വോട്ടെണ്ണുമ്പോൾ പച്ചക്കോട്ടകളിൽ ഇളക്കം തട്ടുമോ? കൂട്ടിക്കിഴിച്ചപ്പോൾ സീറ്റുകൾ കൂടുമെന്ന് ലീഗ്, അട്ടിമറികൾ പ്രതീക്ഷിക്കാമെന്ന് എൽ.ഡി.എഫും; എൻ.ഡി.എ ഉറ്റുനോക്കുന്നത് താനൂരിൽ; മലപ്പുറം ജില്ലയിൽ 78.93 പോളിങ് രേഖപ്പെടുത്തിയതോടെ കണക്കുകൂട്ടലുകൾ ഇങ്ങനെ
ജംഷാദ് മലപ്പുറം
മലപ്പുറം: വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യു.ഡി.എഫിന് ആധിപത്യമുള്ള മലപ്പുറം ജില്ലയിൽ മുസ്ലിംലീഗിന്റെ പച്ചക്കോട്ടകളിൽ ഇത്തവണ വിജയത്തിന് മാധുര്യം കൂടുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫ് ക്യാമ്പുകൾ. മലപ്പുറം ജില്ലയിൽ 78.93 ശതമാനം പോളിങ് രേഖപ്പെടുത്തിയ ശേഷം നടത്തിയ കണക്ക് കൂട്ടലുകളിലാണ് മലപ്പുറത്ത് കഴിഞ്ഞ തവണത്തേക്കാൾകൂടുതൽ യു.ഡി.എഫ് മേൽക്കൈ നേടുമെന്ന പ്രതീക്ഷയിലെത്തിയത്. എന്നാൽ യു.ഡി.എഫിന്റെ ചിലയിടങ്ങളിൽ അട്ടമറി വിജയം എൽ.ഡി.എഫും പ്രതീക്ഷിക്കുന്നുണ്ട്.
അതേ സമയം എൻ.ഡി.എക്ക് മലപ്പുറത്തു പ്രതീക്ഷയുള്ളത് താനൂർ നഗരസഭയിലാണ്. നിലവിൽ താനൂർ നഗരസഭയിലെ പ്രതിക്ഷപം എൻ.ഡി.എയാണ്. 10സീറ്റാണിവിടെ എൻ.ഡി.എക്കുള്ളത്. യു.ഡി.എഫ് സംവിധാനമില്ലാതെ മുസ്ലിംലീഗ് 30സീറ്റ് നേടിയായിരുന്ന കഴിഞ്ഞ തവണ താനൂർ നഗരസഭാ ഭരണം പിടിച്ചെടുത്തിരുന്നത്. കോൺഗ്രസിനും എൽ.ഡി.എഫിനും രണ്ടു സീറ്റുകൾ മാത്രമായിരുന്നു അന്ന്ലഭിച്ചത്. ഇത്തവണ എൻ.ഡി.എ മണ്ഡലത്തിൽ വൻ മുന്നേറ്റം നടത്തുമെന്ന് തന്നെയാണ് എൻ.ഡി.എ ക്യാമ്പുകൾ വിശ്വസിക്കുന്നത്. മലപ്പുറം ജില്ലയിൽ 33,55,028 വോട്ടർമാരിൽ 26,48,080 പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. ജില്ലയിൽ 12,38,067 പുരുഷ വോട്ടർമാരും 14,10,004 വനിതാ വോട്ടർമാരും ഒൻപത് ട്രാൻസ് ജെൻഡർമാരും വോട്ട് ചെയ്തു. സംസ്ഥാനത്ത് മൂന്നാം ഘട്ടമായി നടത്തിയ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 8,387 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. നഗരസഭകളിലെ 516 ഉം ഗ്രാമപഞ്ചായത്തുകളിലെ 3,459 ഉം ഉൾപ്പെടെ ജില്ലയിൽ 3,975 പോളിങ് സ്റ്റേഷനുകളിലായിരുന്നു വോട്ടെടുപ്പ്.
നിലവിൽ ജില്ലാ പഞ്ചായത്ത്,നഗരസഭകൾ,ബ്ലോക്ക് പഞ്ചാത്തുകൾ എന്നിവിടങ്ങളിൽ യു.ഡി.എഫിന്റെ ശക്തമായ അടിത്തറ തകർക്കുന്നത് കടുത്ത വെല്ലുവിളി തന്നെയാണ്. ഇതിനാൽതന്നെ ഗ്രാമപഞ്ചാത്തുകളിൽ കൂടുതൽ വിജയം നേടാനുള്ള തന്ത്രങ്ങളാണ് ഇടതുപക്ഷം ഇത്തവണ പയറ്റിയതെങ്കിലും ഇത്തവണ യു.ഡി.എഫിന്റെ വെൽഫെയർപാർട്ടി ബന്ധവും, മുൻതവണത്തേതിൽനിന്നും വിഭിന്നമായി സാമ്പാർമുന്നണികൾ പിരിച്ചുവിട്ട് യു.ഡി.എഫ് സംവിധാനത്തിൽ മത്സരത്തിച്ചതും എൽ.ഡി.എഫിന് കൂടുതൽ ക്ഷീണം ചെയ്യാനുള്ള സാധ്യതകളാണുള്ളത്.
സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയും ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസനപ്രവർത്തനങ്ങൾ വിശദീകരിച്ചുമാണ് എൽ,ഡി.എഫ് ഇത്തവണ വോട്ടു തേടിയത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ വിജയമാണുണ്ടായത്. ആകെയുള്ള 32 സീറ്റുകളിൽ 27 എണ്ണത്തിൽ ഐക്യമുന്നണിയാണ് വിജയിച്ചത്. ഇടതുപക്ഷത്തിന് അഞ്ചു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. യു.ഡി.എഫിൽ മുസ്്ലിം ലീഗിന് ഇരുപതും കോൺഗ്രസിന് ഏഴും അംഗങ്ങളാണുള്ളത്. ഇടതുമുന്നണിയിൽ സിപിഎമ്മിന് നാലും സിപിഐക്ക് ഒരംഗവുമാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നിലമെച്ചപ്പെടുത്തിയിരുന്നു.
2010 ലെ തെരഞ്ഞെടുപ്പിൽ 32 സീറ്റികളിൽ മൽസരിച്ച ഇടതുപക്ഷത്തിന് രണ്ടു സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. കഴിഞ്ഞ തവണ അഞ്ചു പേർ വിജയിച്ചു. ഇത്തവണ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം.
എന്നാൽ ഇത് ഇത്തവണ രണ്ടിലേക്ക് തന്നെ ചുരുങ്ങുമെന്നാണ് യു.ഡി.എഫ് ക്യാമ്പുകൾ പറയുന്നത്. 1995 ൽ നിലവിൽ വന്ന മലപ്പുറം ജില്ലാ പഞ്ചായത്തിൽ ഇതുവരെ യു.ഡി.എഫിന് വെല്ലുവിളി ഉയർത്താൻ ഇടതുമുന്നണിക്കായിട്ടില്ല. ഇത്തവണ യു.ഡി.എഫിൽ മുസ്്ലിം ലീഗ് 22 സീറ്റുകളിലും കോൺഗ്രസ് പത്തു സീറ്റുകളിലുമാണ് മൽസരിക്കുന്നത്.ഇടതുമുന്നണിയിൽ ഇത്തവണ സീറ്റു വിഭജനം അന്തിമഘട്ടത്തിലാണ്.സിപിഎമ്മിനും സിപിഐക്കും പുറമെ ഐ.എൻ.എൽ, എൻ.സി.പി., ആർ.എസ്പി എന്നിവർക്കും സീറ്റുകളുണ്ടാകും. വിജയസാധ്യതയുള്ള സ്വനന്ത്രമാരെ പിന്തുണക്കുന്ന കാര്യവും മുന്നണി പരിഗണിക്കുന്നുണ്ട്.
ജില്ലയിലെ നഗരസഭകളിൽ ഒമ്പതെണ്ണം യു.ഡി.എഫും മൂന്നെണ്ണം ഇടതു മുന്നണിയുമാണ് ഭരിക്കുന്നത്. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി,തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ,വളാഞ്ചേരി,കോട്ടക്കൽ,നിലമ്പൂർ നഗരസഭകളിലാണ് യു.ഡി.എഫ് ഭരണമുള്ളത്. പെരിന്തൽമണ്ണ,തിരൂർ,പൊന്നാനി നഗരസഭകളാണ് ഇടതുപക്ഷം ഭരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തുകളിലും യു.ഡി.എഫിനാണ് ആധിപത്യം. 12 ബ്ലോക്കുകളിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ വിജയിച്ചത്. മൂന്നിടങ്ങളിലാണ് ഇടതുപക്ഷത്തിന് ഭരണത്തിലെത്താനായത്. പൊന്നാനി, പെരുമ്പടപ്പ്, തിരൂർ ബ്ലോക്കുകളിലാണ് ഇടതു ഭരണം. നിലമ്പൂർ,കാളികാവ്,വണ്ടൂർ,അരീക്കോട്,വേങ്ങര,കൊണ്ടോട്ടി,താനൂർ,തിരൂരങ്ങാടി,കുറ്റിപ്പുറം,മങ്കട,പെരിന്തൽമണ്ണ,മലപ്പുറം ബ്ലോക്കുകളാണ് യു.ഡി.എഫിന്റെ ആധിപത്യത്തിലുള്ളത്.
ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണിക്ക് മെച്ചപ്പെട്ട നിലയാണുള്ളത്. ആകെയുള്ള 94 പഞ്ചായത്തുകളിൽ യു.ഡി.എഫ് 51 എണ്ണം ഭരിക്കുമ്പോൾ 35 എണ്ണത്തിലാണ് ഇടതുഭരണമുള്ളത്. ആറിടങ്ങളിൽ മുസ്്ലിം ലീഗ് ഒറ്റത്ത് ഭരിക്കുന്നു. രണ്ട് പഞ്ചായത്തുകളിൽ മുന്നണി ബന്ധങ്ങളൊന്നിമില്ലാത്ത ജനകീയ മുന്നണിയുടേതാണ് ഭരണം.ചുങ്കത്തറ,എടക്കര,ചെറുകാവ്,പള്ളിക്കൽ,വാഴക്കാട്,പുളിക്കൽ,മുതുവല്ലൂർ,മമ്പാട്, പാണ്ടിക്കാട്,വണ്ടൂർ,കീഴുപറമ്പ്,പുൽപ്പറ്റ,അരീക്കോട്,കുഴിമണ്ണ,എടവണ്ണ,കോഡൂർ,മൊറയൂർ,പൊന്മള,പൂക്കോട്ടൂർ,ഒതുക്കുങ്ങൽ,കാളികാവ്,ചോക്കാട്,കരുവാരകുണ്ട്,എടപ്പറ്റ,ആലിപറമ്പ്,കീഴാറ്റൂർ,താഴേക്കോട്,വെട്ടത്തൂർ,കുറവ,മക്കരപറമ്പ്,ആതവനാട്,ഇരുമ്പിളിയം,മാറാക്കര,കുറ്റിപ്പുറം,കൽപ്പകഞ്ചേരി,എ.ആർ.നഗർ,എടരിക്കോട്,വേങ്ങര,കണ്ണമംഗലം,ഊരകം,തേഞ്ഞിപ്പലം,വള്ളികുന്ന്,മൂന്നിയൂർ,പെരുവള്ളൂർ,ചെറിയമുണ്ടം,വെട്ടം,തിരുനാവായ,മംഗലം,ആലങ്കോട്,പെരുമ്പടപ്പ്,വെളിയങ്കോട് പഞ്ചായത്തുകളാണ് യു.ഡി.എഫ് ഭരണമുള്ളത്.
ഏലംകുളം,മേലാറ്റൂർ,പുലാമന്തോൾ,അങ്ങാടിപ്പുറം,മൂർഖനാട്,മങ്കട,കൂട്ടിലങ്ങാടി,പുഴക്കാട്ടിരി,എടയൂർ,ഒഴൂർ,താനാളൂർ,വളവന്നൂർ,നിറമരുതൂർ,പുറത്തൂർ,തലക്കാട്,തൃപ്രങ്ങോട്,തവനൂർ,വട്ടംകുളം,എടപ്പാൾ,കാലടി,മാറഞ്ചേരി,നന്നംമുക്ക്,വഴിക്കടവ്.മൂത്തേടം,ചാലിയാർ,പോത്തുകൽ,വാഴയൂർ,പോരൂർ,തൃക്കലങ്ങോട്,തിരുവാലി,ഊർങ്ങാട്ടിരി,കാവനൂർ,അമരമ്പലം,കരുളായി,തൂവ്വൂർ എന്നീ പഞ്ചായത്തുകൾ ഇടതുമുന്നണി ഭരിക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ബന്ധം തകർന്നതിനെ തുടർന്ന് ലീഗും കോൺഗ്രസും വേറിട്ട് മൽസരിക്കുകയും മുസ്്ലിം ലീഗ് ഒറ്റക്ക് ഭരണം നേടുകയും ചെയ്ത ആറു പഞ്ചായത്തുളാണുള്ളത്.തെന്നല,നന്നമ്പ്ര,പൊന്മണ്ടം,പെരുമണ്ണ ക്ലാരി,ആനക്കയം,ചീക്കോട് പഞ്ചായത്തുളാണിത്. പറപ്പൂർ,ചേലേമ്പ്ര പഞ്ചായത്തുകളിലാകട്ടെ ജനകീയ മുന്നണിയാണ് ഭരണം നടത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍