2017ൽ ഒൻപതിടത്ത് രണ്ടാം സ്ഥാനം; കാടിളക്കി പ്രചരണം നടത്തിയിട്ടും ഇത്തവണ രണ്ടാമത് എത്തിയത് നാലിടത്ത് മാത്രം; സമ്പൂർണ്ണ നിരാശ ബിജെപിക്ക്; അഞ്ചാം തുടർ ഭരണ ആശ്വാസത്തിലും സിപിഎമ്മിന് ആഹ്ലാദിക്കാൻ വലിയ വകയില്ല; കോൺഗ്രസിന് വീണ്ടും പത്ത് വർഷം മുമ്പത്തെ കുതിപ്പ്; മട്ടന്നൂരിൽ നായനാരും കരുണാകരനും അന്നും ഇന്നും ചർച്ചാ വിഷയങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
മട്ടന്നൂർ : മട്ടന്നൂർ നഗരസഭ നിലനിർത്തി എൽ.ഡി.എഫ് വീണ്ടും അധികാരം നേടുമ്പോൾ കോൺഗ്രസിനാണ് ആഹ്ലാദം. എന്നാൽ സർവ സന്നാഹവുമായി പ്രചരണം നടത്തിയിട്ടും ബിജെപി ഇക്കുറിയും പച്ച തൊട്ടില്ല. എൽ.ഡി.എഫ് കഴിഞ്ഞ തവണ ജയിച്ച ഏളന്നൂർ . ആണിക്കര, പെറോറ, മിനിനഗർ പെരിഞ്ചേരി ഇല്ലംഭാഗം, മരുതായി , കളറോഡ് വാർഡുകളാണ് എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് നേടിയത്. എന്നാൽ കയ നിവാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. അതി ശക്തമായ ത്രികോണ മത്സരം നടന്ന മേറ്റടിയിൽ യു.ഡി.എഫ് ജയിച്ചു കയറി. 21 സീറ്റുകളോടെ ഇക്കുറി വീണ്ടും ഭരണം നിലനിർത്തിയെന്നത് സിപിഎമ്മിന് ആശ്വാസമാണ്.
2012 ൽ 14 സീറ്റിൽ കോൺഗ്രസ് ജയിച്ചിരുന്നു. അന്ന് നഷ്ടപ്പെട്ട ഏഴു സീറ്റു കൂടി തിരിച്ചെടുത്ത് യു.ഡി.എഫ് ആശ്വാസ വിജയം നേടുകയാണ് ഇത്തവണ. 2017 ൽ ഏഴു സീറ്റുകൾ മാത്രമേ യു.ഡി.എഫിനുണ്ടായിരുന്നുള്ളു. 35 വാർഡുകളാണ് മട്ടന്നുരിലുള്ളത് ഇതിൽ എൽ.ഡി.എഫ് (21) യു.ഡി.എഫ് (14) എന്നിങ്ങനെയാണ് കക്ഷിനില. മട്ടന്നൂരിൽ മാത്രമാണ് ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. നഗരസഭ രൂപീകരണവുമായി ബന്ധപ്പെട്ട സമരങ്ങളും നിയമപോരാട്ടങ്ങളുമാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പിനെ ബാധിച്ചത്. പഞ്ചായത്തിൽ നിന്നും നഗരസഭയാക്കി ഉയർത്തുകയും തൊട്ടടുത്ത വർഷം തരംതാഴ്ത്തുകയും ചെയ്തതോടെയാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പ് ക്രമംതെറ്റിയത്.
ഇടതു കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരിൽ 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ 35 വാർഡിൽ 28 സീറ്റുമായി എൽഡിഎഫ് ഭരണം തുടർന്നപ്പോൾ ഏഴ് സീറ്റ് യുഡിഎഫ് നേടി.സിപിഎമ്മിന് 25, സിപിഐ, ഐഎൻഎൽ, ജനതാദൾ എന്നിവർക്ക് ഒരോ സീറ്റുകളാണ് ലഭിച്ചത്.കോൺഗ്രസിന് നാല്, ലീഗിന് മൂന്ന് എന്നിങ്ങനെയായിരുന്നു യുഡിഎഫ് കക്ഷി നില. ഒൻപതു വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു. ഇത്തവണ ബിജെപിക്ക് അതും നേടാനാകുന്നില്ല. രണ്ടാമത് എത്തിയ ഒൻപത് വാർഡുകളിൽ ബിജെപി വലിയ പ്രചരണം നടത്തിയിരുന്നു. നാലിടത്തെ രണ്ടാം സ്ഥാനം കൊണ്ട് അവർക്ക് തൃപ്തിപെടേണ്ടി വന്നു. കയ്യല്ലൂർ, കോളാരി, കാരേറ്റ, ടൗൺ എന്നിവിടങ്ങളിലാണ് ബിജെപി ചലനമുണ്ടാക്കിയത്.
1990ലെ നായനാർ മന്ത്രി സഭയായിരുന്നു മട്ടന്നൂരിനെ നഗരസഭയാക്കി ഉയർത്തിയത്. കേന്ദ്രസർക്കാറിന്റെ നഗരവത്കരണ നയത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാൽ തൊട്ടുടത്ത വർഷം അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ നഗരസഭയെ പഞ്ചായത്താക്കി തരംതാഴ്ത്തി. യുഡിഎഫ് അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ പ്രാദേശിക ലീഗ് കോൺഗ്രസ് നേതാക്കൾ മട്ടന്നൂരിനെ നഗരസഭയാക്കി ഉയർത്തുന്നതിനെ എതിർത്തിരുന്നു. നഗരസഭയാക്കി ഉയർത്തുന്നത് നികുതി ഭാരം വർദ്ധിപ്പിക്കുമെന്നല്ലാതെ വികസനത്തിന് കാരണമാകില്ലെന്നായിരുന്നു അന്ന് പ്രാദേശിക യുഡിഎഫ് നേതൃത്വം പ്രചരണം നടത്തിയിരുന്നത്. നഗരസഭയാക്കാനുള്ള വരുമാനവും ഭൗതിക സാഹചര്യങ്ങളും ഇല്ലെന്നും അവർ പറഞ്ഞു.
ഈ പ്രചരണത്തിന്റെ ഫലമായി യുഡിഎഫ് സർക്കാർ നഗരസഭയാക്കി ഉയർത്തിയ മുൻസർക്കാറിന്റെ നടപടിയെ റദ്ദ് ചെയ്തു. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് എൽഡിഎഫ് കോടതിയെ സമീപിച്ചതോടെ തീരുമാനം സ്റ്റേ ചെയ്തു. പിന്നീട് ആറ് വർഷത്തോളം നിയമപോരാട്ടം തുടർന്നു. അത്രയും കാലം മട്ടന്നൂർ നഗരസഭയിൽ ഭരണസ്തംഭനവുമുണ്ടായി.പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാറിന്റെ ആദ്യ മന്ത്രിസഭയോഗത്തിൽ തന്നെ മട്ടന്നൂരിനെ വീണ്ടും നഗരസഭയാക്കി ഉയർത്തി. അതിന്റെ ഭാഗമായി മട്ടന്നൂരിൽ മാത്രമായി 1997ൽ തെരഞ്ഞെടുപ്പ് നടത്തി. ഈ സമയത്ത് കേരളത്തിൽ മറ്റൊരിടത്തും തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.
അന്നു നടന്ന തെരഞ്ഞെടുപ്പിന്റെ ക്രമമനുസരിച്ചാണ് മട്ടന്നൂരിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത്. 1997 ൽ നഗരസഭയിലേക്ക് നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയും ചെയ്തു. സിപിഐഎമ്മിലെ കെടി ചന്ദ്രൻ ചെയർമാനാകുകയും ചെയ്തു. പിന്നീട് നടന്ന നാല് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് വിജയം ആവർത്തിച്ചു. സീന എസ്, കെ ഭാസ്കരൻ, അനിത വേണു തുടങ്ങിയവർ അദ്ധ്യക്ഷ പദവിയിലെത്തുകയും ചെയ്തു.
1997 ഓഗസ്റ്റ് അവസാനം നഗരസഭാ തിരഞ്ഞെടുപ്പ് നടന്നു. സെപ്റ്റംബറിൽ കെ.ടി ചന്ദ്രന്മാസ്റ്റരുടെ നേതൃത്വത്തിലുള്ള ഒന്നാമത്തെ മുനിസിപ്പൽ ഭരണസമിതി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു. യുഡിഎഫിന് നാമമാത്രമായ അംഗബലമാണ് കൗൺസിലിൽ ഉണ്ടായത്. 2002ൽ വീണ്ടും നഗരസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫ് ഭരണസമിതി തന്നെ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 2007 ൽ മട്ടന്നൂർ നഗരസഭയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. എൽഡിഎഫ് ഭരണസമിതിക്ക് നേതൃത്വം കൊടുത്തുകൊണ്ട് ശ്രീമതി സീന ഇസ്മായിൽ നഗരസഭാധ്യക്ഷയായി. പിന്നീട് 2012 ആഗസ്തിലാണ് നഗരസഭാ തിരഞ്ഞെടുപ്പ് നടന്നത്. ആകെ 34 വാർഡുകളുള്ളതിൽ21 എണ്ണം എൽഡിഎഫും 13 എണ്ണം യുഡിഎഫും ആണ് നേടിയത്. 2017ൽ വീണ്ടും ഇടതുപക്ഷം മൃഗീയ ഭൂരിപക്ഷം നേടി.
ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള പ്രദേശങ്ങൾ ഉൾപ്പെട്ട മട്ടന്നൂർ നഗരസഭയിൽ 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ 35 വാർഡിൽ 28 സീറ്റുമായി എൽഡിഎഫ് ഭരണത്തുടർച്ച നേടിയപ്പോൾ ഏഴ് സീറ്റ് യുഡിഎഫ് നേടി. സിപിഎമ്മിന് 25, സിപിഐ, ഐഎൻഎൽ, ജനതാദൾ എന്നിവർക്ക് ഒന്നു വീതവും സീറ്റുകളാണ് കിട്ടിയത്. കോൺഗ്രസ് നാല്, ലീഗ് മൂന്ന് എന്നിങ്ങനെയായിരുന്നു യുഡിഎഫ് കക്ഷി നില.
Stories you may Like
- മട്ടന്നൂർ നഗരസഭയിൽ കൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകവും
- മട്ടന്നൂർ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
- അകത്തായ സതീഷ് സിപിഎമ്മിലെ മട്ടന്നൂർ സംഘത്തിന്റെ ബിഗ് സ്പോൺസർ
- നിർണ്ണായക നീക്കങ്ങളിൽ എൻഐഎ; എസ് ഡി പി ഐ കേന്ദ്രങ്ങളിൽ റെയ്ഡിനും സാധ്യത
- ആംബുലൻസ് തകർത്ത് ജീവനക്കാരെ മർദ്ദിച്ചുവെന്ന പരാതിയിൽ കേസെടുത്ത് പൊലിസ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍