കർണാടകയിൽ കോൺഗ്രസ് തകർപ്പൻ ജയം നേടിയപ്പോൾ കാസർകോട്ടും വിജയാഹ്ലാദം; തരംഗത്തിൽ തിളക്കമാർന്ന വിജയവുമായി മലയാളി വേരുകളുള്ള മൂന്നു എംഎൽഎമാർ; ആറാംതവണയും ജനസമ്മതി നേടിയ ചിങ്ങവനംകാരനായ കെ ജെ ജോർജും കാസർകോട്ടുകാർക്ക് ആവേശമായ യു ടി കാദറും, എൻ എ ഹാരിസും; ജയിച്ചവരിൽ രണ്ടുപേർ മുന്മന്ത്രിമാരും
ബുർഹാൻ തളങ്കര
മംഗലൂരു: ഇക്കുറിയും അതാവർത്തിച്ചു. കർണാടക നിയമസഭയിൽ മലയാളി വേരുകളുള്ള മൂന്നു കോൺഗ്രസ് എം എൽഎമാർ.സർവജ്ഞ നഗർ മണ്ഡലത്തിൽനിന്ന് ജനവിധി തേടിയ കെ.ജെ ജോർജ് 50,000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മംഗലാപുരം റൂറലിൽ യു ടി കാദറും, ബാംഗ്ലൂർ ശാന്തിനഗറിൽ നിന്നും എൻ എ ഹാരിസുമാണ് മറ്റുരണ്ടുപേർ.
വീണ്ടും കെ ജെ ജോർജ്
സർവജ്ഞ നഗറിൽ, 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ഒപ്പമായിരുന്നു വിജയം. അന്നും സ്ഥാനാർത്ഥിയായ കെ.ജെ. ജോർജ് തന്നെയാണ് കൈ ഉയർത്തിയത്. ബിജെപി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എം.എൻ. റെഡ്ഡി ആയിരുന്നു ബിജെപി സ്ഥാനാർത്ഥി. 2013 ലും കെ.ജെ. ജോർജ് തന്നെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ മത്സരത്തിന് ഇറങ്ങിയത്. അന്നും ഈ മലയാളി സാന്നിധ്യം വിജയക്കൊടി പാറിച്ചു. പത്മനാഭ റെഡ്ഡി ആയിരുന്നു 2013 ൽ കെ.ജെ. ജോർജിന്റെ എതിരാളിയായി ഇറങ്ങിയത്. കെ ജെ ജോർജിന്റെ കുടുംബ വേരുകൾ കോട്ടയത്താണ്. 1983 ലാണ് ആദ്യമായി കർണാടക എംഎൽഎയായത്.
ചിങ്ങവനത്തുനിന്ന് കർണാടകയിലെ കുടകിലേക്ക് കുടിയേറിയ കർഷക കുടുംബത്തിലെ അംഗമാണ് കെ.ജെ. ജോർജ്. 2018-ൽ കുമാരസ്വാമി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹം. ഇരുപതാം വയസ്സിൽ യൂത്ത് കോൺഗ്രസ്സിലൂടെ സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം കർണാടക ആഭ്യന്തര മന്ത്രി പദവിവരെ കൈകാര്യം ചെയ്തു. സർവജ്ഞനഗറിൽനിന്ന് ഇത് ആറാം തവണയാണ് ജനവിധി തേടിയത്.
മലയാളികൾക്ക് ആവേശമായി യുടി കാദറും എൻ എ ഹാരിസും
നാലാം തവണ ജനവിധി നേടിയ യു ടി കാദറും എൻ എ ഹാരിസും മലയാളികൾക്ക് എന്നും ആവേശമാണ്. പ്രിയങ്കരരുമാണ്. കാസർകോട്ട് വേരുകളുകളുള്ള എൻ എ ഹാരിസ് കർണാടകയിലെ ജനകീയ നേതാവ് ഡോ.എൻ.എ.മുഹമ്മദിന്റെ മകനാണ്. നാലപ്പാട് ഗ്രൂപ്പ് ഓഫ് കമ്പനീസിനെ നയിച്ച് ബിസിനസ് രംഗത്തും തിളങ്ങുന്നു.
1960 ലാണ് എൻ എ ഹാരിസിന്റെ പിതാവ് എൻ എ മുഹമ്മദ് കാസർകോട്ട് നിന്ന് കർണാടകയിലെ ഭദ്രാവതിയിലേക്ക് പോകുന്നത്. പിന്നീട് ബെംഗളൂരുവിലെത്തിയ എൻ എ മുഹമ്മദ് സർക്കാർ ഉദ്യോഗസ്ഥരുമായുള്ള ബന്ധം വഴി നിരവധി നിർമ്മാണ പദ്ധതികൾ ഏറ്റെടുത്തു. ഹോട്ടൽ വ്യവാസയത്തിൽ പച്ച പിടിച്ച അദ്ദേഹമാണ് നാലപ്പാട് ഗ്രൂപ്പ് ഹോട്ടലുകൾ സ്ഥാപിച്ചത്.
1997 ൽ പിതാവിന്റെ ബിസിനസിൽ തേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയ എൻ എ ഹാരിസ് അത് വൈവിധ്യവത്കരിച്ചു. ഹോട്ടലുകൾ മുതൽ ഇന്റർനാഷണൽ സ്കൂൾ വരെ ഈ പട്ടികയിൽ പെടുന്നു. കെ ജെ ജോർജുമായും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും അടുപ്പം സ്ഥാപിച്ചതോടെ രാഷ്ട്രീയത്തിലേത്തും ഹാരിസ് കടക്കുകയായിരുന്നു.
യു ടി കാദർ ആരായിരുന്നുവെന്നും മലയാളികൾക്ക് ഇദ്ദേഹവുമായി എന്താണ് ബന്ധമെന്നും പരിശോധിക്കാം. യു ടി ഖാദർ ജനിച്ചതും വളർന്നതും മംഗലാപുരത്താണ്. മതസൗഹാർദ്ദത്തിനും സ്വാന്ത്വനത്തിനും പേരുകേട്ട ഒരു പ്രശസ്ത മുസ്ലിം കുടുംബത്തിൽ നിന്നാണ് ഖാദർ വരുന്നത്. പിതാവ് ഹാജി യു ടി ഫരീദിന്റെ മരണത്തെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ മകൻ ഖാദർ 2007ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. മാതാവ് നസീമ. പരേതനായ ഹാജി യു.ടി.ഫരീദിന് മൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്. ഇതിൽ രണ്ടാമത്തത്തെ പുത്രനാണ് ഖാദർ. കാദറിന്റെ ഭാര്യ കാസർഗോഡ് ചട്ടഞ്ചാൽ മുണ്ടോളിലെ ക്രഷർ വ്യവസായി ആയിരുന്ന പരേതനായ എം സി അബ്ദുല്ലയുടെ മകൾ ലെമീസ് ആണ്. കാസർഗോഡ് വലിയ സൗഹൃദ കൂട്ടായ്മ കാദറിന് സ്വന്തമായുണ്ട്.
കർണാടക നിയമസഭയിലെ മംഗലാപുരം നിയോജകമണ്ഡലത്തെ മ്രുമ്പ് ഉള്ളാൾ ബോളിയാർ നിയോജകമണ്ഡലം ) പ്രതിനിധീകരിച്ച് നാലാം തവണയാണ് എംഎൽഎയായി യു.ടിയെ തിരഞ്ഞടുക്കുന്നത്. 2018 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നിന്ന് വിജയിച്ച ഏക കോൺഗ്രസ് എംഎൽഎയുമായിരുന്നു. സിദ്ധരാമയ്യ മന്ത്രിസഭയിൽ 2013 മെയ് 20 മുതൽ 2016 ജൂൺ 20 വരെ കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായിരുന്നു ഏറ്റവും ഒടുവിൽ കർണാടക നിയമസഭയുടെ ഉപപ്രതിപക്ഷ നേതാവായാണ് പ്രവർത്തിച്ചു വരികയായിരുന്നു .
പിതാവിനെ പോലെ തന്നെ കളങ്കമില്ലാത്ത ജനകീയമായ രാഷ്ട്രീയ ജീവിതമാണ് നാളിതുവരെ ഖാദർ പുലർത്തിയിരുന്നത്. ഒരുപക്ഷേ കർണാടകയിൽ മന്ത്രിമാരായവരിൽ ഏറ്റവും കുറഞ്ഞ സമ്പത്തുള്ള എംഎൽഎയും ഇദ്ദേഹമായിരിക്കും. രണ്ടു കോടി 45 ലക്ഷം രൂപ മാത്രമാണ് ആസ്തി വകകളായി ഖാദറിനുള്ളത് .
കാസർകോടുമായി വലിയ രീതിയിൽ ആത്മബന്ധമുള്ള നേതാവ് കൂടിയായിരുന്നു കാദർ. തന്റെ മക്കൾക്കുള്ള വിദ്യാഭ്യാസം പോലും കേരളത്തിൽ വച്ചാണ് നൽകിയത്. മലയാളികളോടുള്ള വലിയ സ്നേഹം പല അവസരങ്ങളിലും ഇദ്ദേഹം തുറന്നു കാണിച്ചിട്ടുണ്ട്. പ്രളയ കാലത്തും കോവിഡ്സമയത്തും ഒക്കെ തന്നെ തvd]Jz അധികാരപരിധിക്കുള്ളിൽ നിന്നും വ്യക്തിപരമായു, ചെയ്യാവുന്നതൊക്കെ ചെയ്തിരുന്നു.
ഇത്തവണ മംഗലാപുരം റൂറൽ മണ്ഡലത്തിൽ നിന്നും ജനവിധി തേടുമ്പോൾ നല്ല ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്ന് ഉറച്ചു വിശ്വാസം ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ബിജെപിയെയും എസ്ഡിപിഐയെയും ഒരുപോലെ വെല്ലുവിളിച്ചാണ് തന്റെ വിജയം ഖാദർ ഉറപ്പിച്ചത് . കാദറിന്റെ പരാജയം ഉറപ്പാക്കാൻ വേണ്ടി എസ്ഡിപിഐ ഈ മേഖലയിൽ വലിയ രീതിയിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും രാഷ്ട്രീയത്തിനതീതമായി എല്ലാവർക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന കാദറിന്റെ വോട്ട് ബാങ്കിന് ഒരു കുലുക്കും സംഭവിച്ചില്ല എന്നാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍