എതിർപ്പ് രൂക്ഷമായതോടെ വടക്കാഞ്ചേരിയിൽ മത്സരിക്കുന്നതിൽ നിന്നും സ്വയം പിന്മാറി കെപിഎസി ലളിത; സിനിമാ തിരക്കും ആരോഗ്യപ്രശ്നങ്ങളും മൂലം പിന്മാറുന്നുവെന്ന് നടി; തീരുമാനം കോടിയേരിയെ അറിയിച്ചു; സമ്മർദ്ദങ്ങളുമായി സിപിഐ(എം) നേതാക്കൾ
കൊച്ചി: വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ നിന്നും നടി കെപിഎസി ലളിത പിന്മാറുന്നു. മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് ലളിത കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. സ്ഥാനാർത്ഥിത്വത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ലളിതയുടെ തീരുമാനം. എന്നാൽ സിനിമാ തിരക്കുകളും ആരോഗ്യ കാരണങ്ങളും കൊണ്ടാണ് മത്സരിക്കുന്നതിൽ നിന്നും പിന്മാറുന്നതെന്നാണ് ലളിത നേതാക്കളെ അറിയിച്ചിരിക്കുന്നത്.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് പിന്മാറുന്നതെന്ന് ലളിത അറിയിച്ചു.പിന്മാറുന്നതുമായി ബന്ധപ്പെട്ട വിവരം സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളല്ലാതെ മറ്റൊരു പ്രേരണയും മത്സരരംഗത്തു നിന്നും പിന്മാറുന്നതിൽ ഇല്ലെന്ന് കെപിഎസി ലളിത വ്യക്തമാക്കി. കെപിഎസി ലളിതയെ വടക്കാഞ്ചേരിയിൽ മത്സരിപ്പിക്കുന്നതിൽ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. കെപിഎസി ലളിത മത്സരംഗത്തു നിന്നും പിന്മാറുന്നതോടെ വടക്കാഞ്ചേരിയിൽ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ട അവസ്ഥയാണ് പാർട്ടിക്കുള്ളത്. ജില്ലാ നേതാവായ സേവ്യർ ചിറ്റിലപ്പള്ളിയുടെ പേരായിരിക്കും സമാന്തരമായി വടക്കാഞ്ചേരിയിൽ ഉയരാൻ പോകുന്നത്.
ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരംഗത്തുണ്ടാകണമെന്ന അഭ്യർത്ഥനയുമായി സിപിഐഎം ജില്ലാനേതാക്കൾ കെപിഎസി ലളിതയുടെ വടക്കാഞ്ചേരി ഏങ്കക്കാടുള്ള വീട്ടിലെത്തിയിരുന്നു. സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യപ്രതിഷേധങ്ങളുയർന്ന പുതിയ സാഹചര്യത്തിലായിരുന്നു സന്ദർശനം. കെപിഎസി ലളിത മത്സരംഗത്തുനിന്നും മാറുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. ഇതിനെ തുടർന്നാണ് സിപിഐഎം നേതാക്കൾ കെപിഎസി ലളിതയുടെ വീട്ടിലെത്തിയത്. ജില്ലാ സെക്രട്ടറി എസി മൊയ്തീൻ ഉൾപ്പെടെയുള്ള നേതാക്കളായിരുന്നു കെപിഎസി ലളിതയുടെ വീട്ടിലെത്തിയത്. സ്ഥാനാർത്ഥിയാകണമെന്ന അഭ്യർത്ഥന ആവർത്തിച്ചിരുന്നു. പാർട്ടിയിൽ സ്ഥാനാർത്ഥിത്വത്തിനെതിരെ ഒരു പ്രതിഷേധവുമില്ലെന്ന് എസി മൊയ്തീൻ പറഞ്ഞു. എന്നാൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അവസാന തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു കെപിഎസി ലളിതയുടെ പ്രതികരണം.
കെപിഎസി ലളിത സ്ഥാനാർത്ഥിയാകുന്നത് ഇടതു മുന്നണി സ്ഥാനാർത്ഥി പട്ടികയ്ക്ക് മികവു നൽകുമെന്ന് പിണറായി വിജയൻ. ലളിത സമ്മതിച്ചാൽ സ്ഥാനാർത്ഥിയാക്കാൻ പാർട്ടിക്ക് സന്തോഷമേ ഉള്ളു, സ്ഥാനാർത്ഥിത്വത്തിനെതിരായ പ്രതിഷേധങ്ങൾ പുതിയ കാലത്തിന്റേതാണെന്നും അത് അവസാനിക്കുമെന്നും പിണറായി വിജയന് പറഞ്ഞിരുന്നു.
ഇന്നലെയാണ് ലളിതയുടെ സ്ഥാനാർത്ഥിത്വം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചത്. പ്രാദേശിയ തലത്തിൽ ഉയർന്ന എതിർപ്പ് വകവെക്കാതെയാണ് പാർട്ടി തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ ലളിതയ്ക്ക് പാർട്ടി ചിഹ്നം നൽകുമെന്ന വിധത്തിലും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ മത്സരിക്കാനില്ലെന്ന് ലളിത അറിയിച്ചതോടെ സിപിഐ(എം) ശരിക്കും വെട്ടിലായി. സിപിഐ(എം) ജില്ലാ നേതൃത്വവും ലളിതയുടെ സ്ഥാനാർത്ഥിത്വത്തിന് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ പ്രാദേശിക വികാരം അവർക്ക് എതിരായിരുന്നു.
പ്രതിഷേധം വർധിച്ചുവരവെ പ്രതിഷേധം കാര്യമാക്കുന്നില്ലെന്ന് നടി ആദ്യം പ്രതികരിച്ചിരുന്നത്. പ്രതിഷേധം കാര്യമാക്കുന്നില്ല. തനിക്കെതിരെ മാത്രമല്ല പ്രതിഷേധം മിക്ക സ്ഥാനാർത്ഥികൾക്കെതിരെയും പ്രതിഷേധമുണ്ടെന്ന് ലളിത പറഞ്ഞു. പോസ്റ്ററുകളിൽ തുടങ്ങിയ പ്രതിഷേധം തെരുവിൽ പ്രകടനമായി മാറിയതോടെയാണ് കെപിഎസി ലളിത വീണ്ടും പ്രതികരിച്ചത്. ഇന്നലെ വടക്കാഞ്ചേരിയിൽ അവർ എത്തുകയും ചെയ്തിരുന്നു.
തന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ സിപിഐ(എം) പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ സിനിമകളോടുള്ള പ്രേക്ഷകരുടെ പ്രതികരണം പോലെയാണ് കാണുന്നതെന്നായിരുന്നു അവർ അഭിപ്രായപ്പെട്ടത്. സിനിമകൾക്കെതിരെ സമ്മിശ്ര അഭിപ്രായ പ്രകടനങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഇത്തരം പ്രതിഷേധങ്ങൾ കാര്യമാക്കുന്നില്ല. പാർട്ടി വിചാരിച്ചാൽ ഇതെല്ലാം പരിഹരിക്കാനാകും. മത്സരിച്ചാൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്. പാർട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കെപിഎസി ലളിത പറഞ്ഞു. താൻ എന്നും കമ്മ്യൂണിസ്റ്റുകാരിയാണെന്നും അവർ കൂട്ടിച്ചേർത്തു.
ലളിതയ്ക്കു പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരുസംഘം സിപിഐ(എം) പ്രവർത്തകർ വടക്കാഞ്ചേരി ടൗണിൽ പ്രതിഷേധപ്രകടനം നടത്തിയത്. ഇന്നലെ രാവിലെ അൻപതോളം വരുന്ന പാർട്ടി പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകടനം നടത്തുകയും ചെയ്തിരുന്നു. അതേസമയം ലളിതയ്ക്ക് എതിരായി ഉയരുന്ന പ്രതിഷേധങ്ങളെ ശക്തമായി പ്രതിരോധിക്കാൻ തന്നെയാണ് സിപിഐ(എം) ശ്രമം തുടങ്ങിയിരുന്നു. കെപിഎസി ലളിതയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ വടക്കാഞ്ചേരിയിൽ ഒരു വിഭാഗം സിപിഐ(എം), ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം നടത്തിയത്. സ്ഥാനാർത്ഥി നിർണയത്തിന് ശേഷം കെപിഎസി ലളിത ആദ്യമായി മണ്ഡലത്തിൽ ഇന്ന് എത്താനിരിക്കെയാണു പ്രകടനം. പ്രകടനം നടത്തിയവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നു സിപിഐ(എം) ജില്ലാ സെക്രട്ടറി എ.സി മൊയ്തീൻ പറഞ്ഞിരുന്നു.
എന്നാൽ, സിപിഐ(എം) പ്രവർത്തകരല്ല പ്രകടനം നടത്തിയതെന്ന് പാർട്ടി പറയുന്നു. സിപിഐ(എം) പ്രവർത്തകരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും നേതൃത്വം വ്യക്തമാക്കി. വടക്കാഞ്ചേരിയിലെ സ്ഥാനാർത്ഥിയായി കെപിഎസി ലളിതയെ തീരുമാനിക്കാനിരിക്കുന്ന സിപിഎമ്മിന് പ്രതിഷേധ പ്രകടനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. കേവലം കമ്യൂണിസ്റ്റ് അനുഭാവത്തിന്റെ പേരിൽമാത്രം ലളിതയെ സ്ഥാനാർത്ഥിയാക്കുന്നതിനോട് പാർട്ടിക്കുള്ളിലും എതിർപ്പുണ്ടെന്ന റിപ്പോർട്ടുണ്ടായിരുന്നു. നിലവിൽ യുഡിഎഫ് മണ്ഡലമായ വടക്കാഞ്ചേരി തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് ലളിതയെ സ്ഥാനാർത്ഥിയാക്കുന്നത്.
Stories you may Like
- വനഭൂമി പട്ടയങ്ങൾക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കും: മന്ത്രി കെ രാജൻ
- താൻ എവിടെയും മത്സരിക്കാനും തയ്യാർ; സസ്പെൻസുകൾക്ക് വിരാമമിട്ട് കെ മുരളീധരന്റെ പ്രതികരണം
- 'ഭക്ഷണം കഴിക്കാതെ കളയുന്ന പിതൃശൂന്യമായ പ്രവർത്തി അംഗീകരിക്കാൻ കഴിയില്ല';
- ഷാജിയും എസ്എഫ്ഐയുടെ ഇടിമുറിയുടെ ഇര!
- അവസാന നിമിഷത്തെ ട്വിസ്റ്റിൽ കെ മുരളീധരന് അതൃപ്തി?
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍