പാർട്ടി പീഡനത്തിൽ മനംനൊന്ത് പ്രവർത്തനം അവസാനിപ്പിച്ച സിപിഎം മുൻ തലശേരി നഗരസഭാംഗം മത്സരിക്കുന്നത് പി. ജയരാജനെതിരെ; പാർട്ടിക്കുള്ളിലുള്ള കൊള്ളരുതായ്മകൾ പിണറായി വിജയനോട് പോലും തുറന്ന് പറഞ്ഞ് പാർട്ടിയുടെ പടിയിറങ്ങിയ സി.ഒ.ടി നസീർ പ്രചരണ രംഗത്തെ ആവേശമാകുന്നു; നസീറിന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് അനുഗ്രഹമാകുമെന്നും വിലയിരുത്തൽ
സജീവൻ വടക്കുമ്പാട്
കോഴിക്കോട്: പാർട്ടി പീഡനത്തിൽ മനംനൊന്ത് പ്രവർത്തനം നിർത്തിയ സിപിഎം മുൻ തലശ്ശേരി നഗരസഭാംഗം പി.ജയരാജനെതിരെ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. സിപിഎം മുൻ തലശ്ശേരി ലോക്കൽ കമ്മറ്റി അംഗം കൂടിയായ സി.ഒ.ടി നസീറാണ് ഇന്ന് ഉച്ചക്ക് വരണാധികാരിയായ കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ റാവു മുമ്പാകെ പത്രിക നൽകി പോരിനിറങ്ങിയത്. ഒരേ ലാവണത്തിൽ പയറ്റി തെളിഞ്ഞവർ കളത്തിലിറങ്ങിയതോടെ പ്രചരണ രംഗത്തും ആവേശമായി മാറി.
കമ്യൂണിസത്തിലെ ഇന്നത്തെ കൊള്ളരുതായ്മക്കെതിരെ പാർട്ടിയുടെ നേതാവായ പിണറായി വിജയനോട് പോലും പറയേണ്ട കാര്യങ്ങൾ നെഞ്ച് വിരിച്ച് പറഞ്ഞ് പാർട്ടി പ്രവർത്തനം നിർത്തി പടിയിറങ്ങിയ സി.ഒ.ടി നസീർ വീണ്ടും താരമാകുകയാണ്. തലശ്ശേരി മേഖലയിൽ യുവാക്കളുടെ സാമൂഹ്യബോധം എന്തെന്ന് കാട്ടിക്കൊടുത്ത നസീറിന്റെ കീഴിലുള്ള കീവീസ് ക്ലബ്ബ് നൽകിയ ഊർജ്ജം ഉൾക്കൊണ്ടാണ് നസീർ സിപിഎമ്മിന്റെ കരുത്തനായ പി.ജയരാജനെ തന്നെ നേരിടാൻ കളത്തിലിറങ്ങിയതും. ആം ആദ്മി പാർട്ടി നസീറിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സിപിഎമ്മിന്റെ വഴി പിഴച്ച പോക്കിനെതിരെ ശബ്ദമുയർത്തിയ സി.ഒ.ടി നസീറിന് പാർട്ടി പീഡനം തുടർക്കഥയായിരുന്നു. ആർ.എംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയെ സന്ദർശിച്ച ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ നസീറിന് നേരെ ശകാര വർഷങ്ങളും ഭീഷണിയും കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്നു.വെറുപ്പും വിധ്വേഷവും പ്രചരിപ്പിക്കൽ അല്ല രാഷ്ട്രീയം സേവനവും സൗഹാർദ്ദവും പിൻതുടരലാണെന്ന് ഓർമ്മിപ്പിച്ച് രക്തസാക്ഷി ടി.പിയുടെ പത്നി കെ.കെ രമചേച്ചിയുടെ കൂടെ എന്ന അടിക്കുറിപ്പോടെ നസീർ സാമൂഹ്യ മാധ്യമങ്ങളിൽ അന്ന് പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നത്.
കുലംകുത്തികൾ ഒന്നിച്ചെന്നും വർഗശത്രുക്കൾ ഒരുകുടക്കീഴിലെന്നുമൊക്കെ കമന്റുകൾ നിറഞ്ഞപ്പോൾ തന്നെ ഭീഷണിയും നസീറിനെ തേടിയെത്തിയിരുന്നു. ഇതിന് നസീർ സോഷ്യൽ മീഡിയ വഴി തന്നെ ഇട്ട മറുപടിയും പാർട്ടി സഖാക്കളെ അന്ന് ചൊടിപ്പിച്ചിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷികളെ സൃഷ്ടിച്ചവരോട് ക്ഷമിച്ചതല്ലേ പിന്നെയെന്തിന് തന്നോട് കുതിരകയറുന്നതെന്ന മറുപടിയും മനുഷ്യത്വം നഷ്ടപ്പെട്ടാൽ കമ്യൂണിസ്റ്റാകില്ലെന്ന നസീറിന്റെ മറുപടിയും സിപിഎമ്മിനെ ഏറെ അന്ന് പ്രകോപിപ്പിച്ചിരുന്നു.
നേരത്തെ നസീറിന്റെ പാസ്പോർട്ട് കാലാവധി തീർന്ന് പുതുക്കുന്നതിനെ പാർട്ടി വിലങ്ങ് തടിയായപ്പോൾ ഈ മുൻ കൗൺസിലർക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നിരുന്നു. ബിസിനസ് ആവശ്യത്തിന് ഇടക്കിടെ വിദേശ സന്ദർശനം നടത്തുന്ന യുവസംരംഭകനായ നസീറിന്റെ പാസ്പോർട്ടിലെ പേജുകൾ തീർന്നപ്പോൾ അത് കൂട്ടിച്ചേർക്കാൻ അപേക്ഷ നൽകിയെങ്കിലും കാലാവധി തീരാറായതിനാൽ പുതിയ പാസ്പോർട്ടിന് അപേക്ഷ നൽകിയതോടെയാണ് പാർട്ടിക്ക് അനഭിമതനായ നസീറിനെ പഴയ ഒരു കേസിൽ കുടുക്കി പാസ്പോർട്ട് നിഷേധിക്കാൻ സിപിഎം രംഗത്തെത്തിയതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.
മുഖ്യമന്ത്രിയായിരുന്ന വേളയിൽ കണ്ണൂരിലെത്തിയ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ സി.ഒ.ടി നസീറിനെ പ്രതിയാക്കിയിരുന്നു. എന്നാൽ തന്നെ പാർട്ടി നേതൃത്വം ഇതിലും കുടുക്കുകയായിരുന്നെന്ന് നസീർ പിന്നീട് വിളിച്ച് പറയുകയും ഉമ്മൻ ചാണ്ടി തലശ്ശേരി ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ അദ്ദേഹത്തെ നേരിൽ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
പൊലിസിനെ കൂട്ടുപിടിച്ച് സിപിഎം നേതൃത്വം പാസ്പോർട്ട് നിഷേധിച്ചപ്പോൾ തന്റെ ബിസിനസ് തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഈ യുവ നേതാവ് പരാതിപ്പെട്ടിരുന്നു. ഡിവൈഎഫ്ഐ 2014ൽ നടത്തിയ താലൂക്ക് ഓഫീസ് മാർച്ചിന്റെ പേരിലുള്ള കേസിലാണ് നസീറിന് പാസ്പോർട്ട് നിഷേധിച്ചിരുന്നത്. ഇതിന് പിന്നിൽ കളിച്ചത് സിപിഎം നേതൃത്വമാണെന്ന് നസീർ ഇന്നും വിശ്വസിക്കുന്നു. നേരത്തെ പാർട്ടി അംഗത്വം പുതുക്കുന്ന വേളയിൽ മത ന്യൂനപക്ഷമാണോ എന്ന കോളം നസീർ ഒഴിച്ചിട്ടിരുന്നു.
എന്നാൽ നസീർ അറിയാതെ പാർട്ടി നേതൃത്വം അത് പൂരിപ്പിച്ചു. സഖാക്കൾക്കെന്തിന് ജാതിയും മതവും എന്ന് ചൂണ്ടിക്കാട്ടി ഈ വിഷയത്തിൽ അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് നസീർ അന്ന് കത്ത് നൽകിയിരുന്നു. മൂന്ന് വർഷം കഴിഞ്ഞിട്ടും സഖാക്കൾക്ക് ജാതി വേണമോയെന്ന നസീറിന്റെ ചോദ്യത്തിന് ഉത്തരം ലഭിച്ചിരുന്നില്ല. ഇതോടെ അദ്ദേഹം പാർട്ടിക്ക് അനഭിമതനാവുകയും ചെയ്യുകയായിരുന്നു.
തലശ്ശേരിയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന ആയിരക്കണത്തിന് യുവാക്കളുടെ കൂട്ടായ്മയായ കീവിസ് ക്ലബ്ബിന്റെ ചുക്കാൻ പിടിക്കുന്ന അമരക്കാരനാണ് നസീർ. പാർട്ടിയുമായി ഇപ്പോൾ അടുത്ത ബന്ധമില്ലെങ്കിലും നസീറിന്റെ നീക്കം പാർട്ടി നേതൃത്വം നിരീക്ഷിക്കുകയാണ്. കീവീസ് ക്ലബ്ബ് കേന്ദ്രീകരിച്ച് നസീറിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള ജനസമ്മിതിയും പാർട്ടി നേതൃത്വത്തെ എന്നും അങ്കലാപ്പിലാക്കാറുണ്ട്. ആം ആദ്മി പാർട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗം ഷൗക്കത്തലി ഏരോത്ത് , സി.നൗരിഫ്, ശ്വേത, ബിനീതുകൊട്ടാരത്തിൽ, ആയിഷ ഷംന, മുഹമ്മദ് ഉൾപ്പെടെയുള്ളവർക്കൊപ്പമെത്തിയാണ് നസീർ പത്രിക സമർപ്പിച്ചത്.
ഈ മാസം 5 മുതൽ പ്രചരണ രംഗത്ത് ഇറങ്ങാനാണ് തീരുമാനമെന്ന് നസീർ മറുനാടൻ മലയാളിയോട് പറഞ്ഞു. സോഷ്യൽ മീഡിയ വഴി നസീറിന് വേണ്ടി നേരത്തെ തന്നെ പ്രചരണം കൊഴുപ്പിക്കുന്നുണ്ട്. മാറ്റി കുത്തിയാൽ മാറ്റം കാണാം എന്ന മുദ്രാവാക്യം ഉയർത്തിയാണ് നസീറിന്റെ അനുയായികൾ വോട്ട് തേടുന്നത്. ഇത് സിപിഎമ്മിന് നേരെയുള്ള ഒളിയമ്പാണോയെന്നാണ് വോട്ടർമാർ ഉറ്റ് നോക്കുന്നത്. നസീർ വടകര ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയി മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രചരണമുണ്ടായിരുന്നു.
തലശ്ശേരിയിൽ കുടുംബപരമായും സൗഹൃദവലയത്തിലും ഏറെ കണ്ണികളുള്ള നസീറിന് നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി, വടകര ഉൾപ്പെടുന്ന മേഖലയിലും നല്ല ജന ബന്ധമുണ്ട്,ഇതൊക്കെ വോട്ടാക്കി മാറ്റുകയാണ് നസീറിന്റെ ലക്ഷ്യം. ഇതിന് ചുക്കാൻ പിടിക്കാൻ യുവ നിര തന്നെ കൂടെയുണ്ട്. തലശ്ശേരി മേഖലയിലെ പൗര പ്രമുഖന്മാരായ ഡോ.എ.എൻ.പി ഉമ്മർക്കുട്ടി, എൻ.ശശിധരൻ എന്നിവരെ നേരിൽ കണ്ട് നേരത്തെ തന്നെ നസീർ അനുഗ്രഹം വാങ്ങിയിരുന്നു. നസീറിന്റെ പെട്ടിയിൽ വീഴുന്ന ഓരോ വോട്ടും സിപിഎമ്മിനെയാണ് തിരിഞ്ഞ് കുത്തുക. യു.ഡി.എഫിന് നസീറിന്റെ സ്ഥാനാർത്ഥിത്വം ഏറെ അനുഗ്രഹമാവുകയും ചെയ്യുമെന്നാണ് പലരും വിലയിരുത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍