ഹൈക്കമാൻഡ് മനസ്സ് ഡി കെ ശിവകുമാറിനൊപ്പം; എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ സിദ്ധരാമയ്യക്കും; മുഖ്യമന്ത്രി സ്ഥാനം കീറാമുട്ടി ആയതോടെ എംഎൽഎമാരുടെ മനസ്സറിഞ്ഞും; പ്രഖ്യാപനം ബുധനാഴ്ച്ച ഖാർഗെ നടത്തും; ബലാബലം തെരുവിലേക്കും നീണ്ടത് വിജയശോഭക്കിടെ ക്ഷീണമായി
മറുനാടൻ ഡെസ്ക്
ബെംഗളൂരു: ആൾബലവും സ്വാധീനവുമുള്ള രണ്ട് നേതാക്കൾ. ഇവരിൽ ആരെ മുഖ്യമന്ത്രി കസേരയിൽ വാഴിക്കുമെന്ന തർക്കമാണ് കർണാടക രാഷ്ട്രീയത്തെ ഇപ്പോൾ പിടിച്ചു കുലുക്കുന്നത്. ബിജെപിയെ തറപറ്റിച്ച് വിജയിച്ച കോൺഗ്രസ് സിദ്ധരാമയ്യയെയോ അതോ ഡി കെ ശിവകുമാറിനെയോ തിരഞ്ഞെടുക്കുക എന്ന ആശയക്കുഴപ്പത്തിലാണ്. എംഎൽഎമാരുടെ പിന്തുണയിൽ മുന്നിൽ സിദ്ധരാമയ്യ ആണെങ്കിലും ഹൈക്കമാൻഡിന് താൽപ്പര്യം ഡി കെ ശിവകുമാറിനെയാണ്. അദ്ദേഹമാണ് യഥാർഥ വിജയശിൽപ്പിയെന്നാണ് വിലയിരുത്തൽ അതുകൊണ്ട് തന്നെ കർണാടകയിൽ സസ്പെൻസ് തുടരുകയാണ്.
ഇന്നലെ ചേർന്ന നിയമസഭാകക്ഷിയോഗത്തിൽ ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ തീരുമാനമായില്ല. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും കെപിസിസി. അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെയും പേരുകൾ യോഗത്തിൽ ഉയർന്നു. ഇതോടെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുതലപ്പെടുത്തുന്ന പ്രമേയം പാസാക്കി യോഗം പിരിഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട 135 പേരും പങ്കെടുത്ത യോഗം ഐകകണ്ഠ്യേന ഈ തീരുമാനമെടുത്തത്. കോൺഗ്രസ് ദേശീയ നേതൃത്വം നിരീക്ഷകരായി അയച്ച നേതാക്കൾ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ഒറ്റയ്ക്കൊറ്റയ്ക്ക് കാണ്ടിട്ടുണ്ട്. തുടർന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. ഇതുകൂടി പരിഗണിച്ചാവും അന്തിമതീരുമാനം. സിദ്ധരാമയ്യയ്ക്കാണ് ഭൂരിഭാഗം എംഎൽഎ.മാരുടെയും പിന്തുണയെന്നാണ് സൂചന. മുതിർന്ന നേതാവെന്ന പരിഗണനയും ജനകീയനെന്ന പ്രതിച്ഛായയും അദ്ദേഹത്തിന് അനുകൂലഘടകങ്ങളാണ്. ഒരുതവണ മുഖ്യമന്ത്രിയായതിന്റെ പരിചയസമ്പത്തും അദ്ദേഹത്തിനുവേണ്ടി വാദിക്കുന്നവർ ഉയർത്തിക്കാട്ടുന്നു.
2013-ലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്. അന്നത്തെ സർക്കാർ ഇന്ദിരാ കാന്റീൻ പോലുള്ള ജനകീയ പദ്ധതികൾ നടപ്പാക്കി സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്നിരുന്നു. 75 വയസ്സുള്ള അദ്ദേഹത്തിന് ഒരുതവണകൂടി അവസരം നൽകണമെന്നാണ് പിന്തുണയ്ക്കുന്നവർ ആവശ്യപ്പെടുന്നത്. ഇത്തവണത്തേത് അവസാന തിരഞ്ഞെടുപ്പാണെന്ന് സിദ്ധരാമയ്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരിൽ പലരും, മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഡി.കെ. ശിവകുമാറിനെ അനുകൂലിക്കുന്നവരാണ്. പുതുമുഖങ്ങളായ പലർക്കും മത്സരിക്കാൻ അവസരമൊരുക്കിയത് അദ്ദേഹമാണ്. 135 സീറ്റുമായി പാർട്ടിയെ വൻവിജയത്തിലേക്ക് നയിച്ചത് ശിവകുമാറാണെന്ന് അവർ വാദിക്കുന്നു. പാർട്ടി ഹൈക്കമാൻഡിന്റെ പിന്തുണയും അദ്ദേഹത്തിനാണ്. മറ്റു സംസ്ഥാനങ്ങളിൽ പാർട്ടി പ്രതിസന്ധി നേരിടുമ്പോൾ തന്ത്രപരമായി പരിഹരിക്കാൻ ദേശീയനേതാക്കൾ സഹായം തേടുന്നയാളാണ് ശിവകുമാർ.
പാർട്ടിയെ സംഘടനാപരമായി മുന്നോട്ടുനയിക്കുന്ന മികവും അനുകൂലഘടകമാണ്. എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ശിവകുമാറിനൊപ്പം നിൽക്കുമെന്നാണ് വിലയിരുത്തൽ. 2013-ൽ മല്ലികാർജുൻ ഖാർഗെ മുഖ്യമന്ത്രിപദത്തിനടുത്തെത്തിയപ്പോൾ അദ്ദേഹത്തെ തട്ടിമാറ്റിയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്. ആദ്യഘട്ടത്തിൽ സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നൽകുകയും പിന്നീട് കെപിസിസി. അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് കൈമാറുകയും ചെയ്യാമെന്ന അഭിപ്രായവുമുയരുന്നുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ ശിവകുമാറിന് ആഭ്യന്തരവകുപ്പ് ഉൾപ്പെടെയുള്ള ഉപമുഖ്യമന്ത്രിസ്ഥാനം നൽകാൻ നേതൃത്വം തയ്യാറായേക്കുമെന്നാണ് സൂചന.
നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് പാർട്ടി നിയമിച്ച നിരീക്ഷകരായ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിന്ദേ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്, ദീപക് ബാബറിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരും പങ്കെടുത്തു.
വൻ വിജയത്തിന്റെ ശോഭ കെടുത്തിയ പോസ്റ്റർ യുദ്ധം
അതേസമയം വൻ വിജയത്തിന്റെ ശോഭ കെടുത്തമോ രണ്ട് നേതാക്കൾ തമ്മിലുള്ള ശക്തിപ്രകടനമെന്ന ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ പക്ഷങ്ങളുടെ ശക്തിപ്രകടനം കണ്ടാണ് ഇന്നലെ ബെംഗളൂരു ഉണർന്നത്. വൈകിട്ട് ബെംഗളൂരു പാലസ് റോഡിലെ ഷാംഗ്രിലാ ഹോട്ടലിൽ നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലും ഇതു തുടർന്നു. വൈകിട്ട് 5.30 മുതൽ പാർട്ടി എംഎൽഎമാരുടെ വാഹനങ്ങൾ യോഗസ്ഥലത്തേക്ക് എത്തിത്തുടങ്ങി. 6.30ന് യോഗത്തിനായി സിദ്ധരാമയ്യ എത്തി.
ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ചിത്രം പതിച്ച പതാകകളും പ്ലക്കാർഡുകളുമായി അനുയായികൾ കാറിനു മുന്നിൽ മുദ്രാവാക്യം വിളിച്ചു. ഇന്നാണ് ശിവകുമാറിന്റെ ജന്മദിനമെന്നും സമ്മാനമായി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നും അവർ ആവശ്യപ്പെട്ടു. 'സിദ്ധു, സിദ്ധു' എന്ന മുദ്രാവാക്യവുമായി സിദ്ധരാമയ്യയുടെ അനുയായികളും നിരത്തിൽ അണിനിരന്നു. രാത്രി 7.09ന് ശിവകുമാർ എത്തിയതോടെയാണ് കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനു തുടക്കമായത്.
സിദ്ധരാമയ്യയേയും ശിവകുമാറിനേയും പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റർ യുദ്ധമാണ് നഗരത്തിലെങ്ങും. ഇന്നലെ രാവിലെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സിദ്ധരാമയ്യ സന്ദർശിച്ചു. ശിവകുമാർ രാവിലെ തുമക്കൂരു നോൻവിനെക്കെരെ കാടു സിദ്ധേശ്വര മഠത്തിൽ എത്തി ആത്മീയഗുരുവിനെ സന്ദർശിച്ചു. തുടർന്ന് ശിവകുമാറിന്റെ സുമുദായമായ വൊക്കലിഗ മഠാധിപതികൾ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽവച്ചു. തുമക്കൂരുവിലെ ലിംഗായത്ത് സിദ്ധഗംഗാ മഠത്തിലും ശിവകുമാർ സന്ദർശനം നടത്തി പിന്തുണ തേടിയിരുന്നു. ഇതേവരെ സ്ഥാനമാനങ്ങളൊന്നും ചോദിച്ചിട്ടില്ലാത്ത താനും മുഖ്യമന്ത്രിയാകാനുണ്ടെന്ന് ഇതിനുശേഷമാണ് അദ്ദേഹം പറഞ്ഞത്. സിദ്ധരാമയ്യയുമായി തനിക്കു വ്യക്തിപരമായി അഭിപ്രായഭിന്നതകളൊന്നും ഇല്ലെന്നും വ്യക്തമാക്കി.
ജയിച്ചത് 9 മുസ്ലിം സ്ഥാനാർത്ഥികൾ, സംവരണ മണ്ഡലങ്ങളിൽ ജയിക്കാതെ ബിജെപി
മുസ്ലിം വിഭാഗത്തിൽ നിന്ന് വിജയിച്ച 9 പേരും കോൺഗ്രസുകാർ. 15 പേരാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്. ജനതാദൾ (എസ്) 23 മണ്ഡലങ്ങളിൽ മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും ആരും വിജയിച്ചില്ല. മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർക്ക് ബിജെപി സീറ്റ് നൽകിയിരുന്നില്ല. അതേസമയം 15 പട്ടികവർഗ സംവരണ മണ്ഡലങ്ങളിൽ ഒന്നിൽപ്പോലും വിജയിക്കാനാകാതെ ബിജെപി തകർന്നടിഞ്ഞു. ദളിത് വിഭാഗം കൈവിട്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ തീരുമാനം.
ഇതിൽ 14 സീറ്റുകളും കോൺഗ്രസ് നേടിയപ്പോൾ ഒരെണ്ണം ജനതാദളിനു (എസ്) ലഭിച്ചു. 36 പട്ടികജാതി സംവരണ സീറ്റുകളിൽ 21 എണ്ണം നേടി കോൺഗ്രസ് മുന്നിലെത്തി. 12 എണ്ണത്തിൽ ബിജെപി വിജയിച്ചു. 3 സീറ്റുകൾ ദളിനു ലഭിച്ചു. പട്ടിക ജാതി സംവരണം 15ൽ നിന്ന് 17 ശതമാനമായും പട്ടിക വർഗത്തിന്റേത് 3ൽ നിന്ന് 7 ശതമാനമായും ബിജെപി സർക്കാർ ഉയർത്തിയിരുന്നു. ഇതിൽത്തന്നെ പട്ടിക ജാതിക്കിടയിൽ ഉപസംവരണം നടപ്പിലാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇവ തിരഞ്ഞെടുപ്പിൽ വോട്ടായില്ലെന്നാണ് ഫലങ്ങൾ തെളിയിക്കുന്നത്.
അതേസമയം ബെള്ളാരി ഖനി ലോബിയിലെ സഹോദരങ്ങളിൽ ബിജെപിക്കൊപ്പം നിന്ന സോമശേഖര റെഡ്ഡിയും (ബെള്ളാരി സിറ്റി) കരുണാകര റെഡ്ഡിയും (ഹരപ്പനഹള്ളി) തോറ്റു; കെആർപിപി എന്ന സ്വന്തം പാർട്ടിയുമായി മത്സരിച്ച ജനാർദന റെഡ്ഡി (ഗംഗാവതി) ജയിച്ചു. സോമശേഖര റെഡ്ഡിയും ജനാർദന റെഡ്ഡിയുടെ ഭാര്യ അരുണ ലക്ഷ്മിയും തമ്മിലുള്ള കുടുംബപ്പോരിലൂടെ ശ്രദ്ധേയമായ ബെള്ളാരി സിറ്റിയിൽ വിജയിച്ചത് കോൺഗ്രസിന്റെ നാര ഭാരത് റെഡ്ഡി.
കനക്പുരയിലെ സിറ്റിങ് എംഎൽഎ കെപിസിസി അധ്യക്ഷൻ ഡി.െക ശിവകുമാറിനെ കെട്ടുകെട്ടിക്കാൻ ബിജെപി രംഗത്തിറക്കിയ വൊക്കലിഗ നേതാവും മുൻ മന്ത്രിയുമായ ആർ.അശോകയ്ക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെടും. 19753 വോട്ടുകൾ നേടിയ അശോക മൂന്നാംസ്ഥാനത്താണെത്തിയത്. എന്നാൽ, സിറ്റിങ് സീറ്റായ പത്മനാഭനഗറിൽ ജയിച്ചതിനാൽ എംഎൽഎയായി നിയമസഭയിലുണ്ടാകും.
കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ തറപറ്റിക്കാൻ ബിജെപി രംഗത്തിറക്കിയ മുൻ മന്ത്രി സോമണ്ണയ്ക്ക് മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും (വരുണ, ചാമരാജ്നഗർ) അടിതെറ്റി. വരുണയിൽ 46163 വോട്ടുകൾക്കാണ് സിദ്ധരാമയ്യ സോമണ്ണയെ പരാജയപ്പെടുത്തിയത്. ചാമരാജ്നഗറിൽ കോൺഗ്രസിലെ പുട്ടരംഗഷെട്ടിയോട് 7533 വോട്ടുകൾക്കായിരുന്നു സോമണ്ണയുടെ പരാജയം. അതിനിടെ ബിജെപിക്കേറ്റ തിരിച്ചടി വിശദമായി അവലോകനം ചെയ്യുമെന്ന് പടിയിറങ്ങിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മേഖല, മണ്ഡല അടിസ്ഥാനത്തിൽ പാർട്ടിയുടെ പ്രകടനം വിലയിരുത്തും. കോൺഗ്രസ് വിശേഷിപ്പിച്ചതു പോലെ ഇതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമല്ല. അദ്ദേഹം രാജ്യത്തിന്റെ മുഴുവൻ നേതാവാണ്. ബെംഗളൂരുവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ അധ്യക്ഷനായിരുന്നു
തന്റെ തോൽവിക്ക് ന്യായീകരണവുമായി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമെത്തി. വോട്ടർമാർക്കു പണം നൽകിയാണു ബിജെപി തന്നെ പരാജയപ്പെടുത്തിയതെന്നു മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ. ബിജെപി സീറ്റു നിഷേധിച്ചതിനെ തുടർന്ന് ഹൂബ്ലിധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷെട്ടർ ബിജെപിയുടെ മഹേഷ് തേങ്കിനക്കായിയോട് 34,289 വോട്ടുകൾക്കു പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ പണക്കൊഴുപ്പും സമ്മർദ തന്ത്രങ്ങളുമാണു പരാജയത്തിന്റെ കാരണം. വീടുകൾ തോറും കയറി ബിജെപി പ്രവർത്തകർ പണം നൽകി. തന്റെ പരാജയം ഉറപ്പാക്കാൻ നടത്തിയ കഠിന പ്രയത്നം ബിജെപിയുടെ വമ്പൻ പരാജയത്തിനു കാരണമായി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്