അനീഷിന്റെ ആത്മാവ് ലീഗിനെ വേട്ടയാടുന്നു; മുന്നിയൂർ മുഖ്യ പ്രചരണ വിഷയം മാനേജ്മെന്റിന്റെ നെറികേടിൽ അദ്ധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവം; വ്യാജ രേഖ ഉണ്ടാക്കിയവരെ സംരക്ഷിക്കുന്ന ലീഗ് നിലപാടിൽ അമർഷം ശക്തം
എം പി റാഫി
മലപ്പുറം: മൂന്നിയൂരിലും സമീപ പഞ്ചായത്തുകളിലും അദ്ധ്യാപകൻ കെ കെ അനീഷിന്റെ ആത്മാവ് തെരഞ്ഞെടുപ്പിലും ലീഗിനെ വേട്ടയാടി കൊണ്ടിരിക്കുന്നു. അധികാരവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് നടത്തിയ ഒരധ്യാപകന്റെ മേലുള്ള നീതികേടാണ് ഇവിടുത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. മൂന്നിയൂർ ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനായ കെ.കെ അനീഷിനെതിരെ സ്കൂൾ മാനേജറും പഞ്ചായത്തു പ്രസിഡന്റുമായ വി.പി സൈതലവി എന്ന കുഞ്ഞാപ്പുവും മറ്റു ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടുകളും കെട്ടിച്ചമച്ച വ്യാജ രേഖയുടെ മേൽ സ്കൂളിൽ നിന്നും പുറത്താക്കുകയും അനീഷിനെ മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ജീവിതോപാതി വഴിമുട്ടിക്കുകയും കള്ളകേസുകളുടെ പേരിൽ വിദ്യാഭ്യാസ ഓഫീസുകളിലും പൊലീസ് സ്റ്റേഷനിലും കയറി ഇറങ്ങേണ്ടി വരികയും ചെയ്ത അനിഷീനെ 2014 സെപ്റ്റംബർ രണ്ടിന് മലമ്പുഴയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയാിരുന്നു. ലോഡ്ജ് മുറിയുടെ ഭിത്തികളിൽ അനീഷിന്റെ മരണത്തിന് മുമ്പ് രക്തത്തിൽ ചാലിച്ച് സൈതലവി എന്നെഴുതിയതിന്റെ പൊരുൾ പിന്നീട് പുലരുകയായിരുന്നു.
അനീഷിന്റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പൊഴ്മുഖം വെളിവാകുകയായിരുന്നു. അനീഷിനെ കുടുക്കാൻ വ്യാജ രേഖയുണ്ടാക്കിയ കോയാസ് ആശുപത്രി ഉടമ ഡോ.കോയ, സ്കൂൾ പ്രിൻസിപ്പൽ, മുൻ വിദ്യാഭ്യാസ ഓഫീസർ, സൈതലവിയുടെ കൂട്ടാളികളായ അറ്റന്റർമാർ, പ്യൂൺ എന്നിവരെ അറസ്റ്റ് ചെയ്യുന്ന അവസ്ഥ വരെ പിന്നീടുണ്ടായെങ്കിലും ഇതു കാണാൻ അനീഷ് ഉണ്ടായിരുന്നില്ല. മനുഷ്യാവകാശ കമ്മീഷനും പൊലീസും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമെല്ലാം ഒടുവിൽ സത്യം കണ്ടെത്തി അനീഷ് കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിച്ചപ്പോഴും ഈ പ്രഖ്യാപനങ്ങൾക്ക് കാതോർക്കാൻ അനീഷ് ജീവിച്ചിരുന്നില്ല.
സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ഇടതുപക്ഷ അധ്യപക സംഘടനാ നേതാവു കൂടിയായ അനീഷിന്റെ പുറത്താക്കൽ നടപടി. ഇതിനെ തുടർന്ന് മൂന്നിയൂർ സ്കൂൾ പരിസരം ദിവസങ്ങൾ നീണ്ട സമരങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. എന്നാൽ തന്റെ നിരപരാധിത്വത്തിന് പുല്ലിവില കൽപിച്ച മാനേജർ വി.പി സൈതലവി അനുദിനം ക്രൂരത തുടരുകയായിരുന്നു. ഇതിൽ മനംനൊന്ത് മരണത്തിന് വഴങ്ങിയ വാർത്തയും കേരള സമൂഹം ഞെട്ടലോടെയാണ് കേട്ടത്. തുടർന്ന് അനീഷ് നിരപരാധിയാണെന്ന് തെളിഞ്ഞെങ്കിലും കുറ്റക്കാർ ഇപ്പോഴും അധികാര കസേരകളിലും മറ്റു സ്ഥാനമാനങ്ങളിലും അള്ളിപ്പിടിച്ചിരിക്കുകയാണ്. കേസിലെ മുഖ്യ പ്രതിയായ മുസ്ലിംലീഗ് നേതാവും മൂന്നിയൂർ പഞ്ചായത്ത് പ്രസിഡന്റുമായ വി.പി സൈതലവി യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു ഇന്നുവരെ മൂന്നിയൂർ പഞ്ചായത്ത് പ്രസിഡന്റായി തുടർന്നത്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും മറ്റു പ്രമുഖ ലീഗ് നേതാക്കളെല്ലാം സൈതലവിക്ക് സംരക്ഷണം നൽകുന്ന കാഴ്ചയായിരുന്നു.
കേസ് ഓരോ നിർണായക ഘട്ടത്തിലെത്തിലൂടെ കടന്നു പോയെങ്കിലും ഇതിൽ നിന്നെല്ലാം തലയൂരാൻ പാർട്ടി ഒത്താശ ചെയ്യുകയല്ലാതെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നോ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നോ പുറത്താക്കാൻ പാർട്ടി തയ്യാറായില്ല. ജ്യാമ്യമില്ലാത്ത ക്രിമിനൽ കുറ്റം നടന്നിരിക്കെ സൈതലവിയും കൂട്ടാളികളും വിലസുന്നത് ഹൈക്കോടതിയുടെ മുൻകൂർ ജ്യാമ്യത്തിൽ മാത്രമാണ്. അനീഷിനെ പുറത്താക്കുന്നതിന് മലപ്പുറം ഡിഡിഇ ഓഫീസിൽ നിന്നുള്ള ഉത്തരവ് കൃത്രിമമാണെന്ന് കണ്ടെത്തിയതും കേസിന്റെ നിർണായക ഘട്ടം എത്തിയതും മുൻകൂർ ജ്യാമ്യം ലഭിച്ചതിന് ശേഷമാണെന്നതാണ് സൈതലവിക്ക് അനുകൂലമായത്. എന്നാൽ ജ്യാമ്യം റദ്ദാക്കാനുള്ള നിയമ നടപടി തുടർന്നനുകൊണ്ടിരിക്കുകയാണ്.
വീണ്ടും മറ്റൊരു ജനവിധിക്ക് മണിക്കൂറുകൾ എണ്ണി കാത്തിരിക്കുകയാണ് മൂന്നിയൂരിലെ ജനത. ഇവിടത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെളിഞ്ഞും ഒളിഞ്ഞും അനീഷ് എത്തുന്നുണ്ട്. ഏറെ നാളായി പഞ്ചായത്ത് ഭരണം കയ്യാളുന്ന മുസ്ലിംലീഗിനും ഇതിനെ പ്രതിരോധിക്കുക തലവേദനയായിരിക്കുകയാണ്. ഏറ്റവും അത്ഭുതകരമെന്നത് അനീഷ് കേസിലെ മഖ്യ പ്രതികളായ വി.പി സൈതലവി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹൈദർ കെ മൂന്നിയൂർ എന്നിവർ ചേർന്നാണ് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചൂക്കാൻ പിടിക്കുന്നത് എന്നതാണ്. മാത്രമല്ല, തെരഞ്ഞെടുപ്പ് ഫണ്ട് യഥേഷ്ടം ഒഴുക്കുന്നതും സൈതലവി തന്നെയാണ്. അനീഷിന്റെ മരണ ശേഷം ഭൗതിക ശരീരം മൂന്നിയൂർ ഹൈസ്കൂളിനു മുന്നിൽ പൊതുദർശനത്തിനു വെയ്ക്കുന്ന വേളയിൽ സ്കൂൾ മാനേജരായ സൈതലവിയെ രക്ഷിക്കാനായി ഇതേ സമയം മലപ്പുറത്ത് വാർത്താ സമ്മേളനം നടത്തിയ രണ്ട് നേതാക്കളും ഇത്തവണ മത്സര രംഗത്തുണ്ട്. വെളിമുക്കിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബക്കർ ചേർണൂർ, നിലവിൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുകൂടിയായ പഞ്ചാത്തിലേക്ക് മത്സരിക്കുന്ന എൻ.എം അൻവർ സാദത്ത് എന്നിവരാണിവർ. സൈതലവിയുടെ നോമിനികളായി വേറെയും ആളുകൾ മത്സര രംഗത്തുണ്ട്. ഇവരുടെ വിജയത്തിനായി പരിശ്രമിക്കുന്നതും സൈതലവിയാണ്.
എന്നാൽ കടുത്ത ജനകീയ രോഷം സൈതലവിക്കെതിരെ ഇവിടെ നിലനിൽക്കുന്നു എന്നതാണ് വസ്തുത. സമീപ പഞ്ചായത്തുകളിലും ഇതിന്റെ അലയൊലികളുണ്ട്. തെരഞ്ഞെടുപ്പിൽ വിജയം നേടാനായി മൂന്നിയൂരിൽ ലീഗിന് ജനവികാരം മറികടക്കുക അനിവാര്യമാണ്. ലീഗിന്റെ പ്രധാന കോട്ടകളാണ് ഇവിടെത്ത സമീപ പ്രദേശങ്ങൾ. ഇപ്പോൾ തിരിച്ചടി നേരിട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്ന ഭീതിയും ലീഗിനുണ്ട്. എന്നാൽ തന്റെ മേൽ പുരണ്ട രക്തക്കറകൾ പണം കൊണ്ട് മായ്ച്ചുകളയാനും ജനവിധി അനുകൂലമാക്കാനുമാണ് സൈതലവിയുടെ നീക്കം. അതേസമയം മുസ്ലിംലീഗിലെ ഒരു വിഭാഗത്തിന് സൈതലിയുടെയും അനുയായികളുടെയും ചെയ്തികളോട് കടുത്ത അമർഷമുണ്ട്. പരാജയ ഭീതി നേരത്തെ മണക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ മുസ്ലിം ലീഗ് നേതൃത്വം പുതിയ കരുക്കളുമായാണ് ചുവടുറപ്പിച്ചിരിക്കുന്നത്. പഞ്ചായത്തിൽ പ്രധാന എതിരാളി സിപിഎമ്മും ഇടതുപക്ഷവുമാണ്. എന്നാൽ ഇടത് സ്ഥാനാർത്ഥികളുടെ അതേ പേരിലുള്ള ആളുകളെ വിലയ്ക്കെടുത്ത് അപരന്മായി നിർത്തിയാണ് ജനാധിപത്യത്തെ അട്ടിമറിക്കാൻ ലീഗ് ശ്രമം നടത്തുന്നത്. നാല്, അഞ്ച്, ഒമ്പത്, പതിനാറ് വാർഡുകളിലാണ് എൽ.ഡി.എഫിനെതിരെ ലീഗ് അപരന്മാരെ ഇറക്കി പഞ്ചായത്ത് പിടിക്കാൻ ശ്രമിക്കുന്നത്.
വികസനവും വികസന മുരടിപ്പും ഭരണ പ്രതിപക്ഷങ്ങൾ ഉയർത്തുന്നതിലുപരി കെ.കെ അനീഷിന്റെ ഓർമ്മകൾ വേട്ടയാടുന്ന മൂന്നിയൂരിൽ അനീഷിന്റെ മരണവും ലീഗ് നേതാക്കളുടെ പങ്കും തന്നെയാണ് പ്രധാന ചർച്ചാ വിഷയം. മൂന്നിയൂർ നിവാസികൾക്ക് മറക്കാൻ പറ്റാത്ത ദിവസമായിരുന്നു കഴിഞ്ഞ ഡിസംബർ എട്ട്. ഈ ദിവസം സഖാവ് പിണാറായി വിജയൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത തലപ്പാറയിൽ നടന്ന അനീഷ് കുടുംബ സഹായ ഫണ്ട് വിതരണ വേദിയിൽ ആരുടെയും കണ്ണ് നനയ്ക്കുന്ന കാഴ്ചയായിരുന്നു. 'എന്റെ അച്ഛനെവിടെ? എനിക്ക് അച്ഛനെ കാണണം' സ്റ്റേജിൽ തൂക്കിയിട്ട കെ.കെഅനീഷിന്റെ പുഞ്ചിരിക്കുന്ന ചിത്രത്തിലേക്ക് നോക്കിയുള്ള മൂന്നുവയസുകാരൻ മകൻ തുഷാറിന്റെ ചോദ്യം ആരുടെയും ഹൃദയം പിടയ്ക്കുന്നതായിരുന്നു അത്. അനീഷ് നിരപരാധിയാണെന്ന് കാലവും നിയമവും തെളിയിക്കുമ്പോൾ ആ കുഞ്ഞു മനസ്സിന്റെ വിഹ്വലതകൾക്ക് ആര് ഉത്തരം നൽകും?
Stories you may Like
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മുസ്ലിം ലീഗ് ഭീഷണി; കണ്ണൂർ യുഡിഎഫിൽ തർക്കം
- സിപിഎം നീക്കം പുതിയ തലത്തിൽ; അബ്ദുൾ ഹമീദിന്റെ പദവി കോൺഗ്രസിന് അതൃപ്തിയാകും
- ജോസ് കെ മാണി മൂന്ന് ചോദിക്കുന്നത് രണ്ട് സീറ്റു കിട്ടാൻ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്