തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കാൻ സർക്കാർ; പഴയ വാർഡുകൾ കണക്കിലെടുത്ത് സമയത്ത് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും; തർക്കം ഗവർണ്ണറുടെ അരുകിലേക്ക്
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് ഗവർണ്ണർ പി സദാശിവം സർക്കാറിനോടാവശ്യപ്പെട്ടു. തദ്ദേശഭരണ തെരഞ്ഞെടുപ്പു നടത്തിപ്പുമായി ബന്ധപ്പെട്ടു സർക്കാരും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനും തുറന്ന പോരിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഗവർണ്ണറുടെ ഇടപെടൽ.
വാർഡ് വിഭജനം പൂർത്തിയാകാത്തതിനാൽ നിലവിലുള്ള വാർഡുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തെരഞ്ഞെടുപ്പു നടത്താനാകൂ എന്ന തെരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാട് അംഗീകരിക്കില്ലെന്ന് ഉന്നത സർക്കാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പു വൈകിയാലും പുതിയ വാർഡുകളുടെ അടിസ്ഥാനത്തിൽ തന്നെ നടത്തണമെന്നാണു സർക്കാർ നിലപാട്. എന്നാൽ, കൃത്യസമയത്തു തെരഞ്ഞെടുപ്പു നടത്തേണ്ടതു ഭരണഘടനാ ബാധ്യതയാണെന്നും സർക്കാരിന്റെ താൽപര്യം നോക്കി നീട്ടാനാകില്ലെന്നുമുള്ള ഉറച്ച നിലപാടിലാണു കമ്മിഷൻ. അതിനിടെയാണ് കമ്മിഷന്റെ കത്തിന്മേൽ സർക്കാരിന്റെ നിലപാടു വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു ഗവർണർ പി. സദാശിവം കത്തു നൽകി. ഈ സാഹചര്യത്തിൽ കമ്മീഷനുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും.
നവംബർ ഒന്നിന് പുതിയ ഭരണസമിതികൾ നിലവിൽ വരണം. പ്രതിസന്ധി പരിഹരിച്ച് വ്യക്തത വരുത്തണമെന്നാണ് ഗവർണ്ണർ ആവശ്യപ്പെട്ടത്. കഴക്കൂട്ടം അടക്കം 4 പുതിയ മുൻസിപ്പാലിറ്റികളുടെ രൂപീകരണം തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ ചൊവ്വാഴ്ച അപ്പീൽ നൽകും. പഞ്ചായത്തുകളിലെ വാർഡ് വിഭജനം സംബന്ധിച്ച 50 ഓളം പരാതികളിൽ ഇന്ന് ഹൈക്കോടതി വിധി പറയും. പുതിയ ബ്ളോക്കുകളുടേയും പഞ്ചായത്തുകളുടെയും വാർഡ് വിഭജനം പൂർത്തിയാകാൻ ഇനിയും ഒന്നരമാസത്തോളം വേണം. എന്നാൽ വാർഡ് വിഭജനത്തിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. നിയമ നടപടികൾ നീണ്ടുപോയാൽ ഒക്ടോബറിൽ നടക്കേണ്ട തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ആവശ്യപ്പെടുനാണ് സർക്കാർ തീരുമാനം. പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷൻ 151 ഇതിനനുവദിക്കുന്നുണ്ടെന്നാണ് വാദം.
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഇ-വോട്ട് അനുവദിക്കണമെന്ന മന്ത്രിസഭയുടെ ശുപാർശ തള്ളിയപ്പോൾ തന്നെ കമ്മിഷനെതിരെ സർക്കാരിൽ ഉയർന്ന എതിർപ്പാണ് പുതിയ വിവാദത്തിലേക്ക് എത്തുന്നത്. പഴയ വാർഡ് വിഭജനം അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്തണമെന്നു ചൂണ്ടിക്കാട്ടി ഗവർണർക്കു കത്തു നൽകിയതോടെ ശക്തമായി. എന്തുവന്നാലും കമ്മീഷന്റെ തീരുമാനം അംഗീകരിക്കേണ്ടെന്ന അഭിപ്രായം മന്ത്രിസഭയിലും സജീവമാണ്. പഞ്ചായത്ത് വാർഡ് പുനർനിർണയവുമായി ബന്ധപ്പെട്ട പരാതികളിൽ ഹൈക്കോടതി വിധി ഇന്നു വരാനിരിക്കെ അതിനെ സ്വാധീനിക്കാവുന്ന കത്താണു കമ്മിഷണർ കെ. ശശിധരൻ നായർ ഗവർണർക്കു നൽകിയതെന്ന ഗൗരവമേറിയ ആരോപണം പഞ്ചായത്ത്, നഗരവകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗ് ഇന്നലെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ അറിയിച്ചു.
തന്റെ ചുമതലയിലോ, അധികാരപരിധിയിലോ വരാത്ത കാര്യങ്ങൾ വരെ തെരഞ്ഞെടുപ്പു കമ്മിഷണർ കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഈ കത്തു ചോർന്നതിൽ ദുരൂഹതയുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്. അതേസമയം, സർക്കാരുമായി പൂർണമായി സഹകരിച്ചാണു കമ്മിഷൻ പ്രവർത്തിക്കുന്നതെന്നും എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മിഷണർ കെ. ശശിധരൻ നായർ പറഞ്ഞു. വാർഡ് പുനർവിഭജന നടപടികൾ ആരംഭിക്കണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടിട്ടു രണ്ടരക്കൊല്ലമായി. ഇപ്പോഴും പൂർത്തിയായിട്ടില്ല. നൂറോളം കേസുകളാണു കോടതികളിലുള്ളത്. കൂടുതൽ നിയമക്കുരുക്കുകളൊന്നും ഉണ്ടായില്ലെങ്കിൽ പോലും പുനർവിഭജന നടപടി പൂർത്തിയാക്കാൻ മൂന്നു മാസമെങ്കിലും വേണം. പക്ഷേ, അതുവരെ തെരഞ്ഞെടുപ്പു നീട്ടുന്നതു ഭരണഘടനാ ലംഘനമാണ്. സർക്കാർ ആവശ്യപ്പെട്ടാലും അങ്ങനെ ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം, കോഴിക്കോട് കോർപറേഷനുകൾ വിഭജിച്ചു പുതിയ നഗരസഭകൾ രൂപീകരിച്ചതു ഹൈക്കോടതി കഴി!ഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഗ്രാമപഞ്ചായത്തുകളുടെ വാർഡ് വിഭജനം സംബന്ധിച്ച അന്തിമ ഉത്തരവ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഡ് വിഭജനം പൂർത്തിയാക്കി പട്ടിക പ്രസിദ്ധീകരിച്ചു പരാതി സ്വീകരിക്കാൻ സമയവും നൽകണം. ജില്ലാ പഞ്ചായത്തുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കോർപറേഷനുകൾ വിഭജിച്ചു പുതിയ നഗരസഭകൾ രൂപീകരിച്ചതു റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീൽ നൽകുമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അപ്പീലിൽ വിധി വന്നശേഷമേ തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾക്കു തുടക്കം കുറിക്കാൻ കഴിയൂ.
ഗ്രാമപഞ്ചായത്തുകളുടെ വാർഡ് വിഭജനം സംബന്ധിച്ച കേസുകളും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. ഭൂമിശാസ്ത്രപരമായ വസ്തുതകൾ പരിഗണിക്കാതെ വാർഡ് വിഭജനം നടത്തിയതിനാൽ ഈ കേസിലെ വിധി എന്താകുമെന്നതിനെക്കുറിച്ചു കമ്മിഷന് ആശങ്കയുണ്ട്. വില്ലേജ് അടിസ്ഥാനമായി വേണം പഞ്ചായത്തുകൾ രൂപീകരിക്കാനെന്ന നിർദ്ദേശം പാലിക്കാത്തതു കമ്മിഷന്റെ ആശങ്കയെ ബലപ്പെടുത്തുന്നതാണ്. ഈ പ്രശ്നങ്ങൾ വാർഡ് പുനർനിർണയ കമ്മിഷനെ തുടക്കത്തിലേ തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
Stories you may Like
- പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ചതിൽ വൻ അട്ടിമറി
- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ തെരഞ്ഞെടുപ്പ് പ്രക്ഷുബ്ധമാകും
- പോളിംഗിൽ മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിശോധിച്ചേക്കും; കേരളത്തിൽ തീയതി മാറുമോ?
- പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അതിവേഗം നിയമിക്കാൻ കേന്ദ്രസർക്കാർ
- തെരഞ്ഞെടുപ്പ് പ്രവർത്തനം എഞ്ചിനീയറിംഗല്ല, ഇലക്ഷൻ ആർട്ട് ആണ്: വി ഡി സതീശൻ
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍