പ്രസംഗിക്കാൻ വേദിയിലിരിക്കവേ അരികിലേക്ക് മാറ്റി ഉമ്മൻ ചാണ്ടി എന്തോ ചെവിയിൽ പറഞ്ഞു; ഗൗരവം വിടാതെ വീണ്ടും സീറ്റിൽ ഇരിക്കവേ ചെന്നിത്തലയുടെ ഫോൺ; പുറത്തേക്കിറങ്ങി സംസാരിച്ച് മടങ്ങി വന്നിരിക്കുമ്പോഴും ഭാവഭേദമില്ല; ശശി തരൂരിന് വേണ്ടി ബിജെപിയെ വെല്ലുവിളിച്ച ശേഷം ഇരുന്ന ഉടൻ സിപി ജോണിന്റെ പ്രഖ്യാപനം-വടകരയിലെ സ്ഥാനാർത്ഥി ഇവിടെ ഇരിപ്പുണ്ട്; ആകാശത്തോളം ആവേശം ഉയർന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വടകരയിലെ പോരാട്ടത്തിന് കെ മുരളീധരൻ. എല്ലാം തൽസമയം ആവേശം ചോരാതെ ഉൾക്കൊള്ളാൻ അണികൾക്കുമായി. ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സ്ഥാനാർത്ഥിക്കാര്യം മുരളീധരൻ പോലും ഉറപ്പിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ഫോൺ വന്നപ്പോൾ വേദിയിൽനിന്നു പുറത്തുപോയ കെ. മുരളീധരൻ എംഎൽഎ മൂന്നു മിനിറ്റിനു ശേഷം തിരികെവന്നു. ഇത് എല്ലാവരും ശ്രദ്ധിച്ചു. പക്ഷേ ആരും അപ്രതീക്ഷിതമായൊന്നും പ്രഖ്യാപിച്ചില്ല. ഗൗരവം വിടാതെ മുരളിയും ഇരുന്നു. വേദിയിലെ താരം ഈ സമയം ഉമ്മൻ ചാണ്ടിയായിരുന്നു. എന്നാൽ അൽപ്പസമയത്തിനുള്ളിൽ യഥാർത്ഥ ഹീറോയായി മുരളീധരൻ മാറി.
തിരുവനന്തപുരം ലോക്സഭാ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷനായിരുന്നു വേദി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ കാർത്തിക തിരുനാൾ തിയറ്ററിൽ ഉമ്മൻ ചാണ്ടിയായിരുന്നു ഉദ്ഘാടകൻ. പ്രസംഗത്തിനു ശേഷം അദ്ദേഹം മുരളിയെ മാറ്റിനിർത്തി അൽപനേരം സംസാരിച്ചു. ആർക്കും ഒന്നും മനസ്സിലായില്ല. ഉമ്മൻ ചാണ്ടി പോയ ശേഷമാണു മുരളിക്കു ഉമ്മൻ ചാണ്ടിയുടെ ഫോൺ വരുന്നത്. 'ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും'. മുരളി ചിരിച്ചു ഫോൺ പോക്കറ്റിലിട്ടു വേദിയിലേക്കു മടങ്ങി. ഇതിനിടെ ആ വാർത്ത പടർന്നു. വടകരയിൽ മുരളീധരൻ സ്ഥാനാർത്ഥി! അപ്പോഴും മുരളിയുടെ മുഖത്തു ഭാവഭേദമില്ല. ഇതിനിടെ പ്രസംഗിച്ച മുരളീധരൻ ഒന്നും പറഞ്ഞില്ല.
'കൊലപാതക രാഷ്ട്രീയത്തിന്റെ അംബാസഡർമാരാണു സിപിഎം നേതാക്കൾ. ചോര കണ്ടു കൊതി തീരാത്തവർ സമാധാനം പ്രസംഗിക്കുന്നു.അരിഞ്ഞുതള്ളിയവർ സ്വതന്ത്രമായി വിലസുന്ന ഈ നാട്ടിൽ കണ്ണീരോടെ കഴിയുന്ന അമ്മമാർ യുഡിഎഫിനൊപ്പം നിൽക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉണ്ടായിരുന്നത് 44 അംഗങ്ങൾ. ഇപ്പോൾ അതു 48 ആയി. സംഘപരിവാറിനെ വളർത്തുന്ന സിപിഎം ഇതു കാണുന്നില്ലേ' മുരളി അണികളെ ആവേശത്തിലാക്കി. പ്രസംഗിച്ചു നിർത്തിയതും എം. വിൻസന്റ് എംഎൽഎ അദ്ദേഹത്തെ ഷാൾ അണിയിച്ചു. അപ്പോൾ സി.പി.ജോൺ പ്രഖ്യാപിച്ചു: വടകരയിൽ യുഡിഎഫിനെ നയിക്കാൻ നമ്മുടെ മുരളീധരൻ.
പ്രവർത്തകർ അതോടെ ആവേശത്തിലായി. മുദ്രാവാക്യം വിളികളും കയ്യടികളും. ഹാളിനു പുറത്തുനിന്നവർ അകത്തേക്ക് ഇരമ്പിക്കയറി വന്നു. അനുമോദനങ്ങൾക്കും ആശംസകൾക്കും നന്ദി പറഞ്ഞു മുരളി കാറിലേക്ക്. ഇതോടെ എംഎൽഎ ഹോസ്റ്റലിൽ നെയ്യാർ ബ്ലോക്കിലെ ഒന്നാംനമ്പർ മുറിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ ഒഴുകുകയായിരുന്നു. കെ. മുരളീധരൻ എംഎൽഎയുേടതായിരന്നു് മുറി. വടകരയിൽ സ്ഥാനാർത്ഥിയാണെന്ന് അറിഞ്ഞതോടെയാണ് നേതാക്കളും പ്രവർത്തകരും ആശംസ നേരാൻ എത്തിയത്. മുരളീധരൻ സ്ഥാനാർത്ഥിയായേതാടെ സംസ്ഥാനത്തെ കോൺഗ്രസ് പാനലിന് നേതൃത്വം നൽകുന്നത് അദ്ദേഹമാണെന്നാണ് പ്രവർത്തകർ പറയുന്നത്. നടപടിയെ മുസ്ലിംലീഗടക്കമുള്ള ഘടകകക്ഷികൾ സ്വാഗതം ചെയ്തു. ആറ്റിങ്ങലിൽ അടൂർ പ്രകാശ്, ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ, വയനാട്ടിൽ ടി. സിദ്ദിഖ് എന്നിവരുടെ കാര്യത്തിലും അന്തിമ തീരുമാനമായി. നാലു സീറ്റിലെയും സ്ഥാനാർത്ഥികളെ ഔദ്യോഗികമായി ബുധനാഴ്ച പ്രഖ്യാപിച്ചേക്കും.
ചൊവ്വാഴ്ച രാവിലെ 11 വരെ വടകരയിൽ പരിഗണനയിലുണ്ടായിരുന്നത് കെ. മുരളീധരൻതന്നെ നിർദ്ദേശിച്ച യൂത്ത് കോൺഗ്രസ് നേതാവ് കെ. പ്രവീൺകുമാറായിരുന്നു. ഇതിനിടെ, ജയരാജനെ രാഷ്ട്രീയമായി നേരിടാൻ പ്രവീൺ മതിയോ എന്ന ആശങ്ക ഉയർന്നു. ഇതോടെ ഉമ്മൻ ചാണ്ടി കെ. മുരളീധരനെ വിളിച്ച് മത്സരിക്കണമെന്നാവശ്യപ്പെട്ടു. തിങ്കളാഴ്ച മുല്ലപ്പള്ളി വിളിച്ചപ്പോൾ മത്സരിക്കാനില്ലെന്ന് തീർത്തുപറഞ്ഞ മുരളീധരൻ ഉമ്മൻ ചാണ്ടികൂടി വിളിച്ചതോടെ അയയുകയായിരുന്നു. ഇതോടെയാണ് പ്രശ്ന പരിഹാരമുണ്ടായത്. എ.കെ. ആന്റണിയും മുരളീധരനെ അംഗീകരിച്ചതോടെ, കേരളനേതൃത്വം പേര് ദേശീയ ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന് കൈമാറി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രചാരണത്തിനുശേഷം രാഹുൽ ഗാന്ധി തിരിച്ചെത്തിയാലുടൻ പ്രഖ്യാപനമുണ്ടാവും. ചൊവ്വാഴ്ച അർധരാത്രിയോടെ രാഹുലെത്തും. ഇന്ന് പ്രഖ്യാപനമുണ്ടാകും.
വടകരയിൽ ആദ്യം പരിഗണിച്ചിരുന്നത് കോഴിക്കോട് നഗരസഭാ കൗൺസിലർ വിദ്യാ ബാലകൃഷ്ണനെയാണ്. ഇത് ചോദ്യംചെയ്യപ്പെട്ടു. പിന്നാലെയാണ് പ്രവീൺ രംഗത്തെത്തിയത്. വടകരയിൽ വേണ്ടത് ശക്തനായ മുതിർന്ന നേതാവിനെയാണെന്ന് പാർട്ടിക്കുള്ളിൽ മുറവിളി ഉയർന്നു. ഇതോടെ മുല്ലപ്പള്ളി മത്സരിക്കണമെന്ന് സമർദമായി. സംഘടനാചുമതലയുള്ളതിനാൽ മത്സരിക്കാനാവില്ലെന്ന് മുല്ലപ്പള്ളി ദേശീയ നേതൃത്വത്തെ അറിയിച്ചു. തുടർന്നാണ് വി എം. സുധീരൻ, കെ. മുരളീധരൻ എന്നിവരുടെ പേര് പരിഗണിച്ചത്. മത്സരരംഗത്തുനിന്ന് 2009-ൽത്തന്നെ പിന്മാറിയതാണെന്നും ഇനിയില്ലെന്നും സുധീരൻ വ്യക്തമാക്കി.
മുരളീധരനും പിൻവലിഞ്ഞു. ഇതോടെ ഉമ്മൻ ചാണ്ടി ഇടപെട്ടു.ഇത് ഫലിക്കുകയും ചെയ്തു. 2009-ൽ തനിക്കുലഭിച്ചതിനെക്കാൾ ഭൂരിപക്ഷം നേടി വടകരയിൽ കെ. മുരളീധരൻ ജയിക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.. അവിടെ കോൺഗ്രസിലെ ഏതുസ്ഥാനാർത്ഥിയെ നിർത്തിയാലും ജയിപ്പിക്കാൻ കഴിയും. മുരളീധരൻ വന്നതോടെ വിജയം തിളക്കമുള്ളതാവുമെന്നും കോൺഗ്രസ് കരുതുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍