നേതൃത്വത്തിന്റെ താൽപ്പര്യം കമറുദ്ദീന് അനുകൂലം; തൃക്കരിപ്പൂർ കേന്ദ്രകൃത തീരുമാനങ്ങൾക്കെതിരെ അഷറഫിന്റെ പേര് ചർച്ചയാക്കി അണികളും; തുളവും കന്നഡയും മലയാളവും വഴങ്ങുന്ന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിക്ക് ബ്യാരിയും ഹിന്ദിയും മറാട്ടിയും വഴങ്ങും; കല്ലട്ര മായിൻഹാജിയുടെ പേരും ചർച്ചകളിൽ; മഞ്ചേശ്വരം നിലനിർത്താൻ ജനപ്രിയ സ്ഥാനാർത്ഥിയെ തേടി മുസ്ലിം ലീഗ്; ഉപതെരഞ്ഞെടുപ്പിൽ കണ്ണ് വയ്ക്കുന്ന നേതാക്കൾ ഏറെ
രഞ്ജിത്ത് ബാബു
കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് യു.ഡി.എഫിൽ സ്ഥാനാർത്ഥി ചർച്ച സജീവമാകുന്നു. കഴിഞ്ഞ ദിവസം യു.ഡി.എഫ് നേതൃയോഗം ചേർന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനം ശക്തമാക്കാനുള്ള തീരുമാനം എടുത്തിരുന്നു. അതോടെയാണ് സ്ഥാനാർത്ഥി ചർച്ച സജീവമായത്. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായ മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിയും സീനിയർ നേതാവുമായ എം. സി. കമറുദ്ദീനെ മത്സരിപ്പിക്കാനാണ് സംഘടനയുടെ നേതൃതലത്തിലുള്ളവർ ആഗ്രഹിക്കുന്നത്. എന്നാൽ ജില്ലയിലെ മുസ്ലിം ലീഗ് നേതൃത്വം തൃക്കരിപ്പൂർ സ്വദേശികളുടെ ആധിപത്യത്തിലാണെന്ന ആരോപണം ലീഗണികളിൽ ഉയർന്നിട്ടുണ്ട്.
പാർട്ടി സ്ഥാനങ്ങളും ജില്ലാ പഞ്ചായത്ത് നേതൃത്വവും എല്ലാം തൃക്കരിപ്പൂർ കേന്ദ്രീകരിക്കുകയാണെന്നാണ് ആരോപണം. എന്നാൽ ലീഗ് അണികളിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട നേതാവുമായ എ.കെ. എൻ. അഷറഫിനാണ് കൂടുതൽ പിൻതുണ. എംഎൽഎ ആയിരിക്കേ മരണമടഞ്ഞ പി.ബി. അബ്ദുൾ റസാഖിനെപോലെ കന്നഡയും തുളുവും നന്നായി സംസാരിക്കാൻ അറിയുന്നയാളാണെന്നതും സ്ഥാനാർത്ഥിക്കാര്യത്തിൽ അഷറഫിന് മുൻഗണനയുണ്ട്.
മാത്രമല്ല കന്നഡ മേഖലയിലുള്ള ബ്യാരി, ഹിന്ദി. മറാട്ടി തുടങ്ങിയ ഭാഷകളും മഞ്ചേശ്വരം -കടമ്പാർ സ്വദേശി കൂടിയായ എ.കെ. എൻ അഷറഫിന് അനുകൂല ഘടകമാവുന്നു. ബി.എ. കന്നഡ ബിരുധദാരി കൂടിയായ അഷറഫ് നിലവിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവി കൂടി വഹിക്കുന്നുണ്ട്. മാത്രമല്ല മികച്ച പ്രാസംഗികൻ കൂടിയാണ്. ഇക്കാരണങ്ങളെല്ലാം കൊണ്ട് ഭൂരിഭാഗം കന്നഡ വോട്ടുകളുള്ള മഞ്ചേശ്വരത്ത് അഷറഫിന് സ്ഥാനാർത്ഥി പട്ടികയിൽ സാധ്യത ഏറുന്നു.
കേരളാ നിയമസഭയിൽ കന്നഡ ഭാഷാ ന്യൂനപക്ഷത്തിന്റെ പ്രതിനിധി വേണമെന്ന ആവശ്യവും ഈ മേഖലയിൽ നിന്നും ഉയരുന്നുണ്ട്.. അത് മുതലെടുക്കാൻ കൂടി ലീഗ് അണികളിൽ നിന്നും സമ്മർദ്ദം ഏറുകയാണ്. 1982 മുതൽ 87 വരെ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ നിന്നും എ. സുബ്ബറാവുവാണ് അവസാനമായി കേരള നിയമസഭയിൽ ഭാഷാ ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ. പ്രതിനിധിയായാണ് സുബ്ബറാവു സാമാജികനായത്.
അതിനു ശേഷം ഇന്ന് വരേയും കന്നഡ പ്രതിനിധി കേരള നിയമസഭയിലെത്തിയിട്ടില്ല. ഈ വികാരം മഞ്ചേശ്വരത്ത് പ്രകടമായിരിക്കയാണ്. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മായിൻ ഹാജിയുടെ പേരും ഒരു വിഭാഗം ലീഗുകാർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ജനപ്രിയ സ്ഥാനാർത്ഥിയെന്ന പരിവേഷം എ. കെ. എൻ അഷറഫിന് തന്നെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് മുസ്ലിം ലീഗിലെ പി.ബി. അബ്ദുൾ റസാഖ് ഇവിടെ ജയിച്ചത്. അതേ തുടർന്ന് ബിജെപി. സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രൻ 289 കള്ളവോട്ടുകൾ ചെയ്താണ് അബ്ദുൾ റസാഖ് ജയിച്ചതെന്നും തന്നെ വിജയിയായി പ്രാഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
കോടതിയിൽ കേസ് നടക്കവേ കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് അബ്ദുൾ റസാഖ് മരണടഞ്ഞു. അതേ തുടർന്ന് തെരഞ്ഞെടുപ്പ് കേസ് തുടരുന്നുണ്ടോ എന്ന് കോടതി സുരേന്ദ്രനോട് ആരാഞ്ഞിരുന്നു. ആദ്യം തുടരുമെന്നു മറുപടി നൽകിയെങ്കിലും പിന്നീട് കേസുമായി മുന്നോട്ട് പോവുനില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കേസ് നിലനിൽക്കാത്തതിനാൽ കോടതിയിൽ നിന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്. സാധാരണ ഗതിയിൽ എംഎൽഎ. യോ എം. പി.യോ മരണമടഞ്ഞാൽ അതാത് സഭയിലെ സ്പീക്കർ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യും.
തുടർന്ന് തെരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ട് പോവും. തെരഞ്ഞെടുപ്പ് കേസ് കോടതിയിൽ തുടരുന്നതിനാലായിരുന്നു മഞ്ചേശ്വരത്ത് ഇത്രയും കാലം അനിശ്ചിതാവസ്ഥ ഉണ്ടായത്. കോടതി തീരുമാനം പ്രതീക്ഷിച്ച് രാഷ്ട്രീയ പാർട്ടികളും മഞ്ചേശ്വരത്ത് സജീവമായി തുടങ്ങിയിട്ടുണ്ട്. ബിജെപി. ആരെ സ്ഥാനാർത്ഥിയാക്കണം എന്ന കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞിട്ടില്ല. കെ. സുരേന്ദ്രൻ ഇത്തവണ മത്സരിക്കില്ലെന്ന വിവരമാണ് പുറത്ത് വരുന്നത്. മഞ്ചേശ്വരത്തെ ഏതെങ്കിലും നേതാവിനെ കണ്ടെത്തി മത്സരിപ്പിക്കാനാണ് സാധ്യത ഏറുന്നത്. മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബിജെപി. യുടെ സമ്മർദ്ദം സുരേന്ദ്രനിൽ തന്നെ എത്തിച്ചേരുമെന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്.
സിപിഎം. ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട സ്ഥാനാർത്ഥിയെ നിർത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. കെ. ആർ ജനാർദ്ധനക്കാണ് അങ്ങിനെ വന്നാൽ പരിഗണന ലഭിക്കുക. അതേ സമയം മുൻ എംഎൽഎ കൂടിയായ സി.എച്ച് കുഞ്ഞമ്പുവിനെ ഒരിക്കൽ കൂടി പരീക്ഷിക്കാൻ സിപിഎം. തയ്യാറായെന്നും വരും. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ രാജ് മോഹൻ ഉണ്ണിത്താന് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും ലഭിച്ച 11,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കണ്ണും നട്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമിട്ടത്.
Stories you may Like
- എസ്ഐയുടെ കൈ തല്ലിയൊടിച്ച ലീഗ് നേതാവിനെ പിടികൂടിയതിൽ പ്രതിഷേധം
- ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്ത കേസിൽ മഞ്ചേശ്വരം എംഎൽഎക്ക് തടവുശിക്ഷ
- കുഞ്ചത്തൂരിൽ എൻഐഎ എത്തിയത് ബിഹാറിൽ എത്തിയ ഹവാല ഫണ്ടിന്റെ ഉറവിടം തേടി
- പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 97 വർഷം തടവ്
- ആരിഫിന്റെ മരണത്തിൽ സഹോദരീ ഭർത്താവ് അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍