മാനം കാത്ത് മോദിയും അമിത് ഷായും! രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങളിൽ കാവിക്കോട്ടയിൽ വിള്ളലുണ്ടായപ്പോഴും അടിത്തറ ഭദ്രമാക്കി ആറാം തവണയും ബിജെപി ഗുജറാത്തിൽ അധികാരത്തിൽ; വീരോചിതമായ പോരാട്ടം കാഴ്ച്ചവെച്ച് കോൺഗ്രസ്; അഭിമാന പോരാട്ടത്തിൽ ബിജെപിക്ക് നേട്ടം 99 സീറ്റുകളിൽ; 80 സീറ്റുകളിൽ കോൺഗ്രസും; മേവാനിയും അൽപേഷും വിജയിച്ചു; അടിതെറ്റാതെ വിജയ് രൂപാണിയും നിതിൻ പട്ടേലും
മറുനാടൻ ഡെസ്ക്ക്
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ഏറെ നിർണായകമായ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വിജയം ബിജെപിക്കൊപ്പം. തുടർച്ചയായ ആറാം തവണയും ഗുജറാത്തിൽ ബിജെപി അധികാരത്തിലെത്തി. എക്്സിറ്റ് പോൾ പ്രവചനങ്ങളെ ശരിവെച്ചു കൊണ്ട് തന്നെ ബിജെപി അധികാരത്തിലെത്തിയപ്പോൾ, കോൺഗ്രസിനും അഭിമാനിക്കാൻ ഏറെ വക നൽകുന്നതാണ് ഫലം. പ്രധാനമന്ത്രി മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും സംസ്ഥാനമായ ഗുജറാത്തിൽ രാഹുൽ ഗാന്ധി നടത്തിയ ഒറ്റയാൾ പോരാട്ടം ഒരു പരിധിവരെ ഫലം കണ്ടു. വീരോചിതമായ പോരാട്ടമാണ് ഇവിടെ കോൺഗ്രസ് കാഴ്ച്ച വെച്ചത്.
ജാതി-മത സമവാക്യങ്ങളെ കോർത്തിണക്കി കൊണ്ടുള്ള രാഹുലിന്റെ പരീക്ഷണം ഏറെക്കുറെ വിജയം കണ്ടപ്പോൾ ബിജെപിയുടെ ചില കാവിക്കോട്ടകളും നിലംപൊത്തി.അതോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഹിമാചലിൽ കോൺഗ്രസിനെ താഴെയിറക്കി ബിജെപി അധികാരത്തിൽ തിരിച്ചെത്തി. ഇതോടെ രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ ഒറ്റക്കും നാലിടത്ത് മുന്നണിയായും ബിജെപി ഭരണത്തിന് കീഴിലായി.
ഏറ്റവും ഒടുവിൽ റിപോർട്ട് ലഭിക്കുമ്പോൾ 182 അംഗ ഗുജറാത്ത് നിയമ സഭയിൽ ബിജെപി 99 സീറ്റ് നേടി. അതേസമയം, രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഗുജറാത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 80 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 2012ൽ കോൺഗ്രസിന് 61 സീറ്റാണ് ലഭിച്ചിരുന്നത്. പാട്ടീദാർ സമുദായത്തിേന്റയും ഭരണ വിരുദ്ധ വികാരത്തിന്റെയും ആനുകൂല്യം കോൺഗ്രസിന് ലഭിച്ചിട്ടുണ്ട്. 1985നു ശേഷം കോൺഗ്രസിന് ഗുജറാത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന സീറ്റുകളാണ് ഇത്തവണത്തേത്.
ഗുജറാത്ത്
- ബിജെപി - 99
കോൺഗ്രസ് -80
മറ്റുള്ളവർ -6
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കാവിസഖ്യം കഠിനമായി ശ്രമിച്ചിട്ടും കഴിഞ്ഞ തവണ നേടിയ സീറ്റുകൾ നിലനിർത്താൻ ബിജെപിക്കായില്ല. 2012ൽ 115 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ 150 സീറ്റ് നേടുമെന്ന ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പ്രഖ്യാപനത്തിന് അടുത്തെത്താൻ ബിജെപിക്ക് സാധിച്ചില്ല. പാർട്ടിയും മോദിയും കാടടച്ച പ്രചരണമാണ് ഇക്കുറി നടത്തിയത്. 31റാലികളാണ് ഗുജറാത്തിൽ പ്രധാനമന്ത്രി നടത്തിയത്. അതേസമയം, സ്വന്തം സംസ്ഥാനത്ത് പാർട്ടിയെ അധികാരത്തിൽ നിലനിർത്താനായത് മോദിയുടെ വിജയം തന്നെയാണ്. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളേക്കാളുപരി ഗുജറാത്തിന്റെ അഭിമാനം, ഗുജറാത്തി 'അസ്മിത' സംരക്ഷിക്കണമെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. ഇത് ഫലം ചെയ്തു എന്നു വേണം കരുതാൻ.
അതേസമയം, ദലിത് നേതാവും ബിജെപി വിരുദ്ധനുമായ മേവാനിയുടെ വിജയം ഗുജ്റാത്തിൽ സംഘ്പരിവാറിനേറ്റ തിരിച്ചടിയാണ്. സൗരാഷ്ട്ര മേഖലയിലെ കോൺഗ്രസിന്റെ മുന്നേറ്റവും ബിജെപിയെ തളർത്തുന്നതാണ്. പാട്ടീദാർ സമുദായത്തിന്റെ സർക്കാർ വിരുദ്ധ നിലപാട് ഇവിടെ കോണഗ്രസിന് തുണയാവുകയായിരുന്നു.
ഹിമാചലിൽ ശക്തമായ ഭരണവിരുദ്ധ വികാരമാണ് കോൺഗ്രസിനെ തറപറ്റിച്ചത്. അഴിമതിയും സി.ബി.െഎ കേസുകളുമാണ് ബിജെപി ഇവിടെ പ്രചരണായുധമാക്കിയത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി വീരഭദ്ര സിങിനും കുടുംബത്തിനുമെതിരായ അഴിമതി കേസുകൾ ഏറെ ചർച്ചചെയ്യപ്പെട്ടു. വീരഭദ്ര സിങിനെ ജാമ്യത്തിലിറങ്ങിയ സ്ഥാനാർത്ഥിയെന്നാണ് മോദി വിശേഷിപ്പിച്ചത്. അതേസമയം, കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടിയ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രേം കുമാർ ധുമൽ പരാജയപ്പെട്ടത് അവർക്ക് തിരിച്ചടിയായി. 68 അംഗ നിയമസഭയിൽ ബിജെപി 40ലേറെ സീറ്റുകൾ നേടുമെന്നാണ് കരുതുന്നത്.
കടുത്ത മത്സരത്തിന് ഒടുവിലും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിധിൻ പട്ടേലും വിജയിച്ചു. വോട്ടെണ്ണലിന്റെ പല ഘട്ടത്തിലും പിന്നാക്കം പോയ ഇരുവരും അവസാന നിമിഷം ലീഡിലേക്ക് തിരികെയെത്തുകയായിരുന്നു. രാജ്കോട്ട് വെസ്റ്റിൽ നിന്നാണ് വിജയ് രൂപാണി ജനവിധി നേടിയത്. കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രൂപാണിക്ക് ഇക്കുറി വിജയത്തിന്റെ തിളക്കം കുറഞ്ഞിട്ടുണ്ട്. കോൺഗ്രസ്സിന്റെ ശക്തനായ സ്ഥാനാർത്ഥി ഇന്ദ്രനീൽ രാജ്ഗുരു ആയിരുന്നു രൂപാണിയുടെ എതിരാളി. താൻ തോൽക്കുമെന്ന് ഭയമുണ്ടെന്ന് രൂപാണി പറയുന്നതിന്റെ ഓഡിയോ പുറത്തുവന്നത് പ്രചാരണത്തിരക്കുകൾക്കിടെ വിവാദമായിരുന്നു.
തപാൽ വോട്ടുകളെണ്ണിയപ്പോൾ പിന്നിലായിരുന്നു രൂപാണി. രണ്ട് മണിക്കൂറുകൾക്ക ശേഷമാണ് വ്യക്തമായ ലീഡിലേക്ക് രൂപാണി എത്തിയത്. പിന്നീടും ലീഡ് നില മാറിമറിയുന്ന സ്ഥിതിയുണ്ടായി. അവസാനഘട്ടവോട്ടെണ്ണലായപ്പോഴേക്കും വ്യക്തമായ മുൻതൂക്കം രൂപാണി നേടി. ഒടുവിൽ 20,800 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം. മെഹ്സാനയിൽ നിന്ന് ജനവിധി നേടിയ നിധിൻ പട്ടേലും ലീഡ് നിലയിൽ പല ഘട്ടത്തിലും പിന്നാക്കം പോയി. ഒരു ഘട്ടത്തിൽ കോൺഗ്രസ്സിന്റെ ജീവ്ഭായി പട്ടേൽ വിജയം ഉറപ്പിച്ചതുമാണ്. എന്നാൽ,അവസാനവട്ട വോട്ടെണ്ണലിൽ വിജയം നിധിൻ പട്ടേലിനെ തുണച്ചു.
കോൺഗ്രസ് പ്രധാനമായും നേട്ടമുണ്ടാക്കിയത് സൗരാഷ്ട്ര-കച്ച് മേഖലയിലാണ്. ഇവിടെ കോൺഗ്രസ് സീറ്റുകൾ 16ൽനിന്ന് 31 ആയി ഉയർന്നു. ബിജെപിയുടേത് 32 സീറ്റുകളിൽനിന്ന് 22 സീറ്റുകളായി കുറഞ്ഞു. കാർഷിക മേഖലയായ ഇവിടെ കർഷകർക്കുണ്ടായ നിരാശയും ഭരണപക്ഷത്തോടുള്ള എതിർപ്പും ബിജെപിക്ക് തിരിച്ചടിയായി എന്നുവേണം കരുതാൻ. വലിയ കർഷക സമരങ്ങൾ നടന്ന മേഖലയുമാണിത്. അതേസമയം, മധ്യഗുജറാത്തിൽ കോൺഗ്രസിന് കഴിഞ്ഞ തവണയുണ്ടായിരുന്ന സീറ്റുകൾ നിലനിർത്താനായില്ല. കഴിഞ്ഞ തവണയുണ്ടായിരുന്ന 39 സീറ്റിൽനിന്ന് 42 സീറ്റുകളിലേക്ക് ബിജെപി ഉയർന്നു. കോൺഗ്രസിന്റെ സീറ്റുനില 22ൽനിന്ന് 18ലേക്ക് കുറഞ്ഞു. മധ്യ ഗുജറാത്തിലെ പ്രകടനം മോശമായതാണ് കോൺഗ്രസിന് തിരിച്ചടി മാറിയത്.
ന്യൂനപക്ഷ മേഖലകളിലടക്കം മികച്ച നേട്ടമുണ്ടാക്കാൻ ബിജെപിക്കു സാധിച്ചു. ദളിത് മേഖലയിലും ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. അതേസമയം, ജിഗ്നേഷ് മേവാനി, അൽപേഷ് താക്കൂർ എന്നിരും വിജയിച്ചു. വടക്കൻ ഗുജറാത്തിലും സൗരാഷ്ട്രയിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഗ്രാമീണ മേഖലയിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാനായി. 150 വരെ സീറ്റ് നേടുമെന്ന ബിജെപിയുടെ വിശ്വാസത്തിന് തിരിച്ചടിയുണ്ടാക്കാനായി എന്നതാണ് പ്രധാന നേട്ടം.
കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ രാഹുൽ ഗാന്ധിയെ സംബന്ധിച്ചും ഗുജറാത്ത് സ്വദേശി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചും ഏറെ സുപ്രധാനമാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍