പത്ത് ജില്ലാ പഞ്ചായത്തുകളിലും ഭരണം ഉറപ്പിച്ചു; അഞ്ഞൂറിലേറെ ഗ്രാമ പഞ്ചായത്തുകളിലും 35ലേറെ മുനിസിപ്പാലിറ്റികളിലും ഭൂരിപക്ഷം; ആറിൽ അഞ്ച് കോർപ്പറേഷനുകളിലും അധികാരം പിടിക്കുന്ന അവസ്ഥയിൽ; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടേത് മിന്നുന്ന വിജയം; എൽഡിഎഫ് വിജയത്തിലെ സൂപ്പർസ്റ്റാറായി ജോസ് കെ മാണി; കോൺഗ്രസിന്റെ മോശം പ്രകടനത്തിൽ ദുർബലമായി യുഡിഎഫ്; നേട്ടമുണ്ടാക്കിയെങ്കിലും കേരളത്തിലെ മുന്നണി സംവിധാനത്തോട് പച്ചതൊടാതെ ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് മിന്നുന്ന വിജയം. യുഡിഎഫുമായി നേർക്കുനേർ മത്സരിച്ച ഇടതു മുന്നണി ഭരണ വിരുദ്ധ വികാരത്തെയും മറികടന്നാണ് ഇക്കുറി മികച്ച വിജയം നേടിയത്. ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ഇടതു മുന്നണി മികച്ച വിജയമാണ് നേടിയത് മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും മികച്ച വിജയമാണ് ഇടതു മുന്നണി നേടിയത്. ജോസ് കെ മാണിയുടെ ഇടതു മുന്നണിയിലേക്കുള്ള കടന്നുവരവും എൽഡിഎഫ് വിജയത്തിൽ നിർണായകമായി മാറി. കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിൽ അതേസമയം മുന്നണി കൂടുതൽ ദുർബലമായി മാറുകയായിരുന്നു. ബിജെപി ആകട്ടെ കേരളത്തിലെ മുന്നണി സംവിധാനത്തോട് പൊരുത്തപ്പെടാൻ സാധിക്കാതെ മികച്ച വിജയം ഉണ്ടാക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കും മാറി.
തെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ:
ഗ്രാമപഞ്ചായത്ത്: എൽ.ഡി.എഫ് - 516, യുഡിഎഫ് - 374, എൽഡിഎഫ്,- 23, മറ്റുള്ളവർ-27
കോർപറേഷൻ: എൽ.ഡി.എഫ് -7, യു.ഡി.എഫ് -1.
മുൻസിപ്പാലിറ്റി: എൽ.ഡി.എഫ് -35, യു.ഡി.എഫ് -45, എൻ.ഡി.എ -2, മറ്റുള്ളവർ-4.
ബ്ലോക്ക് പഞ്ചായത്ത്: എൽ.ഡി.എഫ് -112, യു.ഡി.എഫ് -40, എൻ.ഡി.എ -0, മറ്റുള്ളവർ -0.
ജില്ല പഞ്ചായത്ത്: എൽ.ഡി.എഫ് -10, യു.ഡി.എഫ് -4.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലവുമായി തട്ടിച്ചുനോക്കുമ്പോൾ വലിയ നേട്ടമാണ് ഇടതു മുന്നണിക്ക് അവകാശപ്പെടാനുള്ളത്. ജില്ലാ പഞ്ചായത്തിൽ അടക്കം മികച്ച നേട്ടമുണ്ടാക്കാൻ ഇടതു മുന്നണിക്കു സാധിച്ചു.
2015ലെ തെരഞ്ഞെടുപ്പ് ഫലം
ഗ്രാമ പഞ്ചായത്ത്: എൽ.ഡി.എഫ് -549, യു.ഡി.എഫ് -365, എൻ.ഡി.എ -14, മറ്റുള്ളവർ -13
ജില്ല പഞ്ചായത്ത്: എൽ.ഡി.എഫ് -7, യു.ഡി.എഫ് -7.
ബ്ലോക് പഞ്ചായത്ത്: എൽ.ഡി.എഫ് -90, യു.ഡി.എഫ് -61, മറ്റുള്ളവർ-1.
മുൻസിപ്പാലിറ്റി: എൽ.ഡി.എഫ് -44, യു.ഡി.എഫ് -41, എൻ.ഡി.എ -1.
കോർപറേഷൻ: എൽ.ഡി.എഫ് -4, യു.ഡി.എഫ് -2.
സംസ്ഥാനത്ത് ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളിൽ 516 പഞ്ചായത്തുകളിലാണ് ഇടതു മുന്നണി വിജയം നേടിയത്. അതേസമയം യുഡിഎഫും ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ച്ചവെച്ചു. 374 പഞ്ചായത്തുകളിൽ യുഡിഎഫ് വിജയം നേടിയപ്പോൾ 28 ഇടങ്ങളിൽ മറ്റു കക്ഷികൾ മുന്നിൽ നിൽക്കുകയാണ്. 23 ഗ്രാമപഞ്ചായത്തുകളിലാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആകുകയോ വിജയിക്കുകയോ ചെയ്തത്. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ പതറി നിന്ന സർക്കാരിന് വലിയ ആശ്വാസമാണ് തെരഞ്ഞെടുപ്പിലെ വൻ വിജയം. 152 ബ്ലോക്കു പഞ്ചായത്തുകളിൽ യുഡിഎഫിനെ അൻപത് കടക്കാനനുവദിക്കാതെ തളച്ച ഇടതുപക്ഷം, 106 ഇടത്ത് വിജയിച്ചു.
പതിനാല് ജില്ലാ പഞ്ചായത്തുകളിൽ പതിനൊന്നും ഇടതുപക്ഷത്തിനൊപ്പം നിന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ എൽഡിഎഫ് വിജയിച്ചു. മലപ്പുറം, വയനാട്, എറണാകുളം എന്നീ ജില്ലകളിൽ യുഡിഎഫ് വിജയിച്ചു. മുൻസിപ്പാലിറ്റികളിൽ മാത്രമാണ് യുഡിഎഫിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. 45ഇടത്ത് യുഡിഎഫ് മുന്നിലെത്തി. 35ഇടത്ത് എൽഡിഎഫും. രണ്ട് മുൻസിപ്പാലിറ്റികളിൽ എൻഡിഎ ജയിച്ചു.
കോർപ്പറേഷനുകളിലും വൻ മുന്നേറ്റമാണ് എൽഡിഎഫ് നടത്തിയത്. തിരുവനന്തപുരം, കൊല്ലം കോഴിക്കോട് കോർപ്പറേഷനുകളിൽ ഇടത് മുന്നണി ഭരണമുറപ്പിച്ചു. ഇത് മൂന്നും തുടർഭരണമാണ്. മാത്രമാല്ല, കൊച്ചിയിൽ ഏ്റ്റവും വലിയ ഒറ്റകക്ഷി ആകുകയും ചെയ്തു. ബിജെപിയുമായി ബലാബലം നിന്ന തിരുവനന്തപുരത്ത് 52 സീറ്റുകൾ നേടിയാണ് എൽഡിഎഫ് അധികാരത്തിലെത്തുന്നത്. എൻഡിഎ 35 സീറ്റ് നേടിയപ്പോൾ യുഡിഎഫ് പത്തിലൊതുങ്ങി. കൊല്ലം കോർപ്പറേഷനിൽ 39 സീറ്റുകളിൽ മുന്നിലെത്തിയ എൽഡിഎഫ് യുഡിഎഫിനെ 9ൽ ഒതുക്കി. ആറ് സീറ്റാണ് എൻഡിഎയ്ക്കുള്ളത്.
കൊച്ചി കോർപ്പറേഷനിൽ 34 സീറ്റുകളിൽ എൽഡിഎഫ് ലീഡ് ചെയ്യുകയാണ്. 31ഇടത്ത് യുഡിഎഫും അഞ്ചിടത്ത് എൻഡിഎയും വിജയിച്ചു. സ്വതന്ത്രരായി ജയിച്ച നാലു സ്ഥാനാർത്ഥികളിൽ ഒരാളായ ഇടതു റിബൽ കെ.പി ആന്റണി പിൻതുണച്ചതോടു കൂടി കോർപ്പറേഷൻ ഭരണം എൽഡി.എഫ് സ്വന്തമാക്കുന്ന അവസ്ഥയിലാണ്. മറ്റു ചിലരും പിന്തുണക്കുമെന്നാണ് സൂചന. കഴിഞ്ഞ പത്ത് വർഷമായി ഇവിടെ യുഡിഎഫ് ഭരണത്തിലായിരുന്നു.
കൊച്ചിയിൽ ഇരുമുന്നണികൾക്കും ഭീഷണിയായെത്തിയ വിമതരിൽ നാലു പേരാണ് ജയിച്ചത്. ഇതിൽ യുഡിഎഫിന്റെ മൂന്നു വിമതരും എൽഡിഎഫിന്റെ ഒരു വിമതനുമാണ് നേട്ടമുണ്ടാക്കിയത്. പനയപ്പള്ളിയിൽ നിന്നു മൽസരിച്ച യുഡിഎഫിന്റെ ജെ. സനിൽമോൻ 162 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫ് വിമതയായി സിഎംപിസിസി സി.പി. ജോൺ പിന്തുണയിൽ മുണ്ടൻവേലിയിൽ നിന്ന് മൽസരിച്ച മേരി കലിസ്റ്റ 470 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു. മുസ്ലിംലീഗ് സീറ്റ് നിഷേധിച്ചതോടെ കൽവത്തിയിൽ മൽസരത്തിനിറങ്ങിയ ടി.കെ. അഷറഫ് 156 വോട്ടിനു ജയിച്ചു. എൽഡിഎഫ് വിമതനായി മാനാശേരിയിൽ നിന്നു മൽസരിച്ച കെ.പി. ആന്റണി സിപിഎമ്മിന്റെ മൈക്കിൾ ആന്റണിക്കെതിരെ 537 വോട്ടുകളുടെ ഭൂരിപക്ഷണുണ്ടാക്കി. അതേ സമയം ബിജെപി വിമതർ ആരും നേട്ടമുണ്ടാക്കിയില്ല.
യുഡിഎഫ് മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ ഒരു വോട്ടിനാണ് എൻ ഡി എ സ്ഥാനാർത്ഥിയോട് തോറ്റത്. ഐലന്റ് വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ കേവലം ഒരു വോട്ടിനാണ് കോൺഗ്രസ് മേയർ സ്ഥാനാർത്ഥി ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്. അതേസമയം തിരഞ്ഞെടുപ്പിൽ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥി.
കോഴിക്കോട് കോർപ്പറേഷനിൽ എൽഡിഎഫ് 48 സീറ്റുകൾ നേടിയപ്പോൾ യുഡിഎഫ് 14ൽ ഒതുങ്ങി. കണ്ണൂർ കോർപ്പറേഷനിൽ മാത്രമാണ് യുഡിഎഫിന് ആശ്വാസം. 34സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇവിടെ എൽഡിഎഫ് 19 സീറ്റിലൊതുങ്ങി. ബിജെപി ഒര് സീറ്റ് നേടി. ഈ കോർപ്പറേഷനിൽ മാത്രമാണ് യുഡിഎഫ് ആധികാരികമായി വിജയം നേടിയിരിക്കുന്നത്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങളിൽ ഉൾപ്പെട കനത്ത വിജയമാണ് ഇടത് മുന്നണി നേടിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭ മണ്ഡലത്തിൽ ഉൾപ്പെട്ട പുതുപ്പള്ളി പഞ്ചായത്തിൽ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ഇടതുപക്ഷം വിജയക്കൊടി നാട്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡുകളിൽ യുഡിഎഫ് തകർന്നടിഞ്ഞു.
ജോസ് കെ മാണിയെ ഒപ്പം കൂട്ടി അങ്കത്തിനിറങ്ങിയ ഇടതുമുന്നണിക്ക് പിഴച്ചില്ല. പാലാ മുൻസിപ്പാലിറ്റി ഉൾപ്പെടെ പിടിച്ചെടുത്ത് വൻ മുന്നേറ്റം സാധ്യമാക്കാൻ ജോസിന്റെ വരവുകൊണ്ട് കഴിഞ്ഞു. ഭേദപ്പെട്ട പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. പാലക്കാട് നഗരസഭയിൽ ഭരണം നിലനിർത്തിയ ബിജെപി, പന്തളം നഗരസഭകൂടി എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു.
തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ് ചിത്രത്തിലില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. കഴിഞ്ഞ തവണ 42 സീറ്റുകളിൽ വിജയിച്ച സിപിഎമ്മിന് നിലവിൽ കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞു. തൃശ്ശൂർ കോർപറേഷനിലേക്ക് മത്സരിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പരാജയം ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. പ്രാദേശികമായ രാഷ്ട്രീയേതര കൂട്ടായ്മകൾ ഉണ്ടാക്കിയ മുന്നേറ്റമാണ് ഇത്തവണത്തെ എടുത്തു പറയേണ്ട സവിശേഷത. കിഴക്കമ്പലത്തിനു പുറമേ പുറമെ ഐക്കരനാടും ട്വന്റി-20 ഭരണം പിടിച്ചു. മുഴവന്നൂർ, കുന്നത്തുനാട് എന്നിവിടങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും അവർക്ക് സാധിച്ചിട്ടുണ്ട്.
കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ജോസ് കെ മാണിയുടെ മുന്നണി മാറ്റ പരീക്ഷണം വിജയകരമാണെന്നാണ് ആദ്യഘട്ടത്തിലെ ഫലസൂചനകൾ വ്യക്തമാക്കുന്നത്. പാലാ നഗരസഭയിൽ ജോസ് കെ മാണി വിഭാഗത്തിന്റെ അഞ്ച് സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- രണ്ട് സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റ് വിട്ടുകൊടുത്ത് സിപിഎം; സിപിഐയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് സീറ്റുകൾ; ഏഴു സീറ്റിൽ മത്സരിച്ച ശ്രേയംസ് കുമാറിന്റെ പാർട്ടിക്ക് വെറും മൂന്ന് സീറ്റുകൾ; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ചാലക്കുടിയും പെരുമ്പാവൂരും അടക്കം വാരിക്കോരി കൊടുത്ത് പിണറായി; ഇടതു മുന്നണിയിൽ സൂപ്പർസ്റ്റാറായി ജോസ് കെ മാണി
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്