നാലു പതിറ്റാണ്ടുകാലം കൈവിട്ട കോഴിക്കോട് പിടിക്കാൻ കോൺഗ്രസ് ഇറക്കിയത് കരുത്തനായ നേതാവിനെ; ഗ്രൂപ്പ് വൈരം മറന്നു നേതാക്കൾ ഒരിടത്ത് ഒരുമിക്കുന്നതോടെ അത്ഭുതം സംഭവിക്കുമോ?
കോഴിക്കോട് കോർപറേഷന്റെ ഭരണം ഇന്നും യു.ഡി.എഫിന് കിട്ടാക്കനിയാണ്. നാലു ദശാബ്ദക്കാലം ഭരണം പിടിക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റിയിട്ടും കൈപ്പത്തിയിൽ നിന്നകന്നു നിന്ന കോഴിക്കോടിനെ കൈവെള്ളയിലൊതുക്കാൻ ഇത്തവണ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എം സുരേഷ് ബാബുവിനെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ഗ്രൂപ്പില്ലാതെ യു.ഡി.എഫ് കോഴിക്കോട് പ്രചാരണം നടത്തുന്നത്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി അധ്യക്ഷൻ വി എം.സുധീരനും മന്ത്രിമാരായ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും കോഴിക്കോട് ജില്ലാ നേതൃത്വവും കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രചരണത്തിന് ചുക്കാൻ പിടിച്ചതിന് ഒരു ലക്ഷ്യം മാത്രം. നാലുദശാബ്ദം കോഴിക്കോട് കോർപറേഷനെ ഭരിച്ച ഇടതുമുന്നണിയിൽ നിന്ന് കോർപറേഷൻ പിടിച്ചെടുക്കുക.
സംസ്ഥാനത്തെ മറ്റേത് കോർപറേഷന്റെ ഭരണം പിടിക്കുന്നതിലുപരിയായി കോഴിക്കോട് കോർപറേഷന്റെ ഭരണം പിടക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം മുമ്പെങ്ങുമില്ലാത്ത പോരാട്ടവീര്യത്തോടെയാണ് ഇത്തവണ അങ്കത്തട്ടിലിറങ്ങിയിരിക്കുന്നത്. എൽ.എഡി.എഫ് ഭരണകാലത്ത് അഴിമതിയും വികസനവിരുദ്ധ പ്രവർത്തനങ്ങളും അക്കമിട്ട് നിരത്തി കോൺഗ്രസ് വോട്ടുതേടുമ്പോൾ മേയർ സ്ഥാനാർത്ഥിയായി സർവർക്കും സ്വീകാര്യനായ പി.എം.സുരേഷ് ബാബുവാണ് തുറുപ്പ് ചീട്ട്. ഗ്രൂപ്പുകൾക്ക് അതീതമായി സുരേഷ് ബാബുവിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ച യു.ഡി.എഫ് ഒരേ മനസോടെയാണ് പ്രചാരണരംഗത്തുള്ളത്.
സ്ഥാനാർത്ഥികളെ പരീക്ഷിക്കാൻ ഒരുങ്ങാതെ പ്രബലരായ സ്ഥാനാർത്ഥികളെ നിർത്താനാണ് യുഡിഎഫ് തുടക്കം മുതൽ തന്നെ ശ്രദ്ധിച്ചത്. ഒരുതരത്തിലുമുള്ള ആരോപണങ്ങൾക്ക് വിധേയനല്ലാത്ത ഒരു സ്ഥാനാർത്ഥി വേണമെന്ന ഭൂരിപക്ഷാഭിപ്രായം എത്തിയത് പി.എം.സുരേഷ് ബാബുവിലാണ്. പാറോപ്പടിയിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. സുരേഷ് ബാബുവിനെ കൂടാതെ കെപിസിസി ആസ്ഥാനത്തെ പ്രമുഖരും ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ മകൾ ശോഭിതയും മൽസരരംഗത്തുണ്ട്. നിലവിലെ കൗൺസിലിലെ പുരുഷ അംഗങ്ങളെ ഒഴിവാക്കി ഭൂരിപക്ഷം വനിതകൾക്ക് സീറ്റുകൾ നൽകിയതും കരുതിക്കൂട്ടി തന്നെയാണ്. സംശുദ്ധ ഭരണം വികസിത നഗരം എന്ന വാഗ്ദനമാണ് ഇത്തവണ യു.ഡി.എഫ് മുന്നിൽവയ്ക്കുന്നത്.
കോർപറേഷൻ പരിധിയിലെ റോഡുകളും പാലങ്ങളും ശാസ്ത്രീയമായി പുനരുദ്ധീകരിച്ച് നഗരത്തെ ആധുനിക നഗരമായി മാറ്റും. മാനാഞ്ചിറവെള്ളിമാട്കുന്ന് റോഡ് പ്രവൃത്തിക്ക് വേഗം കൂട്ടും, തൊണ്ടയാട് മൊബിലിറ്റി ഹബ് യാഥാർഥ്യമാക്കും തുടങ്ങിയ കാര്യങ്ങളാണ് ഗതാഗത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മുന്നിലേക്ക് വയ്ക്കുന്നത്.
മീഞ്ചന്ത, മെഡിക്കൽ കോളജ്, എലത്തൂർ എന്നിവിടങ്ങളിൽ ആധുനിക സൗകര്യത്തോടെയുള്ള ബസ് സ്റ്റാൻഡുകളും ഷോപ്പിങ് കോംപ്ലക്സുകളും മിനി ഓഡിറ്റോറിയവും പ്രകടന പത്രികയിലെ മറ്റൊരു പ്രാധാന വാഗ്ദനമാണ്. സീറോ വേസ്റ്റ് നഗരം എന്ന കോഴിക്കോടിന്റെ സ്വപ്നം നാൽപത് വർഷം ഭരിച്ച എൽ.ഡി.എഫ്. ഭരണസമിതിക്ക് നടപ്പാക്കാനായില്ലെന്നും കുത്തഴിഞ്ഞു കിടക്കുന്ന ശുചീകരണ സംവിധാനം കാര്യക്ഷമമാക്കും. ഇതിനായി കൂടുതൽ തൊഴിലാളികളെ നിയോഗിക്കും. ഞെളിയൻ പറമ്പിൽ മാലിന്യസംസ്കരണത്തിന് ആധുനിക സംവിധാനം കൊണ്ടുവരും. മഴക്കാലത്ത് നഗരത്തിന് എന്നും ശാപമായിരിക്കുന്ന ഡ്രൈനേജ് സംവിധാനത്തിന്റെ പരിഷ്കരണമാണ് മറ്റൊരു പ്രധാന വാഗ്ദാനം. ഇതിനു പരിഹാരം എന്ന നിലയ്ക്ക് സിവേജ്, മഴവെള്ളം, കേബിൾഡറ്റ് സംവിധാനത്തോടെ ശാസ്ത്രീയമായി ്രൈഡനേജ് പുനർനിർമ്മിക്കും. ഡ്രൈനേജുകളുടെ നവീകരണത്തിനായി കേന്ദ്രസർക്കാരിന്റെ 700 കോടിയുടെ ഫണ്ടുണ്ടായിട്ടും അതുപയോഗപ്പെടുത്താൻ എൽ.ഡി.എഫ്. ഭരണനേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു. കഴിവുറ്റ പ്രമുഖ വിദഗ്ദ്ധർ കോഴിക്കോട് തന്നെയുണ്ടായിട്ടും ഇവരോടൊന്നും ആലോചിക്കാതെ ഡ്രൈനേജിന്റെ പ്രവർത്തനമെന്നോണം പരിശോധനയ്ക്ക് എറണാകുളത്തെ എലിസബത്ത് ആൻഡ് കമ്പനിയെ ഏൽപിച്ചതിലൂടെ മാത്രം പതിനൊന്നു ലക്ഷം രൂപ പരിശോധാനാ ഫീസായി കോർപ്പറേഷന് നഷ്ടമായെന്ന് എം.കെ രാഘവൻ എംപി ആരോപിച്ചിരുന്നു. എൽഡിഫ് ഭരണസമിതിക്കെതിരെ വൻ അഴിമിതി ആരോപണങ്ങളാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്.
'കോഴിക്കോട്ടെ ജനങ്ങൾ അഴിമതിയിൽ നിന്നുള്ള മോചനം ആഗ്രഹിക്കുന്നു. കോർപറേഷൻ ഭരണസമിതിയിൽ മാറ്റം വേണമെന്നുള്ള മുറവിളിയാണ് എങ്ങും ഉയരുന്നത്. മേയർ സ്ഥാനാർത്ഥിയായി പ്രചരണത്തിനിറങ്ങുമ്പോൾ ജനങ്ങളിൽ നിന്നുള്ള പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നത്. എല്ലാ തലത്തിലുമുള്ള വികസനമാണ് യുഡിഎഫ് കോഴിക്കോട് ലക്ഷ്യമിടുന്നത്. റോഡ്, ആരോഗ്യം, കുടിവെള്ളം, മറ്റ് അടിസ്ഥാനസൗകര്യങ്ങളിലെല്ലാം വികസനം എത്തിനോക്കിയിട്ട് കാലങ്ങളായി. ഇത് ലക്ഷ്യമാക്കിയാണ് ഒരു ഫുട്ബോൾ ടീമിന്റെ ഐക്യത്ത'ടെ യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന്' പി.എം.സുരേഷ് ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു.
കോഴിക്കോട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് നയിച്ച ജനകീയ സംവാദവും രമേശ് ചെന്നിത്തലയുടെ കാൽനടപ്രചാരണവും കോൺഗ്രസിന്റെ പ്രവർത്തകരുടെയും ജില്ലാ നേതാൃത്വത്തിനും കൂടുതൽ ആത്മവിശ്വാസം നൽകിയിരിക്കുകയാണ്. കോഴിക്കോട് കോർപറേഷനും ജില്ലാ പഞ്ചായത്തും യുഡിഎഫിന് അഭിമാനപോരാട്ടമാണ്. കഴിഞ്ഞ തവണ 13 സീറ്റുകൾ നേടിയ യുഡിഎഫും 14 സീറ്റുകൾ നേടിയ എൽ.ഡി.എഫിനും ഇത്തവണയും ജില്ലാ പഞ്ചായത്ത് മൽസരം ഫോട്ടോഫിനിഷിങാകാനാണ് സാധ്യത. കഴിഞ്ഞ തവണ നഷ്ടപ്പെട്ട പന്തീരാങ്കാവും ചാത്തമംഗലവും തിരിച്ച് പിടിച്ച് ഭൂരിപക്ഷമുറപ്പിക്കാമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. എന്നാൽ യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് നജീബ് കാന്തപുരം യൂത്ത് കോൺഗ്രസ് പർലമെന്റ് മണ്ഡലം പ്രസിഡന്റ് പിപി നൗഷീർ തുടങ്ങീ യുവാക്കളെ രംഗത്തിറക്കി കൂടുതൽ ഡിവിഷനുകൾ പിടിച്ചെടുക്കാനാണ് യുഡിഎഫ് നീക്കം.
കോഴിക്കോട് കോർപറേഷനിലെ 45 സീറ്റുകളിൽ 22 ഇടത്ത് ലീഗ്, അഞ്ചിടത്ത് ജനതാദൾ, സിഎംപിയുടെ രണ്ട് സ്ഥാനാർത്ഥികളും കേരള കോൺഗ്രസിന്റെ ഒരു സ്ഥാനാർത്ഥിയുമാണ് മൽസരരംഗത്തുള്ളത്. ലാഘവത്തോടെ കോർപറേഷൻ കൗൺസിലിലേക്ക് ജയിച്ചു കയറാമെന്ന മോഹം ഇരുപാർട്ടികളിലെ ആർക്കുമില്ല.
അരീക്കോട് നിന്ന് എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയായി മൽസരിക്കുന്ന പ്രമുഖ വ്യവസായിയായ വികെസി മമ്മദ് കോയയും ചക്കരത്തുകുളത്ത് നിന്ന് മൽസരിക്കുന്ന മുൻ എംഎൽഎ രവീന്ദ്രനും ശ്ക്തമായ പോരാട്ടമായിരിക്കും നേരിടേണ്ടി വരുക. വർഗീയ ധ്രൂവീകരണവും ഉൾപാർട്ടി പോരും, അധികാര വടംവലിയുമാണ് പാർട്ടിയുടെ ആത്മവിശ്വാസത്തിന് പോറലേൽപിക്കുന്നത്. ഇരുപാർട്ടികളുടേയും വിജയം നിർണയിക്കുന്നതിൽ ബിജെപി, ആർഎംപി വോട്ടുകൾ നിർണായക പങ്ക് വഹിക്കും. കോൺഗ്രസ്ബിജെപി രഹസ്യധാരണ ഉണ്ടെന്ന് ഇതിനോടകം തന്നെ ഇടതുമുന്നണി ആരോപിച്ചു കഴിഞ്ഞു. നിർണായകമായ 12 വാർഡുകളിലെ ധാരണ ശരിയായാൽ 75 അംഗ കൗൺസിൽ കോൺഗ്രസിനൊപ്പം എത്തുമെന്നാണ് കണക്കു കൂട്ടൽ. കഴിഞ്ഞ തവണ ഏഴു സീറ്റുകൾ കൂടുതൽ നേടി തലനാരിഴയ്ക്കാണ് ഇടത് ഭരണം കോർപറേഷനിൽ ഉറപ്പിച്ചത്. യുഡിഎഫ്എൽഡിഎഫ് അഭിമാനപോരാട്ടമായി മാറിയ കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പായിരിക്കും ഒരുപക്ഷെ തദ്ദേശതെരഞ്ഞെടുപ്പിലെ താരം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍