രാഹുലും പ്രിയങ്കയും പറന്നിറങ്ങിയത് വയനാട്ടിലേക്കല്ല... ദക്ഷിണേന്ത്യയുടെ നെഞ്ചിലേക്ക്; മാസ് എൻട്രി കാണാൻ റോഡുകളും കെട്ടിടങ്ങളും നിറഞ്ഞുകവിഞ്ഞ് രാഷ്ട്രീയ ഭേദമെന്യേ ജനക്കൂട്ടം; വീണ്ടും പ്രചരണത്തിനായി നേതാവ് എത്തുക തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ്; പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലി ക്ഷേത്രത്തിൽ ദർശനത്തിന് പ്രിയങ്കയും കൂടെയെത്തും; ഉത്തരകാശിയിൽ മത്സരിക്കുന്ന മോദിക്ക് രാഹുലിന്റെ മറുപടി ദക്ഷിണകാശിയിൽ മത്സരിച്ചുകൊണ്ട്
മറുനാടൻ മലയാളി ബ്യൂറോ
കൽപ്പറ്റ: ഇന്ന് അക്ഷരാർത്ഥത്തിൽ ദക്ഷിണേന്ത്യയുടെ നെഞ്ചിലേക്കായിരുന്നു രാഹുലിന്റേയും പ്രിയങ്കയുടേയും മാസ് എൻട്രി. വയനാട്ടിൽ മാത്രമല്ല, ദക്ഷിണേന്ത്യയിൽ ആകമാനം തരംഗം തീർത്ത് രാഹുലും പ്രിയങ്കയും കോൺഗ്രസിനും യുഡിഎഫിനും നൽകിയത് പുതുജീവൻ. നേതാക്കന്മാരുടെ എല്ലാ പ്രതീക്ഷകളേയും തകർത്തുകൊണ്ടാണ് ഇന്ന് കോഴിക്കോട്ടേക്കും വയനാട്ടിലേക്കും ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിലേക്കും ജനക്കൂട്ടം ഒഴുകിയെത്തിയത്.
വയനാട് മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട്ടേയും മലപ്പുറത്തേയും മാത്രമല്ല, കേരളത്തിൽ അങ്ങോളമിങ്ങോളം നിന്ന് കോൺഗ്രസിന്റെ നവനേതൃത്വമായ പ്രിയങ്കയേയും രാഹുലിനേയും കാണാനും അവരുടെ ഒരു കൈവീശിക്കാണിക്കലെങ്കിലും കാണാനുമായി ആയിരങ്ങളാണ് എത്തിയത്. കടുത്ത സുരക്ഷാ ഏർപ്പാടുകളാണ് ഇവരുടെ സന്ദർശനം പ്രമാണിച്ച് ഏർപ്പെടുത്തിയതെങ്കിലും അവരെ ദൂരെനിന്നെങ്കിലും കാണാൻ ജനക്കൂട്ടം ഓരോയിടത്തും കാത്തുനിന്നു.
കൽപ്പറ്റയിൽ പാതകൾ നിറഞ്ഞ് ജനം കാത്തുനിന്നതോടെ പൂഴിവീണാൽ നിലത്തെത്താത്ത തിരക്കായി. നേതാക്കളെ കാണാൻ റോഡിന് ഇരുവശത്തും കെട്ടിടങ്ങളുടെ മുകളിലും മരങ്ങളിലും ഉൾപ്പെടെ പലരും കയറിപ്പറ്റി. ഇത്തരത്തിൽ ഇന്നോളം കാണാത്ത തിരക്കാണ് കൽപ്പറ്റയിൽ അനുഭവപ്പെട്ടത്. ഏതായാലും ഈ ഊർജം നിലനിർത്തി കേരളത്തിൽ എല്ലാ മണ്ഡലത്തിലും യുഡിഎഫ് തരംഗം ശക്തമാക്കാനുള്ള പ്രവർത്തനമാണ് കോൺഗ്രസും ഘടകകക്ഷികളും നടത്തുന്നത്. ദക്ഷിണേന്ത്യയിൽ ഇത് വലിയ ചലനം സൃഷ്ടിക്കുമെന്നും കോൺഗ്രസിന് അനുകൂലമാകും തമിഴ്നാട്ടിലും കർണാടകത്തിലും ഉൾപ്പെടെ കാര്യങ്ങളെന്നും ആണ് പൊതുവെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം അന്തിമഘട്ടത്തിലേക്ക് കടക്കുംമുമ്പ് രണ്ടുദിവസം കൂടെ രാഹുൽ കേരളത്തിലെത്തും. ഇതോടെ ഇന്നത്തെ ആവേശം പരമാവധി വോട്ടാക്കിമാറ്റാനാണ് യുഡിഎഫ് തന്ത്രങ്ങൾ മെനയുന്നത്. ഇന്ന് നോമിനേഷൻ കൊടുക്കാൻ പോകുന്നതിനിടെ രാവിലെ പതിനൊന്നിനാണ് കൽപ്പറ്റയിലെ സ്കൂൾ ഗ്രൗണ്ടിൽ രാഹുലും പ്രിയങ്കയും ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത്. അവിടെ നിന്ന് 400 മീറ്റർ റോഡ് ഷോ നടത്തിയാണ് കലക്ടറേറ്റിലേക്ക് എത്തിയത്. പിന്നീട് ബൈപ്പാസ് വഴി പിണങ്ങോട് ജംഗ്ഷൻ മുതൽ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടുവരെ രണ്ടര കിലോമീറ്റർ റോഡ്ഷോ നടത്താൻ ഒരുമണിക്കൂറിലേറെ വേണ്ടിവന്നു. അത്രയ്ക്കായിരുന്നു റോഡിലും വശങ്ങളിലുമായി ജനം കാത്തുനിന്നത്.
ഉത്തരകാശിയിൽ മോദി; ദക്ഷിണ കാശിയിൽ രാഹുൽ
രാഹുൽ സ്ഥിരമായി മണ്ഡലത്തിൽ പ്രചരണത്തിന് ഉണ്ടാവില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് തെളിയിക്കുന്നതായി ഇന്നത്തെ ജനസാന്നിധ്യം. ഏതായാലും ഈ മാസം 16, 17 തീയതികളിലായി വീണ്ടും വയനാട്ടിലേക്ക് വരാനും വലിയ റോഡ്ഷോ ഉൾപ്പെടെ മണ്ഡലത്തിൽ നടത്താനുമാണ് രാഹുൽ ആലോചിക്കുന്നത്. കൂടെ പ്രിയങ്കയും എത്തും. പിതാവ് രാജീവ് ഗാന്ധി ശ്രീപെരുംപുത്തൂരിൽ കൊലചെയ്യപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ചിതാഭസ്മം ദക്ഷിണകാശിയെന്ന് അറിയപ്പെടുന്ന വയനാട്ടിലെ തിരുനെല്ലി പാപനാശത്തിലും നിമജ്ജനം ചെയ്തിരുന്നു.
ഇനി പര്യടനത്തിന് വരുന്ന വേളയിൽ പ്രിയങ്കയും രാഹുലും ഈ ഓർമ്മകളുമായി തിരുനെല്ലി ക്ഷേത്രവും പാപനാശവും സന്ദർശിക്കുമെന്നാണ് സൂചനകൾ വന്നിട്ടുള്ളത്. ഇതിലൂടെ മറ്റൊരു സന്ദേശം കൂടെ നൽകാനൊരുങ്ങുകയാണ് കോൺഗ്രസ്. ഉത്തരകാശിയായ വാരണാസിയിൽ മോദി മത്സരിക്കുമ്പോൾ എതിരാളിയായ രാഹുൽ മത്സരിക്കുന്നത് ദക്ഷിണകാശി ഉൾക്കൊള്ളുന്ന വയനാട്ടിലാണ്. ഇത്തരത്തിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം വിലയിരുത്തപ്പെടുകയും ചെയ്യുന്നു.
ഏതായാലും അടുത്ത സന്ദർശനത്തിൽ വയനാടിന് പുറമെ കേരളത്തിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലും റാലികളെ കോൺഗ്രസ് അധ്യക്ഷൻ അഭിസംബോധന ചെയ്യും. വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് ഇത്തരത്തിൽ രാഹുൽ എത്തുമ്പോൾ അത് വലിയ ആവേശമാകും കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും സൃഷ്ടിക്കുകയെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. രാഹുൽ തരംഗം എല്ലാ മണ്ഡലങ്ങളിലും വോട്ടാകുമെന്ന് ഉറപ്പുള്ളതിനാൽ കൊണ്ടുപിടിച്ച് പ്രചാരണം നടത്തും. രാഹുൽ വരുന്നത് പ്രമാണിച്ച് വയനാട്ടിൽ വലിയ ഒരുക്കങ്ങൾ നടത്താൻ കോൺ്ഗ്രസ് നേതൃത്വം സംസ്ഥാന നേതാക്കൾക്കും ഡിസിസിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
മോദിയും കേരളത്തിൽ പ്രചാരണത്തിന്
കേരളത്തിൽ വലിയ വിജയപ്രതീക്ഷ പുലർത്തുന്നില്ലെങ്കിലും രാഹുൽ ഇവിടെ മത്സരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ പ്രചരണയോഗങ്ങളിൽ പങ്കെടുക്കാൻ പ്രതിയോഗി നരേന്ദമോദിയും എത്തും. ഈ മാസം പന്ത്രണ്ടിന് അദ്ദേഹത്തെ എത്തിച്ച് രണ്ട് റാലികൾ നടത്തി ആവേശം സൃഷ്ടിക്കാനാണ് ബിജെപിയും ഒരുങ്ങുന്നത്. 12-ന് തിരുവനന്തപുരത്തും കോഴിക്കോട്ടും നരേന്ദ്ര മോദി റാലികളിൽ പങ്കെടുക്കും. വൈകീട്ട് 5-ന് കോഴിക്കോട്ടും രാത്രി 7-ന് തിരുവനന്തപുരത്തും പ്രധാനമന്ത്രി പ്രസംഗിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യ വോട്ടെടുപ്പ് നടക്കാൻ ഇനി ഒരാഴ്ച മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ രാഹുലും മോദിയും ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളിലാവും ഇനിയുള്ള ദിവസങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുക. ഏതായാലും ദേശീയത മാത്രം വോട്ടാകില്ലെന്ന ബോധ്യം വന്നതോടെ പതുക്കെ ഹിന്ദുത്വ അജണ്ടയും ബിജെപി പൊടിതട്ടിയെടുക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലുകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍