പ്രളയത്തിലെ അത്യുഗ്രൻ ഇടപെടൽ! ജനകീയമുഖമായ പ്രശാന്ത് മേയർ പദവി രാജിവച്ച് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും; വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു മുഴം മുമ്പേ സിപിഎം; പഴയ കോട്ട തിരിച്ചു പിടിക്കാൻ യുവ നേതാവിന് കഴിയുമെന്ന് വിലയിരുത്തൽ; കോൺഗ്രസിൽ സീറ്റ് മോഹവുമായുള്ളത് അര ഡസനിലേറെ പേർ; കുമ്മനത്തെ വീണ്ടും ഇറക്കാൻ ബിജെപിയും; തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയാകുമ്പോൾ വട്ടിയൂർക്കാവിൽ അതിശക്തമായ ത്രികോണം ഉറപ്പ്
എം മനോജ് കുമാർ
തിരുവനന്തപുരം: കെ.മുരളീധരൻ ലോക്സഭാ അംഗമായതോടെ കടുത്ത ത്രികോണ മത്സരത്തിനു അരങ്ങൊരുങ്ങുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത് ഇടതു മുന്നണി സ്ഥാനാർത്ഥിയായേക്കും. പ്രശാന്തിനെ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായതായി സൂചനയുണ്ട്. വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നതോടെ തിരുവനന്തപുരം മേയർ സ്ഥാനം പ്രശാന്ത് രാജിവെച്ചേക്കും.
മേയർ സ്ഥാനത്ത് പ്രശാന്തിനെ നിലനിർത്തി വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കേണ്ടെന്നാണ് സെക്രട്ടറിയേറ്റിൽ ഉരുത്തിരിഞ്ഞ തീരുമാനം. മേയർ സ്ഥാനത്ത് തുടരുമ്പോൾ തന്നെ പ്രശാന്ത് വട്ടിയൂർക്കാവ് സ്ഥാനാർത്ഥിയായാൽ അത് സിപിഎമ്മിന്റെ വട്ടിയൂർക്കാവ് വിജയസാധ്യതകൾക്ക് മങ്ങലേൽപ്പിക്കും എന്നാണു സിപിഎമ്മിൽ ഉരുത്തിരിഞ്ഞ അഭിപ്രായം. അതുകൊണ്ട് തന്നെ വട്ടിയൂർക്കാവ് സ്ഥാനാർത്ഥിയാക്കിയാൽ പ്രശാന്ത് മേയർ പദവി രാജിവെയ്ക്കട്ടെ എന്നാണ് പാർട്ടിയിൽ ഉയർന്ന അഭിപ്രായം. ശക്തമായ ത്രികോണമത്സരത്തിനു വട്ടിയൂർക്കാവ് വേദിയാകും എന്ന് തന്നെയാണ് വരുന്ന സൂചനകൾ. പഴയ തിരുവനന്തപുരം നോർത്താണ് പിന്നീട് വട്ടിയൂർക്കാവായി മാറിയത്. നോർത്തിൽ അവസാന ആറ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിലും ജയിച്ചത് മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന എം വിജയകുമാറാണ്.
കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച കെ.മുരളീധരൻ നിലവിൽ വട്ടിയൂർക്കാവിനെ കോൺഗ്രസ് കോട്ടയാക്കി മാറ്റിയിട്ടുണ്ട്. അതിനാൽ മുരളീധരന്റെ അഭാവത്തിൽ മികച്ച സ്ഥാനാർത്ഥിയിലൂടെ സീറ്റ് നിലനിർത്താനാണ് കോൺഗ്രസ് നീക്കം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് വന്ന ബിജെപി മുരളീധരന്റെ അഭാവത്തിൽ മണ്ഡലം സ്വന്തമാക്കാം എന്ന കണക്കുകൂട്ടലിൽ മികച്ച കരുനീക്കങ്ങളുമായി നീങ്ങുന്നുണ്ട്. ഇത് രണ്ടും മുന്നിൽ കണ്ടാണ് പ്രശാന്തിനെ ഉയർത്തിപ്പിടിച്ച് മണ്ഡലം കൈപ്പിടിയിലാക്കാൻ സിപിഎം നീക്കം നടത്തുന്നത്. വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്തായതിന്റെ നാണക്കേട് പ്രശാന്തിന് കഴിഞ്ഞേക്കും എന്നാണ് സിപിഎമ്മിലെ വിലയിരുത്തൽ.
മേയർ സ്ഥാനം രാജിവയ്ക്കാതെ മത്സരിച്ചാൽ സിപിഎമ്മിന് വിജയസാധ്യതയില്ലാ എന്ന ഒരഭിപ്രായം മണ്ഡലത്തിൽ തന്നെ ഉയർന്നേക്കാം. അതിനാൽ പ്രശാന്ത് മേയർ സ്ഥാനം രാജിവെച്ച് പൂർണ ശ്രദ്ധ മണ്ഡലത്തിൽ തന്നെ കേന്ദ്രീകരിക്കട്ടെ എന്ന തീരുമാനത്തിലേക്കാണ് പാർട്ടി നീങ്ങുന്നത്. വട്ടിയൂർക്കാവ് സ്ഥാനാർത്ഥിയായാൽ പ്രശാന്തിനു മേയർ പദവി പ്രശാന്തിന് നഷ്ടമാകും. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ടു മേയർ തിരുവനന്തപുരം ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ പ്രശാന്തിന്റെ ഇമേജ് വർദ്ധിപ്പിച്ചതായും പാർട്ടിയിൽ അഭിപ്രായമുണ്ട്. അതിനാൽ ചെറുപ്പത്തിന്റെ ചുറുചുറുക്കുള്ള പ്രശാന്ത് തന്നെ സ്ഥാനാർത്ഥിയാകട്ടെ എന്നു തന്നെയാണ് വരുന്ന തീരുമാനം.
പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവർത്തനത്തോട് പുറംതിരിഞ്ഞു നിന്ന കലക്ടർ കെ.ഗോപാലകൃഷ്ണൻ വിമർശന വിധേയനായിരുന്നു. ഇതേ സമയം പ്രശാന്ത് മേയർ എന്ന രീതിയിൽ സജീവമായി നിറഞ്ഞു നിൽക്കുകയും തെക്കൻ കേരളത്തിന്റെ സഹായം വടക്കൻ കേരളത്തിനു ഉറപ്പ് വരുത്തുകയും ചെയ്തു. ഇത് വട്ടിയൂർക്കാവിൽ പ്രശാന്തിന് തുണയാകും എന്നാണ് സിപിഎം കരുതുന്നത്. നിലവിൽ വട്ടിയൂർക്കാവ് പിടിക്കുക സിപിഎമ്മിന്റെ പ്രധാന അജണ്ടയാണ്. കോൺഗ്രസിന്റെ കെ.മുരളീധന്റെ കയ്യിൽ നിന്ന് മണ്ഡലം തിരിച്ച് പിടിക്കാൻ ടി.എൻ.സീമയെ പോലുള്ള സ്ഥാനാർത്ഥിയെ ഇറക്കിക്കളിച്ചിട്ട് പോലും കഴിഞ്ഞ തവണ സിപിഎമ്മിന് രക്ഷ കിട്ടിയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ ഇടത് സ്ഥാനാർത്ഥിയായ ടി.എൻ.സീമ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. ബിജെപി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ 43700 വോട്ടു നേടി രണ്ടാമത് വന്നപ്പോൾ 40411വോട്ടു നേടി സീമ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്.
എന്നാൽ ചെറിയാൻ ഫിലിപ്പ് മത്സരിച്ച 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ മുരളീധരന് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്യാൻ ചെറിയാന് കഴിഞ്ഞിരുന്നു. ഈ നേട്ടം പക്ഷെ സീമയ്ക്ക് ആവർത്തിക്കാൻ കഴിഞ്ഞില്ല. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ പാർലമെന്റ് തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിൽ എൽ.ഡി.എഫിനെ പിന്തള്ളി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനം ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വട്ടിയൂർക്കാവ് പാർട്ടിക്ക് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. ചെറുപ്പത്തിന്റെ തിളപ്പിലുള്ള പ്രശാന്തിന് വട്ടിയൂർക്കാവിൽ സ്കോർ ചെയ്യാൻ കഴിഞ്ഞേക്കുമെന്നു പാർട്ടി കരുതുന്നു. . മുരളീധരൻ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയല്ലാത്തതിനാൽ വിജയം അകലയല്ലെന്നും പൊരുതാൻ പ്രശാന്തിന് കഴിയും.
അതേസമയം പ്രശാന്തിനെ ഒതുക്കാനുള്ള ഒരു നീക്കമായും പ്രശാന്തിന്റെ വട്ടിയൂർക്കാവ് സ്ഥാനാർത്ഥിത്വത്തെ പാർട്ടി കാണുന്നുണ്ട്. വട്ടിയൂർക്കാവിൽ പ്രശാന്തിന് വിജയം ലഭിക്കില്ലെന്നും ബിജെപി സ്ഥാനാർത്ഥിക്കും പിന്നിൽ മൂന്നാമതായി തന്നെയാകും പ്രശാന്ത് ഫിനിഷ് ചെയ്യുക എന്ന് തന്നെയാണ് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. കുമ്മനം രാജശേഖരനെ വട്ടിയൂർക്കാവിൽ ബിജെപി നിർത്താൻ സാധ്യതകൾ ഏറെയാണ്. കഴിഞ്ഞ തവണ കുമ്മനത്തിനും പിന്നിലാണ് സീമയുടെ സ്ഥാനം. അതുകൊണ്ട് തന്നെ പ്രശാന്തിന് ഇരട്ട പരാജയങ്ങൾ ആവും നേരിടേണ്ടി വരുക എന്നാണ് പാർട്ടിയിലെ സംസാരം. മേയർ പദവിയും പോകും, വട്ടിയൂർക്കാവിലെ തോൽവിയും. രണ്ടും പ്രശാന്തിന് അഭിമുഖീകരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഇത് പ്രശാന്തിന് എതിരെയുള്ള ഒരു നീക്കമായും പാർട്ടിയിലെ ഒരു വിഭാഗം കാണുന്നുണ്ട്.
അതേസമയം കോൺഗ്രസ് കോട്ടയാക്കി കെ.മുരളീധരൻ മാറ്റിയ വട്ടിയൂർക്കാവിൽ അര ഡസനിലേറെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പേര് പാർട്ടിയിൽ നിന്നും കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എ.ഐ..സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം അഡ്വ. കെ. മോഹൻ കുമാർ, പത്മജ വേണുഗോപാൽ തുടങ്ങിയവർ ഇതിൽപ്പെടും. ഒപ്പം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരും മണ്ഡലത്തിന്റെ പേരിൽ ഉയരുന്നുണ്ട്. അതേസമയം, വട്ടിയൂർക്കാവിൽ പത്മജ വേണുഗോപാലിന്റെ പേര് ഉയർന്നുവരുന്നുണ്ട്. കോൺഗ്രസ് ഇക്കാര്യം പരിഗണിക്കുന്നുവെന്നും സൂചനയുണ്ട്. കെ.മുരളീധരന്റെ മണ്ഡലമായതിനാൽ പത്മജയ്ക്കാവും കൂടുതൽ വിജയസാദ്ധ്യത എന്നാണ് വിലയിരുത്തൽ. മണ്ഡലം ലീഡർ കുടുംബത്തിൽ തന്നെ നിലനിൽക്കട്ടെ എന്നും അഭിപ്രായമുണ്ട്. വട്ടിയൂർക്കാവിൽ പത്മജയ്ക്ക് ശക്തമായ സാന്നിദ്ധ്യമാകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അതിനാൽ പത്മജയ്ക്ക് വേണ്ടി മണ്ഡലത്തിൽ നിന്നും മുറവിളി ഉയരുന്നുണ്ട്.
വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന ബിജെപിയും കരുനീക്കം ശക്തമാക്കിയിട്ടുണ്ട്. കുമ്മനം രാജശേഖരനെ തന്നെ ബിജെപി സ്ഥാനാർത്ഥിയാക്കുമെന്ന സൂചനയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരിന് 53,545 വോട്ടും കുമ്മനത്തിന് 50,709 വോട്ടുമാണ് ലഭിച്ചത്. ഉപതിരഞ്ഞെടുപ്പിൽ കുമ്മനം മത്സരിച്ചാൽ വിജയിക്കാമെന്നാണ് ബിജെപി പ്രതീക്ഷ. മിസോറാം ഗവർണറായിരിക്കെ പാർലമെന്റിലേക്ക് മത്സരിപ്പിക്കാൻ പദവി രാജിവയ്പിച്ചാണ് ബിജെപി - ആർ.എസ്. എസ് നേതൃത്വം കുമ്മനത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. പക്ഷെ പാര്ലമെന്റ്റ് തിരഞ്ഞെടുപ്പിൽ കുമ്മനം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും രാജഗോപാൽ നേടിയ വോട്ടു കുമ്മനത്തിനു നേടാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തൽ പാർട്ടിക്ക് മുൻപാകെയുണ്ട്.
പക്ഷെ കഴിഞ്ഞ വട്ടിയൂർക്കാവ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മാത്രം മതി കുമ്മനത്തെ വട്ടിയൂർക്കാവ് സ്ഥാനാർത്ഥിയാക്കാൻ എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. കുമ്മനം മത്സരിക്കുന്നില്ലെങ്കിൽ വട്ടിയൂർക്കാവിലേക്ക് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, വി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് എന്നിവരിലൊരാളെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്