നിയമസഭ പിരിച്ചുവിട്ട് ഡൽഹി പിടിക്കും; തന്ത്രജ്ഞനെ അസമിലിറക്കി വടക്ക് കിഴക്കിന്റെ മനസ്സും; കാശ്മീരിലൂടെ കാവിക്കൊടി പാറിച്ചാൽ അടുത്തഘട്ടം പൂർത്തിയാകും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇനി കാശ്മീരും ഡൽഹിയും അസമുമാകും മോദിയുടെ അജണ്ട. ബിജെപിക്ക് മികച്ച സംഘടനാ സംവിധാനമുള്ള ഡൽഹിയിൽ വലിയ വിയർപ്പൊഴുക്കാതെ വിജയിക്കാമെന്ന് പ്രധാനമന്ത്രി കരുതുന്നുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആത്മവിശ്വാസത്തിൽ ഡൽഹി നിയമസഭയിൽ വലിയ നേട്ടമുണ്ടാക്കാമെന്നാണ് വിലയിരുത്തൽ. ഡൽഹിയിൽ പരാജയപ്പെട്ടാൽ മോദിക്ക് വലിയ തിരിച്ചടിയാകും. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം വടക്ക് കിഴക്കൻ പ്രദേശത്ത് ഇടനാഴിയായ അസമിലും ഉണ്ടാവണം. അസമിൽ നേട്ടമുണ്ടാക്കിയാൽ വടക്ക്-കിഴക്കൻ മേഖലയിൽ ബിജെപിക്ക് ചലനവും ഉണ്ടാക്കാം. പക്ഷേ ഡൽഹിക്കും അസമിനുമപ്പുറം മോദിയുടെ മനസ്സിൽ കാശ്മീരാണ്.
ഹരിയാനയും ഡൽഹിയും തൊട്ടടുത്ത സംസ്ഥാനങ്ങളാണ്. അതിൽ ഹരിയാനയിൽ മാത്രമാണ് ബിജെപിക്ക് 2014വരെ നേട്ടമുണ്ടാക്കാനാകാത്തതും. അതിന് മാറ്റം വന്നു. ഇവിടെ രണ്ടിടത്തും ആംആദ്മിയാണ് ബിജെപി കോട്ടകളിൽ വിള്ളലുണ്ടാക്കുമെന്ന് കരുതിയത്. ഹരിയാനയിൽ നോട്ടയിൽ കുത്താൻ ആഹ്വാനം ചെയ്ത് ആംആദ്മി മാറി നിന്നു. എന്നാൽ നോട്ടയിലെത്തിയ വോട്ടുകൾ ആംആദ്മിക്ക് ശുഭസൂചനയല്ല. അതുകൊണ്ട് തന്നെ ഡൽഹിയെന്ന ഇന്ദ്രപ്രസ്ഥത്തിൽ എളുപ്പത്തിൽ ജയിക്കാമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. ഡൽഹിയിൽ അധികാരത്തിലെത്താൻ കുതിരക്കച്ചവടത്തിന് ഇനി അവർ മുതരില്ല. തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുക എന്നതാകും ലക്ഷ്യം. എന്നാൽ കാശ്മീരിലെ വെല്ലുവിളി ഇതിനുമപ്പുറമാണ്.
2015 ജനുവരി 19നാണ് ജമ്മു-കാശ്മീർ നിയമസഭയുടെ കാലാവധി തീരുക. അതിനാൽ ജനുവരി ആദ്യവാരമെങ്കിലും വോട്ടെടുപ്പ് നടത്തണം. പ്രളയക്കെടുതിയിൽ ഉഴലുന്ന കാശ്മീർ തെരഞ്ഞെടുപ്പിന് സജ്ജമാണോ എന്ന് പരിശോധിച്ചാകും തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കുക. ഒരു കാരണവശാലും തെരഞ്ഞെടുപ്പ് നീട്ടരുതെന്ന നിലപാടാണ് മോദി സർക്കാരിന് അതുകൊണ്ട് തന്നെ പ്രളയ ദുരിതാശ്വാസം വേഗത്തിൽ എത്തിച്ച് തെരഞ്ഞെടുപ്പിന് കാശ്മീരിനെ സജ്ജമാക്കാനാണ് നീക്കം. രണ്ട് ദിവസത്തിനുള്ളിൽ കാശ്മീർ തെരഞ്ഞെടുപ്പിൽ കമ്മീഷൻ അന്തിമ ധാരണയിലെത്തും. നിലവിലെ സാഹചര്യത്തിൽ കാശ്മീരിൽ മാത്രമാകും ഈ കാലയളവിൽ തെരഞ്ഞെടുപ്പ് ഉണ്ടാവുക. ഡൽഹിയിലെ പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാൽ അവിടെ വോട്ടെടുപ്പ് ഉടൻ ഉണ്ടാകാനുമിടയില്ല.
എന്തായാലും വ്യക്തമായ പദ്ധതികളുമായി ജമ്മു-കാശ്മീർ നിയമസഭ പിടിക്കാനാണ് പ്രധാനമന്ത്രി മോദിയുടെ തയ്യാറെടുപ്പ്. വെറുമൊരു രാഷ്ട്രീയ വിജയമല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് വിജയിച്ചാലും കിട്ടാത്ത ആഗോള മാദ്ധ്യമ ശ്രദ്ധ കാശ്മീരിന് കിട്ടും. കാശ്മീരിൽ ദേശീയ രാഷ്ട്രീയ കക്ഷിയുടെ പ്രതിശ്ചായയുമായി ജയിക്കാനായാൽ പാക്കിസ്ഥാന്റെ നാവടപ്പിക്കാമെന്നാണ് കണക്ക് കൂട്ടൽ. ഇന്ത്യൻ ദേശീയതയ്ക്ക് ഒപ്പമാണ് തങ്ങളെന്ന് വിളിച്ചു പറയാൻ ബിജെപിക്ക് വോട്ട് ചെയ്യൂ എന്ന മുദ്രാവാക്യമാകും മോദി ഉയർത്തുക. ഒപ്പം സംസ്ഥാനത്തിന്റെ വികസന കുതിപ്പും.
പക്ഷേ ജയത്തിന് വെല്ലുവിളികൾ ഏറെയാണ്. 89 അംഗ സഭയിൽ ബിജെപിക്ക് നിലവിൽ പതിനൊന്ന് പേരാണുള്ളത്. അതിന് മുമ്പ് ഒരാളും. വലിയ സംഘടനാ സംവിധാനവും ഇല്ല. കാശ്മീരി പണ്ഡിറ്റുകളാണ് പ്രധാന വോട്ട് ബാങ്ക്. അതിനപ്പുറത്തേക്ക് വോട്ടർമാരെ ആകർഷിക്കണം. വിഘടന വാദികളുടെ സജീവതയിൽ ഇതു സാധ്യമാകുമോ എന്നതും സംശയം. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രതീക്ഷ നൽകുന്നു. മോദി തരംഗത്തിൽ അകെയുള്ള ആറിൽ മൂന്നും ബിജെപി നേടി.
അതുകൊണ്ട് തന്നെ മോദിയിലധിഷ്ഠിതമായ പ്രചരണത്തിലൂടെ കാശ്മീർ പിടിക്കാനാകും ശ്രമം. നാഷണൽ കോൺഫറൻസിനും പിഡിപിക്കും വെല്ലുവിളയാകാൻ കോൺഗ്രസിന് കഴിയാത്ത സാഹചര്യം മുതലാക്കാനാണ് നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണത്തിലുള്ള നാഷണൽ കോൺഫറൻസിനോ കോൺഗ്രസിനോ ഒരു സീറ്റ് പോലും ലഭിച്ചില്ല. മൂന്ന് സീറ്റ് നേടിയ പിഡിപിയെ ലക്ഷ്യമിട്ട് പ്രചരണം സജീവമാക്കി കാശ്മീർ നിയമസഭയിൽ സ്വാധീനമുണ്ടാക്കുകയാണ് മോദിയുടെ ലക്ഷ്യം.
വ്യക്തമായ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക ദുരിതത്തിൽ കാശ്മീരിന് സഹായം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നു. കാശ്മീർ പുനർനിർമ്മാണ പ്രവർത്തനങ്ങളിലെ കേന്ദ്ര സർക്കാർ സാന്നിധ്യം ബിജെപിക്ക് അനുകൂല വോട്ട് കൂട്ടൂമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഭരണത്തിലെത്തണമെങ്കിൽ വലിയ വെല്ലുവിളികളെ അതിജീവിക്കണം. ഭീകരത തന്നെയാണ് അതിൽ പ്രധാനം. അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തുന്ന സ്ഥിരം ആക്രമണങ്ങൾ പോലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പ്രധാനമന്ത്രിക്ക് കിട്ടി കഴിഞ്ഞു.
ആഗോള നയതന്ത്രത്തിലും കാശ്മീർ നിർണ്ണായകമാണ്. ഹിതപരിശോധനയിലൂടെ ജനമനസ്സ് അറിയണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലെന്ന ആവശ്യം അവർ ഉയർത്തുന്നത് അതിനാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ മൂന്ന് സീറ്റുകൾ കാശ്മീരിന്റെ മനസ്സ് വ്യക്തമാക്കുന്നത് എന്തെന്നും പാക്കിസ്ഥാന് അറിയാം. അതുകൊണ്ട് തന്നെ നിരന്തര ആക്രമണങ്ങൾ അതിർത്തിയിലുണ്ടാക്കി കാശ്മീരിനെ സംഘർഭൂമിയാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ കാശ്മീരിലെ തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനാകുമെന്നും പാക് ചാര സംഘടനയായ ഐഎസ്ഐ കണക്കൂകൂട്ടൂന്നു.
അതിർത്തിയിലെ സംഘർഷത്തിനിടെ പരമാവധി നുഴഞ്ഞുകയറ്റവും സാധ്യമാക്കാനാണ് പദ്ധതി. തെരഞ്ഞെടുപ്പ് അട്ടിമറി പ്രവർത്തനങ്ങൾക്ക് ഈ ഭീകരരെ ഉപയോഗിക്കാമെന്ന ധാരണയോടെയാണ് ഇത്. അതിനാൽ വരും ദിനങ്ങളിൽ കരുതൽ ശക്തമാക്കാനും സുരക്ഷാ ഏജൻസികൾക്ക് നരേന്ദ്ര മോദി നിർദ്ദേശം നൽകും. കഴിഞ്ഞ ദിവസം സേനാ തലവന്മാരുടെ യോഗത്തിലും പ്രധാനമന്ത്രി കാശ്മീരിനെ സംഘർഷ ഭൂമിയാക്കാനുള്ള ഭീകരരുടെ ശ്രമത്തെ ശക്തമായി ചെറുക്കണമെന്ന് ആവശ്യപ്പെട്ടു. വിഐപി സുരക്ഷാ ചുമതലയിൽ നിന്ന് എൻഎസ്ജിയെ പിൻവലിച്ച് തീവ്രവാദ വിരുദ്ധ വേട്ടയ്ക്ക് നിയോഗിക്കാനുള്ള തീരുമാനവും കാശ്മീർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്.
കാശ്മീരിൽ ജയിച്ചു കയറിയാൽ രണ്ട് നേട്ടങ്ങളുണ്ടാകുമെന്ന് മോദിക്കറിയാം. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയക്കുതിപ്പ്. അതോടൊപ്പം അന്തർദേശീയ തലത്തിൽ അംഗീകാരം. കാശ്മീരിലെ ജനങ്ങളുടെ മനസ്സ് മോദിക്ക് ഒപ്പമാണെന്ന് വന്നാൽ പാക്കിസ്ഥാൻ ആഗ്രഹിക്കുന്ന ഹിതപരിശോധനയിൽ ഇന്ത്യ ജയിച്ചതു പോലെയാകും. നാഷൺ കോൺഫറൻസിനും പിഡിപിയും പ്രാദേശിക രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയമുയർത്തുന്ന സംഘപരിവാർ കുടുംബത്തിലെ ബിജെപി ജയിച്ചാൽ ഇന്ത്യൻ മനസ്സിനൊപ്പമാണ് കാശ്മീരെന്ന് അന്താരാഷ്ട്ര സമൂഹത്തെ വ്യഗ്യമായെങ്കിലും ബോധിപ്പിക്കാൻ കഴിയും. അതിനാൽ രാഷ്ട്രീയത്തിനപ്പുറമുള്ള ലക്ഷ്യം കാശ്മീർ തെരഞ്ഞെടുപ്പിൽ മോദി വയ്ക്കുമെന്ന് ഉറപ്പ്.
ഹരിയാനയിലും മഹാരാഷ്ട്രയിലും പയറ്റിയ തന്ത്രം തന്നെയാകും ജമ്മു കാശ്മീരിൽ പ്രയോഗിക്കുക. രണ്ടിടത്തേയും പോലെ പ്രമുഖനായ നേതാവ് കാശ്മീരിലും ബിജെപിക്കില്ല. അതിനാൽ മോദി തന്നെയാകും പോസ്റ്റർ ബോയ്. കരുതലോട് സ്ഥാനാർത്ഥി നിർണ്ണയം നടത്തും. മോദിയുടെ വിശ്വസ്തനായ അമിത് ഷാ വരും ദിവസങ്ങളിൽ തന്നെ വ്യക്തമായ മാർഗ്ഗ രേഖ തയ്യാറാക്കും. ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ബിജെപിയെ മുന്നിലെത്തിച്ച ഷായുടെ തന്ത്രങ്ങൾ കാശ്മീരിനേയും കാവിപക്ഷത്ത് എത്തിക്കുമെന്നാണ് മോദിയുടെ കണക്കുകൂട്ടൽ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്