എളുപ്പമല്ല ഈ തിരഞ്ഞെടുപ്പ്! വാക്കുകൾക്ക് മൂർച്ച കൂട്ടി നരേന്ദ്ര മോദി; രാജീവ് ഗാന്ധിയുടെ മിസ്റ്റർ ക്ലീൻ പരിവേഷത്തിൽ കരിവാരിതേച്ച് ഭ്രഷ്ടാചാരി നമ്പർ വൺ പ്രയോഗം; അഞ്ചാം ഘട്ടത്തിലെ പോരിലും അജണ്ട നിശ്ചയിക്കുന്നത് മോദി തന്നെ; താൻ വെറും പപ്പുവല്ലെന്ന് തെളിയിച്ച് രാഹുലിന്റെ കൗശലം നിറഞ്ഞ മറുപടി ട്വീറ്റും; വാക്പോര് മുറുകുന്നത് ബിജെപിക്ക് ഈസി വാക്കോവറല്ലെന്ന സൂചന കിട്ടിയതോടെ; മുഖം തിരിച്ചുനിന്ന മായാവതി അമേഠിയിലും റായ്ബറേലിയിലും തുണയ്ക്കാനെത്തിയതോടെ ആശ്വാസത്തോടെ കോൺഗ്രസും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: 'നിങ്ങളുടെ അച്ഛന്റെ ജീവിതം അവസാനിച്ചത് ഒന്നാം നമ്പർ അഴിമതിക്കാരനായാണ്', രാഹുൽ ഗാന്ധിയെയും, കോൺഗ്രസിനെയും നിരായുധരാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയോഗിച്ച ബ്രഹ്മാസ്ത്രം. രാജീവ് ഗാന്ധിയെ മോശക്കാരനായി ചിത്രീകരിക്കുക. തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിന് തൊട്ടുമുമ്പുള്ള മോദിയുടെ പരാമർശം സ്വാഭാവികമായും വിവാദമായി. യുപിയിലെ പ്രതാപ്ഗഡിലാണ് രാജീവ് ഗാന്ധിയെ മോദി ഭ്രഷ്ടാചാർ നമ്പർ 1 എന്ന് വിശേഷിപ്പിച്ചത്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ രാഹുൽ നിരന്തരം ആക്രമണം അഴിച്ചുവിടുന്നതിന്റെ തിരിച്ചടി കൂടിയായിരുന്നു ഈ പ്രയോഗം. അനുയായികൾ നിങ്ങളുടെ അച്ഛനെ മിസ്റ്റർ ക്ലീൻ എന്നുവിളിച്ചിരിക്കാം. എന്നാൽ, അദ്ദേഹത്തിന്റെ അന്ത്യം ഭ്രഷ്ടാചാരി നമ്പർ വണ്ണായിട്ടായിരുന്നുവെന്ന് പറയുമ്പോൾ അഴിമതിയുടെ കുന്തമുന കോൺഗ്രസിന് നേരേ തിരിക്കുകയാണ് മോദി.
രാഹുൽ വെറും പപ്പുവല്ല; പക്വതയുള്ള പ്രതികരണം
സമ്മർദ്ദങ്ങൾക്ക് നടുവിലും എതിരാളിക്ക് ഒരിഞ്ചുപോലും വിട്ടുകൊടുക്കാത്ത അന്തസ്സോടെയുള്ള പ്രതികരണം-അതാണ് യഥാർഥ നേതാവിനുള്ള ടെസ്റ്റ് ഡോസ്. താൻ പഴയ പപ്പുമോൻ അല്ലെന്ന് രാഹുൽ തന്റെ മറുപടി ട്വീറ്റിലൂടെ തെളിയിക്കുകയും ചെയതു. മോദി ജി, യുദ്ധം കഴിഞ്ഞു. നിങ്ങളുടെ കർമഫലം നിങ്ങളെ കാത്തിരിക്കുന്നു. താങ്കളെ കുറിച്ചുള്ള സ്വയം തോന്നലുകൾ എന്റെ അച്ഛന് മേൽ ആരോപിച്ചതുകൊണ്ട് താങ്കൾ രക്ഷപ്പെടില്ല. എന്റെ എല്ലാ സ്നേഹവും. ഒപ്പം വലിയൊരു ആലിംഗനവും. ഇതായിരുന്നു രാഹുലിന്റെ ട്വീറ്റിലെ വാചകങ്ങൾ. തന്റെ അച്ഛനെ മോശക്കാരനാക്കാനുള്ള മോദിയുടെ ശ്രമം വിലപ്പോവില്ലെന്ന് രാഹുൽ വാക്കുകളിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് ഒരുരാഷ്ട്രീയ യുദ്ധമാണെന്നും അതിന്റെ പേരിൽ മുൻകാലങ്ങളിലെ പോലെ വ്യക്തിപരമായി ആക്രമിച്ചാലും തനിക്ക് എതിരാളിയോട് വിദ്വേഷമുണ്ടാവുകയില്ലെന്നും സൂചിപ്പിക്കുകയും ചെയ്യുന്നു.
ജൂലൈയിലെ ആലിംഗനത്തേക്കാൾ മാർക്ക്
കഴിഞ്ഞ വർഷം ജൂലൈയിലാണ് പാർലമെന്റിലെ ചർച്ചയ്ക്കിടെ രാഹുൽ മോദിയെ ആലിംഗനം ചെയ്തത്. അന്ന് അത് വെറും നാടകമാണെന്ന് ഭരണപക്ഷം പരിഹസിച്ചിരുന്നു. ആലിംഗനത്തിന് ശേഷം ജ്യോതിരാദ്യ സിന്ധ്യയെ നോക്കി കണ്ണിറുക്കി കാണിച്ചതോടെ ആലിംഗനം നാടകമാണെന്ന് ആരോപണത്തിന് ശക്തി കൈവരുകയും ചെയ്തു. എന്നാൽ, ഞായറാഴ്ചത്തെ പ്രതികരണം നേതാവെന്ന നിലയിൽ രാഹുൽ പക്വത നേടി എന്നതിന്റെ ഉദാഹരണം കൂടിയാണ്. മോദിയുടെ തന്നെ മുദ്രാവാക്യങ്ങൾ കോൺഗ്രസിനും തനിക്കും അനുകൂലമായി ഉപയോഗിക്കാനും രാഹുൽ പഠിച്ചിരിക്കുന്നു. ചൗക്കിധാർ ചോർ ഹൈ മുദ്രാവാക്യം ഇപ്പോൾ തന്റെ റാലികളിൽ മമത ബാനർജിയും പ്രയോഗിക്കുന്നുണ്ടെന്ന് ഓർക്കുക.
കോൺഗ്രസിന്റെ ഔദ്യോഗിക പ്രതികരണം
രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച നേതാവ് രാജീവ് ഗാന്ധിയെക്കുറിച്ച് തരംതാണ പരാമർശം നടത്തിയ മോദി പ്രധാനമന്ത്രിയുടെ കസേരയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പ്രധാനമന്ത്രി പറഞ്ഞതിൽ എന്തെങ്കിലും വാസ്തവമുണ്ടോ ? ബോഫോഴ്സ് കേസിൽ ഡൽഹി ഹൈക്കോടതി 2005 ൽ രാജീവ് ഗാന്ധിയെ കുറ്റവിമുക്തനാക്കിയതാണ്. അതിനെതിരെ സിബിഐ ഫയൽചെയ്ത ഹർജി സുപ്രീംകോടതിയും തള്ളി. പരമോന്നത നീതിപീഠം കുറ്റവിമുക്തനാക്കിയ കേസിലാണ് ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതൊക്കെ കാണേണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിക്ക് തുടർച്ചയായി ക്ലീൻചിറ്റ് നൽകിക്കൊണ്ടിരിക്കുകയാണെന്ന് വേണുഗോപാൽ ആരോപിച്ചു.
മോദിക്കുള്ള ക്ലീൻ ചിറ്റുകൾ ചർച്ചയാവുന്നു
തിരഞ്ഞെടുപ്പിൽ മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമാരോപിച്ച് പ്രതിപക്ഷം നൽകിയ പരാതികളിൽ ആറും തള്ളി ക്ലീൻ ചിറ്റ് നൽകിയതോടെ വിമർശനങ്ങൾ ഉയർന്നുതുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷനിൽ മോദിയുടെ ചില പ്രസംഗങ്ങളുടെ കാര്യത്തിൽ ചില അംഗങ്ങൾക്ക് എതിരഭിപ്രായമുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കമ്മീഷന് നട്ടെല്ലില്ലെന്ന ആരോപണങ്ങളും ചില ചാനൽ ചർച്ചകളിൽ ഉയർന്നുകേട്ടു.
പ്രധാനമന്ത്രി എന്ത് പ്രസംഗിച്ചാലും ക്ലീൻചിറ്റാണ്. മരിച്ച വ്യക്തിയെപ്പറ്റി പറയുമ്പോൾ സാമാന്യ മര്യാദ പാലിക്കണമെന്നാണ് എല്ലാ വിശ്വാസങ്ങളിലും പറയുന്നത്. അതുപോലും പ്രധാനമന്ത്രിയിൽനിന്ന് ഉണ്ടായില്ലെന്നും കെ.സി വേണുഗോപാൽ പറയുന്നു.
ബിജെപിക്ക് ഈസി വാക്കോവറല്ലെന്ന് തിരിച്ചറിവ്
പ്രധാനമന്ത്രിയുടെ സംസാരത്തിലെ മൂർച്ച തിരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവർ അല്ലെന്ന തിരിച്ചറിവുകൊണ്ടാണെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ആദ്യം കരുതിയതിനേക്കാൾ കടുപ്പമാണ് ഇത്തവണ മത്സരം. 'തീവ്രവാദികൾക്ക് സ്വൈരവിഹാരത്തിന് അനുമതി കൊടുക്കാനാണ് കോൺഗ്രസും സഖ്യകക്ഷികളും മത്സരിക്കുന്നത്. രാഹുൽ ഗാന്ധി തന്റെ അച്ഛന്റെ പാപങ്ങൾ ഓരോ ദിവസവും കഴുകി കൊണ്ടിരിക്കുകയാണ്.'-ഇങ്ങനെയുള്ള മോദിയുടെ പരാമർശങ്ങളും എതിരാളിയെ എങ്ങനെയെങ്കിലും ദുർബലനാക്കാനുള്ള സൈക്കോളജിക്കൽ മൂവാണ്.
ചുനാവി ഹിന്ദൂസ് എന്നുപരിഹസിച്ച് അരുൺ ജെയ്റ്റലിയും മോദിയുടെ പാത പിന്തുടർന്നു. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് പ്രിയങ്കയും രാഹുലുമൊക്കെ ക്ഷേത്രങ്ങളിൽ പോകുന്നതെന്നായിരുന്നു ജെയ്റ്റ്ലിയുടെ കളിയാക്കൽ.
മായാവതിയുടെ മനംമാറ്റം
യുപിയിൽ ബിഎസ്പി-എസ്പി സഖ്യത്തിൽ നിന്ന് തന്നെ മാറ്റി നിർത്തിയ മായാവതിയുടെ മനം മാറ്റവും രാഹുലിന് അനുകൂലമാണ്. അഖിലേഷ് യാദവ് കോൺഗ്രസുമായി ചേർന്ന് മായാവതിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് മോദി ഇന്നലെ റാലിയിൽ പ്രസംഗിച്ചിരുന്നു,
. ഇതിന് മായാവതി തിരിച്ചടിച്ചത് ഇങ്ങനെ: ബിജെപി തിരഞ്ഞെടുപ്പിൽ തോൽക്കാൻ പോവുകയാണ്. തന്റെ മാനം കാക്കാനാണ് എസ്പിെയയും ബിഎസ്പിയെയും മോദി ഭിന്നിപ്പിക്കാൻ നോക്കുന്നത്. അമേഠിയിലും റായ്ബറേലിയിലും കോൺഗസിനെ തുണയ്ക്കാൻ അനുയായികളോട് തുറന്ന ആഹ്വാനം നടത്തുകയും ചെയ്തു. രാഹുലിന് ഈ ഘട്ടത്തിൽ ചിരിക്കാൻ സഹായിക്കുന്നതും മായാവതിയുടെ വാക്കുകളുടെ കരുത്തുതന്നെ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍