Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപിച്ചു; ഉത്തർപ്രദേശിൽ ഏഴു ഘട്ടമായി തിരഞ്ഞെടുപ്പു; ആദ്യ ഘട്ടം ഫെബ്രുവരി പത്തിന്; ഉത്തരാഖണ്ഡിലും പഞ്ചാബിലും ഗോവയിലും ഒരു ഘട്ടത്തിൽ വോട്ടെടുപ്പു; മണിപ്പൂരിൽ രണ്ട് ഘട്ടമായും വോട്ടെടുപ്പ്; മാർച്ച് ഏഴിന് അവസാന ഘട്ടം; വോട്ടെണ്ണൽ മാർച്ച് പത്തിന്: പ്രചാരണം ഡിജിറ്റൽ രീതിയിലേക്ക് മാറാൻ നിർദ്ദേശം

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപിച്ചു; ഉത്തർപ്രദേശിൽ ഏഴു ഘട്ടമായി തിരഞ്ഞെടുപ്പു; ആദ്യ ഘട്ടം ഫെബ്രുവരി പത്തിന്; ഉത്തരാഖണ്ഡിലും പഞ്ചാബിലും ഗോവയിലും ഒരു ഘട്ടത്തിൽ വോട്ടെടുപ്പു; മണിപ്പൂരിൽ രണ്ട് ഘട്ടമായും വോട്ടെടുപ്പ്; മാർച്ച് ഏഴിന് അവസാന ഘട്ടം;  വോട്ടെണ്ണൽ മാർച്ച് പത്തിന്: പ്രചാരണം ഡിജിറ്റൽ രീതിയിലേക്ക് മാറാൻ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്ത. ആകെ ഏഴു ഘട്ടത്തിലാണ് വോട്ടെടുപ്പു നടക്കുന്നത്. ഉത്തർപ്രദേശിൽ ഏഴു ഘട്ടമായാണ് വോട്ടെടുപ്പു നടക്കുന്നത്. ഫെബ്രുവരി പത്തിന് തുടങ്ങുന്ന തെരഞ്ഞെടുപ്പു മാർച്ച് പത്തിന് വോട്ടെണ്ണലോടെ അവസാനിക്കുന്ന വിധത്തിലാണ ക്രമീകരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് തീയതികൾ ഇങ്ങനെ:

ഉത്തർപ്രദേശ്- 7 ഘട്ടങ്ങൾ- 10, 14, 20, 23, 27 ഫെബ്രുവരി, 3, 7 മാർച്ച്

പഞ്ചാബ് - 1 ഘട്ടം, 14 ഫെബ്രുവരി
മണിപ്പൂർ - 2 ഘട്ടം, 27 ഫെബ്രുവരി, 3 മാർച്ച്
ഗോവ - 1 ഘട്ടം, 14 ഫെബ്രുവരി
ഉത്തരാഖണ്ഡ് - 1 ഘട്ടം, 14 ഫെബ്രുവരി

വോട്ടെണ്ണൽ: മാർച്ച് പത്ത്

തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആകെ 18.34 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബിജെപിയാണ് അധികാരത്തിൽ.

കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് വലിയ വെല്ലുവിളിയാണെന്നും ഓമിക്രോൺ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയ്ക്ക് പ്രധാന പരിഗണന നൽകുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരഞ്ഞെടുപ്പിനു വിപുലമായ കോവിഡ് മാർഗരേഖ നൽകും. സ്ഥാനാർത്ഥികൾക്ക് ഓൺലൈൻ ആയി പത്രിക നൽകാം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് രണ്ടു ഡോസ് വാക്‌സീൻ നിർബന്ധമാണ്. പോളിങ് ഉദ്യോഗസ്ഥർക്ക് കരുതൽ ഡോസ് കൂടി നൽകും. പോളിങ് സമയം ഒരുമണിക്കൂർ ദീർഘിപ്പിക്കും.

ഈ മാസം 15 വരെ റോഡ് ഷോകളോ പദയാത്രകളോ റാലികളോ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് പ്രചാരണം പരമാവധി ഡിജിറ്റലായി നടത്തണം. ഫലപ്രഖ്യാപനത്തിനു ശേഷം ആഹ്ലാദപ്രകടനങ്ങൾ അനുവദിക്കില്ല.

ആകെ 18.34 കോടി വോട്ടർമാർ

ആകെ 690 നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. 8.55 കോടി വനിതകളക്കം ആകെ 18.34 കോടി വോട്ടർമാരാണുള്ളത്. 24.9 ലക്ഷം കന്നി വോട്ടർമാരിൽ 11.4 ലക്ഷം സ്ത്രീ വോട്ടർമാരാണ്. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 16 ശതമാനത്തോളം വർധിപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ആകെ 2,15,368 പോളിങ് സ്റ്റേഷനുകളാണുള്ളത്. അധികം 30,330 ബൂത്തുകൾ. ഒരു പോളിങ് സ്റ്റേഷനിൽ 1,250 വോട്ടർമാരെ മാത്രമേ അനുവദിക്കൂ. 1,620 പോളിങ് സ്റ്റേഷനുകളിൽ വനിതാ ജീവനക്കാരെ മാത്രം നിയമിക്കും. 50 ശതമാനം പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിങ് ഉറപ്പാക്കും. ഒരു പോളിങ് സ്റ്റേഷനിൽ പരമാവധി 1250 വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. ഡ്യൂട്ടിയിലുള്ളവർക്ക് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകും.

പ്രായമായവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 80 വയസ്സിനു മുകളിൽ പ്രായമുള്ള്ളവർക്ക് പോസ്റ്റൽ ബാലറ്റ് വീട്ടിലെത്തിക്കും. കോവിഡ് ബാധിതർക്കും പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കാം. നിശ്ചിത പരിധിക്കു മുകളിൽ ശാരീരിക അവശതയുള്ളവർക്കും പോസ്റ്റൽ ബാലറ്റ് അനുവദിക്കും.

യുപിയിലും പഞ്ചാബിലും 40 ലക്ഷം ചെലവാക്കാം

തിരഞ്ഞെടുപ്പു ചെലവ് പരിധി തിരഞ്ഞെടുപ്പു കമ്മിഷൻ ഉയർത്തി. യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും 40 ലക്ഷം രൂപവരെ ചെലവഴിക്കാം. എന്നാൽ, ഗോവയിലും മണിപ്പുരിലും തിരഞ്ഞെടുപ്പ് ചെലവ് പരിധി 28 ലക്ഷമായി തുടരും. അതേസമയം, സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം പാർട്ടികൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തതിന്റെ കാരണവും പാർട്ടികൾ വ്യക്തമാക്കണം.

403 നിയമസഭ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ഏറ്റവും വലിയ സംസ്ഥാനം. ശ്രദ്ധേയമായ സംസ്ഥാനവും ഇതുതന്നെ. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാറുകളോട് നിർദേശിച്ചിരുന്നു. യു.പിയിൽ ഉൾപ്പെടെ പ്രചാരണ രംഗത്ത് സജീവമാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ.

മാർച്ച്, മെയ്‌ മാസങ്ങളിലായി ഈ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കും. പഞ്ചാബ് ഒഴികെ നാലു സംസ്ഥാനങ്ങളിലും ബിജെപി ഭരണമാണ്. കോവിഡ്, കർഷകസമരം, പഞ്ചാബിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരുടെ മാറ്റം തുടങ്ങിയ ഒട്ടേറെ സംഭവവികാസങ്ങൾക്കിടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

ഓമിക്രോൺ വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ നടപടികളുമായി മുന്നോട്ടു പോകാൻ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. ആരോഗ്യമന്ത്രാലയവുമായി ഉൾപ്പെടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ചർച്ച നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP