കോട്ടയത്ത് മാണിയുടെ സ്ഥാനാർത്ഥിയാകാൻ ആദ്യം പരിഗണിച്ചത് വിദ്യാർത്ഥിയായിരിക്കെ കേരളാ കോൺഗ്രസിൽ പ്രവർത്തിച്ച ജസ്റ്റീസ് കുര്യൻ ജോസഫിനെ; ദുരൂഹമായി മാണി മൗനം തുടരുമ്പോൾ വലവീശി പിടിക്കാൻ ഒരുങ്ങി എൽഡിഎഫ്; എറണാകുളത്തോ ചാലക്കുടിയിലോ മുൻ സുപ്രീംകോടതി ജഡ്ജിയെ ഇറക്കാൻ കരുക്കൾ നീക്കി സിപിഎം; യുഡിഎഫ് സ്ഥാനാർത്ഥികളെ നേരിടാൻ സർവ്വസമ്മതരായ സ്വതന്ത്രരെ തേടി നടക്കുന്ന സിപിഎം കാത്തിരിക്കുന്നത് കുര്യൻ ജോസഫിന്റെ മനസ്സറിയാൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റെടുത്ത 2013 മാർച്ച് എട്ടുമുതൽ അഞ്ചുവർഷത്തിലേറെ നീണ്ട ജുഡിഷ്യൽ സർവീസിൽ 1034 വിധിന്യായങ്ങളാണ് കുര്യൻ ജോസഫ് എഴുതിയത്. ഏറ്റവുമധികം വിധികളെഴുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടികയിലെത്തിയ ആദ്യമലയാളി. പട്ടികയിൽ പത്താംസ്ഥാനത്താണ് അദ്ദേഹം. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച കുര്യൻ ജോസഫ് സാമൂഹിക ഇടപെടലുമായി സജീവമായി പൊതുരംഗത്തുണ്ട്. വിരമിച്ചതിന് ശേഷം സർക്കാർ വച്ചുനീട്ടുന്ന സ്ഥാനമാനങ്ങൾ സ്വീകരിക്കില്ലെന്ന് മുൻക്കൂട്ടി വ്യക്തമാക്കിയ ഈ ന്യായാധിപൻ. സമൂഹത്തിന് ഗുണമുണ്ടാകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് കുര്യൻ ജോസഫിന്റെ തീരുമാനം. ഇതിനിടെയാണ് കേരളത്തിലെ രാഷ്ട്രീയം കുര്യൻ ജോസഫിന്റെ പേര് ചർച്ചയാക്കുന്നത്. വലതിനും ഇടതിനും കുര്യൻ ജോസഫിനെ വേണം.
ഭാരതമാത കോളേജിലും കാലടി ശ്രീശങ്കര കോളേജിലും വിദ്യാർത്ഥിയായിരിക്കേ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായും മറ്റും അദ്ദേഹം പ്രവർത്തിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ തികഞ്ഞൊരു രാഷ്ട്രീയക്കാരന്റെ മനസ്സ് അദ്ദേഹത്തിനുണ്ട്. കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിനൊപ്പമായിരുന്നു അന്നത്തെ പ്രവർത്തനങ്ങൾ. അതുകൊണ്ട് തന്നെ കോട്ടയത്ത് കുര്യൻ ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ കേരളാ കോൺഗ്രസിൽ ചർച്ച സജീവമായിരുന്നു. ജോസ് കെ മാണി രാജ്യസഭാ അംഗമായ ഒഴിവിൽ കുര്യൻ ജോസഫ് മികച്ച സ്ഥാനാർത്ഥിയാണെന്നും വിലയിരുത്തി. കെ എം മാണി പക്ഷേ തീരുമാനം എടുക്കാതെ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷവും കുര്യൻ ജോസഫിനെ നോട്ടമിട്ട് രംഗത്ത് വരുന്നത്. എറണാകുളത്തോ ചാലക്കുടിയിലോ കുര്യൻ ജോസഫിനെ സ്ഥാനാർത്ഥിയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് താൽപ്പര്യം. കുര്യൻ ജോസഫിന്റെ മനസ്സ് അറിഞ്ഞ ശേഷമേ ഈ മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂ.
എറണാകുളം മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയാവുമെന്ന ഉറപ്പിൽ കെ.വി. തോമസ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയിക്കഴിഞ്ഞു. അദ്ദേഹത്തെ തളയ്ക്കാൻ കുര്യൻ ജോസഫിനെ രംഗത്തിറക്കിയാൽ കഴിയുമെന്നാണ് ഇടതുപ്രവർത്തകർ കണക്കുകൂട്ടുന്നത്. എറണാകുളത്ത് പറ്റില്ലെങ്കിൽ ചാലക്കുടിയിൽ ഇടതുമുന്നണിക്ക് കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാർത്ഥിയായി കുര്യൻ ജോസഫിനെ ഇടതു പക്ഷം കാണുന്നുണ്ട്. ചാലക്കുടിയിലാണെങ്കിൽ സിറ്റിങ് എംപി. ഇന്നസെന്റ് ഇനിയൊരങ്കത്തിനില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് സ്വതന്ത്രരെ കിട്ടിയാൽ കാര്യങ്ങൾ എളുപ്പമാവും. രണ്ടുസീറ്റിലേക്കും ഒരുപോലെ പരിഗണിക്കാവുന്ന പേരായാണ് കുര്യൻ ജോസഫിനെ ഇടതുപക്ഷം പരിഗണിക്കുന്നത്. ക്രൈസ്തവ സഭയുമായുള്ള കുര്യൻ ജോസഫിന്റെ അടുത്ത ബന്ധമാണ് ആകർഷിക്കുന്ന പ്രധാനഘടകം. ഡൽഹിയിൽ സംഘപരിവാർ രാഷ്ട്രീയത്തിനെതിരേ ശക്തനായ പോരാളിയായി ഉയർത്തിക്കൊണ്ടുവരാനുള്ള സാഹചര്യങ്ങളും പ്രേരകമാവുന്നു. ചാലക്കുടി മണ്ഡലത്തിൽ ഉൾപ്പെടുന്ന കാലടി സ്വദേശിയാണ് ജസ്റ്റിസ് കുര്യൻ ജോസഫ്.
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപന്മാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . 2013 മാർച്ച് 8 നു സുപ്രീംകോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു. വർഷവും 8 മാസത്തിലധികവും നീണ്ടു നിന്ന സുപ്രീംകോടതിയിലെ സേവനത്തിനിടയിൽ 1036 വിധികളെഴുതി ചരിത്രം രചിച്ചു. മുതാലാഖ് അടക്കമുള്ള ചരിത്രവിധികളിൽ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായി. കുര്യൻ ജോസഫ് കുടുംബ വഴക്ക് പോലെയുള്ള കേസുകൾ അദ്ദേഹത്തിന്റെ ചേമ്പറിൽ വെച്ചു പലപ്പോഴും മധ്യസ്ഥതയിൽ ഒത്തു തീരുന്ന അപൂർവമായ പ്രവണത ഉണ്ടായിട്ടുണ്ട്. ഒരു കുടുംബവഴക്ക് ഒത്തു തീർത്തതിന്റെ ഭാഗമായി തന്റെ മാതാപിതാക്കളെ ഒരുമിപ്പിച്ച അദ്ദേഹത്തിന് അവരുടെ കുട്ടി നൽകിയ ഗ്രീറ്റിങ് കാർഡ് അദ്ദേഹം വിധി ന്യായത്തിൽ ഉൾപെടുത്തുകയുണ്ടായി.
മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് കുര്യൻ ജോസഫിന് നേർത്ത സംശയം പോലുമുണ്ടായിരുന്നില്ല. മുത്തലാഖിനെ അനുകൂലിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിനെ തിരുത്തി. മുത്തലാഖിനെതിരെ അഞ്ചംഗഭരണഘടനാബെഞ്ചിലെ കുര്യൻ ജോസഫ് അടക്കം മൂന്ന് ജഡ്ജിമാർ ഭൂരിപക്ഷവിധിയെഴുതിയത് ചരിത്രമായി. മുംബൈ സ്ഫോടനപരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ മരണവാറന്റ് കുര്യൻ ജോസഫ് റദ്ദാക്കിയത് ജുഡിഷ്യറിയിൽ മാത്രമല്ല രാജ്യത്തിനകത്തും വൻചർച്ചയായി. വധശിക്ഷയ്ക്കെതിരെയുള്ള മേമന്റെ ഹർജി തീർപ്പാക്കിയത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജഡ്ജിമാർ തമ്മിൽ ഭിന്നാഭിപ്രായം ഉയർന്നതോടെ ദീപക് മിശ്രയുടെ നേതൃത്വത്തിൽ പുതിയ ബെഞ്ച് വന്നു. അർധരാത്രി സിറ്റിങ് നടത്തി വധശിക്ഷയ്ക്കെതിരെയുള്ള ഹർജി തള്ളി. അടുത്ത പുലർച്ചെ വധശിക്ഷയും നടപ്പാക്കി. റിട്ടയർമെന്റിന് മണിക്കൂറുകൾക്ക് മുൻപും വധശിക്ഷ നിയമപുസ്തകത്തിൽ നിന്ന് ഒഴിവാക്കാനുള്ള സമയമായെന്ന് ഒരു കേസിൽ ജസ്റ്റിസ് കുര്യൻ ജോസഫ് വ്യക്തമാക്കി. അങ്ങനെ സ്വന്തം വ്യക്തിത്വം വിധിന്യായത്തിലും ഉയർത്തിക്കാട്ടിയ ജഡ്ജിയായിരുന്നു കുര്യൻ ജോസഫ്.
ശബരിമല യുവതീപ്രവേശവിഷയം ആദ്യഘട്ടത്തിൽ പരിഗണിച്ചത് കുര്യൻ ജോസഫ് അധ്യക്ഷനായ ബെഞ്ചാണ്. അഞ്ചംഗഭരണഘടനാബെഞ്ചിന് വിടാൻ തീരുമാനിച്ചപ്പോൾ കുര്യൻ ജോസഫിനെ ദീപക് മിശ്ര ഉൾപ്പെടുത്തിയില്ല. ഇതിൽ പലരും പലതും സംശയിക്കുന്നു. വളയാത്ത നട്ടെല്ലുമായി സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച കുര്യൻ ജോസഫിന് മലയാളികൾക്കിടയിലും സ്വാധീനമുണ്ട്. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസും ഇടതു പക്ഷവും കുര്യനെ ലോക്സഭയിലെ സ്ഥാനാർത്ഥിയായി പരിഗണിക്കാൻ കാരണം. കോട്ടയത്ത് കുര്യൻ ജോസഫിനെ മാണി വിഭാഗം സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. എന്നാൽ ജോസ് കെ മാണിയുടെ കേരള യാത്ര കാരണം പാർട്ടി യോഗങ്ങൾ നടക്കുന്നില്ല. ഇതു കൊണ്ട് മാണി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ മൗനം തുടരുകയാണ്. ഈ സാഹചര്യത്തെ അനുകൂലമാക്കി കുര്യൻ ജോസഫിന്റെ സ്ഥാനാർത്ഥിത്വം നേരത്തെ പ്രഖ്യാപിക്കാനാണ് ഇടതു പക്ഷത്തിന്റെ ശ്രമം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍