തീപ്പൊരി പ്രസംഗവുമായി കത്തിക്കയറി വരുന്ന ഉണ്ണിത്താൻ; പെരിയ ഇരട്ടക്കൊലയും രാഹുൽ ഗാന്ധി പ്രഭാവവും ന്യൂനപക്ഷ വോട്ടുകളും തുണയാവുമെന്നും കാൽലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം പിടിക്കുമെന്നും യുഡിഎഫ്; രണ്ടു ലക്ഷത്തിലധികം വോട്ടു നേടുമെന്ന് ബിജെപി; പാർട്ടി ഗ്രാമങ്ങൾ തങ്ങളെ കൈവിടില്ലെന്നും പതിനായിരം വോട്ടിനെങ്കിലും ജയം ഉറപ്പെന്ന് സിപിഎം; തങ്ങളുടെ കുത്തക മണ്ഡലത്തിൽ ഇടതുമുന്നണിക്ക് അവസാനലാപ്പിലുള്ളത് നേരിയ മുൻതൂക്കം മാത്രം
രഞ്ജിത്ത് ബാബു
കാസർഗോഡ്: കാസർഗോഡ് ആര് ജയിക്കും.? ഇടതുമുന്നണിയുടെ കുത്തക മണ്ഡലത്തിൽ പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ പ്രവചനങ്ങൾക്കതീതമായ മത്സരമാണ് ഇവിടെ അരങ്ങേറുന്നത്. തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടം ആസന്നമായിരിക്കേ ജയാപജയങ്ങൾ നിർണ്ണയിക്കാൻ പറ്റാത്ത അവസ്ഥയിലാണ് കേരളത്തിന്റെ വടക്കേഅറ്റത്തുള്ള ഈ ലോകസഭാ മണ്ഡലം. വിവിധ ഏജൻസികൾ നടത്തിയ സർവ്വേകളിലും ഭിന്നാഭിപ്രായങ്ങളാണ് ഈ മണ്ഡലത്തെക്കുറിച്ച് രേഖപ്പെടുത്തിയത്.എൽഡിഎഫിന് നേരിയ മുൻതൂക്കം ഇപ്പോഴും പറയാമെങ്കിലും അടിയൊഴുക്കകൾ ശക്തമായതുകൊണ്ട് അന്തിമ ചിത്രം തീർത്തുപറയാൻ ആവില്ല.
കഴിഞ്ഞ തവണ കോൺഗ്രസ്സിലെ ടി. സിദ്ദീഖ് വിജയത്തോടടുത്ത ഈ മണ്ഡലത്തിൽ തങ്ങൾ പിടിച്ചടക്കുകതന്നെ ചെയ്യുമെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. തീപ്പൊരി പ്രസംഗത്തിലൂടെയും ഊർജ്ജസ്വലമായ നീക്കങ്ങളിലൂടെയും വളരെപെട്ടെന്നുതന്നെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ കാസർഗോഡിനെ കൈയിലെടുത്തു. ഉണ്ണിത്താന്റെ വ്യക്തിപ്രഭാവത്തിന് വോട്ടർമാരിൽ ഉണ്ടാക്കാൻ കഴിഞ്ഞ സ്വാധീനത്തിന്റെ നിരക്കുവച്ചായിരിക്കും ഇവിടുത്തെ അന്തിമ ഫലം രൂപം നൽകുക. പെരിയ ഇരട്ടക്കൊലപാതകം അടക്കമുള്ള വിഷയങ്ങൾ യുഡഎഫിന് വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ടെന്നത് വ്യകതമാണ്. അക്രമരാഷ്ട്രീയത്തിനെതിരെ ഉണ്ണിത്താൻ ആഞ്ഞടിക്കുമ്പോൾ സിപിഎം ശരിക്കും പ്രതിരോധത്തിൽ ആവുകയാണ്.
എന്നാൽ എൽഡിഫ് സ്്ഥാനാർഥി സതീഷ് ചന്ദ്രന് നാട്ടുകാരനെന്നും മൂൻ എംഎൽഎയെന്നും ജനകീയനെന്നുമുള്ള അംഗീകാരം ഉണ്ട്. കഴിഞ്ഞ തവണ സ്ഥാനാർത്ഥിയോടുള്ള എതിർപ്പ് ഒരു പരിധിവരെ എൽഡിഎഫിന് വിനയായെന്നും ഇത്തവണ അത് ഉണ്ടാവില്ലെന്നുമാണ് എൽഡിഎഫ് പ്രവർത്തകർ പറയുന്നത്. അതോടൊപ്പം സിപിഎമ്മിന്റെ സംഘടനാ ശക്തിയും ഇവിടെ ഗുണം ചെയ്യും. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്ല്യശ്ശേരി എന്നീ മണ്ഡലങ്ങളിലെ പാർട്ടി ഗ്രാമങ്ങളിൽനിന്ന് കിട്ടുന്ന വലിയ ലീഡിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
കാസർഗോട്ടും, മഞ്ചേശ്വരത്തും നല്ല വേരുകൾ ഉള്ള ബിജെപി ഇത്തവണ രണ്ടുലക്ഷത്തിനുമുകളിൽ വോട്ടുപിടിക്കുമെന്നാണ് അവകാശപ്പെടുന്നത്. ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രിയും ഇവിടെ ശക്തമായ മൽസരമാണ് കാഴ്ചവെക്കുന്നത്.
ചിത്രം മാറുന്നത് ഉണ്ണിത്താന്റെ എൻട്രിയിൽ
സ്ഥാനാർത്ഥി നിർണ്ണയം ആദ്യം നടത്തി രംഗത്തിറങ്ങിയത് എൽഡിഎഫായിരുന്നു. എൽഡിഎഫിന്റെ ആദ്യ റൗണ്ട് പൂർത്തിയായതിനു ശേഷമാണ് യുു.ഡി.എഫ് രംഗത്തിറങ്ങിയത്. സിപിഎമ്മിന് ജില്ലയിൽ നല്ല പ്രതിഛായയുള്ള കെ.പി. സതീഷ് ചന്ദ്രൻ സ്ഥാനാർത്ഥിയായതോടെ പാർട്ടി ഒന്നടക്കം സജീവമായി. പ്രചാരണം രണ്ടാംഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി കോൺഗ്രസ്സ് വക്താവ് കൂടിയായ രാജ്മോഹൻ ഉണ്ണിത്താൻ കാസർഗോഡ് സ്ഥാനാർത്ഥിയായി എത്തിയത്. രാജ് മോഹൻ സ്ഥാനാർത്ഥിയായതോടെ പ്രധാന പ്രവർത്തകർ സജീവമായെങ്കിലും ഡി.സി.സി. നേതൃത്വത്തിൽ ചില നേതാക്കൾ തണുപ്പൻ മട്ടിലായിരുന്നു. സ്ഥാനാർത്ഥി തന്നെ രംഗം കൈയിലെടുത്ത് ഇറങ്ങിയതോടെ പ്രവർത്തകരിലും തെരഞ്ഞെടുപ്പ് ചൂട് പകർന്നു. അതോടെ മത്സരം കടുക്കുകയും ചെയ്തു. മിനി സ്ക്രീനിൽ നാക്ക് കൊണ്ട് എതിരാളികളെ മുറിവേൽപ്പിക്കുന്ന രാജ്മോഹൻ കാസർഗോഡ് എത്തിയത് കൗതുകത്തോടെയാണ് ജനങ്ങൾ കണ്ടത്. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം യു.ഡി.എഫിന് അപ്പുറമുള്ള ജനങ്ങളും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ വരുന്നു. അടുത്ത കാലത്തായി നടന്ന പെരിയ ഇരട്ട കൊലപാതകത്തിനെതിരെ ആഞ്ഞടിച്ചായിരുന്നു രാജ്മോഹൻ മണ്ഡലം ഇളക്കി വിട്ടത്. എൽ.ഡി.എഫിനേയും പ്രത്യേകിച്ച് സിപിഎം. നേയും മുൾമുനയിൽ നിർത്തി പൊരിച്ചടക്കിയാണ് രാജ്മോഹന്റെ പ്രചാരണ തുടക്കം.
പ്രചാരണ സ്വീകരണ കേന്ദ്രങ്ങളിൽ ന്യൂജൻ തരംഗമുണ്ടാക്കാനും ഉണ്ണിത്താന് കഴിഞ്ഞിട്ടുണ്ട്. ഉണ്ണിത്താന്റെ പ്രസംഗവും ശൈലിയുമൊക്കെ കാസർഗോട്ടുകാരും ഇഷ്ടപ്പെട്ടു തുടങ്ങി. കളിയാട്ട കാവുകളിലും ഉറൂസ് നടക്കുന്ന പള്ളികളിലും എന്നു വേണ്ട ജനം കൂടുന്ന എല്ലായിടത്തും രാജ്മോഹന്റെ സാന്നിധ്യമുണ്ട്. സിപിഎം. ന്റെ അക്രമരാഷ്ട്രീയവും മണ്ഡലത്തിലെ വികസന മുരടിപ്പും എടുത്തു കാട്ടിയാണ് ഉണ്ണിത്താന്റെ പ്രചാരണം. മുൻ എം. പി.യുടെ വികസന പ്രവർത്തനത്തെ ഉദാഹരണ സഹിതം വിമർശിക്കുമ്പോൾ ഇടതു മുന്നണിക്ക് ഇവിടെ ഉത്തരം മുട്ടുന്നു. എരിതീയിൽ എണ്ണ ഒഴിച്ചു കൊടുക്കാൻ ഉണ്ണിത്താൻ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്. കാസർഗോഡ് കേന്ദ്ര സർവ്വകലാശാല കൊണ്ടു വന്നതാര്? കോൺഗ്രസ്സ് തന്നെ. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് കൊണ്ടു വന്നതാര്? അതും കോൺഗ്രസ്സ് തന്നെ. സിആർപിഎഫ് ക്യാമ്പും കോൺഗ്രസ്സ് കൊണ്ടു വന്നു. എന്നാൽ ഇവിടുത്തെ എം. പി.യുടെ വീട്ടുമുറ്റത്തിന് സമീപമുള്ള ദേശീയ പാതക്ക് കുറുകെയുള്ള റെയിൽവേ ഗേറ്റ് മാറ്റാൻ അദ്ദേഹത്തിനായില്ല. ഉണ്ണിത്താൻ ആരോപിക്കുന്നു.
തെക്കു നിന്ന് വന്ന ഉണ്ണിത്താൻ മണ്ഡലത്തിൽ ഇപ്പോൾ സുപരിചിതനാണ്. പോരാത്തതിന് ചില സിനിമകളിലെ വേഷങ്ങളും പരിചയപ്പെടുത്താതെ രാജ്മോഹനെ തിരിച്ചറിയുന്നു. അതുകൊണ്ടു തന്നെ ആരാധകർക്കൊപ്പം നിന്ന് സെൽഫി എടുക്കാനും പ്രചാരണത്തനിടെ സമയം ചിലവഴിക്കേണ്ടി വരുന്നു. കാൽലക്ഷത്തിൽ കുറയാത്ത വോട്ടിന് ഉണ്ണിത്താൻ ജയിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നത്. മുസ്ലിംലീഗിന്റെ അടിയുറച്ച പിന്തുണയാണ് ഉണ്ണിത്താന്റെ ശക്തി. മുൻകാലങ്ങളിൽ ഇവിടെയുണ്ടായിരുന്ന കോൺഗ്രസ്-ലീഗ് പ്രശ്നം ഇപ്പോൾ തീർന്നിട്ടുണ്ട്. പക്ഷേ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം ഇപ്പോഴും തീർന്നിട്ടില്ല.
സിപിഎമ്മിന് വിനയായി പെരിയ ഇരട്ടക്കൊല
പെരിയ ഇരട്ട കൊലപാതകം സിപിഎം. നെ ചില്ലറയൊന്നുമല്ല ബാധിക്കുന്നത്. ഉദുമ നിയമസഭാ മണ്ഡലത്തിലാണ് ഈ ക്രൂര കൃത്യം നടന്നത്. അതിനാൽ സിപിഎമ്മിന്റെ ഈ മണ്ഡലത്തിൽ യു.ഡി.എഫ് അനുകൂല കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്. തൊട്ടടുത്ത കാഞ്ഞങ്ങാട് മണ്ഡലത്തിലും അതിന്റെ അലയടികളുണ്ടെന്നാണ് സൂചന. പുല്ലൂർ, പെരിയ പഞ്ചായത്തിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടിക്കും സാധ്യത കാണുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകൾ രാജ്മോഹന് അനുകൂലമായി വരികയാണ്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്്ലാലിന്റെയും മാതാപിതാക്കളെവരെ വേദിയിൽ കൊണ്ടുവന്ന് ശക്തമായ പ്രചാരണമാണ് യുഡിഎഫ് അഴിച്ചുവിടുന്നത്. രാഹുൽ ഗാന്ധിവരെയുള്ളവർ ഈ വിഷയം മുഖ്യപ്രചാരണ വിഷയമായി എടുത്തതോടെ സിപിഎം പ്രതിരോധത്തിലാണ്.
കഴിഞ്ഞ തവണ മത്സരിച്ച എസ്. ഡി.പി.ഐ.യും വെൽഫെയർ പാർട്ടിയും യു.ഡി.എഫിന് പിൻതുണ വാഗ്ദാനം ചെയ്തു കഴിഞ്ഞു. രാഹുൽ തരംഗം ആഞ്ഞ് വീശിയില്ലെങ്കിലും വിവിധ മണ്ഡലങ്ങളിലെ മലയോര -തീരദേശ മേഖലകളിൽ യു.ഡി.എഫിന് അനുകൂല കാറ്റുണ്ട്. കർണ്ണാടകത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ന്യൂനപക്ഷങ്ങൾ ഒന്നടക്കം മോദി വിരുദ്ധത പ്രകടിപ്പിക്കുന്നതും ഉണ്ണിത്താന്റെ അനുകൂല ഘടകങ്ങളാണ്. ഒപ്പം രാഹുൽ പ്രഭാവവും വോട്ടാകുമെന്ന് യുഡിഎഫ് കണക്കൂകൂട്ടുന്നു.
പതിനായിരം വോട്ടിനെങ്കിലും കടന്നുകൂടുമെന്ന് ഇടതുമുന്നണി
ഇടത് സ്ഥാനാർത്ഥി സതീഷ് ചന്ദ്രന്റെ പ്രതിഛായ വോട്ടായി മാറുമെന്നതിൽ തകർക്കമില്ല. അതുതന്നെയാണ് ഇവിടെ സിപിഎമ്മിന്റെ പ്രധാന പ്രതീക്ഷയും. പെരിയ ഇരട്ടക്കൊലയെ തീർത്തും തള്ളിപ്പറയുകയും അക്രമികളെ നിയമത്തിന്റെ വഴിക്ക് കൊണ്ടുവരുമെന്നും എല്ലാ കുടുംബയോഗങ്ങളിലും സിപിഎം നേതാക്കൾ പറയുന്നത്. നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന ഇത്തരം ചെറുയോഗങ്ങൾ തന്നെയാണ് എൽഡിഎഫിന്റെ കരുത്ത്. ഇവിടെ സംസ്ഥാന സർക്കാറിന്റെ വികസനവും, കേന്ദ്രത്തിന്റെ ജനവിരുദ്ധതയുമാണ് ഇടതുമുന്നണി ചർച്ചയാക്കുന്നത്. അതുപോലെതന്നെ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെയും കടന്നാക്രമിച്ച് ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണ് എന്ന നിലപാടാണ് ഇടതുമുന്നണി മുന്നോട്ടുവെക്കുന്നത്. ഇതുവഴി ന്യൂനപക്ഷ വോട്ടുകൾ കൂടുതലായി സമാഹരിക്കാൻ കഴിയുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.
കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കല്യാശ്ശേരി, പയ്യന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിൽ തങ്ങളുടെ കോട്ടകളിൽ കാര്യമായ വിള്ളൽ വീഴ്ത്താൻ സാധിച്ചിട്ടില്ല എന്ന അത്മവിശ്വാസത്തിലാണ് എൽഡിഎഫ് ഉ്്ള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുള്ള വൻ ലീഡിലാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ. യു.ഡി.എഫ് മണ്ഡലങ്ങളിലെ ഭൂരിപക്ഷം കിഴിച്ചാൽ 10,000 വോട്ടിനെങ്കിലും സതീഷ് ചന്ദ്രൻ ജയിച്ചു കയറുമെന്നാണ് അവരുടെ പ്രതീക്ഷ. തൃക്കരിപ്പൂരിൽ 96 ലും 2001 ലും എംഎൽഎ ആയതിന്റെ പിൻതുണയും സിപിഎം. ജില്ലാ സെക്രട്ടറിയായപ്പോഴുള്ള ജനബന്ധവും സതീഷ് ചന്ദ്രന് അനുകൂല ഘടകമാണ്. പെരിയ ഇരട്ട കൊലപാതകവുമായി ബന്ധപ്പെടുത്താത്ത പേരുകാരനെന്ന നിലയിലും സതീഷ് ചന്ദ്രനെ ജനസമ്മതനാക്കുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ വികസനം പറയുമ്പോൾ എം. പി.യുടെ നേട്ടങ്ങൾ എന്ന നിലയിൽ എടുത്തു പറയാൻ ഒന്നുമില്ല. ഇത് എൽ.ഡി.എഫിനെ തിരിഞ്ഞ് കുത്തുന്നു.
എൻ.ഡി.എ. സ്ഥാനാർത്ഥിയായി രവീശ തന്ത്രി കണ്ടാറാണ് മത്സരിക്കുന്നത്. ബിജെപി.യുടെ ശക്തി കേന്ദ്രങ്ങളായ മഞ്ചേശ്വരവും കാസർഗോഡും അവർ മികച്ച സ്കോർ നേടുമെന്ന വാശിയിലുമാണ്. വടക്കേ മലബാറിൽ ബിജെപി. ക്ക് ഏറെ സ്വാധീനമുള്ള പ്രദേശമാണ് കാസർഗോഡ് ജില്ലയിലെ കർണ്ണാടകത്തോട് അതിർ പങ്കിടുന്ന ഈ മേഖല. മാത്രമല്ല നിരവധി ക്ഷേത്രങ്ങളിലെ തന്ത്രി എന്ന നിലയിലും ഈ എൻ.ഡി.എ. സ്ഥാനാർത്ഥിയെ നാട്ടുകാർക്ക് പരിചിതനാണ്. ശബരമല വിഷയം കത്തിച്ച് പ്രചാരണം നടത്തുന്ന ബിജെപി ഇത്തവ രണ്ടുലക്ഷത്തിലധികം വോട്ടുകൾ പിടിക്കുമെന്നാണ് പറയുന്നത്. ബിജെപി പിടിക്കുന്ന വോട്ടുകൾ ഏത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് കണ്ടുതന്നെ അറിയണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്