കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകി യുഡിഎഫ്; ജേക്കബ് എബ്രഹാം ഐക്യ മുന്നണി സ്ഥാനാർത്ഥിയാകും; ജോസ് വിഭാഗവുമായി ഇനിയൊരു ചർച്ചയില്ലെന്ന് പി.ജെ ജോസഫ്; ജോസ് കെ മാണി സ്വയം പുറത്തു പോയെന്ന് അണികളെ ബോധ്യപ്പെടുത്തുമെന്നും ജോസഫ്; സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ജോസ് വിഭാഗവുമായുള്ള എല്ലാ ചർച്ചകളും താൽക്കാലികമായി അടഞ്ഞു
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: കുട്ടനാട് സീറ്റിൽ ജേക്കബ് എബ്രഹാമിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കാൻ യു.ഡി.എഫ് തീരുമാനിച്ചു. യുഡിഎഫ് യോഗമാണ് കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കാൻ ധാരണയായത്. ജോസ് കെ മാണിയോടുള്ള നിലപാട് പുനഃപരിശോധിക്കില്ലെന്ന് യു.ഡി.എഫ് യോഗം കഴിഞ്ഞിറങ്ങിയ പിജെ ജോസഫ് പ്രതികരിച്ചു. ജോസ് വിഭാഗത്തോട് ഇനിയൊരു ചർച്ചയോ സംവാദമോ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്നും ജേക്കബ് എബ്രഹാം വ്യക്തമാക്കി.
വെർച്വൽ യു.ഡി.എഫ് യോഗമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പി.ജെ ജോസഫ് അടക്കമുള്ള നേതാക്കൾ നേരിട്ട് കന്റോൺമെന്റ് ഹൗസിലെത്തിയാണ് യോഗത്തിൽ പങ്കെടുത്തത്. കഴിഞ്ഞ തവണ തോമസ് ചാണ്ടിക്കെതിരേയും കുട്ടനാട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജേക്കബ് എബ്രഹാമായിരുന്നു.അതേസമയം ജോസ് കെ മാണി പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന് എതിരെ പി.ജെ ജോസഫ് കേരള ഹൈക്കോടതിയെ സമീപിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന് പി.ജെ ജോസഫിന്റെ ഹർജിയിൽ പറയുന്നു.വസ്തുതകൾ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ജോസ് പക്ഷത്തിന് ചിഹ്നം അനുവദിച്ചത്. 450 അംഗ സംസ്ഥാന സമിതിയിൽ 305 പേരുടെ നിലപാട് മാത്രം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്. കേരള കോൺഗ്രസ് എം ചെയർമാൻ ആയി ചുമതല ഏൽക്കുന്നതിൽ നിന്ന് മജിസ്ട്രേറ്റ് കോടതി ജോസ് കെ മാണിയെ വിലക്കിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
അതേസമയം എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം 18ന് ശേഷമേ ഉണ്ടാകൂ. എൻ.സി.പി സ്ഥാനാർത്ഥി തോമസ് കെ. തോമസ് പ്രാദേശിക തലത്തിൽ പ്രചരണം ആരംഭിച്ചിട്ടുണ്ട്. എൻ.ഡി.എയുടെ സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തുടർനടപടികൾക്കു ചെയർമാൻ ജോസ് കെ.മാണിയെ കഴിഞ്ഞ ദിവസം പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. സിപിഐയുടെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ കേരള കോൺഗ്രസിനെ (എം) എൽഡിഎഫ് തിരക്കിട്ട് ഘടകകക്ഷിയായി പരിഗണിക്കുമോയെന്ന് ഉറപ്പില്ല. അങ്ങനെയെങ്കിൽ പുറത്തു നിർത്തി സഹകരിപ്പിക്കാനാകും ആദ്യഘട്ട തീരുമാനം. ഐഎൻഎൽ, കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ് തുടങ്ങി ഈയിടെ എൽഡിഎഫിലെത്തിയ കക്ഷികൾ ആദ്യം ഈ ഗണത്തിലായിരുന്നു. സിപിഎമ്മും ജോസ് കെ.മാണിയും തമ്മിൽ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ല. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് മുൻനിർത്തി ജില്ലകളിൽ അനൗപചാരിക സംഭാഷണങ്ങൾ തുടങ്ങി
വിട്ടുപോകുന്നുവെങ്കിൽ മുന്നണിയിൽനിന്നു ലഭിച്ച സ്ഥാനമാനങ്ങൾ ഉപേക്ഷിക്കണമെന്ന ആവശ്യം യുഡിഎഫിൽനിന്ന് ഉയർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യസഭാ സീറ്റ് രാജിവയ്ക്കാൻ തയാറുണ്ടോയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കഴിഞ്ഞ ദിവസത്തെ വെല്ലുവിളി നേരത്തേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരസ്യമായി ഉയർത്തിയതാണ്. യുഡിഎഫ് നൽകിയ രാജ്യസഭാ സീറ്റ് അവിടം വിട്ട് എൽഡിഎഫിലെത്തിയപ്പോൾ എംപി. വീരേന്ദ്രകുമാർ രാജിവച്ച മാതൃകയാകും എടുത്തുകാട്ടുക. അതുകൊണ്ട് തന്നെ ജോസ് കെ മാണി രാജിവെക്കാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ, പാലാ സീറ്റ് തനിക്ക് ലഭിച്ചാൽ മാത്രമേ ആ നീക്കത്തിന് മാണി തയ്യാറാകുകയുള്ളൂ. കേരളാ കോൺഗ്രസിന് ഏറെ വൈകാരികത ഈ സീറ്റുമായി ബന്ധപ്പെട്ടുണ്ടെന്ന കാര്യം ജോസ് കെ മാണി ഇടതു മുന്നണിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സീറ്റുകളുടെ കാര്യത്തിൽ വ്യക്തത വരുത്തി എൽഡിഎഫുമായി അടുക്കാനാണു കേരള കോൺഗ്രസിന് (എം) താൽപര്യം. കഴിഞ്ഞ തവണ ഒറ്റപ്പാർട്ടിയായി നിന്നപ്പോൾ യുഡിഎഫിൽ 15 സീറ്റാണു ലഭിച്ചത്. അതിൽ ജോസഫ് വിഭാഗത്തിന്റെ നാലെണ്ണമൊഴികെ പതിനൊന്നിൽ മാണി വിഭാഗം മത്സരിച്ചു. നിലവിൽ ജോസ് വിഭാഗത്തിനൊപ്പം നിൽക്കുന്ന എംഎൽഎമാരായ റോഷി അഗസ്റ്റിൻ (ഇടുക്കി), എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി) എന്നിവർക്കു സ്വാഭാവികമായും എൽഡിഎഫ് സീറ്റ് നൽകേണ്ടി വരും. 2016 ലെ 15 സീറ്റ് തന്നെ പാർട്ടി എൽഡിഎഫിനോടും ആവശ്യപ്പെടാനാണു സാധ്യത. അതേസമയം ജയരാജിന്റെ സിറ്റിങ് സീറ്റ് എൽഡിഎഫിൽ സിപിഐ മത്സരിക്കുന്നതാണ്. കഴിഞ്ഞ തവണ അവർ മത്സരിച്ച 7 സീറ്റുകളിൽ നിലവിൽ എൽഡിഎഫിന്റെ എംഎൽഎമാരുണ്ടു താനും.
മുമ്പ് വിജയിച്ചിരുന്നതും എന്നാൽ, ഇപ്പോൾ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളുമായ ഏറ്റുമാനൂർ അടക്കമുള്ള സീറ്റുകളാണ് ഇടതു മുന്നണിക്ക് ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കാൻ പ്രായം. പാലയിൽ മാണി സി കാപ്പന് രാജ്യസഭാ സീറ്റു നൽകി കൊണ്ട് തങ്ങൾക്ക് വിട്ടു നൽകണം എന്നാകും ജോസ് കെ മാണിയുടെ ആവശ്യം. നിലവിൽ മൂന്ന് കേരള കോൺഗ്രസുകൾ ഇടതുമുന്നണിയിലുണ്ട്. ഇവർക്കെല്ലാംകൂടി ആറുസീറ്റാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നൽകിയത്. ആർ.എസ്പി.യും എൽ.ജെ.ഡി.യും മുന്നണിവിട്ടതിന്റെ പശ്ചാത്തലത്തിൽ അന്ന് ഇവർക്ക് സീറ്റ് അനുവദിക്കുന്നതിൽ എൽ.ഡി.എഫിന് പ്രയാസമുണ്ടായിരുന്നില്ല. എൽ.ജെ.ഡി. തിരിച്ചെത്തി. ഇതിനുപുറമേയാണ് ജോസ് കെ. മാണി വിഭാഗത്തെയും മുന്നണിയുടെ ഭാഗമാക്കേണ്ടിവരുന്നത്. ഇതിന് എല്ലാ കക്ഷികളും വിട്ടുവീഴ്ചചെയ്യണമെന്നാണ് സിപിഎമ്മിന്റെ നിലപാട്.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ് കേരള കോൺഗ്രസും സിപിഐയും നേരിട്ട് ഏറ്റുമുട്ടുന്നത്. ഈ സീറ്റു വിട്ടുകൊടുക്കാൻ സിപിഐ ആദ്യം തയ്യാാകുമോ എന്നാണ് അറിയേണ്ടത്. ഇവിടെ ജോസ് കെ. മാണി വിഭാഗത്തിലെ ഡോ. എൻ. ജയരാജാണ് എംഎൽഎ. അതിനാൽ, ഈ സീറ്റ് ജോസ് കെ. മാണിക്ക് വിട്ടുകൊടുക്കേണ്ടിവരും. അതിന് ഇതുവരെ മനസ്സുകൊണ്ട് സിപിഐ. സന്നദ്ധമായിട്ടില്ല. എന്നാൽ, മുന്നണിയിലുണ്ടാകുന്ന പൊതുധാരണയനുസരിച്ച് ചിലപ്പോൾ വിട്ടുവീഴ്ചകളുണ്ടായേക്കാമെന്നാണ് സിപിഐ. നൽകുന്ന സൂചന. മലബാറിൽ പേരാമ്പ്ര സീറ്റിൽ കഴിഞ്ഞ തവണ ഇഖ്ബാൽ എന്ന കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ശക്തമായ മത്സരം കാഴ്ച്ചവെച്ചിരുന്നു. എന്നാൽ, ഈ സീറ്റ് സിപിഎം വിട്ടുകൊടുക്കാൻ സാധ്യത കുറവാണ്. അതേസമയം തിരുവല്ല, ഇരിങ്ങാലക്കുട സീറ്റും കിട്ടാൻ സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ ജോസഫ് എം പുതുശ്ശേരി അടക്കമുള്ളവരെ തൃപ്തിപ്പെടുത്തൽ ജോസ് കെ മാണിക്ക് വെല്ലുവിൽഉയർത്തുന്ന കാര്യമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍