ആരോഗ്യത്തിൽ വിസ്മയം തീർത്ത ശൈലജ ടീച്ചറെ ഒഴിവാക്കിയത് വോട്ടർമാരുടെ നിരാശയ്ക്ക് കാരണമായി; പേരാവൂരിലെ ബാങ്ക് അഴിമതിയും പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും തിരിച്ചടിച്ചു; കോൺഗ്രസും ലീഗും ഒറ്റമനസ്സായപ്പോൾ വീണ്ടും 14 ജയം; സീറ്റും വോട്ടുമില്ലാതെ പടുകുഴിയിൽ ബിജെപിയും; മട്ടന്നൂരിലെ മുസ്ലിം മനസ്സു മാറ്റം സിപിഎമ്മിന്റെ തലപുകയ്ക്കും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: യുഡിഎഫിന്റെ ശക്തമായ മുന്നേറ്റത്തിനിടയിലും മട്ടന്നൂർ കോട്ട എൽഡിഎഫ് നിലനിർത്തിയെങ്കിലും കണ്ണൂരിലെ പാർട്ടിയെ ഈ വിധി പിടിച്ചുലയ്ക്കും. കഴിഞ്ഞ 25 വർഷമായി തുടരുന്ന എൽഡിഎഫ് ഭരണം മട്ടന്നൂർ നഗരസഭയിൽ മാറ്റമില്ലാതെ തുടരുമ്പോഴും പരമ്പരാഗത വോട്ടുകളിലെ ചോർച്ച സിപിഎമ്മിനെ ഞെട്ടിക്കുന്നുണ്ട്. ഇതിനൊപ്പം മുസ്ലിം വോട്ട് ബാങ്ക് യുഡിഎഫിനോട് വീണ്ടും അടുക്കുന്നുവെന്നതും ശ്രദ്ധേയമാണ്. തുടർഭരണത്തിന്റെ ആവേശത്തിൽ നേരിട്ട തെരഞ്ഞെടുപ്പിലാണ് ഭരണം നിലനിർത്തുമ്പോഴും സിപിഎമ്മിന് തിരിച്ചടിയുണ്ടാകുന്നത്. തൃക്കാക്കരയ്ക്ക് ശേഷം കോൺഗ്രസിനും ലീഗിനും യുഡിഎഫിനും പ്രതീക്ഷയാണ് മട്ടന്നൂരിലെ തിരിച്ചു വരവ്
35 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഫ് 21 സീറ്റുകൾ പിടിച്ചാണ് അധികാരം നിലനിർത്തിയത്. യുഡിഎഫിന് 14 സീറ്റുകളിൽ ജയിക്കാനായി. കഴിഞ്ഞ തവണ ഏഴു സീറ്റുകളിലായിരുന്നു യുഡിഎഫിന് നേടാനായിരുന്നത്. അതിന് മുമ്പത്തെ തവണ യുഡിഎഫിന് 14 സീറ്റുകൾ നേടാനായിരുന്നു. മുസ്ലിം ലീഗിന് വീണ്ടും വോട്ട് കൂടിയെന്നതും ശ്രദ്ധേയമാണ്. അഞ്ചു സീറ്റുകൾ മുസ്ലിം ലീഗ് നേടി. കോൺഗ്രസിന് ഒൻപതും. സിപിഎമ്മിന് 19 പേരെ ജയിപ്പിക്കാനായി. സിപിഐയും ഐഎൻഎല്ലും ഓരോ സീറ്റും സ്വന്തമാക്കി. പ്രാദേശിക തലത്തിലെ പ്രശ്നങ്ങൾ മട്ടന്നൂരിൽ സിപിഎമ്മിന് തിരിച്ചടി നൽകിയെന്നാണ് വിലയിരുത്തൽ.
നാടിളക്കിയുള്ള പ്രചാരണമായിരുന്നു ഇത്തവണ രണ്ടു മുന്നണികളും നടത്തിയിരുന്നത്. സംസ്ഥാന നേതാക്കൾ നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു. പ്രചരണത്തിന്റെ അവസാന ദിനം തന്നെ ഇടതു ക്യാമ്പുകളിൽ നിരാശ പ്രകടമായിരുന്നു. ഭരണം പിടിക്കാനായില്ലെങ്കിലും സീറ്റ് ഇരട്ടിയാക്കി കരുത്ത് കാട്ടാനായിരുന്നു കോൺഗ്രസിന്റെ ശ്രമം. മുസ്ലീവോട്ടുകളുടെ തിരിച്ചുവരവ് ഇതിന് സഹായകവുമായി. ഇതിനൊപ്പം സിപിഎമ്മിന്റെ അവകാശ വാദങ്ങൾക്കും തിരിച്ചടിയായി. കേരളത്തിൽ കോൺഗ്രസും യുഡിഎഫും തകരന്നുവെന്ന് വരുത്താനായിരുന്നു മട്ടന്നൂരിലെ ശ്രമം. എന്നാൽ അതുണ്ടായില്ല. സിപിഎം കോട്ടകളിൽ പോലും കരുത്തു കാട്ടാനായില്ല.
ബിജെപി ആകെ പരാജയമായി. സീറ്റ് കിട്ടിയില്ലെന്നതു മാത്രമല്ല, ബഹു ഭൂരിപക്ഷം വാർഡുകളിലും നാമമാത്ര വോട്ടുകൾ മാത്രമേ ലഭിച്ചൂള്ളൂ. ഒരു സ്വാധീനവും കാടിളക്കിയുള്ള പ്രചരണത്തിലൂടെ കാട്ടാൻ ബിജെപിക്ക് കഴിഞ്ഞില്ല. കോൺഗ്രസിന് ചിട്ടയായ പ്രചരണമാണ് തുണയായി മാറിയത്. സ്ഥാനാർത്ഥി നിർണ്ണയത്തിലും മുന്നണിയെന്ന തരത്തിൽ മുസ്ലിംലീഗുമായുണ്ടായ ഏകോപനവും കരുത്തായി. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ലീഗ് മികച്ച പ്രകടനം കാഴ്ച വച്ചുവെന്നതാണ് യാഥാർത്ഥ്യം. കുറച്ചു കാലമായി മുസ്ലിം വോട്ടുകൾ സിപിഎമ്മിലേക്ക് പോകുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിൽ മാറ്റം മട്ടന്നൂരിൽ പ്രകടമാണ്.
കണ്ണൂരിലെ സിപിഎമ്മിലെ പ്രാദേശിക പ്രശ്നങ്ങളോട് സംസ്ഥാന നേതൃത്വം ഏകപക്ഷീയ ഇടപെടലാണ് നടത്തുന്നത്. എല്ലാ തീരുമാനവും മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുന്നു. മട്ടന്നൂരിന് ചേർന്നുള്ള പേരാവൂരിലെ സിപിഎം നേതാക്കളുടെ ബാങ്ക് തട്ടിപ്പും രക്തസാക്ഷി ഫണ്ടിലെ പയ്യന്നൂർ തട്ടിപ്പുമെല്ലാം കണ്ണൂരിൽ ഉടനീളം അണികൾക്ക് നിരാശ നൽകുന്ന ഘടകങ്ങലായിരുന്നു. പയ്യന്നൂരിൽ തെറ്റ് കണ്ടെത്തിയ ആളെ ശിക്ഷിക്കുന്ന നടപടിയാണ് സിപിഎം സംസ്ഥാന നേതൃത്വം എടുത്തത്. സത്യസന്ധനായ പഴയ ഏര്യാസെക്രട്ടറി വി കുഞ്ഞികൃഷ്ണന് രാഷ്ട്രീയം പോലും അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിക്കേണ്ടിയും വന്നു.
മട്ടന്നൂരിലാണ് കണ്ണൂർ വിമാനത്താവളവും. മൂർഖൻപറമ്പിൽ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും പോലുള്ളവർക്കും ചെറിയ സ്വാധീനമുണ്ട്. നഗരമേഖലയിൽ പഴയ വോട്ടുകൾ കോൺഗ്രസിന് തിരിച്ചു കിട്ടുമ്പോൾ സിപിഎമ്മിന് തില്ലങ്കേരി ഫാക്ടറും തിരിച്ചടിയായി. പിജെ ആർമിയും ഈ മേഖലയിൽ സിപിഎമ്മുമായി സഹകരിക്കുന്നില്ല. അണികളിൽ സ്വാധീനമുള്ള നേതാക്കളെ വെട്ടുന്നതിലെ നീരസവും പ്രകടം. മട്ടന്നൂരിൽ റിക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച കെകെ ശൈലജയെ മന്ത്രിയാക്കാതെ തഴഞ്ഞതും സിപിഎമ്മുകാർക്ക് പോലും അംഗീകരിക്കാനായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇത് ശക്തമായ വികാരം മണ്ഡലത്തിലുണ്ടാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആയി ശൈലജ ടീച്ചർ മാറുമെന്നായിരുന്നു മട്ടന്നൂരുകാരുടെ വികാരം. എന്നാൽ ഭാവിയിൽ പുതിയ നേതാവുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ആരോഗ്യവകുപ്പിൽ വിസ്മയം കാട്ടിയ ടീച്ചറമ്മയെ പിണറായി ഒഴിവാക്കി. പുതുമുഖങ്ങൾ മാത്രം മതിയെന്ന് തീരുമാനിക്കുകയും ചെയ്തു. കണ്ണൂരിൽ നിന്നുള്ള എംവി ഗോവിന്ദന് മന്ത്രി പദം കൊടുത്തപ്പോഴും മികച്ച വകുപ്പൊന്നും നൽകിയില്ല. ഇതെല്ലാം കണ്ണൂരിലെ സിപിഎം അണികളിൽ അഭിപ്രായ ഭിന്നതയ്ക്ക് കാരണമായി. ഇതിനൊപ്പം സർക്കാരിനെതിരെ ഉയരുന്ന വികാരവും മട്ടന്നൂരിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചർച്ചയാക്കിയിരുന്നു. ഇതും അന്തിമ ഫലത്തെ സ്വാധീനിച്ചു.
മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഒന്നര വർഷം പിന്നിടുമ്പോഴാണ് മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തിയതുമായി ബന്ധപ്പെട്ട തർക്കവും കേസുകളുമാണ് തദ്ദേശ പൊതുതിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാതെ മടന്നൂർ മാറ്റിനിർത്തുന്നത്. മട്ടന്നൂർ എച്ച്എച്ച്എസ്എസിലായിരുന്നു വോട്ടെണ്ണൽ. തിരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിങ്. ആകെയുള്ള 38811 വോട്ടർമാരിൽ 32837 പേരാണ് വോട്ട് ചെയ്തത്. 35 വാർഡുകളിലുമായി 111 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. 2017ലെ പോളിങ് ശതമാനം 82.91 ആയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍