Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടകയിൽ കോൺഗ്രസ് തകർപ്പൻ ജയം നേടിയപ്പോൾ കാസർകോട്ടും വിജയാഹ്ലാദം; തരംഗത്തിൽ തിളക്കമാർന്ന വിജയവുമായി മലയാളി വേരുകളുള്ള മൂന്നു എംഎൽഎമാർ; ആറാംതവണയും ജനസമ്മതി നേടിയ ചിങ്ങവനംകാരനായ കെ ജെ ജോർജും കാസർകോട്ടുകാർക്ക് ആവേശമായ യു ടി കാദറും, എൻ എ ഹാരിസും; ജയിച്ചവരിൽ രണ്ടുപേർ മുന്മന്ത്രിമാരും

കർണാടകയിൽ കോൺഗ്രസ് തകർപ്പൻ ജയം നേടിയപ്പോൾ കാസർകോട്ടും വിജയാഹ്ലാദം;  തരംഗത്തിൽ തിളക്കമാർന്ന വിജയവുമായി മലയാളി വേരുകളുള്ള മൂന്നു എംഎൽഎമാർ; ആറാംതവണയും ജനസമ്മതി നേടിയ ചിങ്ങവനംകാരനായ കെ ജെ ജോർജും കാസർകോട്ടുകാർക്ക് ആവേശമായ യു ടി കാദറും, എൻ എ ഹാരിസും; ജയിച്ചവരിൽ രണ്ടുപേർ മുന്മന്ത്രിമാരും

ബുർഹാൻ തളങ്കര

 മംഗലൂരു: ഇക്കുറിയും അതാവർത്തിച്ചു. കർണാടക നിയമസഭയിൽ മലയാളി വേരുകളുള്ള മൂന്നു കോൺഗ്രസ് എം എൽഎമാർ.സർവജ്ഞ നഗർ മണ്ഡലത്തിൽനിന്ന് ജനവിധി തേടിയ കെ.ജെ ജോർജ് 50,000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മംഗലാപുരം റൂറലിൽ യു ടി കാദറും, ബാംഗ്ലൂർ ശാന്തിനഗറിൽ നിന്നും എൻ എ ഹാരിസുമാണ് മറ്റുരണ്ടുപേർ.

വീണ്ടും കെ ജെ ജോർജ്

സർവജ്ഞ നഗറിൽ, 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ഒപ്പമായിരുന്നു വിജയം. അന്നും സ്ഥാനാർത്ഥിയായ കെ.ജെ. ജോർജ് തന്നെയാണ് കൈ ഉയർത്തിയത്. ബിജെപി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എം.എൻ. റെഡ്ഡി ആയിരുന്നു ബിജെപി സ്ഥാനാർത്ഥി. 2013 ലും കെ.ജെ. ജോർജ് തന്നെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ മത്സരത്തിന് ഇറങ്ങിയത്. അന്നും ഈ മലയാളി സാന്നിധ്യം വിജയക്കൊടി പാറിച്ചു. പത്മനാഭ റെഡ്ഡി ആയിരുന്നു 2013 ൽ കെ.ജെ. ജോർജിന്റെ എതിരാളിയായി ഇറങ്ങിയത്. കെ ജെ ജോർജിന്റെ കുടുംബ വേരുകൾ കോട്ടയത്താണ്. 1983 ലാണ് ആദ്യമായി കർണാടക എംഎൽഎയായത്.

ചിങ്ങവനത്തുനിന്ന് കർണാടകയിലെ കുടകിലേക്ക് കുടിയേറിയ കർഷക കുടുംബത്തിലെ അംഗമാണ് കെ.ജെ. ജോർജ്. 2018-ൽ കുമാരസ്വാമി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹം. ഇരുപതാം വയസ്സിൽ യൂത്ത് കോൺഗ്രസ്സിലൂടെ സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം കർണാടക ആഭ്യന്തര മന്ത്രി പദവിവരെ കൈകാര്യം ചെയ്തു. സർവജ്ഞനഗറിൽനിന്ന് ഇത് ആറാം തവണയാണ് ജനവിധി തേടിയത്.

മലയാളികൾക്ക് ആവേശമായി യുടി കാദറും എൻ എ ഹാരിസും

നാലാം തവണ ജനവിധി നേടിയ യു ടി കാദറും എൻ എ ഹാരിസും മലയാളികൾക്ക് എന്നും ആവേശമാണ്. പ്രിയങ്കരരുമാണ്. കാസർകോട്ട് വേരുകളുകളുള്ള എൻ എ ഹാരിസ് കർണാടകയിലെ ജനകീയ നേതാവ് ഡോ.എൻ.എ.മുഹമ്മദിന്റെ മകനാണ്. നാലപ്പാട് ഗ്രൂപ്പ് ഓഫ് കമ്പനീസിനെ നയിച്ച് ബിസിനസ് രംഗത്തും തിളങ്ങുന്നു.

1960 ലാണ് എൻ എ ഹാരിസിന്റെ പിതാവ് എൻ എ മുഹമ്മദ് കാസർകോട്ട് നിന്ന് കർണാടകയിലെ ഭദ്രാവതിയിലേക്ക് പോകുന്നത്. പിന്നീട് ബെംഗളൂരുവിലെത്തിയ എൻ എ മുഹമ്മദ് സർക്കാർ ഉദ്യോഗസ്ഥരുമായുള്ള ബന്ധം വഴി നിരവധി നിർമ്മാണ പദ്ധതികൾ ഏറ്റെടുത്തു. ഹോട്ടൽ വ്യവാസയത്തിൽ പച്ച പിടിച്ച അദ്ദേഹമാണ് നാലപ്പാട് ഗ്രൂപ്പ് ഹോട്ടലുകൾ സ്ഥാപിച്ചത്.

1997 ൽ പിതാവിന്റെ ബിസിനസിൽ തേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയ എൻ എ ഹാരിസ് അത് വൈവിധ്യവത്കരിച്ചു. ഹോട്ടലുകൾ മുതൽ ഇന്റർനാഷണൽ സ്‌കൂൾ വരെ ഈ പട്ടികയിൽ പെടുന്നു. കെ ജെ ജോർജുമായും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും അടുപ്പം സ്ഥാപിച്ചതോടെ രാഷ്ട്രീയത്തിലേത്തും ഹാരിസ് കടക്കുകയായിരുന്നു.

 

യു ടി കാദർ ആരായിരുന്നുവെന്നും മലയാളികൾക്ക് ഇദ്ദേഹവുമായി എന്താണ് ബന്ധമെന്നും പരിശോധിക്കാം. യു ടി ഖാദർ ജനിച്ചതും വളർന്നതും മംഗലാപുരത്താണ്. മതസൗഹാർദ്ദത്തിനും സ്വാന്ത്വനത്തിനും പേരുകേട്ട ഒരു പ്രശസ്ത മുസ്ലിം കുടുംബത്തിൽ നിന്നാണ് ഖാദർ വരുന്നത്. പിതാവ് ഹാജി യു ടി ഫരീദിന്റെ മരണത്തെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ മകൻ ഖാദർ 2007ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. മാതാവ് നസീമ. പരേതനായ ഹാജി യു.ടി.ഫരീദിന് മൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്. ഇതിൽ രണ്ടാമത്തത്തെ പുത്രനാണ് ഖാദർ. കാദറിന്റെ ഭാര്യ കാസർഗോഡ് ചട്ടഞ്ചാൽ മുണ്ടോളിലെ ക്രഷർ വ്യവസായി ആയിരുന്ന പരേതനായ എം സി അബ്ദുല്ലയുടെ മകൾ ലെമീസ് ആണ്. കാസർഗോഡ് വലിയ സൗഹൃദ കൂട്ടായ്മ കാദറിന് സ്വന്തമായുണ്ട്.

കർണാടക നിയമസഭയിലെ മംഗലാപുരം നിയോജകമണ്ഡലത്തെ മ്രുമ്പ് ഉള്ളാൾ ബോളിയാർ നിയോജകമണ്ഡലം ) പ്രതിനിധീകരിച്ച് നാലാം തവണയാണ് എംഎൽഎയായി യു.ടിയെ തിരഞ്ഞടുക്കുന്നത്. 2018 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നിന്ന് വിജയിച്ച ഏക കോൺഗ്രസ് എംഎൽഎയുമായിരുന്നു. സിദ്ധരാമയ്യ മന്ത്രിസഭയിൽ 2013 മെയ് 20 മുതൽ 2016 ജൂൺ 20 വരെ കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായിരുന്നു ഏറ്റവും ഒടുവിൽ കർണാടക നിയമസഭയുടെ ഉപപ്രതിപക്ഷ നേതാവായാണ് പ്രവർത്തിച്ചു വരികയായിരുന്നു .

പിതാവിനെ പോലെ തന്നെ കളങ്കമില്ലാത്ത ജനകീയമായ രാഷ്ട്രീയ ജീവിതമാണ് നാളിതുവരെ ഖാദർ പുലർത്തിയിരുന്നത്. ഒരുപക്ഷേ കർണാടകയിൽ മന്ത്രിമാരായവരിൽ ഏറ്റവും കുറഞ്ഞ സമ്പത്തുള്ള എംഎൽഎയും ഇദ്ദേഹമായിരിക്കും. രണ്ടു കോടി 45 ലക്ഷം രൂപ മാത്രമാണ് ആസ്തി വകകളായി ഖാദറിനുള്ളത് .

കാസർകോടുമായി വലിയ രീതിയിൽ ആത്മബന്ധമുള്ള നേതാവ് കൂടിയായിരുന്നു കാദർ. തന്റെ മക്കൾക്കുള്ള വിദ്യാഭ്യാസം പോലും കേരളത്തിൽ വച്ചാണ് നൽകിയത്. മലയാളികളോടുള്ള വലിയ സ്‌നേഹം പല അവസരങ്ങളിലും ഇദ്ദേഹം തുറന്നു കാണിച്ചിട്ടുണ്ട്. പ്രളയ കാലത്തും കോവിഡ്‌സമയത്തും ഒക്കെ തന്നെ തvd]Jz അധികാരപരിധിക്കുള്ളിൽ നിന്നും വ്യക്തിപരമായു, ചെയ്യാവുന്നതൊക്കെ ചെയ്തിരുന്നു.

ഇത്തവണ മംഗലാപുരം റൂറൽ മണ്ഡലത്തിൽ നിന്നും ജനവിധി തേടുമ്പോൾ നല്ല ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്ന് ഉറച്ചു വിശ്വാസം ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ബിജെപിയെയും എസ്ഡിപിഐയെയും ഒരുപോലെ വെല്ലുവിളിച്ചാണ് തന്റെ വിജയം ഖാദർ ഉറപ്പിച്ചത് . കാദറിന്റെ പരാജയം ഉറപ്പാക്കാൻ വേണ്ടി എസ്ഡിപിഐ ഈ മേഖലയിൽ വലിയ രീതിയിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും രാഷ്ട്രീയത്തിനതീതമായി എല്ലാവർക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന കാദറിന്റെ വോട്ട് ബാങ്കിന് ഒരു കുലുക്കും സംഭവിച്ചില്ല എന്നാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP