്ക് ഉറ്റ് നോക്കുമ്പോഴും മോദിക്ക് കാര്യമായ എതിരാളികൾ ഇവിടെയില്ല.
3,71,784 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ മോദിക്ക് കഴിഞ്ഞ തവണ ലഭിച്ചത്. പ്രധാന എതിരാളി അരവിന്ദ് കെജ്രിവാൾ ആയിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ ഇത്തവണ അത്തരമൊരു സാധ്യത വാരണാസിയിൽ ഇല്ല. ഭൂമിശാസ്ത്രപരമായ അഞ്ച് ജില്ലകളുമായി അതിർത്തി പങ്കിടുന്നുണ്ട് വാരണാസി. അസംഗഡ്, മൗ, ജൗൻപൂർ, ഗസ്സിപൂർ, ചന്ദൗലി എന്നിവയാണ് ഇത്. എട്ട് ലോക്സഭാ മണ്ഡലങ്ങളാണ് ഇവിടുള്ളത്. പിന്ദ്ര, അജഗര, ശിവ്പൂർ, റൊഹാനിയ, വാരണാസി നോർത്ത്, വാരണാസി സൗത്ത്, വാരണാസി കാന്റ്, സേവാപുരി എന്നിവയാണ് മണ്ഡലങ്ങൾ. 1,030685 പേർ 2014ൽ ഇവിടെ വോട്ട് ചെയ്തു.
രാഷ്ട്രീയ സാഹചര്യം നോക്കുകയാണെങ്കിൽ ഇവിടെ ബിജെപിയുടെ സ്വന്തം മണ്ഡലമാണ്. 1991 മുതൽ ആറ് തവണയാണ് ബിജെപി ഇവിടെ വിജയിച്ചത്. ഒരിക്കൽ മാത്രമാണ് ഇക്കാലയളവിൽ കോൺഗ്രസ് വാരണാസിയിൽ വിജയിച്ചിട്ടുള്ളത്. 1991ൽ ശ്രീഷ് ചന്ദ്ര ദീക്ഷിതിലൂടെയാണ് ബിജെപി ഇവിടെ തേരോട്ടം തുടങ്ങിയത്. പിന്നീട് തുടർച്ചയായ മൂന്ന് തവണ ശങ്കർ പ്രസാദ് ജെസ്വാളിലൂടെ ബിജെപി കുതിപ്പ് തുടർന്നു. എന്നാൽ 2004ൽ രാജേഷ് കുമാർ മിശ്രയിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ച് പിടിച്ചെങ്കിലും, കഴിഞ്ഞ പത്തുകൊല്ലമായി ഇത് ബിജെപിക്കൊപ്പമാണ്. പ്രധാനമന്ത്രി എന്ന നിലയിൽ മോദി നടത്തിയ പ്രവർത്തനങ്ങൾ ആയിരിക്കും ഇത്തവണയും അദ്ദേഹത്തിന് മുതൽക്കൂട്ടാകുകയെന്നാണ് ബിജെപി വിലയിരുത്തൽ.
എന്നാൽ ഗംഗാ ശുചീകരണ പദ്ധതിയാണ് മോദിക്ക് പ്രധാന വെല്ലുവിളി. ബജറ്റിൽ അടക്കം പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടും അതെല്ലാം ഫലപ്രദമായി നടന്നോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇതിൽ ഊന്നിയായിരുന്നു മോദിക്കെതിരെ പ്രിയങ്ക ഈ മണ്്ഡലത്തിലും ഗംഗാ തടത്തിലും നടത്തിയ തേരോട്ടവും. ടൂറിസം, ചെറുകിട വ്യാപാരങ്ങൾ, ബനാറസ് യൂനിവേഴ്സിറ്റിയിലെ വിവാദങ്ങൾ, പട്ട് നിർമ്മാണത്തിലെ പ്രതിസന്ധി, ലോഹ നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ എന്നിവ കഴിഞ്ഞ രണ്ട് വർഷമായി രൂക്ഷമാണ് മോദിയുടെ മണ്ഡലത്തിൽ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി സമാജ് വാദി പാർട്ടി- ബിഎസ്പി സഖ്യമാണ്. ഇവർ ഒരുമിച്ച് കഴിഞ്ഞാൽ നല്ലൊരു മത്സരം മോദി നേരിടേണ്ടി വരും. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലധികം വോട്ട് ഇവർ നേടിയിരുന്നു. പക്ഷേ കെജ്രിവാളിനൊപ്പം ഇവരുടെ വോട്ടുകൾ ചേർന്നാലും മോദി നേടിയ വോട്ടുകളുടെ അടുത്തെത്തില്ല. എന്ാൽ ഇക്കുറി കോൺഗ്രസ് വോട്ടുകൾ കൂടെ മോദിക്കെതിരെ ഒരുമിച്ചാൽ അത് കടുത്ത വെല്ലുവിളിയാകും രണ്ടാമൂഴം കൊതിക്കുന്ന മോദിക്കും ബിജെപിക്കും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍