എണീറ്റ് നിൽക്കാൻ പറ്റിയാൽ വല്ല്യേട്ടൻ കളിക്കുന്ന കോൺഗ്രസിനുള്ള ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പ്; നഷ്ടമാക്കിയത് ദളുമായി ചേർന്ന് തൂത്തുവാരാനുള്ള സാഹചര്യം; യുപിയിൽ ഭരണ നഷ്ടത്തിൽ നിന്നും പാഠം പഠിക്കാതെ പ്രതിപക്ഷ പാർട്ടികൾ; കെജ്രിവാളും മമതയും മുതൽ സർവ പ്രദേശിക നേതാക്കളെയും ഒരുമിപ്പിക്കാതെ ഇനി രാഹുലിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തിയില്ല
മറുനാടൻ ഡെസ്ക്ക്
ന്യൂഡൽഹി: ഇപ്പോൾ ബിജെപിയോട് പരാജയപ്പെട്ടെങ്കിലും കോൺഗ്രസിന്റെ ശക്തികേന്ദ്രം തന്നെയാണ് കർണാടകം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ എംപിമാരെ സമ്മാനിച്ച സംസ്ഥാനം. ഇത് കൂടാതെ കോൺഗ്രസ് ദേശീയ നേതൃത്വത്തെ സാമ്പത്തികമായി സഹായിച്ച സംസ്ഥാനം കൂടിയായിരുന്നു കർണാടകം. ആ കർണാടകത്തിൽ സഖ്യങ്ങൾ ഉണ്ടാക്കാതെയാണ് കോൺഗ്രസ് മത്സരിക്കാൻ ഇറങ്ങിയത്. ഇപ്പോൾ കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ എങ്ങനെയെങ്കിലും ജെഡിഎസുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ അധികാരം നിലനിർത്താമായിരുന്നു എന്ന വിലയിരുത്തൽ പുറത്തുവരുന്നുണ്ട്. എന്നാൽ, സിദ്ധരാമയ്യ ഒറ്റക്ക് മുന്നേറാമെന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയാണ് അസ്ഥാനത്തായത്.
കോൺഗ്രസ് ദളുമായി ചേർന്ന് സഖ്യം രൂപീകരിക്കാത്ത സാഹചര്യത്തിൽ ബിജെപി അപ്രഖ്യാപിതമായി സഖ്യമുണ്ടാക്കി എന്നു തന്നെ വേണം കരുതാൻ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിജെപി വിജയിച്ചിടത്ത് രണ്ടാം സ്ഥാനത്തെത്തിയത് കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. ഇവിടങ്ങളിൽ ജെഡിഎസ് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് പോകുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലും ദള്ളിനെ ആക്രമിക്കാൻ ബിജെപി നേതാക്കൾ തയ്യാറായിരുന്നില്ല. ഇത് ഭാവിയിലേക്കുള്ള സഖ്യസൂചനയായി വിലയിരുത്തപ്പെട്ടു. കോൺഗ്രസ് ആകട്ടെ ഈ അപകടം ശരിക്കും തിരിച്ചറിഞ്ഞതുമില്ല. ബിജെപിയുടെ ബി ടീമാണ് ജെഡിഎസ് എന്ന് അഭിപ്രായപ്പെട്ടെങ്കിലും ജെഡിഎസിന് പോകുന്ന മുസ്ലിംവോട്ടകളെ പിന്തുണപ്പിക്കാൻ സാധിച്ചില്ല.
രാഹുൽ ഗാന്ധി മോദിക്ക് ബദലായി വളരാൻ ഇനിയും സമയമെടുക്കും എന്ന ശക്തമായ സൂചനയാണ് കർണാടക ഭരണത്തിലൂടെ പുറത്തുവരുന്നത്. ദേശീയ തലത്തിൽ മോദിക്ക് ബദൽ രൂപം കൊണ്ടാൽ തന്നെയും അതിൽ അമരക്കാരനാകാമെന്ന രാഹുലിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്. കേവല ഭൂരിപക്ഷം ബിജെപി കർണാടകത്തിൽ ലഭിക്കാത്ത പക്ഷം ജെഡിഎസിനെ പിളർത്തി ആയാലും അധികാരത്തിലെത്തുമെന്നത് ഉറപ്പാണ്. എന്തായാലും കർണാടക തിരഞ്ഞെടുപ്പ് ഫലത്തിന്റെ അലയൊലി യുപിയിലും ഉണ്ടായേക്കും. യുപിയിൽ എസ്പി-ബിഎസ്പി സഖ്യം എന്ന നിലയിലേക്ക് പോകുന്നുണ്ട്. ഈ സഖ്യത്തിൽ കോൺഗ്രസിനെ ഒപ്പം കുട്ടിയിട്ടില്ല.
അടുത്തിടെ ഗോരഖ്പുരിലും ഫൂൽപ്പുരിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപിക്കാൻ എസ്പി-ബിഎസ്പി സഖ്യത്തിന് സാധിച്ചിരുന്നു. ഇതോടെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നഷ്ടപ്പെട്ടുപോയ സ്വാധീനം തിരിച്ചുപിടിക്കാൻ സംസ്ഥാന വ്യാപകമായി സഖ്യത്തിൽ പോകണമെന്ന ധാരണയിലാണ് ഇരുപാർട്ടി നേതാക്കളും. ദേശീയ രാഷ്ട്രീയത്തിൽ മൂന്നാം മുന്നണി സാധ്യതകളും ഇപ്പോൾ വിരളമാണ്.
ബിജെപി സഖ്യത്തിൽ നിന്നും ഇപ്പോൾ വിട്ടുനിൽക്കുന്നത് തൃണമൂൽ കോൺഗ്രസും ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ പാർട്ടികളാണ്. ഇവരൊക്കെ മോദിയുടെ അപ്രമാദിത്തത്തെ ചോദ്യം ചെയ്യാൻ രംഗത്തുണ്ടാകുമോ എന്നാണ് അറിയേണ്ടത്. ലാലു പ്രസാദിന്റെ ആർജെഡിയും തെലുങ്കു ദേശം പാർട്ടിയും അടക്കമുള്ളവർ കോൺഗ്രസ് സഖ്യത്തിന് തയ്യാറായേക്കും. ഇക്കാര്യത്തിൽ ഇനി നിർണായകമാകുക മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും നേരിട്ട് പോരാടുന്ന സ്ഥലങ്ങളാണ്. ഹിന്ദി ഹൃദയഭൂമിയാണ് എന്ന പ്രത്യേകതയും ഇവിടെയുണ്ട്. ഇവിടെ മുന്നേറാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമോ എന്നതാണ് അടുത്ത ചോദ്യം.
ഭരണത്തിലിരുന്ന കോൺഗ്രസ് കർണാടയിൽ നിന്നും തൂത്തെറിയപ്പെട്ടിരിക്കുന്നു. കോൺഗ്രസിന് മുന്നിൽ ഇനിയെന്ത് എന്ന ചോദ്യമാണ് ഉത്തരംകിട്ടാതെ തൂങ്ങിക്കിടക്കുക. ഭരണ വിരുദ്ധ വികാരം കർണാടകയിൽ അത്ര പ്രകടമാണെന്ന് ആർക്കും തോന്നിയിരുന്നില്ല. സിദ്ധരാമയ്യയുടെ നേതൃപാടവവും അഴിമതിരഹിത പ്രതിച്ഛായയും അത്രവലിയ തോതിൽ ഭരണവിരുദ്ധവികാരം ഇല്ലാഞ്ഞതും കോൺഗ്രസിനെ അധികാരംനിലനിർത്താൻ സഹായിക്കുമെന്നായിരുന്നു ഏവരും കരുതിയത്. കുറഞ്ഞത് സിദ്ധരാമയ്യയും കോൺഗ്രസ് ദേശീയ നേതൃത്വവുമെങ്കിലും അങ്ങനെ വിശ്വസിച്ചിരുന്നു. എന്നാൽ ആ വിശ്വാസങ്ങളൊന്നും ശരിയായില്ല. പ്രതീക്ഷകൾ അസ്ഥാനത്തായി. അപ്രതീക്ഷിത തോൽവി കോൺഗ്രസ് ഏറ്റുവാങ്ങുയായിരുന്നു.
ഏതാണ്ട് ഒരു മാസം മുൻപ് വരെ ബിജെപി ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല. കോൺഗ്രസ് ഏകപക്ഷീയ വിജയം നേടുമെന്ന നിലയിലായിരുന്നു കാര്യങ്ങൾ മുന്നേറിയിരുന്നത്. സിദ്ധരാമയ്യയും മോദിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിട്ടായിരുന്നു കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് വിലയിരുത്തിയിരുന്നത്. സിദ്ധരാമയ്യയുടെ പ്രതിച്ഛായയിൽ പ്രതീക്ഷയർപ്പിച്ചായിരുന്നു ഈ നീക്കം. സിദ്ധരാമയ്യ തന്നെയായിരുന്നു പോരാട്ടം തനിക്കും മോദിക്കും ഇടയിലേക്ക് ചുരുക്കിയത്. അതൊരു വലിയ വിജയം പ്രതീക്ഷിച്ചായിരുന്നു.
എന്നാൽ മോദി പ്രഭാവത്തിന് മുന്നിൽ സിദ്ധരാമയ്യ ഒന്നുമല്ലെന്ന് വോട്ടെണ്ണൽ കഴിഞ്ഞതോടെ തെളിയുകയാണ്. ബിജെപിക്ക് മുന്നിൽ കോൺഗ്രസ് ഒന്നിന് പിറകെ ഒന്നായി ഓരോ തെരഞ്ഞെടുപ്പുകളിലും തകർന്നടിയുകയാണ്. കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്ന രണ്ട് വലിയ സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കർണാടക. അതിൽ കർണാടകം കൂടി കൈവിട്ടതോടെ ഇനി പഞ്ചാബിൽ മാത്രമായി കോൺഗ്രസ് ഒതുങ്ങുകയാണ്. പുതുച്ചേരിയാണ് കോൺഗ്രസ് ഭരണത്തിലുള്ള മറ്റൊരു സംസ്ഥാനം.
നരേന്ദ്ര മമോദി ദേശീയതലത്തിൽ ദുർബലനായി നിൽക്കുന്ന സമയത്താണ് കർണാടക തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്താകമാനം വർധിച്ച് വരുന്ന അസഹിഷ്ണുതയും അസമത്വവും വലതുപക്ഷ വർഗീയതയും വിലക്കയറ്റവും എല്ലാം മോദിയെ മുൾമുനയിൽ നിർത്തുന്ന സമയമാണിത്. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന്റെ പ്രാധാന്യം, ആവശ്യകത ചർച്ചചെയ്യപ്പെടുന്ന സമയാണിത്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഒന്നിച്ച് നിൽക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവർത്തിച്ച് പ്രസംഗിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്ന സമയമാണിത്. അതുകൊണ്ട് ഒരുമിച്ച് മുന്നേറാതെ കോൺഗ്രസിന് ഇനി പ്രതീക്ഷയില്ല. രാഹുൽ പ്രധാനമന്ത്രി ആകുമോ എന്ന ചോദ്യം തൽക്കാലം ഉദിക്കുന്നു പോലുമില്ല.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍