കർണാടകയിൽ മോദി പയറ്റിയത് ഗുജറാത്ത് മോഡൽ തന്ത്രം; ഡബിൾ എൻജിൻ സർക്കാരിനു വോട്ടെന്ന ഗുജറാത്തിലെ വിജയമാതൃക കന്നഡ നാട്ടിൽ പരാജയമായി; തിരിച്ചടിച്ചത് ഹിന്ദുത്വയിൽ ഊന്നിയ പ്രചരണം; തോൽവി രുചിച്ചത് 11 മന്ത്രിമാർ; പിടിച്ചു നിന്നത് തീരമണ്ഡലങ്ങളിൽ; മോദി മോഡലിനും മാറിചിന്തിക്കാൻ സമയമായോ?
മറുനാടൻ ഡെസ്ക്
ബംഗളുരു: കർണാടകത്തിലെ തോൽവിയോടെ മോദി മോഡൽ പ്രചരണ തന്ത്രങ്ങൾ മാറ്റിപ്പിടിക്കാൻ സമയമായോ എന്ന ചോദ്യം ബിജെപിയിൽ നിന്നും ഉയർന്നിട്ടുണ്ട്. ഗുജറാത്തിൽ വികസന രാഷ്ട്രീയം പറഞ്ഞു വിജയിച്ചു കയറിയ മോദിക്ക് എന്നാൽ കർണാടകയിൽ തന്ത്രങ്ങളെല്ലാം പിഴച്ചു. ബംഗളുരു നഗരം കേന്ദ്രീകരിച്ചു റോഡ്ഷോയുമായി പ്രചരണം നടത്തിയ മോദിക്ക് പക്ഷേ ഗുജറാത്തിലെ വിജയം ഇവിടെ അന്യമായിരുന്നു.
യെദ്യൂരപ്പ പിൻവലിഞ്ഞു നിന്നതോടെയാണ് മോദി മാസ് കാമ്പയിനുമായി കളം നിറഞ്ഞത്. ഇത് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയതിനു സമാനമായിരുന്നു കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം. ഗുജറാത്തിൽ 31 റാലികൾ മോദി നടത്തിയപ്പോൾ കർണാടകത്തിൽ 19 റാലിയായിരുന്നു നടത്തിയത്. റോഡ് ഷോകൾ രണ്ടിടത്തും നടത്തി. ഗുജറാത്തിൽ ആറ് റോഡ് ഷോ നടത്തിയപ്പോൾ കർണാടകത്ിലും ആറ് റോഡ്ഷോകൾ നടത്തി. പ്രചാരണത്തിന്റെ അവസാന ദിവസം അഹമ്മദാബാദിൽ 50 കിലോമീറ്റർ റോഡ് ഷോ എങ്കിൽ ബംഗളുവിരുൽ രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിൽ 36 കിലോമീറ്റർ റോഡ് ഷോയും നടത്തി.
ഇത് കൂടാതെ 8 സന്ദർശനങ്ങളിലായി 16,000 കോടിയുടെ വികസന പദ്ധതികൾ സമർപ്പിച്ചിരുന്നു. സമാന ശൈലി ഗുജറാത്തിലും പയറ്റി. രണ്ടിടത്തും പ്രധാന പ്രചാരണായുധം കോൺഗ്രസ് തന്നെ അവഹേളിക്കുന്നു എന്നതുമായിരുന്നു. ഡബിൾ എൻജിൻ സർക്കാരിനു വോട്ടു തേടണമെന്നും പൊതുവായ മുദ്രാവാക്യം. എന്നാൽ, ഇത് ഗുജറാത്തിൽ വികസനത്തിനു മുൻതൂക്കമെങ്കിൽ കർണാടകയിൽ ഹിന്ദുത്വം പുറത്തെടുത്തു. ബംജ്റംഗ്ബലി മുദ്രാവാക്യം പുറത്തെടുത്തിട്ടും അതും ഫലപ്രദമായില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി റോഡ് ഷോ നടത്തിയിട്ടും അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ദിവസങ്ങളോളം കർണാടകയിൽ പ്രചാരണം നടത്തിയിട്ടും അടിപതറി ബിജെപി. കർണാടകയിൽ അധികാരം നഷ്ടപ്പെട്ടതോടെ ദക്ഷിണേന്ത്യയിൽ അഡ്രസില്ലാത്ത പാർട്ടിയായി ബിജെപി മാറി.
കോൺഗ്രസ് കൊടുങ്കാറ്റിൽ കർണാടകയിൽ ബിജെപി അടിപതറിയപ്പോൾ, 11 മന്ത്രിമാരും അടിതെറ്റി വീണു. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയും മറ്റു 11 മന്ത്രിമാരും ജയിച്ചുകയറി. ശിഗ്ഗോൺ മണ്ഡലത്തിൽനിന്ന് 35,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബൊമ്മൈ ജയിച്ചത്. 54.95 ശതമാനം വോട്ടുനേടി. മന്ത്രിമാരായ അരഗ ജ്ഞാനേന്ദ്ര (തീർത്ഥഹള്ളി), സി.സി. പാട്ടീൽ (ഗദഗ്), പ്രഭു ചൗഹാൻ (ഔറാദ്), എസ്.ടി. സോമശേഖർ (യശ്വന്ത്പുർ), ബൈരത് ബസവരാജ് (കെ.ആർ പുരം), ഗോപാലയ്യ (മഹാലക്ഷ്മി ലേഔട്ട്), ശശികല ജൊല്ലെ (നിപ്പാണി), സുനിൽ കുമാർ (കർകല), മുനിരത്ന (രാജരാജേശ്വരി നഗർ), ശിവരാം ഹെബ്ബാർ (യെല്ലപുർ) എന്നിവരാണ് ജയിച്ചത്. ഭവന മന്ത്രി വി. സോമണ്ണ രണ്ടു സീറ്റുകളിലും തോറ്റു.
കോൺഗ്രസ് മുൻ മുഖ്യമന്ത്രിക്കെതിരെ വരുണയിലും ചാമരാജനഗറിലുമാണ് സോമണ്ണ മത്സരിച്ചത്. ബി.എസ്. ശ്രീരാമുലു (ബെള്ളാരി), മധുസ്വാമി (ചിക്കനായകനഹള്ളി), ഗോവിന്ദ കരജോൾ (മുധോൽ), ആരോഗ്യ മന്ത്രി കെ. സുധാകർ (ചിക്കബല്ലാപുർ), എം ടി.ബി. നാഗരാജ (ഹൊസ്കോട്ടെ), ബി.സി. പാട്ടീൽ (ഹിരെകെരൂർ), മുരുഗേഷ് (ബീലാഗി), കെ.സി. നാരായണഗൗഡ (കെ.ആർ പേട്ട്), ബി.സി. നാഗേഷ് (തിപൂർ), ശങ്കർ പാട്ടീൽ (നാവൽഗുണ്ട്) എന്നിവരാണ് തോറ്റ മന്ത്രിമാർ.
പിടിച്ചു നിന്നത് തീരമേഖലയിൽ
തീര ജില്ലകളായ ദക്ഷിണ കന്നടയിലും ഉടുപ്പിയിലും ബിജെപിക്ക് കാര്യമായ ക്ഷീണം സംഭവിച്ചില്ല. ദക്ഷിണ കന്നഡയിലെ എട്ട് മണ്ഡലങ്ങളിൽ മംഗളൂരു നിലനിർത്താനും ബിജെപി റെബൽ സാന്നിധ്യം കാരണം പുത്തൂർ പിടിച്ചെടുക്കാനും കോൺഗ്രസിനായി. തീര ജില്ലകളിൽ 2018ൽ ആഞ്ഞു വീശിയ കാവി സൂനാമിയിൽ പിടിച്ചു നിന്ന മംഗളൂരു മണ്ഡലം ഈ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎ കോൺഗ്രസിലെ യു.ടി. ഖാദറിന് കൂടുതൽ തിളക്കമാർന്ന വിജയം നൽകി. കാസർകോട് ഉപ്പള സ്വദേശിയായിരുന്ന യു.ടി. ഫരീദും 2007ൽ അദ്ദേഹത്തിന്റെ മരണശേഷം തുടർച്ചയായി മകൻ യു.ടി. ഖാദറും ജയിച്ചു കയറുന്ന മണ്ഡലമാണിത്. യു.ടി. ഖാദർ(കോൺ)-83,219, സതീഷ് കുമ്പള-(ബിജെപി)-60,429, റിയാസ് ഫറങ്കിപ്പേട്ട (എസ്.ഡി.പി.ഐ)-13,837. ശക്തമായ ത്രികോണ മത്സരം നടന്ന പുത്തൂർ മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്തായി.
യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ ജയിലിൽ കഴിയുന്ന ശരീഫ് ബെള്ളാരെ ഈ മണ്ഡലത്തിൽ മത്സരിച്ചു. അശോക് കുമാർ റായ് (കോൺഗ്രസ്)-64,687, അരുൺ പുട്ടില (ബിജെപി റെബൽ)-61,336, ആശ തിമ്മപ്പ ഗൗഡ (ബിജെപി)-36,526, ശരീഫ് ബെള്ളാരെ (എസ്.ഡി.പി.ഐ)-2788. മംഗളൂരു സിറ്റി നോർത്ത് മണ്ഡലത്തിൽ കെപിസിസി സെക്രട്ടറി ഇനായത്ത് അലിക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ജെ.ഡി.എസ് ടിക്കറ്റിൽ മത്സരിച്ച മുൻ എംഎൽഎ ബി.എ. മുഹ്യിദ്ദീൻ ബാവക്ക് ലഭിച്ചത് 5256 വോട്ടുകൾ.
ഈ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ഡോ. ഭരത് ഷെട്ടി വിജയിച്ചു. സുള്ള്യയിൽ ബിജെപിയുടെ ഭഗിരഥി മുരുള്യ കന്നിയങ്കത്തിൽ വിജയം നേടി. ഉഡുപ്പി മണ്ഡലത്തിൽ യശ്പാൽ സുവർണ കന്നിയങ്കത്തിൽ ജയിച്ചു കയറി. ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ് മത്സരിച്ച കാർക്കളയിൽ ബജ്റംഗ്ദൾ സംസ്ഥാന കൺവീനറും മന്ത്രിയുമായ വി. സുനിൽ കുമാർ വിജയം വരിച്ചു. വി. സുനിൽ കുമാർ (ബിജെപി)-77,028, മുനിയാലു ഉദയ് കുമാർ ഷെട്ടി (കോൺഗ്രസ്)-72,426, പ്രമോദ് മുത്തലിഖ് (ബിജെപി)-4508.
ദക്ഷിണേന്ത്യ കഠിനം
ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ കർണാടകയിൽ മാത്രമാണ് ബിജെപിക്ക് സ്വന്തം നിലയിൽ ഇതുവരെ സർക്കാർ രൂപവത്കരിക്കാനായത്. മോദിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് കോൺഗ്രസ് തിളക്കമാർന്ന ജയം നേടിയത്. കോൺഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നം കൊണ്ടുനടക്കുന്ന ബിജെപി, ഇനി 'ബിജെപി മുക്ത ദക്ഷിണേന്ത്യ'യെന്ന യാഥാർഥ്യത്തെ നേരിടണം.
തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയോടൊപ്പം സഖ്യമായി മത്സരിക്കുന്ന ബിജെപിക്ക് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നാലു സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. കേരളത്തിൽ പാർട്ടിക്ക് ഒരു എംഎൽഎ പോലുമില്ല. സംസ്ഥാനത്ത് ആദ്യമായാണ് 2016ലെ തെരഞ്ഞെടുപ്പിൽ ഒരു ബിജെപി എംഎൽഎ (ഒ. രാജഗോപാൽ) ജയിക്കുന്നത്. തെലങ്കാനയിൽ 2014ലെ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ ജയിച്ച ബിജെപി, 2018ലെ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലൊതുങ്ങി.
എന്നാൽ, തൊട്ടടുത്ത വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 17 സീറ്റുകളിൽ നാലെണ്ണത്തിൽ പാർട്ടി സ്ഥാനാർത്ഥികൾ ജയിച്ചു. 19.45 ശതമാനം വോട്ടുവിഹതവും നേടി. മാസങ്ങൾക്കുശേഷം നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന തെലങ്കാനയിൽ കോൺഗ്രസ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്തിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്കാണ്. കർണാടകയിലെ വിജയം തെലങ്കാന കോൺഗ്രസിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ആന്ധ്രപ്രദേശിൽ 2014ലെ തെരഞ്ഞെടുപ്പിൽ നാലു സീറ്റുകളിൽ ജയിച്ച ബിജെപി 2019ലെ തെരഞ്ഞെടുപ്പിൽ വട്ടപൂജ്യമായി. കർണാടകയിലെ അട്ടിമറി തോൽവി, അയൽ സംസ്ഥാനങ്ങളിലും പാർട്ടിയെ പ്രതികൂലമായി ബാധിക്കും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍