ആന്ധ്രാപ്രദേശിൽ തിരഞ്ഞെടുപ്പ് ചൂട് കത്തി ജ്വലിക്കുമ്പോൾ നഷ്ടപ്രതാപം വീണ്ടെടുക്കാൻ കിണഞ്ഞ് ശ്രമിച്ച് കോൺഗ്രസ്; തെലുങ്കുദേശം പാർട്ടിയും വൈഎസ്ആർ കോൺഗ്രസും നേർക്കു നേരെ കൊമ്പു കോർക്കുമ്പോൾ ചെറിയ അടയാളമെങ്കിലും ആന്ധ്രയിൽ ഒറ്റയ്ക്ക് നിന്ന് സൃഷ്ടിച്ചെടുക്കാൻ ബിജെപി; തെലങ്കാന വിഭജനവും ചന്ദ്ര ബാബു നായിഡുവിന്റെ ഭരണത്തിലെ പാളിച്ചയും ജഗൻ മോഹന് തുണയാകുമെന്നും നിഗമനം; അധികാരം നിലനിർത്താൻ തെലുങ്ക് ദേശം പാർട്ടിയുടെ തീപ്പൊരി പ്രചാരണം
മറുനാടൻ ഡെസ്ക്
അമരാവതി: രാജ്യം രണ്ട് ദേശീയ പാർട്ടികൾ തമ്മിലുള്ള പോരാട്ടത്തിന് വേദിയാകുമ്പോൾ ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും ചിത്രത്തിലേയില്ല. അത്തരം തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ആന്ധ്രാപ്രദേശ് ഇത്തവണ വേദിയാകുന്നത്. ആന്ധ്രയിൽ അധികാരം നിലനിർത്താനും പിടിച്ചെടുക്കാനുമായി പ്രാദേശിക പാർട്ടികളായ തെലുങ്ക് ദേശവും വൈഎസ്ആർ കോൺഗ്രസും നേർക്കുനേർ മത്സരിക്കുമ്പോൾ നഷ്ടപ്രതാപം വീണ്ടെടുക്കാനായില്ലെങ്കിലും നില മെച്ചപ്പെടുത്താനുള്ള തന്ത്രപ്പാടിലാണ് കോൺഗ്രസ്. രാജ്യം ഭരിക്കുന്ന ബിജെപിയാകട്ടെ തങ്ങളുടെ സാന്നിധ്യമെങ്കിലും അടയാളപ്പെടുത്താനുള്ള നെട്ടോട്ടത്തിലും.
ഏപ്രിൽ 11 ന് നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒന്നിച്ചാണ് ആന്ധ്രയിൽ തിരഞ്ഞെടുപ്പ്. നിലവിലെ ഭരണ കക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടിക്ക് എതിരാളി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് ആണ്. നിലവിൽ, 175 അംഗ നിയമസഭയിൽ 99 സീറ്റുകളുമായാണ് തെലുങ്ക് ദേശം ഭരിക്കുന്നത്. പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസിന് 66 സീറ്റുകളും ബിജെപിക്ക് മൂന്ന് സീറ്റുകളുമുണ്ട്. 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇരുപത്തിയഞ്ച് ലോക്സഭാ സീറ്റിൽ പതിനഞ്ചിടത്ത് തെലുങ്ക് ദേശം പാർട്ടിയും എട്ടിടത്ത് ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസും രണ്ട് സീറ്റിൽ ബിജെപിയും ജയിച്ചുകയറി.
1998 ൽ 12 സീറ്റും 1999ൽ 29 സീറ്റും നേടിയ ടിഡിപി 2004 ൽ അഞ്ചും 2009 ൽ ആറും സീറ്റുകളിൽ ഒതുങ്ങി. സംസ്ഥാന വിഭജനത്തെ തുടർന്ന് ലോക്സഭാ സീറ്റുകളുടെ എണ്ണം 25 ആയി ചുരുങ്ങിയ സംസ്ഥാനത്ത് 2014 ൽ 15 സീറ്റുകൾ നേടിയാണ് ടിഡിപി കരുത്ത് തെളിയിച്ചത്. എന്നാൽ സംസ്ഥാന ഭരണത്തിനെതിരായ വികാരവും എൻഡിഎ മുന്നണിവിട്ടതും തെലുങ്ക് ദേശം പാർട്ടിയുടെ സാധ്യതകൾക്കു മങ്ങലേൽപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ടിഡിപിയുടെ ഭരണത്തുടർച്ചയെന്ന ലക്ഷ്യത്തിന് ജഗന്മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് വലിയ ഭീഷണിയാണുയർത്തുന്നത്.
രാജ്യത്തെ അതിസമ്പന്നരിൽ ഒരാളായ ജഗൻ സാധാരണക്കാരന്റെ പരിവേഷമിട്ടാണു ജനങ്ങൾക്കിടയിലേക്കിറങ്ങുന്നത്. തെലങ്കാന വിഭജനവും ചന്ദ്രബാബു നായിഡുവിന്റെ ഭരണത്തിലെ പാളിച്ചകളും ഇത്തവണ ജഗന് തുണയാകും. പുറത്തുവരുന്ന സർവ്വേ ഫലങ്ങളും ഈ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഇളയ സഹോദരനും മുൻ മന്ത്രിയുമായ വൈ.എസ്.വിവേകാനന്ദ റെഡ്ഡിയെ മാർച്ച് 15 ന് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഹൃദയാഘാതമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ശരീരപരിശോധനയിൽ നെറ്റിയിലും തലയ്ക്കു പിറകിലും തുടയിലും കൈത്തണ്ടയിലും മുറിവുകൾ കണ്ടതിനെ തുടർന്ന് സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് വൈഎസ്ആർ കോൺഗ്രസിന്റെ ആവശ്യം. വിവേകാനന്ദ റെഡ്ഡിയുടെ അസ്വാഭാവിക മരണത്തെ രാഷട്രീയ പ്രചരണായുധമാക്കുകയാണ് ജഗൻ.
2004 ലും 2009 ലും ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ വലിയ മുന്നേറ്റം നടത്തിയ കോൺഗ്രസിന്റെ പതനം ദയനീയമായിരുന്നു. 1998ൽ 22 സീറ്റുകൾ നേടിയ കോൺഗ്രസ് 1999 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിലേക്ക് ഒതുങ്ങി. എന്നാൽ 2004 ൽ 29 സീറ്റും 2009 ൽ 33 സീറ്റും നേടി വൻ മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്. മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മരണവും 2013 ലെ സംസ്ഥാന വിഭജനവും നേതൃദാരിദ്ര്യവും പിന്നീടു പാർട്ടിയെ തളർത്തി. ഫലം, 2014ലെ ലോകസ്ഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും ജയിക്കാനായില്ല.
മുഖ്യമന്ത്രിയായിരിക്കെ 2009 സെപ്റ്റംബറിൽ വൈ.എസ്.രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെത്തുടർന്നു രൂപംകൊണ്ട രാഷ്ട്രീയ സാഹചര്യമാണ് വൈഎസ്ആർ കോൺഗ്രസിന്റെ പിറവിക്കു വഴിതെളിച്ചത്. ക്രമേണ ആന്ധ്രയിൽ ഒരുകാലത്ത് പ്രതാപത്തോടെ വാണ കോൺഗ്രസ് വിസ്മൃതിയിലേക്ക് സ്വയം ചുരുങ്ങുകയായി. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. മുന്മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയുൾപ്പെടെ ചിലർ പാർട്ടിയിൽ തിരിച്ചെത്തി. കഴിഞ്ഞ വർഷമൊടുവിൽ തെലങ്കാനയിൽ ടിഡിപിയുമായി നടത്തിയ സഖ്യപരീക്ഷണം അമ്പേ പരാജയപ്പെട്ടതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യനീക്കത്തിൽ നിന്നു പിന്മാറി. ഇതോടെ ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, ബിജെപി എന്നിവർക്കെതിരെ മൽസരിച്ച് കരുത്തുതെളിയിക്കേണ്ട അവസ്ഥയിലാണ് ആന്ധ്രയിലെ കോൺഗ്രസ്.
നിലവിലെ ഭരണകക്ഷിയായ ടിഡിപിയുമായുള്ള സഖ്യത്തിലൂടെയാണ് ബിജെപി ഏറെ കാലമായി സംസ്ഥാനത്തു സാന്നിധ്യം അറിയിച്ചിരുന്നത്. 1998 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലു സീറ്റുകളിൽ ജയിച്ച ബിജെപി 1999 ൽ ഏഴു സീറ്റുകളിൽ ജയിച്ച് നില മെച്ചപ്പെടുത്തി. എന്നാൽ 2004 ലും 2009 ലും ഒരു സീറ്റു പോലും നേടാനായില്ല. 2014 ൽ മോദി തരംഗത്തിലും രണ്ടു സീറ്റിൽ മാത്രമാണ് ബിജെപിക്കു ജയിക്കാനായത്. നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒറ്റയ്ക്കു മത്സരിക്കുന്ന ബിജെപി പക്ഷേ സംസ്ഥാനത്ത് ഒരു അത്ഭുതവും പ്രതീക്ഷിക്കുന്നില്ല.
പടനയിച്ച് ജഗൻ
കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകനാണ് വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗന്മോഹൻ റെഡ്ഡി. മുഖ്യമന്ത്രിയായിരിക്കെ 2009 സെപ്റ്റംബറിൽ വൈ.എസ്.രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെത്തുടർന്നു രൂപംകൊണ്ട രാഷ്ട്രീയ സാഹചര്യമാണ് വൈഎസ്ആർ കോൺഗ്രസിന്റെ പിറവിക്കു വഴിതെളിച്ചത്. മുഖ്യമന്ത്രി പദത്തിനായി രാജശേഖര റെഡ്ഡിയുടെ മകൻ ജഗന്മോഹൻ റെഡ്ഡി ഉന്നയിച്ച അവകാശവാദം തള്ളിയ കോൺഗ്രസ്, ധനകാര്യമന്ത്രി കെ. റോസയ്യയെ മുഖ്യമന്ത്രിയാക്കി. വൈകാതെ 2011ൽ പുതിയ പാർട്ടി രൂപീകരിച്ച ജഗന്മോഹൻ, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റുകൾ നേടി കരുത്തുതെളിയിച്ചു. സജീവ പ്രവർത്തനങ്ങളുമായി സദാസമയം ജഗന്മോഹൻ ജനങ്ങൾക്കിടയിലുണ്ട്. സാധാരണക്കാരനായ രാഷ്ട്രീയക്കാരൻ എന്ന ഇമേജ് സൃഷ്ടിക്കുന്നതിനും ഈ 46 കാരന് കഴിഞ്ഞിട്ടുണ്ട്.
ജഗന്മോഹൻ റെഡ്ഡിക്ക് 375 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. എന്നാൽ ഇത്രയും രൂപയുടെ ആസ്തി ഉണ്ടായിട്ടും സ്വന്തമായി ഒരു വാഹനം പോലും ഇല്ലാത്തയാളാണ് അദ്ദേഹം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തന്റെ സ്വത്ത് വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. 339 കോടി രൂപയുടെ ജംഗമസ്വത്താണ് ജഗൻ മോഹനുള്ളത്. സ്ഥാവരസ്വത്തിനത്തിൽ സ്വന്തമായുള്ളത് 35 കോടി രൂപയുടെ ആസ്തിയും. 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് 343 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
ജഗന്റെ ഭാര്യയും ബിസിനസ്സുകാരിയുമായ ഭാരതി റെഡ്ഡിക്ക് 124 കോടി രൂപയുടെ ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ട് പെൺമക്കളാണ് ഈ ദമ്പതിമാർക്കുള്ളത്. അവരുടെ പേരിലുള്ളത് 11 കോടി രൂപയുടെ സ്വത്താണ്. സ്വന്തം പേരിൽ ജഗന്മോഹൻ റെഡ്ഡിക്ക് വാഹനങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നാല് ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളുടെയും ഉടമസ്ഥർ മറ്റുള്ളവരാണ്. തന്റെ പേരിൽ 31 ക്രിമിനൽ കേസുകളുണ്ടെന്നും ജഗന്മോഹൻ റെഡ്ഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന ഈ കേസുകളിലൊന്നും ജഗന്മോഹൻ കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ആന്ധ്രപ്രദേശിലെ പുലിവെന്തുല നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ജഗൻ മോഹൻ റെഡ്ഡി ജനവിധി തേടുന്നത്.
പിടിച്ചുനിൽക്കാനാകുമോ ഇന്ത്യൻ സിലിക്കൺവാലിയുടെ ശില്പിക്ക്
ഹൈദരാബാദിനെ ഇന്ത്യയുടെ സിലിക്കൺവാലി എന്ന പദവിയിലേക്കെത്തിച്ച ചന്ദ്രബാബു നായിഡുവിന് പക്ഷേ ഇക്കുറി ആന്ധ്രയിൽ കാലിടറും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സംസ്ഥാന ഭരണത്തിനെതിരായ ജനരോഷവും ജഗന്മോഹൻ റെഡ്ഡിയുടെ ജനപിന്തുണയുമാണ് ചന്ദ്രബാബു നായിഡുവിന് തലവേദനയാകുന്നത്. 1994 മുതൽ 2004വരെയും പിന്നീട് 2014 മുതലും ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു ചന്ദ്രബാബു നായിഡു. ഐക്യ ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന 1994 മുതൽ 2004 വരെയുള്ള 10 വർഷം കൊണ്ടാണ് ഐടി വ്യവസായത്തിന്റെ കേന്ദ്രമായി ഹൈദരാബാദ് മാറുന്നത്.
യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്ട്രീയത്തിലെത്തിയ ചന്ദ്രബാബു നായിഡു 1978ൽകോൺഗ്രസ് ടിക്കറ്റിൽ ചന്ദ്രഗിരി മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തുകയും മന്ത്രിയാകുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു 28കാരനായ ചന്ദ്രബാബു നായിഡു. 1982ൽ എൻടിആർ തെലുങ്ക് ദേശം പാർട്ടി രൂപീകരിച്ചതിന് ശേഷം നടന്ന 1983ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചന്ദ്രഗിരിയിൽ തെലുങ്ക് ദേശം സ്ഥാനാർത്ഥിയോട് തോറ്റതിനെ തുടർന്നാണ് അദ്ദേഹം തെലുങ്ക് ദേശം പാർട്ടിയിൽ ചേരുന്നത്. തുടർന്നിങ്ങോട്ട് തെലുങ്ക് ദേശത്തിന്റെയും ആന്ധ്രയുടെയും ചന്ദ്രബാബു നായിഡുവിന്റെയും ചരിത്രം പരസ്പരം ഇഴചേർന്നു കിടക്കുന്നതായിരുന്നു
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്