Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേതൃത്വത്തിന്റെ താൽപ്പര്യം കമറുദ്ദീന് അനുകൂലം; തൃക്കരിപ്പൂർ കേന്ദ്രകൃത തീരുമാനങ്ങൾക്കെതിരെ അഷറഫിന്റെ പേര് ചർച്ചയാക്കി അണികളും; തുളവും കന്നഡയും മലയാളവും വഴങ്ങുന്ന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിക്ക് ബ്യാരിയും ഹിന്ദിയും മറാട്ടിയും വഴങ്ങും; കല്ലട്ര മായിൻഹാജിയുടെ പേരും ചർച്ചകളിൽ; മഞ്ചേശ്വരം നിലനിർത്താൻ ജനപ്രിയ സ്ഥാനാർത്ഥിയെ തേടി മുസ്ലിം ലീഗ്; ഉപതെരഞ്ഞെടുപ്പിൽ കണ്ണ് വയ്ക്കുന്ന നേതാക്കൾ ഏറെ

നേതൃത്വത്തിന്റെ താൽപ്പര്യം കമറുദ്ദീന് അനുകൂലം; തൃക്കരിപ്പൂർ കേന്ദ്രകൃത തീരുമാനങ്ങൾക്കെതിരെ അഷറഫിന്റെ പേര് ചർച്ചയാക്കി അണികളും; തുളവും കന്നഡയും മലയാളവും വഴങ്ങുന്ന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിക്ക് ബ്യാരിയും ഹിന്ദിയും മറാട്ടിയും വഴങ്ങും; കല്ലട്ര മായിൻഹാജിയുടെ പേരും ചർച്ചകളിൽ; മഞ്ചേശ്വരം നിലനിർത്താൻ ജനപ്രിയ സ്ഥാനാർത്ഥിയെ തേടി മുസ്ലിം ലീഗ്; ഉപതെരഞ്ഞെടുപ്പിൽ കണ്ണ് വയ്ക്കുന്ന നേതാക്കൾ ഏറെ

രഞ്ജിത്ത് ബാബു

കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് യു.ഡി.എഫിൽ സ്ഥാനാർത്ഥി ചർച്ച സജീവമാകുന്നു. കഴിഞ്ഞ ദിവസം യു.ഡി.എഫ് നേതൃയോഗം ചേർന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനം ശക്തമാക്കാനുള്ള തീരുമാനം എടുത്തിരുന്നു. അതോടെയാണ് സ്ഥാനാർത്ഥി ചർച്ച സജീവമായത്. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായ മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിയും സീനിയർ നേതാവുമായ എം. സി. കമറുദ്ദീനെ മത്സരിപ്പിക്കാനാണ് സംഘടനയുടെ നേതൃതലത്തിലുള്ളവർ ആഗ്രഹിക്കുന്നത്. എന്നാൽ ജില്ലയിലെ മുസ്ലിം ലീഗ് നേതൃത്വം തൃക്കരിപ്പൂർ സ്വദേശികളുടെ ആധിപത്യത്തിലാണെന്ന ആരോപണം ലീഗണികളിൽ ഉയർന്നിട്ടുണ്ട്.

പാർട്ടി സ്ഥാനങ്ങളും ജില്ലാ പഞ്ചായത്ത് നേതൃത്വവും എല്ലാം തൃക്കരിപ്പൂർ കേന്ദ്രീകരിക്കുകയാണെന്നാണ് ആരോപണം. എന്നാൽ ലീഗ് അണികളിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട നേതാവുമായ എ.കെ. എൻ. അഷറഫിനാണ് കൂടുതൽ പിൻതുണ. എംഎൽഎ ആയിരിക്കേ മരണമടഞ്ഞ പി.ബി. അബ്ദുൾ റസാഖിനെപോലെ കന്നഡയും തുളുവും നന്നായി സംസാരിക്കാൻ അറിയുന്നയാളാണെന്നതും സ്ഥാനാർത്ഥിക്കാര്യത്തിൽ അഷറഫിന് മുൻഗണനയുണ്ട്.

മാത്രമല്ല കന്നഡ മേഖലയിലുള്ള ബ്യാരി, ഹിന്ദി. മറാട്ടി തുടങ്ങിയ ഭാഷകളും മഞ്ചേശ്വരം -കടമ്പാർ സ്വദേശി കൂടിയായ എ.കെ. എൻ അഷറഫിന് അനുകൂല ഘടകമാവുന്നു. ബി.എ. കന്നഡ ബിരുധദാരി കൂടിയായ അഷറഫ് നിലവിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവി കൂടി വഹിക്കുന്നുണ്ട്. മാത്രമല്ല മികച്ച പ്രാസംഗികൻ കൂടിയാണ്. ഇക്കാരണങ്ങളെല്ലാം കൊണ്ട് ഭൂരിഭാഗം കന്നഡ വോട്ടുകളുള്ള മഞ്ചേശ്വരത്ത് അഷറഫിന് സ്ഥാനാർത്ഥി പട്ടികയിൽ സാധ്യത ഏറുന്നു.

കേരളാ നിയമസഭയിൽ കന്നഡ ഭാഷാ ന്യൂനപക്ഷത്തിന്റെ പ്രതിനിധി വേണമെന്ന ആവശ്യവും ഈ മേഖലയിൽ നിന്നും ഉയരുന്നുണ്ട്.. അത് മുതലെടുക്കാൻ കൂടി ലീഗ് അണികളിൽ നിന്നും സമ്മർദ്ദം ഏറുകയാണ്. 1982 മുതൽ 87 വരെ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ നിന്നും എ. സുബ്ബറാവുവാണ് അവസാനമായി കേരള നിയമസഭയിൽ ഭാഷാ ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ. പ്രതിനിധിയായാണ് സുബ്ബറാവു സാമാജികനായത്.

അതിനു ശേഷം ഇന്ന് വരേയും കന്നഡ പ്രതിനിധി കേരള നിയമസഭയിലെത്തിയിട്ടില്ല. ഈ വികാരം മഞ്ചേശ്വരത്ത് പ്രകടമായിരിക്കയാണ്. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മായിൻ ഹാജിയുടെ പേരും ഒരു വിഭാഗം ലീഗുകാർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ജനപ്രിയ സ്ഥാനാർത്ഥിയെന്ന പരിവേഷം എ. കെ. എൻ അഷറഫിന് തന്നെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് മുസ്ലിം ലീഗിലെ പി.ബി. അബ്ദുൾ റസാഖ് ഇവിടെ ജയിച്ചത്. അതേ തുടർന്ന് ബിജെപി. സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രൻ 289 കള്ളവോട്ടുകൾ ചെയ്താണ് അബ്ദുൾ റസാഖ് ജയിച്ചതെന്നും തന്നെ വിജയിയായി പ്രാഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

കോടതിയിൽ കേസ് നടക്കവേ കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് അബ്ദുൾ റസാഖ് മരണടഞ്ഞു. അതേ തുടർന്ന് തെരഞ്ഞെടുപ്പ് കേസ് തുടരുന്നുണ്ടോ എന്ന് കോടതി സുരേന്ദ്രനോട് ആരാഞ്ഞിരുന്നു. ആദ്യം തുടരുമെന്നു മറുപടി നൽകിയെങ്കിലും പിന്നീട് കേസുമായി മുന്നോട്ട് പോവുനില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കേസ് നിലനിൽക്കാത്തതിനാൽ കോടതിയിൽ നിന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്. സാധാരണ ഗതിയിൽ എംഎൽഎ. യോ എം. പി.യോ മരണമടഞ്ഞാൽ അതാത് സഭയിലെ സ്പീക്കർ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യും.

തുടർന്ന് തെരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ട് പോവും. തെരഞ്ഞെടുപ്പ് കേസ് കോടതിയിൽ തുടരുന്നതിനാലായിരുന്നു മഞ്ചേശ്വരത്ത് ഇത്രയും കാലം അനിശ്ചിതാവസ്ഥ ഉണ്ടായത്. കോടതി തീരുമാനം പ്രതീക്ഷിച്ച് രാഷ്ട്രീയ പാർട്ടികളും മഞ്ചേശ്വരത്ത് സജീവമായി തുടങ്ങിയിട്ടുണ്ട്. ബിജെപി. ആരെ സ്ഥാനാർത്ഥിയാക്കണം എന്ന കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞിട്ടില്ല. കെ. സുരേന്ദ്രൻ ഇത്തവണ മത്സരിക്കില്ലെന്ന വിവരമാണ് പുറത്ത് വരുന്നത്. മഞ്ചേശ്വരത്തെ ഏതെങ്കിലും നേതാവിനെ കണ്ടെത്തി മത്സരിപ്പിക്കാനാണ് സാധ്യത ഏറുന്നത്. മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബിജെപി. യുടെ സമ്മർദ്ദം സുരേന്ദ്രനിൽ തന്നെ എത്തിച്ചേരുമെന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്.

സിപിഎം. ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട സ്ഥാനാർത്ഥിയെ നിർത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. കെ. ആർ ജനാർദ്ധനക്കാണ് അങ്ങിനെ വന്നാൽ പരിഗണന ലഭിക്കുക. അതേ സമയം മുൻ എംഎൽഎ കൂടിയായ സി.എച്ച് കുഞ്ഞമ്പുവിനെ ഒരിക്കൽ കൂടി പരീക്ഷിക്കാൻ സിപിഎം. തയ്യാറായെന്നും വരും. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ രാജ് മോഹൻ ഉണ്ണിത്താന് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും ലഭിച്ച 11,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കണ്ണും നട്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP