ഭാര്യയുടെ സ്വത്ത് വെളിപ്പെടുത്താത്ത കുഞ്ഞാപ്പയെ പിണക്കാൻ ആർക്കും വയ്യ! നാമനിർദ്ദേശ പത്രികയിൽ വന്ന പിശകിൽ സിപിഎമ്മിന് പരാതിയില്ല; കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കോടതിയിൽ പോകുമെന്ന് പറഞ്ഞ ബിജെപിക്കാരെ കാണാനുമില്ല; മലപ്പുറം തെരഞ്ഞെടുപ്പിലെ അപൂർവ്വ സൗഹൃദ വിവാദം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: മലപ്പുറം ഉപതെഞ്ഞെടുപ്പിൽ ഈസി വാക്കോവറായ പികെ കുഞ്ഞാലിക്കുട്ടിയുടെ മത്സരത്തിൽ പത്രികാ വിവാദം ഏറെ തിളക്കം കെടുത്തിയെങ്കിലും എതിർപാർട്ടികളെല്ലാം മൗനത്തിലായതോടെ വലിയ ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് കുഞ്ഞാലിക്കുട്ടിയും യുഡിഎഫ് ക്യാമ്പും.
കേരള രാഷ്ട്രീയത്തിൽ ദീർഘകാലത്തെ പരിചയ സമ്പത്തുള്ള കുഞ്ഞാലിക്കുട്ടിയെ പിടിച്ചുലക്കുന്നതായിരുന്നു യഥാർത്ഥത്തിൽ നാമനിർദ്ദേശ പത്രികയിൽ വന്ന പിശക്. കോടതിയെ സമീപിക്കുന്നതു മൂലം തെരഞ്ഞെടുപ്പ് വിജയം റദ്ദാകാൻ വരെ സാധ്യതയുണ്ടായിരുന്ന സാഹചര്യമായിരുന്നു ഇത്. എന്നാൽ എതിർ പാർ്ട്ടികൾക്കാർക്കും കുഞ്ഞാപ്പയെ പിണക്കാൻ വയ്യ!. നേരത്തെ ബിജെപി കോടതിയെ സമീപിക്കുമെന്ന് പരസ്യമായി പറഞ്ഞിരുന്നെങ്കിലും എല്ലാം ആവിയായ മട്ടാണിപ്പോയുള്ളത്. നിയമനടപടി സ്വീകരിച്ചാൽ യഥാർത്ഥ ഗുണം ലഭിക്കുക സിപിഎമ്മിനാണെന്നിരിക്കെ ഇവരുടെ വായ നേരത്തേ മൂടപ്പെട്ട അവസ്ഥയിലായിരുന്നു. പത്രികക്കെതിരെ ഉയരാനിരിക്കുന്ന ശബ്ദങ്ങളെല്ലാം തുടക്കത്തിലേ അമർന്നതോടെ ഇതിന്റെ ആശ്വാസവും യു.ഡി.എഫ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടിയിൽ പ്രകടവുമായിരുന്നു.
ആശ്രിത സ്വത്തിന്റെ വിവരം ഉൾപ്പെടുത്താതിരുന്നത് ഇത്ര പുലിവാല് പിടിക്കുമെന്നത് കുഞ്ഞാലിക്കുട്ടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സ്ഥാനാർത്ഥിത്വം വരെ റദ്ദാവുന്ന ഗുരുതരമായ തെറ്റുപറ്റിയെന്ന് മനസിലായതോടെ പിന്നീടുള്ള ദിവസങ്ങളിൽ നടന്നത് ഏറെ നാടകീയ സംഭവങ്ങളായിരുന്നു. മലപ്പുറം ഉപ തെരഞ്ഞെടുപ്പിൽ ആദ്യം പത്രിക സമർപ്പിച്ച സ്ഥാനാർത്ഥിയാണ് പികെ കുഞ്ഞാലിക്കുട്ടി. പത്രികാ സമർപ്പണന്റെ അവസാന സമയവും കഴിഞ്ഞതോടെ മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിയായ എകെ ഷാജിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതിയുമായി രംഗത്തു വന്നത്.
നാമനിർദ്ദേശപത്രിക സമർപ്പിച്ചപ്പോൾ ഭാര്യയുടെ പേരിലുള്ള ഭൂമിയിലെ സ്വത്തുവിവരം ചേർത്തില്ലെന്നും രണ്ടുകോടി രൂപയുടെ നിർമ്മാണം മറച്ചുവെച്ചുവെന്നും കാണിച്ചായിരുന്നു ഷാജി വരണാധികാരിക്ക് പരാതി നൽകിയത്. പരാതി ലഭിച്ചാൽ ഇരു കൂട്ടർക്കും ഹാജരാകുന്നതിന് നോട്ടീസ് അയക്കണമെന്നിരിക്കെ ഇതു ചെയ്യാതെ പകരം പരാതിയുടെ വിവരം കുഞ്ഞാലിക്കുട്ടിയെ ഉദ്യോഗസ്ഥർ തന്നെ വിളിച്ചറിയിച്ചു. വിഷയം ഗൗരവമാണെന്ന് മനസിലാക്കിയ കുഞ്ഞാലിക്കുട്ടി സൂക്ഷ്മ പരിശോധനാ ദിവസത്തിനു മുമ്പു തന്നെ പ്രശ്നം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
സിപിഎമ്മിലെ ഉന്നത നേതാക്കളുമായി തിരക്കിട്ട ചർച്ചകൾ നടത്തി. തുടർന്ന് സർക്കാർ തലത്തിൽ നിന്നും ഉദ്യോഗസ്ഥരിൽ സമ്മർദം ഏറി. മാത്രമല്ല, സൂക്ഷ്മ പരിശോധനാ ദിവസം സി.പി.എം എതിർപ്പ് പ്രകടിപ്പിച്ചതുമില്ല. വിഷയം ഗൗരവമാണെന്നതിനാൽ സൂക്ഷ്മ പരിശോധനാ വേളയിൽ കുഞ്ഞാലിക്കുട്ടി വക്കീൽ മുഖാന്തിരമാണ് എത്തിയിരുന്നത്. അതൊരു ചെറിയ നോട്ടപ്പിശകാണെന്നു സൂക്ഷ്മപരിശോധനാ വേളയിൽ കുഞ്ഞാലിക്കുട്ടി സമ്മതിക്കുകയും ചെയ്്തിരുന്നു.
അതിനാൽ നാമനിർദ്ദേശപത്രിക തള്ളണമെന്നും ജനപ്രാതിനിധ്യ നിയമം 125 ാം വകുപ്പനുസരിച്ച് ക്രിമിനൽ കേസ് ആണെന്ന് എ കെ ഷാജിയും വാദിച്ചു. എന്നാൽ തങ്ങൾക്ക് എതിർപ്പില്ലെന്നാണ് വരണാധികാരിക്കു മുമ്പാകെ എൽഡിഎഫ് സ്ഥാനാർത്ഥി എം ബി ഫൈസൽ മൊഴി നൽകിയത്. എം ബി ഫൈസൽ കോടതിയെ സമീപിച്ചിരുന്നെങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ ഫലം റദ്ദാകുന്നപക്ഷം രണ്ടാം സ്ഥാനക്കാരനായ ഫൈസലിനെ വിജയിയായി പ്രഖ്യാപിക്കുമായിരുന്നു. ഇതാണു നഷ്ടപ്പെട്ടത്. തങ്ങൾക്ക് എതിർപ്പില്ലെന്നു ഫൈസൽ വ്യക്തമാക്കുന്നതിന്റെ വീഡിയോ സ്ക്രീനിങ് തെളിവായി ഉള്ളിടത്തോളം സിപിഐഎമ്മിന് ഇക്കാര്യത്തിൽ ഇനി ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്.
സിപിഎമ്മിന്റെ അഡ്ജസ്റ്റ്മെന്റിനു പിന്നിൽ മറ്റെന്തോ വലിയ വാഗ്ദാനം ഉണ്ടെന്നാണ് അറിയുന്നത്. ഇതനുസരിച്ച് സി.പി.എം നേതാക്കൾ പത്രിക വിഷയത്തിൽ ചോദ്യം ചെയ്യുകയോ എതിർപ്പ് പരസ്യമാക്കുകയോ ചെയ്തില്ല. തൊട്ടടുത്ത ദിവസങ്ങളിൽ എല്ലാ പത്രങ്ങളും ഇത് വാർത്തയാക്കിയപ്പോയും ദേശാഭിമാനി ഒരു വരിയെങ്കിലും എഴുതിയതുമില്ല. സിപിഎമ്മിന്റെ മൗനം ചർച്ചയായതോടെ തെരഞ്ഞെടുപ്പിനു ശേഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ എൻ മോഹൻദാസ് പറഞ്ഞു. എന്നാൽ വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തതായും ബിജെപി നേതാക്കൾ പറഞ്ഞു. അടുത്ത ദിവസം കോടതിയെ സമീപിക്കുമെന്ന തീരുമാനത്തിലായിരുന്ന ബിജെപി. എന്നാൽ നിയമോപദേശം തേടാനെന്ന പേരിൽ ഇപ്പോൾ നിയമ നടപടി നീട്ടുന്നതായാണ് അറിയുന്നത്. അതേസമയം കോടതിയെ സമീപിക്കാതിരിക്കാൻ ബിജെപി നേതാക്കൾക്കുമേൽ കടുത്ത സമ്മർദവുമുണ്ട്.
അപേക്ഷയിൽ തെറ്റായ വിവരമോ തെറ്റിദ്ധാരണാജനകമായ വിവരമോ ചെറിയ തെറ്റുകളോ ഉണ്ടായാൽ പത്രിക തള്ളരുതെന്നിരിക്കെ വരണാധികാരിയായ ജില്ലാ കളക്ടർ എതിർപ്പ് അവഗണിച്ച് കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിക്കുകയായിരുന്നു. അതേസമയം ജനപ്രാതിനിധ്യ നിയമത്തിൽ വലിയ മാറ്റങ്ങളുണ്ടായിരിക്കെ സ്ഥാനാർത്ഥിയുടെയും ആശ്രിതരുടെയും സകല സ്വത്തുവിവരങ്ങളും ക്രിമിനൽ കേസ് വിവരങ്ങളും തുടങ്ങി എല്ലാം അറിയാനുള്ള അവകാശം പൗരന്മാർക്കുണ്ടെന്നും ഇതെല്ലാം സത്യവാങ്മൂലത്തോടൊപ്പം സമർപ്പിക്കണമെന്നും സുപ്രീംകോടതി വിധിയുണ്ട്. ഇവിടെയാണു കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടി വരിക. ഏതെങ്കിലും കോളം പൂരിപ്പിക്കാതെ ബാക്കിയിട്ടാൽ, സ്വത്തുവിവരമോ ക്രിമിനൽ കേസോ മനഃപൂർവ്വം മറച്ചുവച്ചാൽ, അത് തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്നും അത്തരം നോമിനേഷനുകൾ സ്വീകരിക്കുന്നതു കടുത്ത നിയമലംഘനമാണെന്നും വിധിന്യായത്തിലുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ വാദങ്ങൾ കോടതിയിൽ പൊളിഞ്ഞാൽ ആറുവർഷത്തേക്ക് അദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻപോലും കഴിയാതെ വരും.
റിട്ടേണിങ് ഓഫീസർമാർക്കുള്ള കൈപ്പുസ്തകത്തിൽ നിന്ന് നോമിനേഷൻ തള്ളാതിരിക്കാൻ മലപ്പുറം ജില്ലാ കളക്ടർ ഉദ്ധരിച്ച നിർദ്ദേശത്തിനു താഴെ പത്താമതായി പറഞ്ഞിരിക്കുന്നത്, അവസരം നൽകിയ ശേഷവും ഏതെങ്കിലും കോളം ഒഴിച്ചിട്ട നോമിനേഷൻ നിശ്ചയമായും തള്ളണം എന്നുതന്നെയാണ്. സ്വത്തു കാണിച്ചപ്പോൾ രണ്ടുകോടി കുറച്ചുകാണിച്ചത് തെറ്റായ വിവരമല്ല. അതേസമയം, പൂരിപ്പിക്കാത്ത ആ കോളമാണ് കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയാവുക. നാല് സെറ്റ് പത്രികയിലും ഈ കോളം പൂരിപ്പിച്ചില്ലെന്നതാണ് നിയമ വിദ്ഗർ ഗൗരവമായി ചൂണ്ടിക്കാട്ടുന്നത്. പത്രികാ വിഷയത്തിൽ ആരെങ്കിലും കോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്നാണ് കുഞ്ഞാലിക്കുട്ടിക്കു ലഭിച്ച നിയമോപദേശവും. ഇതിനാൽ ഏത് വിധേനയും കേസ് കോടതിയിലെത്താതിരിക്കണം.
എതിർ സ്ഥാനാർത്ഥികളിൽ നിന്നുള്ള നിയമ നടപടി ഇല്ലാതാക്കുകയാണ് പ്രഥമ ലക്ഷ്യം. പത്രികയിലെ പിശക് മുസ്ലിംലീഗ് ക്യാമ്പിനെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ പ്രധാന എതിരാളികളെല്ലാം നിയമ നടപടിയിൽ നിന്നും പിന്മാറിയത് കുഞ്ഞാലിക്കുട്ടിക്ക് താൽക്കാലിക ആശ്വാസം നൽകുന്നു.
Stories you may Like
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- 'ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശം': കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍