തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; 20ൽ പത്തിടത്ത് ജയിച്ച് നേരിയ മുൻതൂക്കം ഇടതിന്; ജില്ലാ പഞ്ചായത്ത് സീറ്റിൽ ഉൾപ്പെടെ ഒൻപതിടത്ത് ജയിച്ചത് യുഡിഎഫ്; ഒരു സിറ്റിങ് സീറ്റ് കൈവിട്ടപ്പോൾ ഒരണ്ണം ജയിച്ച് ബിജെപി; തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ സിപിഎമ്മിന് ആഹ്ലാദിക്കാൻ വക കുറവ്; കേരള രാഷ്ട്രീയം 'സ്വർണ്ണ കടത്തിൽ' കലങ്ങുന്നുവോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ അന്തിമ ഫലം ചർച്ചയാക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചന. ഇത്തരം ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മൃഗയീയ ഭൂരിപക്ഷം നേടുന്നതാണ് പതിവ് കാഴ്ച. എന്നാൽ ഇത്തവണ 20 സീറ്റിലെ ഉപതെരഞ്ഞെപ്പിൽ 10 ഇടത്തു മാത്രമാണ് ഇടതു ജയം. അതും സ്വതന്ത്രന്റെ പിന്തുണയിൽ. 9 ഇടത്ത് യുഡിഎഫ് ജയിച്ചു. ഒരെണ്ണം ബിജെപിക്കാണ്. ഒരു സീറ്റ് ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. അതുകൊണ്ട് തന്നെ അന്തിമ ഫല വിശകലനത്തിൽ ഇടതിന് കാര്യമായി ആഘോഷിക്കാൻ ഒന്നും ഫലപ്രഖ്യാപനത്തിൽ ഇല്ല. സ്വർണ്ണ കടത്തും എകെജി സെന്റർ ബോംബാക്രമണവും ചർച്ചയാകുമ്പോഴാണ് തദ്ദേശത്തിൽ ഇത്തരത്തിലൊരു ഫലം വരുന്നത്.
മലപ്പുറത്തെ ആതവനാട് ജില്ലാ പഞ്ചായത്തിൽ മുസ്ലിം ലീഗിലെ ബഷീർ രണ്ടാത്താണി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. തിരൂരങ്ങാടി ബ്ലോക്കിലെ പാറക്കടവിലും ലീഗ് ജയിച്ചു. തൃത്താലയിലെ കുമ്പിടിയിൽ ജയം സിപിഎമ്മിനായി. നാല് മുൻസിപ്പൽ വാർഡിലെ തെരഞ്ഞെടുപ്പിൽ ഇടതും വലതും രണ്ട് സീറ്റ് വീതം നേടി. 13 ഗ്രാമ പഞ്ചായത്ത് സീറ്റിൽ ആറിടത്ത് ഇടതുപക്ഷം ജയിച്ചു. ഒന്നിൽ ഇടതു സ്വതന്ത്രനും. ഈ വിജയമാണ് ഇടതുപക്ഷത്തിന് മുൻതൂക്കം നൽകുന്നത്. സാധാരണ നിലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ വ്യക്തമായ മുൻതൂക്കം സിപിഎം നേടുന്നതാണ്. തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന തദ്ദേശ ഫലം ഏകപക്ഷീയമായി ഇടതിന് അനുകൂലമായിരുന്നു. അതിന് ശേഷമാണ് സ്വപ്നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നത്.
ഇടതു സർക്കാരിനെതിരെ നിരവധി വിഷയങ്ങൾ എത്തി. ഇതിന് ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പാണ് ഇത്. അതുകൊണ്ട് തന്നെ സിപിഎമ്മിന് പകുതിയിൽ കൂടുതൽ സീറ്റിൽ ജയിക്കാനാവാത്ത സാഹചര്യം രാഷ്ട്രീയ വിശകലനങ്ങൾക്കും കാരണമാകും. തൃക്കാക്കരയിലെ ഫലത്തിന് ശേഷം കേരള രാഷ്ട്രീയം വഴി മാറി സഞ്ചരിക്കുകയാണോ എന്ന ചോദ്യവും സജീവമാകും.
തൃത്താല കുമ്പിടി, പാലമേൽ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂർ, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെർവാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മൽ വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്. തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്മേട് അച്ചൻകാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം അത്തവനാട്, കുറ്റിപ്പുറം എടച്ചാലം വാർഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്. എളമ്പല്ലൂർ ആലുമൂട്ടി വാർഡിലാണ് ബിജെപി വിജയിച്ചത്
കുമ്പടിയിൽ സ്നേഹ
തൃത്താല ബ്ലോക്ക് പഞ്ചായത്ത് കുമ്പടി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ പി സ്നേഹ 1693 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം 1168 വോട്ടായിരുന്നു. യുഡിഎഫിലെ പി വി വനജയും എൻഡിഎയിലെ ലിബിനി സുരേഷുമായിരുന്നൂ എതിർ സ്ഥാനാർത്ഥികൾ. എൽഡിഎഫിലെ ടി പി സുഭദ്രയ്ക്ക് സർക്കാർ ജോലികിട്ടി രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മൂന്നാംപടിയിൽ എൽഡിഎഫ്
മലപ്പുറം നഗരസഭ മൂന്നാംപടി ഡിവിഷനിൽ എൽഡിഎഫിന് ജയം. 71 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഐ എമ്മിലെ കെ എം വിജയലക്ഷ്മിയാണ് വിജയിച്ചത്. മഞ്ചേരി നഗരസഭ കിഴക്കേത്തല ഡിവിഷൻ യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ പരയറ്റ മുജീബ് റഹ്മാൻ 155 വോട്ടിനു ജയിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ യുഡിഎഫ് നിലനിർത്തി. 2007 വോട്ടിന് മുസ്ലിം ലീഗിലെ സി ടി അയ്യപ്പൻ ഇവിടെ ജയിച്ചു. മലപ്പുറം ജില്ലയിൽ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ഉൾപ്പടെ അഞ്ചിടത്തായിരുന്നു മത്സരം.
കാസർകോട് ഇടത് മുന്നണി
സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ(കാസർകോഡ് ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ ഡി എഫ് വിജയം. കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ്, കള്ളാർ പഞ്ചായത്തിലെ ആടകം വാർഡ്, കുമ്പള പഞ്ചായത്തിലെ പെർവാർഡ് വാർഡ് എൽ ഡി എഫ് നിലനിർത്തി. പള്ളിക്കര പഞ്ചായത്തിലെ പള്ളിപ്പുഴ വാർഡ് യു ഡി എഫ് നിലനിർത്തി. ബദിയടുക്ക പഞ്ചായത്തിലെ ബിജെപിക്ക് സിറ്റിങ് സീറ്റായ പട്ടാജെ വാർഡിൽ തോൽവിയുണ്ടായി. അവിടെ യുഡിഎഫാണ് വിജയിച്ചത്.
രാജകുമാരി ഇടതിന്
രാജകുമാരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐഎമ്മിലെ വിമല മോഹനൻ വിജയിച്ചു. സിപിഐ എം സ്ഥാനാർതഥിയാണ് കഴിഞ്ഞ തവണയും വിജയിച്ചത്. കഴിഞ്ഞ തവണ വിജയിച്ച ടിസി ബിനുവിനെതിരെ കോടതി വിധി വന്നതുകൊണ്ടാണ് തെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. തെരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കുകയില്ല.
തിക്കോടിയിലും സിറ്റിങ് സീറ്റ് നിലനിർത്തി സിപിഎം
കോഴിക്കോട് തിക്കോടി പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐഎമ്മിലെ ഷീബ പുൽപ്പാണ്ടി തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ അഡ്വ: അഖില പുതിയോട്ടിലിനേക്കാൾ 448 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.791 വോട്ടുകൾ ലഭിച്ചു.
അഡ്വ: അഖിലപുതിയോട്ടിൽ 343 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി ബിൻസിഷാജിക്ക് . 209വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രണ്ടാംസ്ഥാനത്തായിരുന്നു. ആകെ പോൾ ചെയ്ത വോട്ട് 1343.
കാഞ്ഞങ്ങാട്ടും അട്ടിമറി ഇല്ല
കാസർകോട് കാഞ്ഞങ്ങാട് നഗരസഭയിലെ തൊയമ്മൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി 464 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. സ്ഥാനാർത്ഥിയായ എൻ ഇന്ദിരയാണ് വിജയിച്ചത്. ഇതോടെ കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ് എൽഡിഎഫ് നിലനിർത്തി. എൽ ഡി എഫ് -701,യുഡിഎഫ് - 234,ബിജെപി -72 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾക്ക് വോട്ടുകൾ ലഭിച്ചത്. സിപിഐ എം കൗൺസിലർ ജാനകിക്കുട്ടി മരിച്ചതിനാലാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്
കാണക്കാരി ജോസ് കെ മാണിക്ക്
കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്ത് കുറുമുള്ളർ വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥിയായി മത്സരിച്ച വിനിത രാഗേഷ് വിജയിച്ചു. 216 വോട്ടാണ് ഭൂരിപക്ഷം. കോൺഗ്രസ് ഐ സ്ഥാനാർത്ഥി ഗീതാ ശിവനെയാണ് തോൽപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന മിനു മനോജ് (കേരളാ കോൺഗ്രസ് എം) ആരോഗ്യവകുപ്പിൽ ജോലി ലഭിച്ചതിനെത്തുടർന്ന് പഞ്ചായത്തംഗത്വം രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത്. ബിജെപി സ്ഥാനാർത്ഥി സവിത മിനിയും മത്സരിച്ചിരുന്നു. എൽഡിഎഫിനാണ് പഞ്ചായത്ത് ഭരണം.
കൊണ്ടാഴിയിലും തുടർച്ച
മായന്നൂർ കൊണ്ടാഴി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡായ മൂത്തേടത്ത് പടി എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ഒ പ്രേമലത 416 വോട്ടുനേടി വിജയിച്ചു. ബിജെപിയിലെ ടി കെ സന്ധ്യയെയാണ് തോൽപ്പിച്ചത്.കോൺഗ്രസ് സ്ഥാനാർത്ഥി പി ആർ ഗ്രീഷ്മ മൂന്നാം സ്ഥാനത്താണുള്ളത്. വാർഡംഗമായിരുന്ന ടി ബി രാധ കാൻസർ ചികിത്സയ്ക്കിടെ മരിച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആകെ വോട്ട് 1135ഉം പോൾ ചെയ്തത് 918 വോട്ടുമാണ്.
പാലമേൽ സീറ്റും ഇടതിന്
ആലപ്പുഴ ചാരുമൂട് പാലമേൽ പഞ്ചായത്ത് എരുമക്കുഴി വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐഎമ്മിലെ സജികുമാർ 88 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പി ശിവപ്രസാദ് , എൻഡിഎ സ്ഥാനാർത്ഥി ടി എസ് രവീന്ദ്രൻ എന്നിവരെയാണ് പരാജയപ്പെടുത്തിയത്. സിപിഐ എമ്മിലെ കെ ബിജു അന്തരിച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വണ്ടന്മേട് പിടിച്ചെടുത്ത് യുഡിഎഫ്
വണ്ടന്മേട് പഞ്ചായത്ത് പതിനൊന്നാം വാർഡ് അച്ചൻകാനത്ത് യുഡിഎഫിന് ജയം. യുഡിഎഫ് ന്റെ സൂസൻ ജേക്കബാണ് ജയിച്ചത്. എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ലിസി ജേക്കബിനെയാണ് പരാജയപ്പെടുത്തിയത്. എൻഡിഎയുടെ രാധാ അരവിന്ദാക്ഷൻ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ എൽ ഡി എഫ് സ്വതന്ത്ര സൗമ്യ സുനിൽ വിജയിച്ചതോടെ യുഡിഎഫിന് തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട വാർഡാണ് അച്ചൻകാനം. സൗമ്യ സുനിൽ നിയമ നടപടി നേരിട്ടതിനെ തുടർന് രാജി വെയ്ക്കുകയായിരുന്നു. ആകെയുള്ള 18 സീറ്റിൽ എൽ ഡി എഫിന് നിലവിൽ 7ഉം യു ഡി എഫ് ന് 6ഉം എൻഡിഎക്ക് 3 ഉം ഒരു സ്വതന്ത്രനുമടങ്ങുന്നതാണ് കക്ഷി നില.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്